Monday, September 12, 2011

ചതിക്കപ്പെടുന്നവരുടെ ഓണം




ചതിയില്‍പ്പെടുന്നവരെ ഓര്‍ക്കുവാന്‍ ഒരോണം
ചതിച്ചവനും വീണവനും ഒരുമിച്ചുരുന്നുണ്ണുന്ന ഓണം
അസുരന് ദേവ ഗുണങ്ങള്‍ പാടില്ലെന്ന്
ഓര്‍മ്മപ്പെടുത്തുന്ന ഓണം

ഭൂ മാഫിയകള്‍ക്ക്‌ ഒരു പൂര്‍വികന്‍
-വാമനന്‍ -

മൂന്നടി മണ്ണ് മാത്രം ചോദിച്ചു
മൂന്നടി പൊക്കത്തില്‍ വരുന്നവനെ
ആരെങ്കിലും വിശ്വാസിക്കോ?

കെണി അറിയാതെ ,
ബലി , പാവം OK മൂളി

വെള്ളം എടുത്ത കിണ്ടിയില്‍, വണ്ടായ്
തടസം നിന്നതും ഗുരു ,
പറഞ്ഞാല്‍ തലയില്‍ കയറണ്ടായോ?
കണ്ടകത്തില്‍ ശനി കൊണ്ടേ പോകൂ.

-പോയ ബുദ്ധി ആന പിടിച്ചാല്‍ കിട്ടോ?-

രാജ്യം പോയവന്
രാജാവ് എന്ന് വിളിക്കരുതെന്നു
സോഷ്യല്‍ റിബലുകള്‍
(സഖാവ് എന്ന് വിളിക്കാമോ?)
കടിച്ചതും ഇല്ല, പിടിച്ചതും.

ഒരോണം ഉണ്ണാന്‍
ചാല"ക്കുടി"യിലും കരു"നാഗ"പ്പിള്ളിയിലും
കുടിയന്മാരെ മുട്ടി നടക്കാന്‍ വയ്യഞ്ഞു
"പാമ്പ"ക്കുടി" വരെ പോകുന്നവര്‍ക്കുള്ള
ഓണം-നല്ലോണം

ചവിട്ടി താഴ്ത്ത പ്പെടുന്നവര്‍ക്ക് എന്തോണം?
കണ്ടാല്‍ വര്‍ക്കത്തുള്ള
ഒരോണം ഉണ്ണാന്‍
ഇനി എത്ര ഓണം കൂടുതല്‍
ഉണ്ണണം?

Wednesday, September 7, 2011

തുറക്കാത്ത വാതില്‍




പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ബീ അറ തുറക്കുന്നത് സംബന്ധിച്ച തീരുമാനം
ഏതാണ്ട് പൂര്‍ത്തിയാകുന്നു.
അങ്ങനെ അതൊരു തീരുമാനം ആയി.
ഇല്ലാ കഥകള്‍ പലതും കേള്‍ക്കും മുന്നേ തൃപ്പടി ദാനം ഒന്നു ഓര്‍ത്തു നോക്കട്ടെ

തിരുവിതാം കൂറിലെ അതി പ്രശസ്തനായ
മാര്‍ത്താണ്ട വര്‍മ മഹാരാജാവ് തൃപ്പടി ദാനമായി ആയി രാജ്യം
പദ്മനാഭ സ്വാമിക്ക് നല്‍കിയത് AD 1750.ഇല്‍
കുളച്ചല്‍ യുദ്ധത്തിനു ശേഷം..
കഥയല്ല ചരിത്രത്തില്‍ രേഖകള്‍ ഉണ്ട്.

ഈ ക്ഷേത്രം പിന്നീട് അല്ലെങ്കില്‍ യഥാ വിധി രാജാവിനോ രാജ കൊട്ടാരത്തിനോ അവകാശപ്പെട്ടതാണെന്ന്
വ്യക്തമാകുന്നില്ല എന്നാല്‍.

ഗന്ധകീ നദീ തീരത്ത് നിന്നു കൊണ്ട് വന്ന
ഏകദേശം 12,000 സാളഗ്രാമങ്ങള്‍ കൊണ്ടാണ് ഇന്നത്തെ വിഗ്രഹമായി പുതുക്കി പണിതത്.
(തളിക്കോട്ട ക്ഷേത്രം ലക്ഷ്യംമാക്കി കേരളത്തില്‍ വന്ന ടിപ്പുവിന്റെ
ആക്രമണം ഭയന്ന് ശ്രീ പദ്മനാഭ സ്വാമിയുടെ സുവര്‍ണ്ണ വിഗ്രഹം ,കരി ഓയിലില്‍ മുക്കി വെച്ചതും ചരിത്രം.)

കള്ളനില്‍ നിന്നും ആക്രമണകാരികളില്‍ നിന്നും സ്വത്തുക്കള്‍ രക്ഷിച്ച
ചരിത്രം പിന്നെയും വായിക്കുന്നു.
കട്ടെടുത്തു പുട്ടടിക്കുന്നതിനു പകരം കാത്തു വെച്ചതോ മന്നവാ നീ ചെയ്ത അപരാധം എന്നൊന്നും സെന്റി ആകരുത്.
അത് അന്ത കഥ.
ഇന്ന്
പേരിനു മാത്രം രാജാവ് എന്ന് വിളിച്ചോളൂ.
പണ്ട് സവര്‍ണ്ണ നംബൂരാര്‍ക്കു അടിയാത്തി പെണ്ണുങ്ങളില്‍ ജനിക്കുന്ന മക്കള്‍ക്ക് അച്ഛാ എന്ന് വിളിക്കാനുള്ള അധികാരം മാത്രം ഈ സവര്‍ണ്ണ മേധാവിത്തം കല്‍പ്പിച്ചു തന്ന പോലത്തെ ഒരു ഇത്..


തിരുവിതാം കൂറിലെ അബലനായ രാജാവ് എന്ന പേര് കേട്ട ബാലരാമ വര്‍മ്മയ്ക്ക് ശേഷം regent ആയി ഭരണം ഏറ്റെടുത്ത റാണിക്ക്
ഉമ്മിണി തമ്പി ദളവയുടെ ഭരണത്തില്‍ അതൃപ്തി ഉണ്ടാകുന്നു.
തിരുവിതാം കൂറിലെ ഒന്നാംതരം പരിഷ് കാരങ്ങള്‍ ആയിരുന്നു ഉമ്മിണി തമ്പിയുടെത് എന്നിരുന്നിട്ടു പോലും..
അദ്ദേഹത്തിന് പകരം കേണല്‍ മണ്ട്രോയെ അധികാരം ഏല്‍പ്പിച്ച റാണിയാണ് ഗൌരീ പാര്‍വതി ഭായി.
എന്താണ് അതിനു തക്കതായുണ്ടായ സാഹചര്യം എന്ന് അറിയാന്‍ ശ്രമിച്ചിട്ടും കണ്ടെത്താന്‍ ആയില്ല,
ശ്രീധര മേനോന്റെ "കേരള ചരിത്രത്തില്‍" വ്യക്തമായി അറിയാന്‍ കഴിഞ്ഞില്ല)
ചരിത്രത്തില്‍ അങ്ങനെ ആണ്, നാടോടി കഥകളെ വെല്ലുന്ന TWISTS ഉണ്ടാകും.
കള്ളന്‍ മന്ത്രി ആകും, മന്ത്രി കള്ളന്‍ ആകും ,രാജാവ് രാജ്യ നിഷേധി ആകും..അങ്ങനെ..
പടയോട്ടങ്ങള്‍ നടത്തി രാജ്യം രാജ്യത്തോട് ചേര്‍ക്കല്‍, വീര മരണം, അടിയറവു, മേല്ക്കൊയ്മ്മ, പട വെട്ടു, എല്ലാം രാജ്യ ഭരണത്തിന്റെ പഴയ ചില SYMBOLS ആണ് .

കാലം പിന്നെയും ഒഴുകുന്നു.
ഇന്ന് കാണുന്ന പോലായി..
ഇവിടെ,
നിലവറ തുറക്കാന്‍ വരുന്ന ആളുകളെ മനസ്സില്‍ കാണുന്നു.

"ഓപ്പണ്‍ സീസോം ഷട്ട് സീസോം "
ആലിബാബയും 41 കള്ളന്മാരിലെ" ആലിബാബയുടെ സഹോദരന്‍,
കാസിം പറയുന്ന സീസോം
ഗെയിം ഇപ്പോള്‍ ഓര്‍ത്തെ ഉള്ളൂ
എന്നിട്ട് വാതില്‍ തുറന്നോ എന്ന് ചോദിച്ചാല്‍ തുറന്നു.
ചാക്ക് നിറയെ സ്വര്‍ണ്ണവും രത്നങ്ങളും
അങ്ങേരു ആര്‍ത്തിയോടെ വാരിയെടുത് ചാക്കില്‍ കെട്ടുന്നു.
കയ്യില്‍ തികയാത്ത വൈര മാലകള്‍ കഴുത്തിലും കാലിലും കെട്ടി ..
അറ തുറന്നു ആവശ്യം കഴിഞ്ഞു,

ഇനി പോയേക്കാം എന്ന് കരുതുമ്പോള്‍ ഉണ്ടടാ...
വാതില്‍ തുറക്കാനുള്ള പാസ് വേര്‍ഡ്‌ അതിയാന്‍ മറന്നു.
വാതില്‍ തുറക്കൂ, എനിക്ക് പോണം എന്ന് കരഞ്ഞു പറഞ്ഞിട്ടും കാവല്‍ ആളുകള്‍ കേട്ട മട്ട് കാണിച്ചില്ല.
എന്താ കഥ?
പിന്നത്തെ കഥ എന്നെ പോലെ നിങ്ങള്‍ക്കും അറിയാം..

നിങ്ങള്‍ തന്നെ പറയ്‌, നിങ്ങള്‍ക്കാണ് ഈ ഗതി വന്നെങ്ങില്‍ എന്തൊക്കെ ചെയ്യാം?
ചവിട്ടി തുറക്കാന്‍ ശ്രമിക്കാം.
വേറെ വഴി ഉണ്ടോ എന്ന് നോക്കിയേക്കാം.
ജന്നല്‍ കമ്പി വളച്...
അല്ല
ആ പരിപാടി ഇവിടെ നടപ്പില്ല.
അപ്പൊ പിന്നെ ...

വാതില്‍ തുറന്നാല്‍ മാത്രം പോര അകത്തു കടന്നതിനു ശേഷം അടഞ്ഞു പോയ വാതില്‍ തുറക്കാനുള്ള വഴി കൂടി അറിഞ്ഞിരിക്കണം.--മുത്തശ്ശി ആണ് .

ഓ ഇനി ഈ മുത്തശ്ശിയുടെ ഉപദേശം കൂടിയേ വേണ്ടതുള്ളൂ.
ഒന്നു വെറുതെ ഇരിക്ക് മുത്തിയെ..
അവര്‍ക്ക് തുറക്കാന്‍ അറിയാമെങ്കില്‍ അടയ്ക്കാനും അറിയാം.
ഏതൊക്കെ വഴിയെ എന്ന് മാത്രമേ സംശയം ഉള്ളൂ.

Friday, September 2, 2011

MILMA എനിക്ക് പാല്‍ തരുന്നു!!




" പശു പാല്‍ തരുന്നു
അമ്മ പാല്‍ കറക്കും
ആ പാല്‍ എനിക്ക് തരും
ഞാന്‍ പാല്‍ കുടിക്കാഞ്ഞാല്‍ അമ്മ കരയും,
എന്തിനാണ് അമ്മ കരയുന്നത്?
ഞാന്‍ അച്ഛനോളം വലുതാകണം." !!!!

പഴയ മലയാള പാഠ പുസ്തക ത്താളിലെ ഈ വരികള്‍
എന്തിനാപ്പ, ഇച്ചേയീ ഇങ്ങനെ ശ്വാസം വിടാതെ വായിക്കണേ.?

പണ്ടത്തെ പോലെ പശുവിനെ കറന്നു പാലെടുക്കാന്‍,
പശുവിനെ കെട്ടാനുള്ള കയറില്ലാഞ്ഞ കാരണം
പശു ഇല്ല.
പകരം MILMA പാലാണ് ഇപ്പോള്‍,
എന്റെ മോള്‍ക്ക് കൊടുക്കുന്നത്.

അപ്പൊ അങ്ങനെ പറ,
മില്‍മയാണ് പാല്‍ തരുന്നത് !!!
ഒന്നു മാറ്റി വയിക്കെന്റെ ചങ്ങായീ ഈ ഭാഗങ്ങള്‍..
സീന്‍ 1
----------
പാല്‍ വില ലിറ്ററിന് അഞ്ചു രൂപ വെച്ചു കൂട്ടാന്‍ ഹൈ കോടതി അനുമതി.
തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് കുറുപ്പ് സാര്‍ പ്രഖ്യാപിച്ചതോടെ
കാലത്ത് ചൂട് വാര്‍ത്തയ്ക്കൊപ്പം നല്ല സ്ട്രോങ്ങ്‌ ചായ പാലോഴിച്ച്ചു കുടിച്ചു പ്രഭാതത്തെ വരവേറ്റിരുന്ന
പാപികളായ മലയാളീസ് ഇരുട്ടടി കിട്ടിയ പോലെ ഞെട്ടുന്നു.

സീന്‍ 2
-----------
ഒരു കഠോര പുഞ്ചിരി, മില്‍മയ്ക്ക്.
സന്തോഷത്തോടെ ചിരിക്കുന്ന മുഖം close upil കാണിക്കുന്നു.
സീന്‍ കട്ട്‌

ഭാഗ്യ ദോഷികളായ മലയാളിയുടെ താടിക്ക് കൈ കൊടുത്തുള്ള മുഖം കാണിച്ചു കൊണ്ട് സീന്‍ അവസാനിക്കുന്നു.

ഞാന്‍ പാല്‍ കുടിക്കാഞ്ഞാല്‍ ഇനി അമ്മ എന്തിനു കരയണം?
പകരം കുറച്ചു നാള്‍ ആര് കരയണം എന്തോ, ഏതോ?

ദൈവമേ നാട്ടിലെ ഭരണ വര്‍ഗങ്ങള്‍ക്ക് നല്ലത് മാത്രം വരുത്തണേ !!

കാലത്ത് ചായയ്ക്കായി അടുക്കള തിണ്ണയില്‍ മുരടനക്കി നിക്കുന്ന ഗൃഹനാഥനമാരെ ,!!
നിങ്ങളുടെ മൊബൈല്‍ പ്രീ പൈഡ് റീ ചാര്‍ജു കൂപ്പണിന്റെ കൂടെ
ഇനി അമൂലിന്റെയോ, അനിക്സ്പ്രയുടെയോ പാല്‍ പൊടി വാങ്ങി കൊണ്ട് വന്നു കാലത്തെ സ്തംഭനാവസ്ഥ ഒഴിവാക്കുക, ഇനി മുതല്‍.
വില ഇന്ന് കൂടും നാളേം കൂടും.അതിലാണോ വല്യ കാര്യം.?
കുടുംബം !!!! അതല്ലേ എല്ലാം?

Thursday, September 1, 2011

നിങ്ങള്‍ വിളിച്ച നമ്പര്‍ നിലവില്‍ ഇല്ല







നിങ്ങള്‍ വിളിച്ച നമ്പര്‍ നിലവില്‍ ഇല്ല
------------------------------------
24 മണിക്കൂര്‍ സേവനമുള്ള,
കോള്‍ സെന്റെരിലേക്ക് വിളിച്ചാല്‍
മുഖ്യനോട് സംസാരിക്കാം ചിലപ്പോള്‍,
ഇല്ലെങ്കില്‍, മുഖ്യന്‍ നിയോഗിക്കുന്നവരോട്..
രണ്ടായാലും ഉതുപ്പ് ചേട്ടന് ഒന്നുമില്ല.
ഈ 24 മണിക്കൂര്‍ എന്ന് പറയുമ്പോള്‍
IST യോ GMT യോ ?
അത് മാത്രം ആരും പറഞ്ഞു തന്നില്ല.
റബ്ബറിന് തുരിശു തളിച്ചു ഉപജീവനം കണ്ടെത്തിയ
ഉതുപ്പെട്ടന്റെ വിളി കേട്ടവര്‍ പറയുന്നു
നിങ്ങള്‍ വിളിച്ച നമ്പര്‍ നിലവില്‍ ഇല്ലെന്നു.
................
അപ്പൊ, ഇച്ചായന്‍ നിക്കണോ അതോ പോണോ?



ഒന്നെടുത്തല്‍ ഒന്നു ഫ്രീ
-------------------
ശോഭനമായ ഭാവി സ്വപ്നം കണ്ടിട്ട് ഒരുത്തി,
ശോഭനം മോഹനം ശങ്കരാഭരണം
രാഗത്തില്‍ നീട്ടി പാടി,
തന്ത്രിയെ തന്ത്രത്തില്‍
കുരുക്കി എന്ന് ആരോ പറയുന്നു.
ശരി ഏതാ? തെറ്റും?
അടിയനോന്നും പിടി കിട്ടുന്നില്ലേ...
പറവൂര്‍, തെന്മല,
കടവന്ത്ര, പത്തനം തിട്ട, കണ്ണൂര്‍
ഇങ്ങനെ വാണിഭങ്ങള്‍ പല തരം.
ഏതെടുത്താലും ഒന്നു ഫ്രീ.
അപ്പൊ, ഒന്നെടുക്കാലെ.
എടുക്കണോ?
എടുത്തോട്ടേ?.
എടുക്കണ്ടേ?



മമ്മി മമ്മി, ഓല മടല്‍ ഈസ് കമിംഗ്, റണ്ണിക്കോ
---------------------------------------------
മാതൃ ഭാഷയില്‍ സംസാരിക്കരുത് ഡിയര്‍
മുടി മുറിക്കും, ചിലപ്പോള്‍, നാക്കും.
അമ്മയല്ല, മമ്മി
അപ്പനല്ല, ഡാടീ..
ചക്ക മടലും തകരത്താളും കൂട്ടി ലഞ്ച് കഴിക്കുന്നവന്റെ മക്കളെ,
നിങ്ങളും വിളി,
മമ്മി, ഡാടീ...
കൈക്കും കാലിനും നല്ല ബലം വന്നു തുടങ്ങുമ്പോള്‍
നിങ്ങള്‍ അവരുടെ
നെഞ്ച് ചവിട്ടിപ്പോളിക്കുക ,
വിളിക്കാന്‍ പഠിപ്പിച്ച "ഗുരുക്കന്‍"മാര്‍ക്ക്
ബലാല്‍ക്കാരം -ഗുരു ദക്ഷിണ-
മറു പുറം:
ബീഹാറിലെ തടി മില്ലിലെ ഒരു ആന
കൊച്ചിയിലെ സര്‍ക്കസ് കമ്പനിയില്‍ പരിശീലനം
ഇടത്തോട്ടു തിരിയാനെ.
വലത്തോട്ടു,
എബടെ..
അതിന്റെ മാതൃഭാഷയില്‍ പറയെന്റെ ചങ്ങായീ,
പീച്ചേ മൂഡ്‌ ..സാവ്ഥാന്‍...

Tuesday, August 30, 2011

ഒരു സംഗീത വിദ്വാന്റെ കരളലിയിക്കുന്ന കഥ






കരീബിയന്‍" സംഗീതത്തില്‍ പ്രചോദനം ഉള്‍ക്കൊണ്ട ഒരു മഹാ സന്ഗീതന്ജന്റെ
ആത്മ നൊമ്പരങ്ങള്‍ അഥവാ കാക്കാന്‍ പഠിക്കുക, നില്‍ക്കാനും

ഈയിടെ, കരീബിയന്‍" സംഗീതത്തില്‍ "പ്രചോദനം" ഉള്‍ക്കൊണ്ടു പോയ ഒരു പാവം സന്ഗീതന്ജന്റെ തുറന്നു പറച്ചില്‍ ആണ് വിഷയം.

പാപ്പുവ ന്യൂ ഗിനിയാ ഐലണ്ടിലെ പാവം ആദിവാസികള്‍ പാടി നടന്നിരുന്ന "ഹൈലാസ.
ചക്കാമമ്ബദേ ...
എന്ന ദേവ സംഗീതം,
മലയാളത്തിലെ അതി "പ്രശസ്തനും, സംഗീത ഉപാസകനും
ആയ ദീപക് ദേവിന് പ്രചോദനം ആയതാണ് വിഷയം.

നമ്മുടെ പാവം മ്യൂസിക് തീനികള്‍ കുറച്ച് പ്രചോദനം ഉള്‍ക്കൊണ്ട്
ഒരു പാട്ട് ഉണ്ടാക്കിയാല്‍ പിന്നെ പ്രശ്നം ആയി.
മോഷണം ആയി, അനുകരണം ആയി.
പുലി വാലായി.
മനുഷ്യര്‍ കേള്‍ക്കാന്‍ ഇടയില്ലാത്ത വല്ല കാട്ടു മുക്കിലെയോ,
ഐലണ്ടിലെ യോ പാട്ട് തന്നെ പ്രചോദനം ആയത് വിവര ദോഷികള്‍ കണ്ടു പിടിക്കെല്ലെന്ന ധൈര്യത്തിലായിരുന്നു.
എന്ത് ഫലം?
ജീവിക്കാന്‍ അനുവദിക്കില്ലെന് പറഞ്ഞാല്‍ തീര്‍ന്നാലോ..

മലയാള സിനിമാ സംഗീത ലോകത്തിലെ "ഭാഗ്യ ജാതകമായ ..
സംഗീതത്തിന്റെ മുതല്ക്കൂട്ടായ, ..
സര്‍വോപരി സകലകലാ വല്ലഭന്‍"
പുതു സംഗീതഞ്ജന്‍ മിടു മിടുക്കനായ
പാവം ദീപക് ദേവിന്റെ ഒരു ജിങ്കില്‍ song ആണ് പ്രശ്നം ഉണ്ടാക്കിയത്.

എന്തൊരു തൊന്തരവ്‌. .
ജീവിക്കാന്‍ .!!!

പത്തു വര്ഷം മുന്പ് ഇറങ്ങിയ ഒരു ക്രിസ്തീയ ഭക്തി ഗാനത്തിന്റെ സംഗീതം
അപ്പാടെ പകര്‍ത്തി ഒരു പാട്ട് ഉണ്ടാക്കി എന്നതാണ് അസൂയാലുക്കള്‍ പറഞ്ഞു പരത്തുന്നത്.

-ഇത് വെറും ആരോപണം ആണുട്ടോ-പാവം സംഗീത വിദുഷി ഇങ്ങനെ ഒക്കെ ചെയ്തു എന്ന് പറയുന്നതെ പാപം..

ശംഭോ ശിവ ശംഭോ.

കഷ്ട്ട കാലത്തിനു ദോഷിക ദൃക്കുകള്‍ കണ്ടു പിടിച്ചു ..
ഇപ്പോള്‍
സോഷ്യല്‍ നെറ്റ വര്‍ക്കുകളില്‍ ചൂട് പിടിച്ച ചര്‍ച്ചയും.-
ജീവിക്കാന്‍ സമ്മതിക്കില്ലെന്ന് വെച്ചാല്‍ എന്താ ചെയ്യാ..ഇല്ലേ ദീപക് മാഷേ?

അല്ല മാഷേ, അപ്പൊ അടിയന്റെ പൊട്ട ബുദ്ധിയില്‍ ഒരു സംശേം.
ഈ പ്രചോദനം ആണല്ലോ, മാഷിന്റെ മാസ്റ്റര്‍ പീസ്‌?
അടിയന്റെ മനതാരിലും ഒരു പ്രചോദനം മുള പൊട്ടി തുടങ്ങി.
ഒരു പാട്ട് ഉണ്ടാക്കി യാല്‍ അസൂയാലുക്കള്‍ അപവാദം പറഞ്ഞു പരത്തുമോ എന്നൊരു ശങ്ക..

ബാള്ടിക് - BALTIC- കടലിനടിയില്‍ രാത്രി സമയങ്ങളില്‍ കൊമ്പന്‍ സ്രാവുകള്‍ മാത്രം പാടി നടക്കാറുള്ള "കടലേ നീല ക്കടലെ..നിന്‍ ആത്മാവിനും നീറുന്ന ചിന്തകള്‍ ഉണ്ടോ?"
എന്ന ഒരു പാട്ടിന്റെ ഈണം അടിയന്റെ മനസ്സില്‍ ഇങ്ങനെ താളം പിടിച്ചു നിക്കയാണ്.

ഒരു കിടിലന്‍ മ്യൂസിക് അങ്ങോട്ട്‌ ഇതിന്റെ ചുവട് പിടിച്ചു, നമ്മുടെ ഹിന്ദുസ്ഥാന്‍ ലീവരിന്റെ പരസ്യത്തിന്റെ പാട്ടിനായി അയച്ചു കൊടുത്താല്‍ പാപികളായ നാട്ടുകാര്‍ കോപ്പിയടി എന്ന് പറഞ്ഞു അടിയനു നേരെ കല്ലെറിയുമോ?

Monday, August 29, 2011

ഈ ഗൃഹാതുരത്വം ഗൃഹാതുരത്വം എന്ന് പറഞ്ഞാല്‍ !!





ശ്രീ ഉത്രാടം തിരുനാള്‍ മഹാരാജാവിനെ, തിരുവിതാം കൂര്‍ മഹാരാജാവ് എന്ന് വിളിക്കുന്നതില്‍ ഇന്നത്തെ കാലത്ത് അസ്വാഭാവികത ഉണ്ടെന്നു ജെ രഘു.
(ആരാണ് ഇദ്ദേഹം? പൊതു പ്രവര്തകണോ, എഴുത്തുകാരനോ, സുപ്രീം കോടതി പ്രതിനിധിയോ, സീരിയല്‍ നടനോ,തെങ്ങ് കയറ്റക്കാരനോ, ആരോ എന്തോ? .)

സവര്‍ണ്ണ തൃഷ്ണയും ഗൃഹാതുരത്വം നിറഞ്ഞ വികാരവും ഉണ്ടാക്കുകയാണ് ഈ വിളിയില്‍ എന്ന് മനോരമയിലെ വാചക മേളയില്‍ ഇദ്ദേഹത്തിന്റെ വാചകമടി....

എന്നെ പോലുള്ള വിവര ദോഷികള്‍ക്ക് അസമയത് അര്‍ശസിനു ശാസ്ത്ര ക്രിയ നടത്തിയത് കാരണം മല ബന്ധം വന്ന പോലെ ആയി ഇത് വായിച്ചപ്പോള്‍.

രാജ ഭരണം പോയിട്ടും മഹാ രാജാവ് എന്ന് വിളിപ്പിക്കുന്ന രാജാവ്.
ജനങ്ങളോട് കാണിക്കുന്ന സവര്‍ണ്ണ മേധാവിത്തം ആണ് ഈ വിളിയില്‍ എന്ന് പ്രസ്തുത ബുദ്ധിജീവി.

അയ്യോ, എന്റെ ഭരദൈവങ്ങളെ, , അപ്പൊ ഞാന്‍ ഇതെവിടെയാണ് ശരിക്കും.
സാമൂരി കൊലോത്തോ, കോലത്തിരി രാജാവിന്റെ രാജ സദസ്സിലോ, അതോ, സാക്ഷാല്‍ ഉമ്മന്‍ ചാണ്ടി സാര്‍ ഭരിക്കുന്ന കേരളത്തിലോ?

അല്ല, ഈ രാജാവ് വിളി അസാരം സ്പെല്ലിംഗ് mistake
ഉള്ളതാണെന്ന് വാചകമടിയില്‍ ഒക്കെ വരണം എങ്കില്‍ സംഗതി സീരിയസ് അല്ലെ?


പെറ്റമ്മയെ കയറി , അമ്മ എന്ന് ഇപ്പോളത്തെ പിള്ളര്‍ വിളിക്കുന്നത് അസാരം ബോര്‍ അല്ലയോ.. ഇദ്ദേഹത്തിന്റെ അഭിപ്രായം കണക്കില്‍ എടുത്താല്‍ ?

അതും IT പാര്‍ക്കിലും, ടെലിഫോണ്‍ CUSTOMER CAREILUM ഒക്കെ ജോലി എടുക്കുന്ന ടിന്റുമോന്‍സ് ഒക്കെ ,
അമ്മ എന്ന് വിളിക്ക് പകരം ഇന്നത്തെ PASSION വെച്ചു "എടാ " എന്ന് വിളിച്ചാല്‍ അല്ലെ , ഒരു ഇത് ഒള്ളൂ.?

അപ്പന്മാരെ തല്‍ക്കാലം വെറുതെ വിടാം.

(ഇന്നത്തെ കാലത്ത് അല്ലെങ്കിലും, അപ്പന്മാര്‍ ഒരു അനാവശ്യ വസ്തു ആണല്ലോ.
"ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്" എന്ന സിനിമയില്‍ ഇന്നസന്‍റ് എന്ന പത്രക്കാരന്‍ ലേഖ എന്ന നടിയുടെ അമ്മയോട് പറയുന്ന അതെ വാക്യം..)

ദിവസം പത്തും പതിനഞ്ചും SERIALS വീര്‍പ്പു മുട്ടി ക്കാണുന്ന ഇന്നത്തെ, അമ്മയ്ക്കും ,
കാലത്ത് മുതല്‍ "പൊതു പ്രവര്‍ത്തനം" ചെയ്തു ക്ഷീണിച്ചു വരുന്ന അപ്പനും ഉണ്ടാകുന്ന ഇന്നത്തെ മക്കള്‍ക്ക് അപ്പന്മാര്‍ മാത്രം അല്ല ബന്ധങ്ങള്‍ തന്നെ ഒരു ഔട്ട്‌ ഓഫ് fashion

അപ്പന്മാരെ വിളിക്കാന്‍ മുട്ടുബോള്‍ തന്ത എന്നോ, അമ്മേടെ നായരെന്നോ എന്ന് വിളിക്കാം.
(തന്നോളം പോന്നാല്‍ താന്‍ എന്നല്ലേ പ്രമാണം.)
അപ്പൊ കാണുന്നവനെ അപ്പ എന്ന് വിളിപ്പിക്കാം.

നമ്മുടെ MP നാരായണന്‍ പിള്ള സാര്‍ പറഞ്ഞത് പോലെ, അയ്യപ്പന്‍ ചോനെ കേറി അപ്പ എന്ന് വിളിച്ചു പാരമ്പര്യമുള്ള SMS ചേട്ടന്മാര്‍ക്ക് നാക്കില്‍ എളുപ്പം വഴങ്ങുന്നതും ഇങ്ങനെ ആകും.


"ഇതൊക്കെ ഞങ്ങളുടെ പണി സാമാനങ്ങളാ രാജാവേ" എന്ന് FRIENDS എന്ന സിനിമയില്‍ ജഗതിയുടെ പണിക്കാര്‍, ജനാര്‍ദനന്‍ എന്ന "രാജാവിനെ" വിളിക്കുന്നത് പോലെ ,
ആളുകളെ കൊണ്ട് രാജ്യം പോയ, രാജാവിനെ കേറി രാജാവേ എന്ന് കഷ്ട്ടപ്പെട്ടു വിളിപ്പിക്കുന്നത് കഷ്ട്ടം അല്ലെ?


അവനവന്റെ വീട്ടിലുള്ള തന്തയേം തള്ളയേം ശരിക്കുള്ള വിളി വിളിച്ചു ശീലിച്ചാല്‍ തന്നെ ബഹുമാനിക്കെണ്ടവരെ ബഹുമാനിക്കാന്‍ പഠിച്ചോളും എന്ന് പറയുന്നത് ചുമ്മാ.

ഈ "വാചകമടി" ബാക്കിമ്ഹാം പാലസില്‍ ആരും അറിഞ്ഞിട്ടില എങ്കില്‍ നമുക്ക് മാറ്റാം ചില വിളികള്‍ ഒക്കെ.

ഈയിടെ കോമണ്‍ wealth games കാണാന്‍ വന്ന ചാള്‍സ് രാജകുമാരനെ നോക്കി നമ്മുടെ പിള്ളാര്‍ PRINCE എന്ന് വിളിച്ചു ബഹുമാനിച്ചു വിളിച്ചതിന് പകരം ഇനി മുതല്‍, അടുത്ത കോമണ്‍ WEALTHINU മുന്പായെങ്കിലും Mr ചാള്‍സ് എന്ന് വിളിക്കാം.
ക്വീന്‍ Elizebethine ,കയറി, അമ്മച്ചി എന്നും വിളിക്കാം.

വീട്ടിലെ കാര്‍ന്നോരെ ക്കയറി, മൂപ്പിനെ എന്ന് വിളിച്ചു പാരമ്പര്യമുള്ള, നമുക്ക് സായിപ്പിനെ കാണുമ്പോള്‍ സാര്‍ എന്നെ എത്ര നാക്ക്‌ വടിച്ചാലും വരൂ എന്നായിട്ടുണ്ട്.

അല്ല, ചങ്ങായീ,
ഈ ഗൃഹാതുരത്വം ഗൃഹാതുരത്വം എന്നൊക്കെ പറഞ്ഞാല്‍
എന്താ പ്പ, ഈ സാധനം ..
അഷ്ടാഗ ഹൃദയമോ, ഐതീഹ്യ മാലയോ?
PS
ആടറിയുമോ അങ്ങാടി വാണിഭം.

Wednesday, August 24, 2011

ഇന്റര്‍വെല്‍ ഇല്ലാത്ത ഒരു ഹ്രസ്വ സിനിമ







പോലീസിന്റെ പണി സിനിമാക്കാര്‍ ചെയ്‌താല്‍?
ചെയ്‌താല്‍..
പണി കിട്ടും..
ആര്‍ക്കു?
കള്ളനു..
തെളിയിച്ചിരിക്കുന്നത് സുരാജ് വെഞാരമൂദ് എന്ന "അതുല്യ നടന്‍"

പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കും.
പാവം ദൈവം പോലും അറിയാത്ത കാര്യത്തിനു
ദൈവ ദോഷം കേള്‍ക്കുന്നത് ദൈവം തന്നെ.
അല്ലേലും ചെയ്യാത്ത കുറ്റത്തിന് പഴി കേള്‍ക്കുന്നത് എപ്പോഴും ദൈവം ആണല്ലോ?

എനിക്ക് എന്തിനു ഈ ഗതി വരുത്തി ഈശ്വര എന്ന് കേഴുന്നവനും,
ദൈവത്തിനു നിരക്കാത്തത് പറയരുതെന്ന് മുന്‍ കൂര്‍ ജാമ്യം എടുക്കുന്നവനും,
ദൈവത്താനെ സത്യം എന്ന് പറയുന്നവനും ദൈവ വേല ചെയ്യുനവന് തന്നെ ഫലത്തില്‍..

ഇനി കഥയിലേക്ക് ....
ഒരു മിഥുന്‍ ചക്രവര്‍ത്തി സിനിമ മോഡല്‍ തിരക്കഥ, പോലീസും സുരാജും കൂടി മെനയുന്നു, കള്ളനെ വലയില്‍ ആക്കാന്‍..

സാക്ഷാല്‍ ഷെര്‍ലക് ഹോംസ് ഇവരെ കണ്ടു പഠിക്കട്ടെ ..

തന്നെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടി എടുക്കാന്‍ നോക്കിയ പീഡന കേസിലെ പ്രതികളെ തങ്ങള്‍ വിരിച്ച വലയില്‍ വീഴ്ത്തിയ കൃതാര്തതയില്‍ സുരാജ് എന്ന അതുല്യ നടന്‍ മാധ്യമാങ്ങല്‍ക്ക്മുന്നില്‍ മനസ് തുറന്നു.

അതിനു മുന്‍പൊക്കെ തുറന്നു വെച്ച മനസ് കാണാന്‍ ആരും കാണാതെ പോയല്ലോ ശിവനെ..( ചട്ടമ്പി നാട് ഓര്‍ത്തു പോയി,)

കള്ളന്‍ REMANDILUM സുരാജും പോലീസും വീട്ടിലേക്കും മടങ്ങുമ്പോള്‍ കഥ തീരുന്നു.
NB : കഥയുടെ ROYALTIYE ക്കുറിച്ച് ആര്ക്കെങ്ങിലും പരാതി ഉണ്ടെങ്കില്‍ അഞ്ചു മണിക്ക് മുന്പായി പാളയം പച്ചക്കറി മാര്‍ക്കറ്റിനു മുന്നില്‍ വരേണ്ടതാണ്..