Sunday, June 12, 2011

ശിക്ഷകള്‍ക്ക് ഒരു ആയുര്‍കിഴി




75 കഴിഞ്ഞ തടവുകാര്‍ക്ക് ജയില്‍ മോചനത്തിന് ശുപാര്‍ശ ..
ശുപാര്‍ശ സര്‍ക്കാരിന് പോയത് തലസ്ഥാനത്തെ ജയിലില്‍ നിന്നും.
എന്നാല്‍ പിള്ള സാറിനു മോചനം..വാര്‍ത്ത

ഈയിടെ വാര്‍ത്താ മാധ്യമങ്ങള്‍ ഇക്കിളി ഉണ്ടാക്കുന്ന വാര്‍ത്തകള്‍
പെരുത്ത്‌ എഴുതി വായനക്കാരെ, ചിരിപ്പിക്കുകയാണ്.

75 കഴിയാന്‍ ദിവസങ്ങള്‍ ബാക്കി ഉള്ള നാട്ടിലെ ചെല്ലക്കിളികള്‍ക്ക്
ഏതായാലും കോളാകും സംഗതി നടപ്പായി കിട്ടിയാല്‍.
പെണ് വാണിഭം നടത്താം (സ്റ്റാമിന കാണുമോ എന്തോ?),
കള്ള നോട്ട് അടിക്കാം,
രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാം,
കപ്പല്‍ മോഷ്ട്ടിക്കാം, തീവ്ര വാദി ആകാം.
എന്തെടുതാലും രണ്ടു രൂപ എന്ന് പറഞ്ഞ പോലെ ആയി ..
75 കഴിഞ്ഞവര്‍ ചെയ്യുന്ന കുറ്റങ്ങള്‍ അപ്പോള്‍ കുറ്റം അല്ലാതാകും എന്നോ,
അതോ അത്ര വയസു കഴിഞ്ഞവര്‍ക്ക് കുറ്റം ചെയ്യാം, കുഴപ്പം ഇല്ല,
എന്നോ?
എന്താണ് തിരു- ജയില്‍ അധികൃതര്‍ അര്‍ത്ഥമാക്കുന്നത് ആവോ?

സുകുമാര കുറുപ്പിന്റെ ജനന വര്ഷം പരിശോധിച്ചാല്‍, അതിയാന് ഇനി അധിക കാലം
ഒളിവില്‍ കഴിയേണ്ടി വരില്ല, ഇങ്ങനെ ആണ് കാര്യങ്ങളുടെ പോക്ക് എങ്കില്‍..



വാല്‍ കഷ്ണം
മതിലുകള്‍ സിനിമയില്‍(അടൂര്‍ ) ബഷീര്‍ കഥാപാത്രം, മതിലിനു അപ്പുറത്തെ നാരായണി(KPAC ലളിത) കഥാ പത്രത്തോട് ചോദിക്കുന്നു.
ബഷീര്‍: പേരെന്താ?
നാരായണി : നാരായണി
ബഷീര്‍: നിറം എന്താ?
നാരായണി: എവിടത്തെയ ?

ചോദ്യത്തിലെ നിഷ്കളങ്കത്വം മനസിലാകാതെ പ്രേക്ഷകര്‍ ചിരിക്കുന്നു.

ജയില്‍ അധികൃതരുടെ മനസിലിരുപ്പ് (നിഷ്കളങ്കത്വം) മനസിലാകാതെ അടിയനും അന്തിച്ചു നില്‍ക്കുന്നു..

Friday, June 10, 2011

"പാട്ടൊന്നു പാടുന്നേ പാണനാര് "





ബഹുമാനപ്പെട്ട ശ്രീ.യേശുദാസ് അറിയുവാന്‍,

കഴിഞ്ഞ ലക്കം പച്ചക്കുതിര മാഗസിനില്‍
(പച്ചക്കുതിര മാഗസിന്‍ -ഒരു ഡീ സീ പ്രസിദ്ധീകരണം)
"യേശുദാസ് നീതി തേടുന്നു" എന്ന ലേഖനത്തില്‍ ജോണ്‍ പോള്‍ നിരത്തിയിരിക്കുന്ന ചില വസ്തുതകള്‍ നീതികരിക്കാന്‍ വയ്യെന്ന് പറഞ്ഞു, സുരേന്ദ്രന്‍ എന്ന വായനക്കാരന്‍ ഈ ലക്കം പച്ചക്കുതിര മാഗസിനില്‍ പറഞ്ഞ തുറന്നു പറച്ചിലുകള്‍ക്കു ആധാരമാണ് ഈ തുറന്ന കത്ത്,
സദയം ക്ഷമിക്കുക.
കടലോളം പ്രശസ്തിയും, കുന്നോളം സമ്പത്തും, അന്ഗീകാരവും കൊണ്ട് അനുഗൃഹീതമാണ് ഇന്ന് അങ്ങയുടെ ജീവിതം.
ആകാശവാണി എന്നാല്‍ യേശുദാസ് എന്ന് വരെ നിര്‍വചിക്കുന്നു മലയാളികള്‍
ഉണ്ണുമ്പോളും, , ഉണരുമ്പോളും (ഉറങ്ങുമ്പോള്‍ വരെയും)
മലയാളികള്‍ ഈ ഗന്ധര്‍വ ശബ്ദം കേട്ടാണ് വളര്‍ന്നത്‌,

എന്നാല്‍ ഈയിടെ നമ്മുടെ വാനമ്പാടി ലതാ മങ്കേഷ്കര്‍ പാട്ട് നിര്‍ത്തണം എന്ന് അങ്ങ് പ്രസ്താവിച്ചതായി വാര്‍ത്തയില്‍ കണ്ടു,
"അയ്യോ എന്താ ഇങ്ങനെയൊക്കെ അദ്ദേഹം പറയുന്നത്" എന്ന് എല്ലാവരെയും പോലെ ഞാനും ചോദിച്ചു..

പാട്ട് എപ്പോള്‍,ആര് നിര്‍ത്തണം എന്നല്ല , അത് ആര് പറയുന്നു എന്നതിലും കൂടി കാര്യം ഇല്ലേ എന്ന് അടിയന്റെ പൊട്ട
ബുദ്ധി ചോദിച്ചു.

എന്നാല്‍ ഇപ്പോള്‍,
അങ്ങയുടെ ശബ്ദം(ദൈവ ദോഷം അല്ല)
ഇടറി തുടങ്ങി എന്ന് ശത്രുക്കള്‍ വൃഥാ പറഞ്ഞു പരത്തു കയാണെന്ന് ഈയിടെ കേള്‍ക്കയുണ്ടായി.


എന്നാല്‍ കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്പ് വയലാര്‍ അനുസ്മരണ ചടങ്ങില്‍ അങ്ങ് പാടി "അഭിനയിച്ച" "മനുഷ്യന്‍ മതങ്ങളെ സൃഷ്ട്ടിച്ചു" എന്ന പാട്ട് സാമാന്യം ബോര്‍ ആയി തന്നെ പാടി താങ്കള്‍ കേള്‍വിക്കാരെ അമ്പരിപ്പിച്ചത് ഈ ഉള്ളവള്‍ കേട്ടിരിക്കുന്നു.

രാജാവ് നഗ്നന്‍ ആണെന്ന് വിളിച്ചു പറയാനുള്ള മടി കൊണ്ടോ എന്തോ,
കാഞ്ഞിരത്തിന്‍ കായ കടിച്ച പോലെ പൊതു ജനം മൌനം പാലിക്കുക ആണുണ്ടായത്.


അന്ഗീകാരവും പ്രശസ്തിയും ഒരു പരിധി കഴിഞ്ഞാല്‍ അതില്‍ നിശ്ചലാവസ്ഥ ആണ് കൊണ്ട് തരിക,

അമേരിക്കയില്‍ സ്വന്തമായി ഭൂമിയും വീടും വരെ ഉള്ള അങ്ങേയ്ക്ക്,(പേരും പ്രശസ്തിയും എത്രയോ)ചുമ്മാതിരുന്നു കമ്മന്റുകള്‍ ആരെ ക്കുറിച്ചും പറയാം,

പാട്ട് നിര്‍ത്താന്‍ ലതാജീയോടു പറയാം,
സ്വന്തം ഗാനങ്ങള്‍ക്ക് റോയല്‍ട്ടി വേണമെന്ന് വാശി പിടിക്കാം,
പുതിയ ഗായകര്‍ സ്വന്തം കഴിവും ഭാഗ്യം അനുസരിച്ച് മാത്രം രംഗത്ത് വരട്ടെ എന്ന് ആശംസിക്കാം ..
തന്റെ മകനെക്കാള്‍ നന്നായി പാടുന്നവരെ കണ്ടില്ലെന്നു നടിക്കാം.
ഗുരുവായൂര്‍ അമ്പലത്തില്‍ പ്രവേശനം നിഷേധിച്ചതിനു ചുമ്മാ അതും ഇതും പറയാം..
എല്ലാം പറയാം,കാരണം അങ്ങേയ്ക്ക് പേരുണ്ട്, കാശുണ്ട്, പ്രശസ്തി ഉണ്ട്..

മലയാറ്റൂര്‍ രാമകൃഷ്ണന്‍ തന്റെ ' സര്‍വീസ് സ്റ്റോറി" യില്‍
വയലാര്‍ ചാരിട്ടിക്ക് വേണ്ടി പണം പിരിച്ചു വയലാറിന്റെ കുടുമ്പത്തെ സഹായിക്കാന്‍, പദ്ധതി ഇട്ട കാര്യം സൂചിപ്പിക്കുന്നുണ്ട്.
ഉദയായുടെയും നിലായുടെയും ബാനറില്‍ ഇറങ്ങിയ നൂറു കണക്കിന് സിനിമകള്‍ക്ക്‌ പാടുവാന്‍ അങ്ങയെ promote ചെയ്ത വയലാറിന്റെ മരണ ശേഷം പിന്നെ ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയില്ലെന്നു മലയാറ്റൂര്‍ പറയുന്നുണ്ട്.

കമുകറയും കോഴിക്കോട് അബ്ദുല്‍ ഖാദറും, ഉദയഭാനുവും ഒക്കെ അടക്കി വാണിരുന്ന ആദ്യ മലയാള ചലച്ചിത്ര വേദി ആണെന്നോര്‍ക്കണം..മീശ മുളയ്ക്കാത്ത ഒരു പയ്യന്‍ കയറി, "ജാതിഭേതം ,മത ദ്വേഷം" എന്ന് ഭേഷായി പാടി, മലയാളിയെ അമ്പരിപ്പിച്ചത്...

(25 ,000 Rs വാഗദാനം താങ്കള്‍ ചെയ്തിരുന്നെന്ന് മലയാറ്റൂര്‍ തുടര്‍ന്നു പറയുന്നുണ്ട് )

ഇതെല്ലാം ആരോപണങ്ങള്‍ മാത്രം ആയിരിക്കാട്ടെ എന്ന് അങ്ങയുടെ ആരാധകര്‍ ആഗ്രഹിക്കുംപോലും ,
പകല്‍ വെളിച്ചത്തില്‍ കൊണ്ട് തരുന്ന, കാണിച്ചു തരുന്ന സത്യങ്ങള്‍ക്ക് നേരെ അങ്ങയുടെ മറുപടിയും പ്രസക്തമാണ്.

ശ്രീ സുരേന്ദ്രന്‍ ചോദിച്ച പോലെ ഈ അനിയത്തിയും അങ്ങയോടു ചോദിയ്ക്കട്ടെ, അങ്ങ് എന്ത് നീതിയാണ് സാര്‍ തേടുന്നത്?

സ്നേഹപൂര്‍വം
രാജശ്രീ

Wednesday, June 8, 2011

ഇങ്ക്ലീഷില്‍ വിഷ് ചെയ്‌താല്‍ ?





പനീഷ് ചെയ്യണം എന്ന് സുകുമാര്‍ അഴീകോട് .

എന്റെ മാഷേ, കൊറേ ദിവസോയീ, ചുട്ടരച്ച ചമ്മന്തീം ഉണങ്ങലരി കഞ്ഞീം,ഉണക്ക മീനും, കടു മാങ്ങയും കൂട്ടി നല്ലോണം ഒന്നു കഞ്ഞി കുടിച്ചിട്ട്,എന്ന് വിചാരിക്കുന്നു.

അപ്പഴാ ഈ മാതിരി തൈര് സാദം, മുളക് കൊണ്ടാട്ടവും ,പാവയ്ക്കാ കിച്ചടീം, ഗുരുവായൂര്‍ പപ്പടോം കൂട്ടി അങ്ങ് ഉണ്ണാന്‍ വിളിക്കുന്നെ.
മോരും, ഇടിച്ചക്ക തോരനും,പയര് കൊണ്ടാട്ടോം, മേമ്പോടിക്ക്..

സാറിനെ പോലെ വിദ്യാഭ്യാസ വിചുക്ഷണനും, വിവര ദാഹിയും ആയ ഒരു പണ്ഡിത ശ്രേഷ്ടന്‍ വിളിച്ചാല്‍ പറ്റൂലാന്ന് പറയുന്നത് എങ്ങിനെ?

എന്ത് ചെയ്യാം അടിയന്‍ ഒരു ഭക്ഷണ പ്രിയ ആയിപ്പോയിം,
അതില്‍ അടിയന്‍ നിരപരാധീം ആണ്.

വയറു കാഞ്ഞു നിക്കുന്നവനെ ഉണ്ണാന്‍ വിളിച്ചാല്‍, വയ്യ എന്ന് ഏതെങ്കിലും മരമണ്ടന്‍ പറയോ സാറേ ?

ഇനി ഇങ്ങ്ലീഷ്‌ പറയുന്നവനെ, നമുക്ക് ഇങ്ങ്ലീഷില്‍ ഒന്നു ഭീഷണി പ്പെടുത്തി നോക്കിയാലോ സാറേ?
വെരണ്ടു പോണേല്‍ പൊയ്ക്കോട്ടേ പാവങ്ങള്.
ഇങ്ങ്ലീഷ്‌ മീഡിയം സ്കൂളുകള്‍ നമുക്ക് പാട്ടത്തിനു സര്‍ക്കാരിനു കൊടുക്കാം, കല്യാണ സീസണ്‍ ആകുമ്പോ ,കല്യാണ മണ്ഡപം വരെ ആക്കാം.
ഉഷ്ണ കാലത്ത്, ഹര്‍ത്താല്‍ വാരങ്ങളിലും നല്ല കൊയ്തും ആയിരിക്കും.
ഒരു യുദ്ധ കാലാടിസ്ഥാനത്തില്‍ നമുക്ക് ഒന്നു ഒരു പിടി പിടച്ചു നോക്കാം മാഷേ,
ഒത്താല്‍ ഒരു ഇങ്ങ്ലീഷ്‌ വിരോധി സമുദായം
പോയാല്‍ പോയി. ..
താഴെ പറയുന്ന നിയമങ്ങള്‍ എല്ലാ മലയാളികളും നടത്താന്‍ ശ്രമിക്കേണ്ടതാണ്.

ഇങ്ങ്ലീഷില്‍ GOODAY വിഷ് ചെയ്യരുത്
പകരം, ആകെ ക്ഷീണിച്ചു അവിഞ്ഞു , പോയല്ലോ എന്ന് കണ്ട പാടെ പറയുക.
ഹലോ എന്ന് നിങ്ങളുടെ മൊബൈല്‍ ഫോണില്‍ കൂടി പറയാതെ
ആരാട അത്? എന്ന് മാതൃ ഭാഷയില്‍ സംസാരിച്ചു ശീലിച്ചു
മലയാളീ ബോധം വളര്‍ത്തുക.

ഓക്കേ എന്ന് പറയാന്‍ ഒരിക്കലും ശ്രമിക്കരുത്,
അതിനു പകരം ഒക്കെയുടെ സമാന രൂപമായ ആയിക്കോട്ടെ എന്ന് നീട്ടിപറയുക .

നിങ്ങള്‍ IT മേഖലയില്‍ വര്‍ക്ക് ചെയ്യുന്ന ആള്‍ ആണെങ്കില്‍
ടാര്‍ഗെറ്റ് എന്ന വാക്കിനു പകരം
കൂടെ കൂടെ നിങ്ങളുടെ പണി പോകുന്ന ദിവസം എന്ന് ടീമില്‍ ഉള്ളവരെ ഓര്‍മ്മ പ്പെടുത്തുക.

ബൈ എന്ന് പറയുന്നതിന് പകരം , ഈ ഏരിയയില്‍ മേലാല്‍ കണ്ടു പോയേക്കരുത്‌ മനസ്സില്‍ പറഞ്ഞിട്ട്, വെറുതെ ചിരിക്കുക.

ഇനി ഇമെയില്‍ കൂടി ആണ് ഈ ബൈ പറയുന്നത് എങ്കില്‍ :) സമൈലീ അടയാളം വെച്ചാല്‍ മതി
അതാകുമ്പോള്‍ നമ്മള്‍ പല്ല് കടിക്കുന്നത് ഇവന്മാര്‍ക്ക് കാണാന്‍ ഒക്കില്ല....

കൂടുതല്‍ നല്ല ഉച്ചാരണ ശീലം, സ്വായത്തമാക്കാന്‍ രഞ്ജിനി ഹരിദാസിന്റെ spoken മലയാളം ക്ലാസില്‍ ഇരിക്കാന്‍ അല്‍പ്പ സമയം കണ്ടെത്താവുന്നതാണ്..


ഇങ്ങനെ ഒരു സമത്വ സുന്ദര മലയാളീ സമൂഹം നമുക്ക് വാര്തെടുക്കാവുന്നതാണ്..
ജയ് മലയാളം

"ദേശാടനക്കിളികള്‍ കരയാറുണ്ട്"





ഈയിടെ പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചു ഉള്ള
പത്ര വാര്‍ത്തകള്‍ കേട്ട്‌ ഈ ഉള്ളവള്‍ക്ക് പൊറുതി മുട്ടി ഇരിക്കുകയാണ്.

"നോം ബല്യ എഴുതുകരാനാ ട്ടോ " എന്ന് കരുതുന്ന ഏതെങ്കിലും മൈകുണാപ്പന്‍ ബ്ലോഗ്ഗര്‍ ,നല്ല കമ്മന്റ് ഇടാത്തവന്റെ തന്തയ്ക്കു വിളിക്കുന്ന സാംസ്കാരിക നേരം പോക്ക് പോലെ പോക്കണം കെട്ട പരിപാടി.

ഒരു സാമ്പിള്‍ വാര്‍ത്ത ,
"ജഡ്ജിമാര്‍ വെറും വിഡ്ഢികള്‍ അല്ലെന്നു CPM നേതാവ് M.V.ജയരാജിനോട് ഹൈകോടതി. "
താക്കീതിന്റെ ഭാഷയില്‍ പറഞ്ഞ ഈ വാര്‍ത്ത വെറും നേരം പോക്കായി വായിച്ചു തള്ളിയവര്‍ വിഡ്ഢികള്‍ ആവോ?

ചോദ്യം:
അപ്പൊ ഇത് വരെ ആരൊക്കെ മോഴകള്‍, ആരൊക്കെ കുട്ടി സ്രാങ്കുകള്‍ എന്നൊക്കെ ഉള്ള വില വിവര പട്ടിക നോക്കാതെയാണോ അതിയാന്‍ കോടതിയെ വിമര്‍ശിച്ചത്?

ഉത്തരം:
വീട്ടിലെ കാര്‍ന്നോര്‍ക്ക് അടുപ്പിലും ആകാം.

എന്നാ ചെയ്യാനാ അമ്മച്ചീ, ജഡ്ജിമാര്‍ അവരുടെ സ്വത്ത് വിവരം വെളിപ്പെടുത്തണം എന്നുള്ള വാര്‍ത്ത വായിച്ചിട്ട് പേപ്പര്‍ മടക്കുന്നതിനു മുന്നേ ആണ് ഈ വാര്‍ത്തയും വരുന്നത്.

അപ്പൊ, വിഡ്ഢികളുടെ കൂട്ടത്തില്‍ കോടതിയെ പെടുതരുതെന്നു ജയരാജിനെ ഓര്‍മ്മപെടുതുകയോ?,
അതോ പൊതു ജനം കഴുത എന്ന സ്ഥാന പേര് മുന്പെയുള്ള വോട്ടര്‍മാരുടെ കൂടെ കോടതിയെയും പെടുത്തരുതെന്ന താക്കീതോ?

എന്തരോ എന്തോ.
"ഈ താമരശ്ശേരി ചുരം എന്ന് പറഞ്ഞാല്‍"... അത് തന്നെ..
("വെള്ളാനകളുടെ നാട്ടിലെ" കുതിരവട്ടം പപ്പുവിനോട് കടപ്പാട്)

ആരോപണം ആര് ഉന്നയിച്ചാലും അത് ഒരു ഒന്നൊന്നര "പണം" ആയിരിക്കണം എന്ന് നിര്‍ബന്ധം ആണ് ഈ ഉള്ളവള്‍ക്ക് ഉണ്ട്.

അത് ഒബാമയ്ക്കെതിരെയോ,ഗദ്ധാഫിക്ക് അനുകൂലമായോ,
പെട്രോള്‍ വില കൂടിയതില്‍ പ്രതിഷേധിച്ചു ഉള്ളതോ
,മറ്റവന്റെ തന്തയ്ക്കു തെറി വിളിക്കുന്ന ചാള ബ്ലോഗേര്സോ,
താരങ്ങളുടെ ഫാന്‍സോ ഏതും ആകട്ടെ..]
(( പഴങ്കഞ്ഞി , മനോഹരന്റെ ഭാര്യ ഉണ്ടാക്കുന്നത് തന്നെ വേണം)

പറയുമ്പോള്‍ നിര്‍ത്തി നിര്‍ത്തി പറഞ്ഞാല്‍ കേള്‍ക്കുന്നവനു തിരിച്ചു തെറി വിളിക്കാനുള്ള അവസരം കൂടി ഒരുക്കുനത് വഴി, കിട്ടിയാല്‍ നാല് പൊട്ടിക്കാനുള്ള അവസരം കൂടി അറിയാതെ വന്നു ചേരും നമുക്ക്.

"ആരെടാ നീ ,പോരിനു വാടാ..എന്റെ ഗുണ്ടകളെ നോം ഇന്ന് നിരത്തില്‍ ഇറക്കുന്നത്‌ കാണണേല്‍ വാ.."
എന്ന് ആന പ്പുറത്ത് കയറി തെറി വിളിക്കുന്നവന്‍ താഴെ നില്‍ക്കുന്ന പട്ടിയേ പേടിക്കേണ്ട കാര്യം ഇല്ല...


എബടെ, ,നാട്ടുകാര്‍ മുക്കിയാല്‍ മാത്രം അപ്പി പോകുന്ന ഈ ചോട്ടാ ഊളന്മാര്‍ കാരണം നല്ല നിലയ്ക്ക് ഓടി ക്കൊണ്ടിരുന്ന മാന്യന്മാര്‍ തലയ്ക്കു മുണ്ടിട്ടു നടക്കേണ്ട അവസ്ഥയാണ്.

വായനക്കാര്‍ക്ക് എന്തെങ്കിലും ഐഡിയ ഇതേ ക്കുറിച്ച് തോന്നുന്നു എങ്കില്‍ ദയവായി പ്രതികരിക്കുക..

അത് വരെ നമുക്ക്, ബാലി കേറാ മലയില്‍ പോയി ചൊറിതണം പൂത്തുവോ, ഒതളങ്ങ കായ്ചോ എന്ന് നോക്കാം.

അവിടെ വെച്ചു മൃദുവായി കാതില്‍ സ്വകാര്യമായി " ഉല്‍ക്കകള്‍ ഉണ്ടാകുന്നതും അവഭൂമിയില്‍ പതിക്കുന്നത് എങ്ങിനെ എന്ന് രഹസ്യം പറഞ്ഞു കളിക്കാം...

കാരണം ആരോപണക്കിളികള്‍ കൂവുകയെ ഉള്ളൂ..

Monday, June 6, 2011

"ആലിപ്പഴം പെറുക്കാന്‍ "





ഒരു പുളുത്താന്‍ ബ്ലോഗര്‍ ആകാന്‍ വേണ്ട കുറഞ്ഞ യോഗ്യത
എഴുതാതിരിക്കാനുള്ള കഴിവും, ഏത് കക്കൂസ് കവിതയോ, പോസ്ടോ
കണ്ടാലും "കലക്കന്‍ " എന്ന് കൂടെ കൂടെ
വല്ലവന്റെ പോസ്റ്റിനു കംമാന്റ്റ് ഇട്ടു, പോകാനുള്ള കഴിവും ആണ്.
(അങ്ങ് ഇക്വഡോറിലെ പൂച്ചയ്ക്ക് താലി കെട്ട്, നിന്‍ മിഴിയിണയില്‍ ഞാന്‍ കുടുങ്ങി.
..ഈ മട്ടിലുള്ള കോക്കാന്‍
കവിത ആണേല്‍, നല്ല വെണ്ടയ്ക്ക സാമ്പാറിന്
കായം ചേര്‍ത്ത പോലെ ഉഷാര്‍...)
ഒരു ബ്ലോഗര്‍ മറ്റൊരു സഹ ബ്ലോഗര്‍ക്ക് എഴുതാന്‍ ചാന്‍സുള്ള ഒരു മെയിലിന്റെ സമ്പൂര്‍ണ്ണ രൂപം..

പ്രിയപ്പെട്ട ബ്ലോഗര്‍,

ഞാന്‍ താങ്കളുടെ സ്ഥിരം വായനക്കാരനാണ്.
താങ്കളുടെ പോസ്റ്റുകള്‍ ഞാന്‍ മറ്റ് കൂട്ടുകാര്‍ക്കു അയച്ചു കൊടുത്തു
താങ്കളുടെ ബ്ലോഗിന്റെ നല്ലൊരു
സര്‍കുലേഷന്‍ ഉണ്ടാക്കുന്ന അഭ്യുദയ കാംക്ഷി കൂടി കൂടിയാണ്.
എന്റെ ബ്ലോഗും വായിച്ചു നല്ല അഭിപ്രായം എഴുതി ഈ ഉള്ളവനെ ധന്യമാക്കണം എന്ന് ഇതോടൊപ്പം അഭ്യര്തിക്കുകയാണ്.
ഞാന്‍ നല്ലൊരു കവി ആണ്.
അസാരം സിനിമാ ഭ്രാന്തു കൂടി ഉണ്ട്.
മലയാളത്തിലെ എണ്ണം പറഞ്ഞ സിനിമകളുടെ തിരകഥ കൃത്ത് ഈ ഉള്ളവന്‍ ആകെണ്ടാവാന്‍ ആയിരുന്നു.
കഷ്ട്ട കാലത്തിനു ,ലഗ്നത്തില്‍ ഗുളികന്‍ വന്നത് കാരണം ശുക്ര ദശ മാറി ശനി ദശ ആയെന്നു പറഞ്ഞാല്‍ തീര്‍ന്ന്നോല്ലോ.
"വടക്കന്‍ വീര ഗാഥ, പഴശ്ശി രാജ, മീശ മാധവന്‍, യോദ്ധ,
നാല് പെണ്ണുങ്ങള്‍ , തുടങ്ങിയ ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്യാന്‍ ആഗ്രഹം ഉണ്ടായിരുന്നു.
എന്നാല്‍ എന്നെക്കാള്‍ മുന്നേ ആണുങ്ങള്‍ അതെല്ലാം ചെയ്തത് കൊണ്ട്,
രഘുവിന്റെ റസിയ,കണ്മഷി, മകന്റെ അച്ഛന്‍, കോളേജു കുമാരന്‍,ബാലേട്ടന്‍, ലവ് ഇന്‍ സിങ്കപ്പൂര്‍
പോലുള്ള മലയാളത്തിനു മുതല്‍ കൂട്ടായ ഈ സിനിമകളുടെ ഷൂട്ടിംഗ് സെറ്റില്‍ പോയി, ചുമ്മാ വെറി പൂണ്ടു നടന്നു.
വല്ല അടുക്കള ക്കാരന്റെയോ. മരം വെട്ടു കാരന്റെയോ ഭാഗം അഭിനയിക്കാം എന്ന് കരുതി, എന്നാല്‍ അവിടെയും ലവന്മാര്‍ക്കു യുണിയന്‍ അല്ലിയോ, അപ്പൊ അവിടെയും ഈ ഉള്ളവന്‍ ഔട്ട്‌ ..

സഹി കെട്ട് ആരോ പറഞ്ഞു, പേരെടുക്കാന്‍ ഇപ്പൊ ഏറ്റവും ചെലവ് കുറഞ്ഞ വഴി ബ്ലോഗ്‌ എഴുത്താനെന്നു ..
പോരാത്തതിന് , പേര് മാറ്റി, വല്ല കടിച്ചാല്‍ പൊട്ടാത്ത സ്ഥല നാമങ്ങളോട് കൂടി
വെച്ചാല്‍ ,
മഴക്കാലത്ത്, പരല്‍ മീനുകള്‍ തോട്ടില്‍ വന്നടിയും പോലെ, എന്റെ ചാണാ പുളി കവിതകള്‍ വായിച്ചു
"കൊള്ളാം " മലയാള സാഹിത്യത്തിനു മുതല്ക്കൂട്ട്
ഇങ്ങനെയൊക്കെ , എഴുതുന്ന പുളുത്താനമാരെ കിട്ടും എന്ന് ഞാന്‍ അറിഞ്ഞു..

നാട്ടില്‍ തെങ്ങ് കയറ്റമായിരുന്നു തൊഴില്‍ ...ഇപ്പോള്‍
വലിവിന്റെ അസുഖം ഉള്ളത് കൊണ്ട് തെങ്ങില്‍ കയറുന്നവനെ താഴെ നിന്നു കൊണ്ട് ചുമ്മാ വിരട്ടും..

ഈ ഉള്ള്ളവന്‍ ഈയിടെ എഴുതിയ
" ആലിപ്പഴം പെറുക്കാന്‍ പീലി ക്കുട നിവര്‍ത്തി
എന്ന ഒരു കവിത വായിച്ചു നല്ല അഭി പ്രായം എഴുതണം.
ഞാന്‍ ഇങ്ങനെ തുറന്നെഴുതുന്നത്‌ കൊണ്ട് ഒരു വട്ടന്‍ ആണെന്ന് കൂടി പറയുന്നവര്‍ക്ക് കൂടിയുള്ള മറുപടിയാണ് എന്റെ കവിത.

ഒരു കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ആണ് എന്റെ ലക്‌ഷ്യം.
അനുഗ്രഹിക്കണം..
NOTE
* റഷ്യന്‍ കവി മോപ്പാസാന്ഗ് എന്റെ അളിയനാണ്..

Sunday, June 5, 2011

"മിഴികളില്‍ നാണം മൊഴികളില്‍ നാണം"





ഈയിടെ ടീ വീ ചാന്നലുകളുടെ മുന്നില്‍ അറിയാതെ പെട്ട് പോകുമ്പോള്‍ കാണാറുള്ള
ജുഗുപ്സാവഹമായ ഒരു സ്ഥിരം കാഴ്ച.
ഒരു മലയാള സിനിമയിലെ പാട്ട് സീന്‍ ആണ് ...
200 ദിവസം വിജയകരമായി ഓടുന്നു എന്ന് ഇടിയുടെ കൂടെ
മിന്നല്‍ എന്ന പോലെ ഫ്ലാഷില്‍ മിന്നി മിന്നി തെളിയുന്നുണ്ട്..
ആളില്ലാത്ത കസേരകള്‍ നോക്കി വീര്‍പ്പിടുന്ന തീയറ്ററുകള്‍.
എന്നാലും വീര വാദത്തിനു പിറകില്‍ ആകരുതല്ലോ..

"മോഹം കൊണ്ടാല്‍ ഇന്നെത് പെണ്ണും പൂച്ചയെ പോലെ
പതിയെ പതിയെ അത് പാല്‍ പാത്രം കുടിച്ചു വറ്റിക്കും
മിഴികളില്‍ നാണം മൊഴികളില്‍ നാണം ..."


ഭഗവാനെ എന്തെല്ലാം കണ്ടാലും കേട്ടലുമാണ് ഈ ജീവിതം
ഒന്നു ജീവിച്ചു പോവുക...?(ഹരിഹര സുതന്‍ അയ്യന്‍ അയ്യപ്പ സ്വാമിയെ...)

പാട്ട് സീനില്‍ നാണം കൊണ്ട് ചുവക്കുന്നത് ,കണ്ടാല്‍ കരഞ്ഞു പോകുന്ന ഒരു മധ്യ വയസ്കയും....
പെണ്ണിന്റെ പിറകെ, പൂച്ചയെ പോലെ പാടി നടക്കുന്ന തോഴികള്‍ വേറെയും.
എഴുപതുകളില്‍ ബ്ലോസിന്റെയ് ഉള്ളില്‍ പ്രതി ശ്രുത വധുവിന്റെ(വരന്റെ) ഫോട്ടോ ഒളിപ്പിച്ചു വെക്കുന്ന സീനുകള്‍ പതിവ് കാഴ്ച... ഏതാണ്ട് അത്തരം സുഖത്തിന്റെ ഓര്‍മ്മ പ്പെടുതലും കൂടി ഈ സീനില്‍ വേണ്ടപ്പെട്ടവര്‍ക്ക് കാണാം

സാക്ഷാല്‍ COMPUTERISED സെറ്റ് അപ് ഒക്കെയാണ് സീനില്‍ ..
അതിനിടയില്‍ ഈ നാണം...

" ഡാടീ മമ്മീ വീട്ടില്‍ ഇല്ലൈ.............

എന്ന ഈ "കീര്‍ത്തനം" തറവാട്ടില്‍ പിറന്ന കൊച്ചു മക്കള്‍ വരെ
പാടി നടക്കുന്ന ഈ
ചാന്ദ്ര യുഗത്തിലാണ് നട്ടാല്‍ മുളയ്ക്കാത്ത നാണം ...

(മനുഷ്യന്‍ ചന്ദ്രനില്‍ പോയി key hole surgery
വരെ നടത്തുന്ന ഈ കാലത്ത്..ശിവ ശിവ..)

തമാശ പറയുന്നതിനും കാണിക്കുന്നതിനും മര്യാദ ഏതും ഇല്ലാതെ പോയാല്‍ എന്താ ചെയ്യാ?

പാട്ടിന്റെ പകുതിയില്‍ പ്രത്യക്ഷ്യപ്പെടുന്നത്, ഈയിടെ മലയാള സിനിമയില്‍ രംഗ പ്രവേശം ചെയ്ത ഒരു നടിയാണ്.
(കാളേ കാളേ,ജെല്ലിക്കെട്ട് കാളെ..)....

മാറിലെ വടിവേതും സ്ക്രീനില്‍ വിട്ടു വീഴ്ച ഇല്ലാതെ കാണിക്കാന്‍ ഈ കലാകാരിക്കുള്ള കഴിവ് അപാരം..

"അവള്‍ക്കും "നാണം"

ഏത് കക്ക കാഷ്ട്ടവും കൈ നീട്ടി വാങ്ങും എന്ന് കരുതി, മലയാളീ പ്രേക്ഷകര്‍ക്ക്‌ വെച്ചു നീട്ടി ഇരിക്കുന്നത് "മഹാനായ ജോഷി"(CHRISTIAN BROTHERS MOVIE ) ആണ്.

(സര്‍വ്വം ബ്രഹ്മ മയം..)

*ഒരു കോട്ടയം ഫലിതം
കൊച്ചപ്പന്റെയ് കുട്ടികളെ 10 എണ്ണത്തിനെ പെറ്റിട്ടു കൊടുത്ത അന്നാ ചേടത്തി പറയുന്നു,
" ഇച്ചായന്റെ 10 പിള്ളാരെ പെറ്റു,എന്നാ കാര്യം.?
അതിയാന്റെ മുഖം ഇത് വരെ കണ്ടിട്ടില്ല ശരിക്ക്...

പതെഴുപതു മലയാളം സിനിമ എടുത്തിട്ടും മലയാളീ പ്രേക്ഷകരുടെ പള്‍സ് അറിയാത്ത ഒരുപടം പിടുത്തക്കാരന്‍...

നല്ല പടങ്ങള്‍ കാണാന്‍ അന്യ സംസ്ഥാനത്തേക്ക് കണ്ണ് നീട്ടി ഇരിക്കുന്നതിനു നമ്മളെ കുറ്റം കാണാന്‍ കഴിയോ ആര്‍ക്കെങ്കിലും ?

Wednesday, June 1, 2011

വ്യാജ പ്രൊഫൈല്‍




(ബസ്‌ യാത്രയ്ക്കിടയില്‍ പരിചയപ്പെട്ട പത്തു വയസ്സുകാരി റിയ എന്നോട് പറഞ്ഞത്)

ഞാന്‍ ഒരു വ്യാജ ആണെന്ന് എത്ര പറഞ്ഞിട്ടും
അവന്‍ വിശ്വസിക്കുന്നില്ല...
വ്യാജ സീ ഡീയും, വ്യാജ ചാരായവും വ്യാജ പ്രൊഫൈലും
ഉണ്ടെങ്കില്‍ വ്യാജ ഞാന്‍ ആയിക്കൂടെ?
ഓര്‍ക്കുട്ടിലും ട്വിട്ടരിലും ഫെയ്സിലും
ഞാന്‍ മാറി മാറി വ്യാജ വേഷം അണിഞ്ഞു
നൂറോളം ആരാധകരെ ഉണ്ടാക്കി
നയന്‍ താരയും തൃഷയും, ജെനെലിയായും വരെ
എന്റെ പ്രൊഫൈല്‍ പടമായി പലപ്പോഴും
പെണ്ണിനെ കണ്ടാല്‍ ഒലിപ്പീരുമായി നടക്കുന്ന
പീറ ചെക്കനമാര്‍ എന്നെയും കണ്ടു വീണു
(നടു തല്ലി)
ചാറ്റ് വേണം, കൂട്ട് കൂടണം
സിനിമക്ക് പോകാം
തണ്ടൂരി ആകാം
ഹാന്ഗ് ഓവര്‍ കാണണ്ടേ?
മഴ വന്നു, കുട എടുക്കാതെ
നമുക്ക് നടക്കാം..
എന്നെ മാത്രം സ്നേഹിക്കൂ, എന്നെ മാത്രം ..
ഇങ്ങനെ പലരും എനിക്ക് വ്യാജ സന്ദേശം തന്നു..
എത്ര ആയാലും ഞാനും ഒരു മനുഷ്യ ജീവി അല്ലെ?
ഓഫറുകള്‍ കെട്ട് മടുത്തു..

ഞാന്‍ പുരുഷന്‍ എന്ന് ഒരു കൂട്ടര്‍
പെണ് വേഷം കെട്ടിയ വ്യാജന്‍ ആണെന്ന് മറ്റൊരുവര്‍
ആണ്‍ വേഷം കെട്ടിയ സ്ത്രീ ആയിക്കൂടെ?
എന്ന് ഇനി ചിലര്‍....

അന്വേഷിച്ചു വന്നപ്പോള്‍
ആരോപണം ഉന്നയിച്ചവര്‍ എല്ലാവരും
ആണും പെണ്ണും കെട്ടതായിരുന്നു...

ആണത്തമുള്ള ഒരൊറ്റ ആണും
സ്ത്രീത്വമുള്ള ഒരു പെണ്ണും ആ
കൂട്ടത്തില്‍ ഞാന്‍ കണ്ടില്ല.
ഇനി പറയൂ കൂട്ടരേ..,
ഞാന്‍ ഒരു വ്യാജ ആണെന്ന്
അവന്‍ വിശ്വസിക്കില്ലേ?

* വ്യാജന്മാര്‍ ഇത് വായിക്കരുത് !!