Wednesday, April 13, 2011

Behave your self Kavya Madhavan !!!



രാജ്യത്ത് നടക്കുന്ന തിരഞ്ഞെടുപ്പിന്റെയ് ഭാഗമായി , പല തിരക്കുകളും നീക്കി വെച്ചു ,കൊച്ചിയില്‍ വോട്ട് ചെയ്യാന്‍ വന്ന അനിയത്തിക്ക് ഈ എട്ടതിയുടെ സന്തോഷം അറിയിക്കുന്നു.

കഴിഞ്ഞ ദിവസം നിന്നെ ക്കുറിച്ച് അറിയുവാന്‍ ഇടയുണ്ടായ ഒരു സംഭവമാണ് ഈ തുറന്ന കത്തെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്.അനിയത്തി, അറിയേണ്ടതും,പാലിക്കെണ്ടാതുമായ
ചില ചിട്ടക്കളെ കുറിച്ചും ചെയ്തു പോയ ചില ഗുരുതരമായ വീഴച്ചകള്‍ ഒന്നു ഓര്‍മ്മ പ്പെടുത്തുകയും ആണ് ഈ തുറന്ന കത്തിലൂടെ.
എരി പകല്‍ മുഴുവന്‍ വരിയില്‍ നിന്നിരുന്ന നിന്റെ അമ്മമാരെയും സഹോദരങ്ങളെയും മറി കടന്നു വരി കടന്നു വോട്ട് ചെയ്യാന്‍പോയ നിന്നെ നോക്കി അമര്‍ഷം കാണിച്ച യുവാവിന്റെ ജല്പ്പനങ്ങളെ നീ പുചിച്ചു തളിയത് ആര്‍ക്കു വേണ്ടി ആയിരുന്നു?
എല്ലാ വോട്ടര്‍ മാര്‍ക്കും ഉള്ള പോലുള്ള സ്ഥാനമാണ് കാവ്യാ, നിനക്കും ഉള്ളത്.
സിനിമയില്‍ നിന്നും ജീവിതത്തില്‍ നിന്നും നല്ലതും ചീതയും ആയ പല അനുഭവങ്ങള്‍ നിനക്ക് കിട്ടിയിട്ടും ഇതറിയിക്കാന്‍ ഒരു തിരഞ്ഞെടുപ്പ് വേണമായിരുന്നുവോ?

" നിയമം അനുസരിച്ച് എല്ലാവരും ജനാതിപത്യ പരമായി പരമായി വോട്ടുകള്‍ ചെയ്യണം എന്ന് വാശി പിടിച്ച സഹോദരന്‍ കാണിച്ചത് ആണോ അന്യായം..?
ആ നില്‍ക്കുന്ന ജനക്കൂട്ടത്തിനു വേണ്ടിയാണ് അയാള്‍ സംസാരിച്ചത്.
അല്ലാതെ നീ പറയും പോലെ "അയാള്‍ക്ക് മാത്രമേ ഞാന്‍ വരി കടന്നു വോട്ട് ചെയ്യുന്നതില്‍ വിരോധമുള്ളൂ" എന്നല്ല..
അനുഭവങ്ങള്‍ നിനക്ക് എത്ര കിട്ടിയാലും നീ പഠിക്കില്ലെന്നാണോ?
അതോ, നിന്റെ തിരക്കുകള്‍ക്കിടയില്‍ വരിയില്‍ നില്‍ക്കുന്നവര്‍ മണ്ട ശിരോമണികള്‍ ആണെന്ന
ബോധമാണോ വരി മറി കടന്നു വരുവാന്‍ നിന്നെ പ്രേരിപ്പിച്ചത്?
മലയാള സിനിമ ഒരിക്കല്‍ കൈ വിട്ടിട്ടിട്ടും നിന്റെ "വില്‍ പവര്‍" ഒന്നു കൊണ്ട് മാത്രാമ്നു നീ വീണ്ടും ഈ മായിക ലോകത്ത് നിക്കുന്നത്.
മലയാളികള്‍ കാവ്യ എന്ന നടിയെ ഇഷ്ട്ടപ്പെടുന്നത് കൊണ്ടായിരിക്കും എന്ന് നീ വീണ്ടും തെറ്റി ധരിക്കുന്നു..
ആ ധാരണ ആണല്ലോ വരികളില്‍ നിന്നിരുന്ന നിന്റെ സഹോദരങ്ങളെ നീ കാണാതെ പോയതും ചിരിച്ചു കൊണ്ട്" അയാള്‍ക്കാണ് പ്രശ്നം എന്ന്" പുചിച്ചതും..
നല്ല കാര്യങ്ങള്‍ കണ്ണ് തുറന്നു കാണുക.
ഇത്തരം വീഴ്ചകള്‍ നിന്നെ പോലുള്ള പ്രശസ്തര്‍ ആവര്തിക്കതിരിക്കുക..
നല്ലതും നന്മയും നേര്‍ന്നു കൊണ്ട്
സ്വന്തം ഏട്ടത്തി

"മാദംഗ കന്യാ മനസാ"




ചെറുപ്പത്തില്‍ പല തരത്തിലുള്ള "ബാല പീ0നങ്ങള്‍" ഏല്‍ക്കേണ്ടി വന്നിട്ടുണ്ട് ഈ ഉള്ളവള്‍ക്ക് .
അവയുടെ ഇളക്കത്തില്‍ നിന്നും മോചനം തേടിയുള്ള യാത്രയ്ക്കിടയില്‍ വായന ശരിക്കുള്ള ഔഷധമായി മാറി .
സുമംഗലയുടെ കഥകള്‍ ശരിക്കും സ്വപ്ന ലോകത്തേക്കുള്ള വഴി ആയിരുന്നു..
"പുഴക്കരയിലെ വീട്", "മൃഗങ്ങളുടെ ഗ്രാമം" ," ഒഴിവു കാലം", ആശാ ദേവത ," "പൂവാലന്റെ വയറു വേദന" ..ഇവയില്‍ ചില കഥകള്‍ ...ഇന്നും പൂക്കുന്ന ഈ മാവിന്റെ കൊമ്പത്ത് ചാടി നടക്കുന്ന അസ്സല്‍ വാനര സ്ത്രീയാണ് ഞാന്‍.
(മിട്ടായി പ്പൊതി " - സുമംഗല ,എന്ന പുസ്തകം ഇനിയും വായിചിട്ടിലാത്തവര്‍ സഹര്‍ഷം വായിക്കുക..എന്തെന്നാല്‍ നിങ്ങള്‍ ഒരിക്കലെങ്ങിലും ആഗ്രഹിക്കാറുള്ള ഒരു ശാന്തത ,സൌമ്യത നിങ്ങള്‍ക്ക് തീര്‍ച്ചയായും കിട്ടും എന്ന് ഞാന്‍ സാക്ഷ്യ പ്പെടുത്താം)

ഒരു കുട്ടി വിശ്വസിക്കപ്പെടെണ്ടാത് എന്തൊക്കെയാണെന്ന് വലിയവര്‍
പറഞ്ഞു തരികയാണോ അല്ലെങ്ങില്‍ അറിവ് ഉണ്ടാക്കുകയോ അനുഭവത്തിലൂടെ?
അറിയില്ല.
പല തരത്തിലെ അനുഭവങ്ങള്‍
കേരള ശബ്ദത്തിലും മറ്റും വന്നിരുന്ന തല്ലിപ്പൊളി നോവലുകളില്‍
ചിത്രീകരിച്ചിരുന്ന, ലൈംഗീക വര്‍ണനകള്‍ എന്നെ കൊണ്ടെത്തിച്ചത് തുറക്കപെടാത്ത അഭൌമ "വേദ" ത്തിലായിരുന്നു.. (നിര്‍വേദം)
കഥ ഓര്‍മ്മയില...
" ഇന്ദ്രജിത്ത് " എന്ന തൂലികാ നാമത്തില്‍ ആരോ എഴുതിയിരുന്ന ഒരു മുഴു നീള ലൈംഗീക നോവല്‍ "കേരള ശബ്ദത്തില്‍" വന്നിരുന്നു.1970 കളുടെ അവസാനത്തില്‍.
ഒരു സിനിമാ താരത്തിനു ചെറുപ്പത്തില്‍ അനുഭവിക്കേണ്ടി വന്ന
ലൈംഗീക പീഡനങ്ങളുടെ കഥ ഒരു പത്ര പ്രവര്ത്തകന് വിവരിക്കുന്നതാണ്.
അതിലെ അമ്മയും മകളുമാണ് കേന്ത്ര കഥാ പാത്രങ്ങള്‍.
അത് വായിച്ചു, പിന്നീട് പറഞ്ഞറിയിക്കാന്‍ വയ്യാത്ത ( പുറത്തു പറയാനാകാത്ത) മോഹം എനിക്ക് ( അല്ലെങ്ങില്‍ എന്നെ പോലെ അത് വായിച്ചിരിക്കാന്‍ ഇടയുള കുമാരിമാര്‍ക്ക്) ഉണ്ടായിട്ടുണ്ട്..
ഞാന്‍ തിരിച്ചറിഞ്ഞ "ആദ്യത്തെ" അനുഭവങ്ങളില്‍ ആദ്യമായി.

ഇരുട്ടും, ഇരുട്ടിലെ ഗന്ധവും, നെല്ല് പുഴുങ്ങി ഇട്ടിരുന്ന പതാഴതിന്റെയ് കറുത്ത , നനവുള്ള മണവും എന്നെ മഥനം ചെയ്തിരുന്നത് എങ്ങിനെ ആയിരുന്നതെന്ന് വിവരിക്കുക അസാധ്യം..
കാമാസൂത്രങ്ങള്‍ എന്നെ കൊണ്ടെത്തിച്ചത് ലൈന്ഗീകതയുടെ തുറന്നിട്ട വാതില്‍ക്കലായിരുന്നു..
പിന്നീട് അവയിലെ അസുര ഗന്ധം തിരിച്ചരിഞ്ഞിട്ടോ,
അവ എന്നെ കൂടുതലായി ആദേശം ചെയ്യുകയുണ്ടായിട്ടോ എന്തോ
അതെല്ലാം ദുരനുഭാവങ്ങലാനെന്നു തിരിച്ചറിവിലൂടെ അറിയുമ്പോഴേക്കും ഒറ്റക്കിരിക്കാന്‍ എപ്പോഴോ ഇഷ്ടമായി തുടങ്ങി..

സ്വപ്ന ലോകമാണ് കൂടുതല്‍ അനുഭവിക്കാന്‍ സുഖം എന്ന് സ്വയം കണ്ടെത്തി.
എന്നെ കണ്ടാല്‍ ഒന്നു നുള്ളാന്‍ തോന്നുന്ന മുതിര്‍ന്നവരെ എനിക്ക് പേടിക്കെണ്ടാതായി വന്നതും അത് കൊണ്ടാണ്..
എന്നെ നുള്ളുമ്പോള്‍ അവര്‍ക്ക് കിട്ടുന്ന ചേതോഹരമായ രതി സുഖം പിന്നീട് ഞാന്‍ നേരിട്ട് അറിഞ്ഞു തുടങ്ങി..
കൊച്ചു കുട്ടികളെ എന്റെ അരികില്‍ കളിപിക്കാന്‍ ഇരുത്തിയ അയല്പക്കാതെ അമ്മമാര്‍
അറിയാതെ അവരുടെ കുഞ്ഞുങ്ങളെ ശരിക്ക് നുള്ളി കരയിപ്പിചിട്ടുന്ദ് ഞാന്‍.
ഭയങ്ങരമായ ഒരു "രതിക്രീഡ" സ്വയം അനുഭവിച്ചിട്ടുണ്ട് ആ സമയം .

ഒരു പാരകായ പ്രവേശം പോലെയാണ് കല്‍പ്പിച്ചു നേടിയ, സുഖം തരുന്ന ചില വായന ഞാന്‍ കണ്ടെത്തി തുടങ്ങിയതും "കാലം" "അസുരവിത് " ഇവയില്‍ ലയിച്ചു പോയതും..
നീല വിരി പറഞ്ഞ കഥ വിക്രമാതിയനോട് വേതാളം പറഞ്ഞു കൊടുക്കുന കഥയുണ്ട് , പെശാമാടന്തയുടെ കഥയില്‍
"വിക്രമാദിത്യ കഥകള്‍" കയിലുള്ളവര്‍ ഒരിക്കല്‍ കൂടി വായിക്കേണ്ടതാണ്
(വിക്രമാദിത്യ കഥകള്‍- സീ.മാധവന്‍ പിള്ള വിവര്‍ത്തനം)

ഒരു പരിപൂര്‍ണ്ണ യുവത്വത്തിലേക്ക് കടക്കുമ്പോഴേക്കും
വായനയും,കൂട്ടുകാരും സ്കൂള്‍ ജീവിതവും,വേനല്‍ അവധിയും,കെട്ട് കഥകളും, മദന ചിന്തകളാലും, ഒരു
ജാനകി കുട്ടി ലെവല്‍ വരെ ആയി ഞാന്‍
( "എന്ന് സ്വന്തം ജാനകി കുട്ടി" എന്ന സിനിമയിലെ നായികയെ ഓര്‍ക്കുക)

Tuesday, April 12, 2011

ബാവായ്ക്കും പുത്രനുംപരിശുദ്ധ റൂഹായ്ക്കും..




മോഷണം ഒരു കലയാണെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്.
ഉവ്വോ? ---- അറിയില്ല.
(ആനയെ കട്ടവനും എള്ള്‌ കട്ടവനും കള്ളന്‍, കള്ളന്‍ തന്നെ.)

സ്കൂളിലെ ചരക്കു മുറിയില്‍ നിനും ഉപ്പുമാവിന്റെ പൊടി മോഷ്ടിച്ച എന്നെ പരിചയപ്പെടുക.
ചോളമോ, ഗോതമ്പോ പൊടി കൊണ്ട് ഉണ്ടാക്കിയിരുന്ന രുചികരമായ ഉച്ച ഭക്ഷണം.
ഉച്ചക്ക് ഊണിനു ബെല്ലടിക്കും മുന്‍പേ ഉപ്പുമാവിന്‍ പുരയില്‍ നിന്നുയരുന ചാരു ഗന്ധം എന്നെ കൊതിപ്പിച്ചതിന് കണക്കില്ല.
കൊത്തി മൂത്ത്‌ വട്ടു പിടിച്ച എന്നെ സഹായിക്കാന്‍ ഈശ്വരന്‍, പുഷ്പലത എന്ന സഹപാഠിയുടെ രൂപത്തില്‍ അവതരിച്ചു.
പൊക്കം ഇല്ലാത്ത എന്നെ ജന്നല്‍ കമ്പി മുട്ടും വരെ പൊക്കി എടുത്ത് ഉപ്പുമാവിന്‍ പൊടി കയ്യിട്ടു വാരാന്‍ അവള്‍ എന്നെ നിര്‍ബന്ധിച്ചു.
"ആരെങ്കിലും വന്നാല്‍ , രാജശ്രീ നിന്നെ ഞാന്‍ വിട്ടു കളയും. ബേഗം എടുത്തോ.."
റൂമില്‍ അട്ടി അട്ടി ആയി വെച്ചിരിക്കുന്ന ഉപ്പുമാവിന്‍ പൊടിയുടെ ചാക്ക് കണ്ടു ഞാന്‍ അര നിമിഷം അന്തിച്ചു വായ പൊളിച്ചു നിന്നു.

(കുരുമുളകിന്‍ ചാക്ക് കണ്ട അന്തിച്ചു പോയ വിദേശ വ്യാപാരിയുടെ അവസ്ഥ ഞാന്‍ ഇപ്പോള്‍ ഊഹിക്കുന്നു..)
കെട്ടു പൊട്ടിയ ചാക്കില്‍ നിന്നും കുഞ്ഞു കയ്യില്‍ മാന്തി എടുക്കാവുന്ന അത്രയും ഞാന്‍ എടുക്കുന്നു.
ദൂരെ നിന്നും കണ്ടു വന്ന കണക്കു ടീച്ചറിന്റെ അടി പേടിച്ചു അത് വരെ എനിക്ക് താങ്ങായി നിന്ന പുഷ്പ ലത
എന്നെ പുഷ്പം പോലെ താഴീക്കിടുന്നു..
കയ്യില്‍ തടഞ്ഞ ഉപ്പുമാവിന്‍ പൊടിയുടെ രുചി അറിയാന്‍ ആവും മുന്‍പേ
കേസും വിസ്താരവും" നാട്ടു കൂട്ടവും"
മാനം പോയെന്നു പറഞ്ഞാല്‍ മതിയല്ലോ.
കൂട്ട് പ്രതിയെ മാപ്പ് സാക്ഷി ആക്കി ഈ ഉള്ളവള്‍ക്ക് മോഷ്ടാവ് എന്ന വില കൂടി കല്‍പ്പിച്ചു തന്നു മിശിഹാക്ക് നാല്‍പ്പതു വട്ടം സ്തോത്രം പറയുന്ന കന്യാസ്ത്രീ.
ഉള്ളവന്‍ ഇല്ലാതവനല്ലേ കൊടുക്കേണ്ടത് ?
എന്ന് ചോദിക്കാനുള്ള വിവരം ഉണ്ടായില്ല അന്നേരം..

പകരം പിന്നെടെല്ലാം കന്യാസ്ത്രീയെ കാണുമ്പോള്‍
ഈശോ മിശിഹാക്ക് സ്തുതി പറഞ്ഞ
കയിലുള്ള കുരിശ്‌ മുത്തും.

Sunday, April 10, 2011

ആത്മരതി --- തുറന്നു പറച്ചിലുകള്‍



നാലുകെട്ടിന്റെ ഓര്‍മ്മകള്‍.
ബിരുദത്തിനു പഠിക്കുന്ന സമയം ഉപ പാഠ പുസ്തകമായി എം ടീ യുടെ "മഞ്ഞ്" പഠിക്കാന്‍ ഉണ്ടായിരുന്നു..
ശരിക്ക് പറഞ്ഞാല്‍ എന്നെ ഒരു തരത്തിലും ആകര്‍ഷിക്കാന്‍ ഈ നോവലിന് കഴിഞ്ഞിട്ടില്ല..
പിന്നീട് എം ടീ തന്നെ സംവിധാനം ചെയ്ത ഈ സിനിമ ഈയിടെ ടീ വീയില്‍ കണ്ടിരുന്നു.. ഒച്ചിഴയുന്ന തരത്തില്‍ ഒരു കഥ. (സംഗീത നായിക്, ശങ്കര്‍ മോഹന്‍ പ്രധാന കഥാ പാത്രങ്ങളായി അഭിനയിച്ചിരുന്നു.)
എം ടീ ഒരിക്കല്‍ നൈനിറ്റാളില്‍ പോയിരുന്നപ്പോള്‍ കിട്ടിയ ഒരു ഐഡിയ ആണ് പിന്നീട് ഈ നോവലിന്റെ കഥക്ക് ആധാരം എന്ന് പറയുകയുണ്ടായി..
എന്നാല്‍ പ്രശസ്ത ഹിന്ദി നോവലിസ്റ്റ്‌ നിര്‍മല്‍ വര്‍മയുടെ ഒരു കഥയെ അനുകരിച്ചു എഴുതിയതാണെന്ന് പിന്നീട് കലാകൌമുദിയില്‍ വായിച്ചിട്ടുണ്ട്.
( എം ടീ നിഷേധിച്ചിട്ടില്ല ഈ കാര്യം) ഒരു " എം ടീ സ്പര്‍ശം" മഞ്ഞ് നോവലില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല എന്ന് ചില സുഹൃത്തുക്കളുടെ അഭിപ്രായത്തില്‍ ഞാനും പങ്കു ചേരുന്നു..

......................... സ്കൂളില്‍ പഠികുമ്പോള്‍ അവധി ദിവസങ്ങളില്‍ വായിക്കാന്‍ ആദ്യം എടുക്കുക "നാല് കെട്ടൊ", "കാലം" ഒക്കെയാകും. പറഞ്ഞറിയിക്കാനാകാത്ത ഒരു "ദാഹം " അനുഭവിച്ചിട്ടുണ്ട് ഈ കഥകള്‍ വായിക്കുമ്പോള്‍....

(ആത്മ രതി.) (മിക്ക കഥയിലും ഉള്ളടക്കം ഒന്നു തന്നെ.. പ്രണയം, , ദാരിദ്ര്യം,തോല്‍വി,..പക..ഇങ്ങനെ പോകുന്നു.. കുട്ടിക്കാലത്തെ ഞാന്‍ രഹസ്യമായി ആഗ്രഹിച്ച തൃഷ്ണകള്‍ ഈ കഥകളിലൂടെ അറിഞ്ഞ അനുഭവിച്ചിട്ടുണ്ട്..
ഇതെല്ലാം വായിച്ചു വായിച്ചു വെള്ളത്തില്‍ കുതിരാന്‍ ഇട്ട മുന്തിരി പഴം പോലെ ആയി എന്റെ മനസ്..
ആത്മ വേദനയിലൂടെ സുഖമുള്ള നോവറിഞ്ഞു ഞാന്‍..
ഇതൊക്കെയാണ് പ്രണയം,
ഇങ്ങനെ മാത്രമാണ് പ്രണയം, പ്രണയത്തില്‍ ഇങ്ങനെ ഒക്കെ ആകാം, ഇന്ന രീതിയില്‍ വസ്ത്രം ധരിക്കണം, പെരുമാറണം,കരയണം, ത്യാഗങ്ങള്‍ സഹിക്കണം എന്നൊക്കെ ഒരു തരം "സൈകിക്" ചിന്തകള്‍ എന്നില്‍ ഉണ്ടാകുന്നു..
ഗാഡ ഗന്ധമുള്ള ഒരു പൂവിനെ കശക്കി അതിന്റെ ഗന്ധം അവാഹിചെടുക്കുന്ന ഒരു മത്ത മോഹിനി ആയി.
ഒരൊറ്റ മോഹം പോലും അനുഭവിച്ചു കിട്ടാത്ത നായികാ സങ്കല്‍പ്പത്തിലെ ഭാഗ്യമില്ലാത്ത രതി കാമനയായി മോഹങ്ങള്‍.
എന്റെ സിരകളില്‍ പടരുന്ന ചോരയ്ക്ക് ഉന്മാദത്തിന്റെ മണമായിരുന്നു..അന്‍പതുകളുടെ ഒടുവില്‍ എന്റെ അമ്മാവന്മാരൊക്കെ പറഞ്ഞിരുന്നത് ..
എം ടീ കഥയിലെ നായര്‍ പെണ് കുട്ടികളെ കാണാന്‍ അമ്മാവന്മാരുടെ ഇസ്ലാം/ക്രിസ്ത്യന്‍ സുഹൃത്തുക്കള്‍ക്ഷേത്ര നടയില്‍ കാത്തിരിക്കാരുണ്ടായിരുന്നത്രേ..

വായനയിലെ അമേയ സുഖം കാംക്ഷിച്ചു വീട്ടുകാരെ ഉപേക്ഷിച്ചു ഈ സുന്ദരികളെ വിവാഹം വരെ ചെയ്ത് ആത്മ തൃപ്തി അടഞ്ഞവര്‍ ഏറെ.

ഒരു കാമുകന്നു മാത്രം നല്‍കാനായി പലപ്പോഴും ഒരു ആലിംഗനം, ചുംബനം എല്ലാം ഞാന്‍ പരിശീലിച്ചത് ഈ കഥ കളിലൂടെയാണ്‌ ......

കൌമാരത്തില്‍ കടക്കുംബോലെക്കും എന്റെ നോട്ടവും ഭാവവും എല്ലാം ഒരു എം ടീ കഥയിലെ നായികയെ പോലെ വികാര ലോലയായി, എല്ലാം സഹിക്കുന്ന പ്രണയ വതിയായി (അഭിനയിച്ചു),
ഇനി വേണ്ടത് നിരാശനായ ഒരു കാമുകനാണ്..
അല്ലെങ്ങില്‍ എല്ലാം നശിപ്പിച്ചേ അടങ്ങൂ എന്ന ഭാവം ഉള് കൊള്ളുന്ന ഒരു നായകന്‍(കാലം" പല തവണ വായിച്ചതിന്റെ പാര്‍ശ്വ ഫലം )
ഇല്ലാത്ത കാമുകനെ തിരഞ്ഞു അങ്ങനെ നടന്നു ഞാന്‍ ശരിക്കും..
"ഉള്‍ക്കടല്‍" ," ശാലിനി എന്റെ കൂട്ടുകാരി" "അര്‍ച്ചന ടീച്ചര്‍" സിനിമ ഒക്കെ തുടരെ തുടരെ ഇറങ്ങിയ സമയം, ഞാന്‍ എന്റെ കാമുകനെ തിരിച്ചരിഞ്ഞെന തോന്നല്‍..

വേണു നാഗ വള്ളിയുടെ വേദനിക്കുന്ന കാമുക ഹൃദയം മുഖ ഭാവം, എല്ലാം സഹിക്കുന്ന വേദനിക്കുന്ന മുഖം എനിക്ക് ചേരുന്ന കാമുകനായി.. ഞാന്‍ കാമുകിയും വേണു കാമുകനുമായി അങ്ങനെ സങ്കല്‍പ്പ തേരിലേറി കൌമാരത്തിന്റെ മാസ്മരിക ലോകത്ത് ഞാനും ഈ വിഷാദ കാമുകനും.. പറഞ്ഞരിയിക്കനകാത്ത നിര്‍വേദം..

കൂടുതല്‍ ഭാവം ഉള്‍ക്കൊള്ളാന്‍ കാലത്തിലെ" സുമിത്രയെ വായിച്ചു പഠിച്ചു.. സേതുവിന്‍റെ രീതികള്‍ നോക്കി പഠിച്ചു....
ആയിര തിരി വിളക്കു പോല്‍ തിളങ്ങുന്ന, ഗോവിന്ദന്‍ കുട്ടിയുടെ ഓപ്പോളേ മനസ്സില്‍ ധ്യാനിച്ച്‌ നടന്നു.. കര്‍ക്കടകത്തില്‍ ചക്ക മടല്‍ വേവിച്ചു തകര താള്‍ കൂട്ടി ഉച്ച ഭക്ഷണ കഴിച്ചെന്നു അഭിനയിക്കുന്ന ഓപ്പോളേ ഞാന്‍ കൂടുതല്‍ ആരാധിച്ചു..

ഏത് സമയവും ചുണ്ടത് എരിയുന്ന സിഗരറ്റുമായി കൊച്ചാപ്പുവിന്റെ കര വലയത്തില്‍ കിടന്നിരുന്ന മീനാക്ഷിയെ- അവളെ പലവട്ടം പ്രാപിച്ച കൊച്ചാപ്പു- പോലെ ആകാന്‍ ഞാന്‍ അതിയായി മോഹിച്ചു.. സുന്ദരമായ മുഖത്തിന്റെ അവസാന വാക്ക് എം ടീ കഥകളിലെ നായികക്ക് നല്‍കി. കാമത്തിന്റെ തീ അമ്പുകള്‍ ഇതിലെ കാമുകര്‍ക്ക് നല്‍കി മോഹങ്ങള്‍ക്ക് അഗ്നി ചിറകു നല്‍കി...

കാള വേല കാണാന്‍ നിന്നിരുന്ന ഗോവിന്ദന്‍ കുട്ടി, കൂടെ പഠിച്ച തങ്ക മണിയെ കാണാതെ ഒളിച്ചു നിന്ന ഗോവിന്ദന്‍കുട്ടിയെ ഞാന്‍ വെറുത്തു..
കുമാരെട്ടന്‍ മക്കള്‍ക്കും ഭാര്യക്കും ഓണം ഒരുക്കാന്‍ പ്ലാവിന്റെ ഓഹരി ചോദിച്ചു വന്നപ്പോഴും അഴിയാത്ത മുണ്ട് മുറുക്കി, പണി എടുക്കാന്‍ മനസില്ലാത്ത ഈ സഹോദരന്മാരില്‍ ഖനീഭവിച്ചു കിടന്നിരുന്ന ആത്മ വേദനയുടെ പൊരുള്‍ തേടി നടക്കാതെ, വാതക്കൊളില്‍ നീലച്ചു കിടന്ന അമ്മയും ,ഓപ്പോളും എനിക്ക് നിഴല്‍ മാത്ര ചിത്രങ്ങള്‍ ആയി.....
എം ടീ കഥാ പത്രങ്ങളിലെ നായികയെ പോലൊരു വിഷാദ വതിയും, ഒന്നിനും കൊള്ളാത്ത നായകനെ പോലൊരു "നിഷ്കാമ രൂപിയും" ആയി ഞാന്‍ .
അല്ലെങ്ങില്‍, കാമത്തെ അതിന്റെ ഉന്മാദത്തില്‍ അറിയുക എന്നത് എന്റെ അടങ്ങാത്ത ആവേശമായി..
ഒരു കഥാകാരന്റെ കഥകള്‍ എന്നെ അതിന്റെ ഉന്മാദ അവസ്ഥയില്‍ എത്തിക്കുന്നതിന്റെ അപകടം ഞാന്‍ അറിഞ്ഞിട്ടും അറിയാതെ ഇരിക്കാന്‍ ശ്രമിച്ചു .

നാലുകെട്ടിന്റെ അന്‍പതാം പിറന്നാള്‍ ആഖോഷിച്ച വേളയില്‍ ഈ ചിന്തകള്‍ എല്ലാം ഒരിക്കല്‍ കൂടി റീ പ്ലേ ചെയ്തു നോക്കിയിരുന്നു..

ചുണ്ണാമ്പ് പൊടി ചുമക്കുന്ന പന്നല്‍ ചെടിയുടെ ഇലയുടെ ചിത്രം കവിളില്‍ ചേര്‍ത്ത് ചിത്രം ചമയ്ക്കുന്ന ഒരു കുട്ടിയുടെ ചിത്രം മനസ്സില്‍ ഇന്നും..
ക്ലാവ് പിടിച്ച ഈ കഥാ പാത്രങ്ങള്‍ ...
ഒന്നു പുളി ഇട്ടു തേച്ചു മിനുക്കുകയെ വേണ്ടൂ..
ആയിര തിരി വിളക്കു തന്നെ തെളിയും അന്നേരം..

Friday, April 8, 2011

നേരും നുണയും



ഇഷ്ട്ടങ്ങളുടെ കണക്ക് കൂട്ടലില്‍ കണക്കില്‍ പെടാത്ത ചില " വില" വിവര പട്ടികകള്‍.

നിറം ---- മഞ്ഞ
സ്ഥലം - ---പോയിട്ടില്ല
ഓര്‍ക്കാന്‍ ഇഷ്ടം ---- കുട്ടിക്കാലം
കൂടുതല്‍ ആഗ്രഹം---- അങ്ങനെ ഇല്ല
ജീവിക്കാന്‍ ---- നല്ല രീതിയില്‍
സമയം ---- പ്രഭാതം
കഴിക്കാന്‍ ---- സ്വാദുള്ള ഭക്ഷണം
വായിക്കാന്‍ ? ----- അലോസരമുണ്ടക്കാത്തവ
ഏറ്റവും അടുത്ത സുഹൃത്ത് ------ ക്ഷമിക്കണം
സന്തോഷം തരുന്നത് -------- നല്ല വാര്‍ത്തകള്‍ , ചിരിക്കുന്ന മുഖം,
കാത്തിരിപ്പ് ------------ ശുഭ പ്രതീക്ഷയോടെ
ഇഷ്ടമുള്ള വാക്ക് --- ലാവണ്യം
പുനര്‍ ജന്മത്തില്‍ വിശ്വാസം? -------- ഉണ്ട്,( എന്തിനോടെങ്ങിലും വിസ്വാസമുണ്ടാകുന്നില്ലെങ്ങില്‍
ഈ ജീവിതം എനിക്ക് വ്യര്തമാകും)
നെഗറ്റീവ് ചിന്തകള്‍------- അനുവദിക്ക്കാറില്ല
കരയാറണ്ടോ?----- എന്റെ കണ്ണ്നീര്‍ മറ്റുള്ളവരെ കാണിക്കാന്‍ എനിക്ക് സാധിക്കാറില്ല.
ജീവിതം എന്നെ പഠിപ്പിച്ചത്?----- ജീവിതത്തെ ഞാന്‍ ആണോ പഠിപ്പിച്ചത്? ശരിക്കും പഠിക്കാത്തത് ഇനിയും ഏറെ...
നല്ല കൂട്ട് കെട്ട് ----- പലപ്പോഴും കയ്യില്‍ വന്നു ചെര്‍ന്നിട്ടില്ലാത്ത ഒരു അസുലഭ ഭാഗ്യം.
വഴക്ക്‌ ?-- ---ആരോടെങ്ങിലും കൂടിയാല്‍ പിന്നെ തോറ്റു പോകാന്‍ അവസരം ഉള്ളതിനാല്‍ കുട്ടികളോട് മാത്രം
ആപല്‍ ഖട്ടത്തില്‍ ? ----- വീണ വായിക്കാറില്ല, പകരം അന്തിച്ചു നില്‍ക്കും
പഠിക്കേണ്ടത്? ---- പഠിച്ചിട്ടില്ല ഇത് വരെ.
ജീവിതത്തില്‍ ഏറ്റവും ഇഷ്ട്ടപ്പെട്ട വ്യക്തിയുടെ പേരിന്റെ ആദ്യ അക്ഷരം ?-------- "ഴ " ( മുഴുവന്‍ പേര് പിന്നെ പറയാം )
കുട്ടികള്‍?------- ഇന്നത്തെ കുട്ടികള്‍ക്ക് കുട്ടിതമില്ല, വല്യവര്‍ കുട്ടികളെ പോലെയും കുട്ടികള്‍ വല്യവരെ പോലെയും പെരുമാറുന്നു..കുറഞ്ഞ പക്ഷം , "പഞ്ചാ തന്ത്രം" , സുമങ്ങലയുടെ "മിട്ടായി പ്പൊതികള്‍" ഇവയെല്ലാം നമ്മുടെ കുട്ടികള്‍ വായിച്ചിട്ട് മതി അവര്‍ അവരുടെ കുട്ടി വേഷം അഴിച്ചു മാറ്റി കൌമാരത്തില്‍ കടക്കാന്‍...

ഇനി ഒരു ജന്മം ഉണ്ടെങ്കില്‍ ?---- ഞാന്‍ ആയി തന്നെ പിറക്കണം

ഒറ്റയ്കിരിക്കാന്‍ ?----- ഇഷ്ടം, (മധുവനമോ, വൃന്ദാവനമോ ?)

ഈ ജീവിതത്തില്‍ തൃപ്ത ?--- ഏറ്റവും നല്ല രീതിയില്‍.അതെ.

നിങ്ങളുടെ ഈ ബ്ലോഗ്‌ എഴുത്ത് വായനക്കാര്‍ ഇഷ്ട്ടപ്പെടുന്നുടോ?----(ചമ്മല്‍ ) പരീക്ഷക്ക് 0 മാര്‍ക്ക്‌ കിട്ടിയ കുട്ടി ചോക്ക് വെച് ഇടതു വശത്ത് 10 കൂടി ചേര്‍ത്ത കുട്ടിയെ പോലെയാണ്, ഈ ബ്ലോഗ്‌ എഴുത്തില്‍ എന്റെ സ്ഥാനം..

ഇത് വായിക്കുന്ന കൂട്ടുകാരോട് പറയാന്‍ ?------ നല്ലതും നന്മയും

Thursday, April 7, 2011

ഇവര്‍

ജയപ്രകാശ നാരായണനെ ഓര്‍മ്മയുണ്ടോ? ഭാരതീയ ജനത പാര്‍ടിയുടെ സമുന്നത നേതാവ്.. സ്വാതന്ത്ര്യ സമര സേനാനി.. സര്‍വോദയ പ്രസ്ഥാനതിന്റെയ് പ്രയുക്താവ്. അങ്ങനെ പോകുന്നു ജേ .പീ എന്ന് സ്നേഹ പൂര്‍വ്വം വിളിക്കപ്പെട്ടിരുന്ന ഈ നേതാവിനെ ക്കുറിച്ചുള്ള നിര്‍വ്വചനങ്ങള്‍.. ഞാന്‍ ഹൈ സ്കൂളില്‍ പഠിക്കുന്ന സമയം പത്രത്തില്‍ സ്ഥിരം വരാറുണ്ടായിരുന്ന ഒരു വാര്‍ത്ത. ജെ പീ യുടെ നില ഗുരുതരം, ആരോഗ്യ സ്ഥിതിയില്‍ മാറ്റമില്ല. ഇങ്ങനെ ചില വാര്‍ത്തകള്‍ .. പിന്നെ ആര്‍ക്കും അത് ഒരു വാര്‍ത്ത അല്ലാതായി.. 1979 ഇല്‍ ആണത്.. വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒരു വാര്‍ത്ത തെറ്റായി വന്നാല്‍ എന്ത് തോന്നാം.. ഇത് ഒന്നു നോക്കൂ.. വര്‍ഷത്തിന്റെ തുടക്കത്തില്‍ പക്ഷെ, ഈ വാര്‍ത്തയുടെ സ്ഥിരത നഷ്ടമായതിനാലോ, പ്രാധാന്യം കുറഞ്ഞെന്നു തോന്നിയതിനാലോ. എവിടെ നിന്നോ ഒരു പ്രചരണം.. ജെ പീ വിട പറഞ്ഞു.. പ്രധാന മന്ത്രി പ്രഘ്യാപിക്കുന്നു. പാരലമെന്റ്റ് നടപടികള്‍ നിര്ത്തുന്നു.. റേഡിയോ നിലയങ്ങള്‍ ശോക ഗാനങ്ങള്‍ വയലിനില്‍ ആലപിക്കുന്നു. പൊതു അവധി....അങ്ങനെ.. നിര്‍ഭാഗ്യമെന്നു പറയട്ടെ.. 1979 മാര്‍ച്ചില്‍ ആയിരുന്നു ഈ സംഭവം.. ജീവനുമായി മല്ലടിക്കുന്ന ജെ പീ.ആശുപത്രിയില്‍.. ജെ പീയുടെ വിയാഗ വാര്‍ത്ത (തെറ്റായ ) പത്രങ്ങളിലും വന്നു. (ക്ഷമിക്കണം ,ഈ പഴയ പത്രത്തിന്റെ കോപ്പി പരമാവധി അന്വേഷിച്ചു..നോക്കി,കിം ഫലം..!!!) ഒക്ടോബറിലോ മറ്റോ ആയിരുന്നു ശരിക്കുള്ള വിട പറയല്‍.. പിന്നീട് പ്രധാന മന്ത്രി രാജ്യത്തോട് ക്ഷമ പറഞ്ഞതായാണ് ചെറിയ ഓര്‍മ്മ ... ഈ കാര്യം പിന്നീട് ജെ പീയോടു ബന്ധപ്പെട്ടവര്‍ അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ ഒരു പുഞ്ചിരി ആയിരുന്നു മറുപടി..(എന്തരോ മഹാനു ബാവുലൂ..) ************************** ലോക നേതാക്കള്‍ക് മാത്രമല്ല, ശാസ്ത്രഞ്ജന്മാര്‍ മുതല്‍ പലതലങ്ങളിലുല്ലവര്‍ക്കും ഈ " മരണം" സംഭവിച്ചിട്ടുണ്ട് പെട്ടന്ന് ഓര്‍മ്മ വന്നത് നമ്മുടെ കൊച്ചിന്‍ ഹനീഫയുടെ മരണ വാര്‍ത്തയാണ്.. അദ്ദേഹവും മരണവുമായി മല്ലിട്ടടിക്കുമ്പോള്‍ ആയിരുന്നു "കൊച്ചിന്‍ ഹനീഫ അന്തരിച്ചു" എന്ന വാര്‍ത്ത മനോരമ ഓണ്‍ ലൈന്‍ ന്യൂസ്‌ വഴി വായിച്ചത്... കൂടുതല്‍ ന്യൂസ്‌ കാണാത്തതിനാല്‍ പത്രം ഓഫീസില്‍ നേരിട്ട ചോദിച്ചപ്പോള്‍ അറിയുന്നു... ക്ഷമിക്കണം അദ്ദേഹം മരിച്ചിട്ടില്ല..ഞങ്ങള്‍ക്ക് ആശുപത്രി അധികാരികള്‍ തെറ്റായ വാര്‍ത്ത തന്നതാണ്. "എങ്കില്‍ ആ വാര്‍ത്ത മാറ്റിക്കൂടെ?"- ഞാന്‍ "സെര്‍വര്‍ പ്രോബ്ലം കാരണം കുറച്ചു സമയം ആ വാര്‍ത്ത കാണും.പിന്നെ അത് ഡിലീറ്റ് ആകും" (എനിക്ക് കിട്ടിയ മറുപടി അത് പോലെ തന്നെ പകര്‍ത്തുന്നു ഇവിടെ) ക്യൂന്‍ എലിസബത്ത്‌ മുതല്‍ ഈയിടെ നെല്‍സന്‍ മണ്ടേല, ഫിദല്‍ കാസ്ട്രോ,യാസര്‍ അരാഫത്ത് വരെ ഈ മുന്‍‌കൂര്‍ മരണ വാറണ്ട് വാങ്ങിയ സമുന്നത നേതാകാളില്‍ പെടുന്നവര്‍ ആണ്...

Sunday, April 3, 2011

എന്താണ് ശരിയായ വിശ്വാസം?


"കൊടുങ്ങല്ലൂരില്‍ ഒരു വിശ്വാസിയും കുടുംബവും സന്ജരിച്ചിരുന്ന കാര്‍ ഉള്‍പ്പെടെ നാട്ടുകാര്‍ ആക്രമിച്ചതായി വാര്‍ത്ത"

ഈ ആക്രമണം , വിശ്വാസികള്‍ ആളുകളെ മതം മാറ്റത്തിന് ശ്രമിക്കുന്നത്തില്‍ പ്രതിഷേധിച്ചു ആണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കുറെ നാള്‍ മുന്പ് ഒറീസ്സയില്‍ തുടര്‍ച്ചയായി അരങ്ങേറിയിരുന്നു ഇത്തരം സംഭവങ്ങള്‍..


അടി മേടിച്ചും, കൊടുത്തിട്ടും വേണമോ മത പരിവര്‍ത്തനം?


M T യുടെ "അസുരവിത്", ഉരൂബിന്റെയ് "സുന്ദരന്മാരും സുന്ദരികളും".. ഒക്കെയാണ് ഈ പരിവര്തന ചിന്തകളിലൂടെ ഓര്‍മ്മ വരുന്ന കഥകള്‍..


(ഇന്നത്തെ കാലഖട്ടത്തില്‍ പണി എടുക്കാതെ ജീവിക്കുന്ന "ഗോവിന്ദന്‍ കുട്ടിമാര്‍ക്ക്" മാപ്പില്ല..)


ഒന്നില്‍ പക്കാ മതം മാറ്റം , പൊന്നാനി, തൊപ്പി ഇടല്‍, ഫ്യൂടലിസതിന്റെയ് അവശേഷിച്ച കടയ്ക്ക് കത്തി താഴ്ത്തിയ ചില "നേരമ്പോക്കുകള്‍" ഓര്‍ത്താല്‍ ഒരു മഹാ വിപത്ത് ....


പ്രേം നസീര്‍ , ശാരദ തുടങ്ങിയവര്‍ നടിച്ച ഒരു മികച്ച (അന്നത്തെ കാലത്ത്) ചിത്രമായി പില്‍ക്കാലത്ത്..


രണ്ടാമത്തെ കഥയില്‍ രണ്ടാം ലോക മഹാ യുദ്ധ കാലത്ത് കൊച്ചു കേരളത്തിലും ( ഭാരത്തിലും ) അരങ്ങേറുന്ന ഒരു കഥ എന്ന് വിശേഷിപ്പിക്കാം


അതില്‍ പറയുന്ന "ജഗള " കഥയില്‍ ഉടനീളം ഒരു അരക്ഷിതാവസ്ഥ ഉണ്ടാക്കും..


രണ്ടു കഥ വായിചിരുന്നാപ്പോഴും ഞാന്‍ ചോദിച്ചിരുന്ന ചില ചോദ്യങ്ങള്‍ ഇപ്പോള്‍ ആവര്‍ത്തിക്കുന്നു .


എന്താണ് പൂര്‍ണ്ണമായ മതം?

ആരാണ് ശരിയായ വിശ്വാസി?

എന്താണ് ശരിയായ വിശ്വാസം?

മത പരിവര്‍ത്തനം ആവശ്യപ്പെടുന്നവര്‍ ആരൊക്കെയാണ്? ചോദ്യങ്ങള്‍ ഇനിയും ആകാം..


അഞ്ഞൂറ് വര്‍ഷങ്ങള്‍ക്കു യൂറോപ്പിലെ പോര്‍ടുഗീസ് എന്ന ഒരു ചെറിയ രാജ്യത്തെ രാജാവായിരുന്ന മാനുവല്‍ രാജാവ് വാസ്ഗോ ഡാ ഗാമയെ നമ്മുടെ നാട്ടില്‍ കുരുമുളക് കച്ചവടതിന്റെയ് പേരില്‍ (? പരിവര്‍ത്തനം?) ഇങ്ങോട്ടയച്ചതും, ഗൌരവ തരമായ പല ചരിത്ര സംഭവങ്ങള്‍ക്കും തുടക്കം കുറിച്ചതും ചരിത്രം അറിയാവുന്നവര്‍ ഓര്‍ക്കും..


ഈ വരവിന്റെ അഞ്ഞൂറാം വാര്‍ഷികം ആഘോഷിക്കാന്‍ പദ്ധതിയിട്ട നമ്മുടെ "ചരിത്ര സ്നേഹികളെ" കെട്ടു കെട്ടിച്ച കഥ ഈ തരുണത്തില്‍ മറക്കുക..


ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഒരു കടലും വന്നു ചേരുന്നില എന്നായിരുന്നു ഗാമയുടെ ആദ്യത്തെ നിഗമനം..


അത് കൊണ്ട് കിഴക്ക് ശുഭ പ്രതീഷാ മുനമ്പ്‌ ചുറ്റി ( cape of good hope) ആഫ്രിക്കയില്‍ കടന്ന ഈ നാവികന്‍ പ്രതികൂലമായ കാലാവസ്ഥയില്‍ ഏതാണ്ട് നാല് കപ്പലുകള്‍ വെള്ളം വിഴുങ്ങിയിട്ടും നമ്മുടെ ശാദ്വല ഭൂമി കണ്ടു കിട്ടും വരെ യാത്ര തുടര്‍ന്നു.


(അതിനു മുന്പ് തന്നെ ഇന്ത്യന്‍ മഹാസമുദ്രം വഴി കിഴക്കൊട്ട്ട് നീങ്ങിയാല്‍ അറബി ക്കടലില്‍ എത്താമെന്ന് ഗാമക്ക് മുന്‍പേ കൊവില്‍ഹോ എന്ന നാവികന്‍ ജോണ്‍ രണ്ടാമന്‍ എന്ന പോര്ടുഗല്‍ രാജാവിനു കൊടുത്ത റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്..)


കൂടെ യാത്ര ചെയ്തിരുന്ന മിടുക്കരെ മരണം കൊണ്ട് പോയിട്ടും നിരാശനാകാതെയ്, അടിയാന്മാരുടെ നാട്ടില്‍ പരസ്പരം സ്പര്‍ധ വെച്ചു പുലര്‍ത്തി ഇരുന്ന സാമൂതിരിയും, കോലത്തിരിയും കൊച്ചി രാജാക്കാന്‍ മാര്‍ ഉള്‍പെടെ പല നാട് വാഴികളും ഈ വിദേശിക്കു പില്‍ക്കാലത്ത്‌ കപ്പം കൊടുത്തു പഞ്ചാ പുച്ഛം അടക്കി നില്‍ക്കേണ്ടി വന്ന കഥയും ഇനി ചരിത്രം പറയും.


(ഭാരതത്തിലെ രാജാകന്മാരെല്ലാം ക്രിസ്തീയ വിശ്വാസികള്‍ ആണെന്നാണ് ഗാമ കരുതി ഇരുന്ന്നത്..)


പരസ്പര സഹകരണം ഇല്ലാതിരുന ഈ നാടുവാഴികളെ ഭിന്നിപ്പിക്കാന്‍ ഗാമയെ പോലുള്ള കുശാഗ്ര ബുദ്ധിക്ക് എളുപ്പമായിരുന്നു.... കൊടുങ്ങല്ലൂരില്‍ നടന്ന സംഭവവും ഇതും തമ്മില്‍ എന്ത് ബന്ധം എന്നല്ല..!


പറഞ്ഞു വരുന്നതു മത പരിവര്‍ത്തനം. തൊപ്പിയും തുണിയും ബിസ്കറ്റും, രാജാവിന് തിരുമുല്‍ കാഴ്ച കൊടുത്ത ഗാമയുടെ ബുദ്ധി ഒരു നിമിഷം ഓര്‍ക്കുക്ക,


(ചെറിയ മീന്‍ ഇട്ടു വല്യ മീന്‍ പിടിക്കുന്ന തന്ത്രം.) അങ്കവും കാണാം താളിയും ഓടിക്കാം.


കുനിഞ്ഞു നിന്നാല്‍ പുറത്തു പന്തലിടുന്ന കച്ചവട മോഹികളുടെ അതി മോഹം തിരിച്ചറിയുമ്പോഴേക്കും നാടിലെ ഏറിയ പങ്കും ആളുകളെ വിദഗ്ദമായി മതം മാറ്റാന്‍ ഗാമ്യ്ക്കും കൂട്ടര്കും കഴിഞ്ഞത് ഗാമയുടെ കഴിവിനും അപ്പുറം നാട്ടു രാജാക്കന്മാരുടെസഹകരനമില്ലായ്മ എന്ന് പറയുന്ന്താകം കൂടുതല്‍ ശരി..


ക്രിസ്തു മതത്തിന്റെ വരവോടെ റോമ സാമ്രാജ്യം തകര്‍ന്നു എന്ന് പറയുന്നതിനേക്കാള്‍ നല്ലത് രാജാക്കന്മാരുടെ ദുര്‍ബല ഭരണം കാരണമായി എന്ന് വിശ്വസിക്കുന്നിടതാണ് കൂടുതല്‍ ശരി,,)


മതം പഠിപ്പിക്കേണ്ട പണ്ഡിതര്‍ മതം മാറാന്‍ പഠിപ്പിക്കുന്നു..


കത്തി താഴെ ഇടാന്‍ പറയുന്ന നീതി പാലകര്‍ കത്തി എടുത്തു കുത്തിക്കോ എന്ന് പറയുന്നു..

കൊടുങ്ങള്ളൂരിലേത് ഒറ്റപ്പെട്ട സംഭാവമാകാം എന്ന് ആശ്വസിക്കാന്‍ വരട്ടെ..

മത തീവ്ര വാദികള്‍ ജാഗ്രതെ..