Thursday, March 17, 2011

മരണമേ നീ വഴി മാറി പ്പോവുക..




സദാ വളര്‍ന്നു കൊണ്ടിരിക്കുന്ന ജീവ കോശങ്ങള്‍ നിശ്ചലമാകുന്നത്
എപ്പോള്‍? ജീവനും മരണത്തിനും ഇടയിലുള്ള മാത്രയ്ക്ക് എന്താണ് പേര്?
കയ്യില്‍ പിടിച്ച പ്രാണന്‍ തിരിച്ചു കിട്ടിയെന്നു തോന്നിയാല്‍ എന്തെല്ലാം തോന്നാം?
ഏത് യാത്രക്കും പിന്‍ ബെഞ്ചില്‍ സ്ഥാനം പിടിക്കാന്‍ ഇഷ്ടമുള്ള….
ഒരു കാലൊടിഞ്ഞ കാക്കയെ പോലെയാണ് ചിലപ്പോള്‍ എന്റെ ചിന്തകള്‍..
നേരെ നില്‍ക്കാന്‍ പല തവണ ശ്രമിച്ചാലും ചാഞ്ഞു പോകുന്ന കടലോളം
ആഴമുള്ള സംശയങ്ങള്‍…
കൈ വിട്ടെന്ന് തോന്നിയ ജീവന്‍
കൂടുതല്‍ ആത്മ ചൈതന്യം ഉള്‍കൊണ്ട കരുത്തോടെ പിന്നീട്
എന്റെ മുന്നില്‍ മുട്ട് കുത്തി നിന്നു, വിധേയതോടെ…
പ്രവാസ ജീവിതം…
ദക്ഷിണാഫ്രികയാല്‍ ചുറ്റപ്പെട്ട ലെസോത്തോ
എന്ന നാട് എനിക്ക് തന്ന 5 വര്‍ഷത്തെ ‘അതി ജീവനം ‘…
വേനലില്‍ തീയിനെക്കാള്‍ ചൂടുള്ള കനല്‍ കാറ്റും….
ഇല പൊഴിയും കാലത്തില്‍, അസ്ഥി മരവിക്കുന്ന തണുപ്പും…..
കല്ല് പോലെ പെയ്യുന്ന ഐസ് കഷണങ്ങള്‍ക്ക് മീതെ ഷു ഇട്ടു നടന്നാലും
ഫര് കൊണ്ട് തുന്നീയ വൂളന്‍ ജാക്കറ്റ് ഒന്നിന് മീതെ ഒന്നിട്ടാല്‍
പോലും സഹായത്തിനു എത്താത്ത
മരവിക്കുന്ന കാറ്റും ,പല്ല് പോലും മരവിക്കുന്ന, മഞ്ഞും…
എന്നെ മറ്റൊരു ശിശിര ഭൂമിയാക്കി…

‘ഒരാള്‍ക്ക് എത്ര മണ്ണ് വേണം’ എന്നല്ല
ടോള്‍സ്‌റ്റോയ് പറഞ്ഞ ആ കഥ വായിക്കുമ്പോള്‍
തോന്നുക ഇന്ന്..
കടലുകള്‍ മറികടന്നെത്തിയ ഈ വന്‍കരയില്‍ ഞാന്‍ കണ്ട
മണ്ണിനു അപരിചിതത്വത്തിന്റെ അമ്ല രുചി
ആണെന്നറിയാന്‍ സമയം എടുത്തു..
വിമാനത്താവളത്തിലും റോഡരികിലും, ടാക്‌സി സ്റ്റാന്‍ഡിലും
എല്ലാം ……
വൃത്തിയുള്ള പെണ്ണുങ്ങളും ആണുങ്ങളും നിര തെറ്റാതെ
അവരുടെ ഊഴം കാത്തു നില്‍ക്കുന്ന കാഴ്ച
എന്നെ ആകര്‍ഷിച്ചിരുന്നു..
കറുമ്പരുടെ ചിരിക്കാത്ത കുട്ടികളും,
ചെരിപ്പിടാത്ത വെള്ളക്കാരും,
പര്‍ദയിട്ട മുസ്്‌ലിംകളും ,
........
ആരെയും ശ്രദ്ധിയ്ക്കാതെ സ്വയം ഉണ്ടാക്കിയ വഴിയിലൂടെ അതിവേഗം നടന്നു നീങ്ങുന്ന
കാഴ്ച കണ്ടു മടങ്ങിയാലോ എന്ന് വരെ തോന്നിപ്പോയ നിമിഷങ്ങള്‍..

ആകാശ ചാലുകള്‍ കീറിയ വഴിയിലൂടെ കണ്ണെത്താ ദൂരമേറിയ യാത്ര
കുറച്ചൊന്നുമല്ല എന്നെ അലോസരപ്പെടുത്തിയത്..

അന്യ നാട്ടില്‍ കാലെടുത്തു കുത്തിയ മുഹൂര്‍ത്തം …
മുട്ട്കുത്തി സ്വന്തം മണ്ണിനു മുത്തം കൊടുക്കുന്ന സ്വരാജ്യക്കാരെ കണ്ടപ്പോള്‍
അര നിമിഷം എന്റെ നാടിനെ ഓര്‍ത്ത് ….

‘കള്ളന്‍ മാരുള്ള നാടാണ്..സൂക്ഷിക്കണം.
തോക്കും, കത്തിയും നമ്മള്‍ നിത്യേന ഉടുപ്പും മാറും പോലെ നിസ്സാരമാണ് ഇവര്‍ക്ക്..
….
തോക്കുകള്‍ സൂക്ഷിക്കുക..
മനുഷ്യരോ തോക്കുകളോ സൂക്ഷിക്കേണ്ടത്?

എനിക്ക് തിരിച്ചു പോകണം എന്ന് ഒരു കൊച്ചു കുട്ടിയെ പോലെ
അലറണം എന്ന് തോന്നി..
എന്നാല്‍ അഞ്ചു വര്‍ഷം അലറാതെ അടക്കം പിടിച്ചു അടിമയെപ്പോലെ
കഴിയണമെന്ന് ഞാന്‍ എന്നെ ശാസിച്ചു..

………………..
വേനല്‍
ഒഴിവു കാലം എനിക്ക് മരണത്തെക്കാള്‍ ഭയാനകമായി…
പകല്‍ ഒരിക്കലും ശുഭ്രാമായിരുന്നില്ല..
തീക്കനല്‍ കോരി ഒഴിച്ച പകലുകള്‍
……………
പകല്‍ കണ്ട മുഖമല്ല രാത്രി്ക്ക്…..
..വെറും 5 rand ( S.Africa currency =35 ഇന്ത്യന്‍ റുപ്പീസ് )
വില ഇട്ട കറുത്ത ശരീരങ്ങള്‍ വില പേശി വാങ്ങുവാന്‍ വഴി അരികില്‍
ചീനക്കാരും, കറുമ്പരും….
ഈ വേനലില്‍
അരക്കെട്ടിലെ ഊഷ്മാവ് അളക്കാന്‍ തണുപ്പാണോ ചൂടാണോ വേണ്ടതെന്നു
പിന്നെയും സംശയം ..
………………….
രാത്രി എപ്പോഴോ വാതില്‍ക്കല്‍ മുട്ട് കേട്ടു വാതില്‍ തുറന്നപ്പോള്‍
തള്ളി ക്കയറി വന്നത് മൂന്നു കറുത്ത കള്ളന്മാര്‍.
‘stay there you dirty indians… we will kill you alll…’
കണ്ണില്‍ കണ്ടത് ചവിട്ടി തെറിപ്പിച്ചു കൊണ്ട് കയറിയ
തോക്ക് ധാരികള്‍ ഞങ്ങളെ മരണ വക്ത്രത്തില്‍ നിറുത്തി കൊണ്ട് അര മണിക്കൂര്‍ ….
ഒരുത്തന്‍ വീട് മുഴുവന്‍ അരിച്ചു പെറുക്കി അവനു വേണ്ടത് കൈക്കലാക്കി..
അടുക്കളയില്‍ കയറി, മാങ്ങ പച്ചടിയും, ഉരിള കിഴങ്ങ് വറുത്തതും പൊതിഞ്ഞെടുത്തു കൊണ്ട്
ഒരുത്തന്‍ ആക്രോശിച്ചു…
‘ഇവിടെ മുട്ട ഇരിപ്പില്ലേ?മുട്ട?’ എന്ന് പറഞ്ഞു മുഷ്ടി ചുരുട്ടി
ഞങ്ങളുടെ അടുത്തേക്ക് വന്നു..
….ഇന്ന് ഏകാദശി ആയതു കൊണ്ട് മത്സ്യ മാംസം വെചില്ലാ..
എന്ന് പറഞ്ഞാല്‍ മാത്ര അവനു മനസിലാകുമായിരുന്നെങ്ങില്‍…
‘മുട്ട ഇല്ല നിനക്ക് കോഴി വാങ്ങാന്‍ ഉള്ള പൈസ എടുത്തോ എന്ന് പറഞ്ഞു എന്റെ ഏട്ടന്‍ കീശയിലുള്ള
ചില്ലറ കൊടുത്തത് അവനു ഇഷ്ടമായില്ലെന്നു തോന്നു..
സ്ത്രീകള്‍ മുഴുവന്‍ പേരും ടോയലെട്ടില്‍ കയറണം എന്നായി അവന്‍…
(കൂട്ട ബാലാല്‍സംഗം അവിടെ ഒരു വിനോദം ആണെന്ന് കേട്ടറിഞ്ഞ ഞാന്‍
തല ചുറ്റി വീഴും എന്നായപ്പോള്‍ ഏട്ടന്റെ മറുപടി..)
അതൊന്നും ശരിയാകില്ലാ..നിനക്ക് വേണമെങ്ങില്‍ പുറത്തു കിടക്കുന്ന ടൊയോട്ട
എടുത്തോ..ഇതാ കീ..എന്ന് പറഞ്ഞത് കേട്ടു
കൂട്ടത്തില്‍ പൊക്കമുള്ള ഒരുത്തന്‍ അവരുടെ ഭാഷയില്‍
എന്തോ അടക്കം പറഞ്ഞു…
അര നിമിഷം പിന്നെയും…
കയ്യില്‍ കിട്ടിയ പണവും ,തീറ്റ സാധങ്ങളും കൊണ്ട് മൂവരും സ്ഥലം വിട്ടു…
പോകും മുന്പ് മുന്‍വാതില്‍ അടച്ചു കുറ്റിയിട്ടു കീ കുറ്റി ക്കാടില്‍ വലിചെരിച്ജു അവരുടെ സുരക്ഷ ഉറപ്പാക്കാന്‍ മറന്നില്ല..
അര മണിക്കൂര്‍ നേരം ഞാന്‍ തോക്കിന്‍ മുനില്‍ മരണം കണ്ട
ആദ്യത്തെ ‘വിദേശി ‘ ആയി..
മരണം വഴി മാറിപ്പോയ ഒരേ ഒരു നിമിഷം..
ഒരു മാത്ര ഞാന്‍ വീട് ഓര്‍ത്തു, നാട് ഓര്‍ത്തു.
ഇനി ഒരിക്കലും കാണാന്‍ ആകാത്ത സൂര്യോദയം ഓര്‍ത്തു..
ജീവന്‍ തിരിച്ചു കിട്ടിയെന്നു വിശ്വസിക്കാനാകാതെ
പിന്നെ പൊട്ടിക്കരഞ്ഞു…
ഇപ്പോള്‍നിസ്സാര കാര്യത്തിനു വരെ സ്വയം ജീവന്‍ വെടിയുന്നവരുടെ വാര്‍ത്തകള്‍
ദിനം വായിക്കുമ്പോള്‍
പല കുറി ഓര്‍ത്തു പോകുന്നു
അഴകുള്ള പൂമ്പാറ്റയ്ക്കും ആയുസുള്ള കാക്കയ്ക്കും ജീവന്‍ തരുന്ന
ഈശ്വരന്‍ തിരിച്ചു തന്ന ഈ ജീവിതം…
നന്ദി ആരോടൊക്കെ?….
ഈശ്വരനോട്, ഭാഗ്യ നിമിഷങ്ങളോട് ..പിന്നെ…….
കൈ അകലും ദൂരത്തു നിന്ന മരണത്തോട്...

മരണമേ …
ഹാ...നീ അകലെ വഴി മാറിപ്പോവുക..

Tuesday, March 15, 2011

എനിക്കും പറയാനുണ്ട്...



യേശുദാസ് പാട്ട് പാടുന്നത് നിര്‍ത്തി പുതിയ പാട്ടുകാര്‍ എങ്ങിനെയൊക്കെ പാടണം എന്ന് ഗൈഡ് ചെയ്യുന്നത് നന്നായിരിക്കും..
വീ എസ അച്ചുതാനന്ദന്‍ കെ ആര്‍ ഗൌരി അമ്മ ഇവര്‍ റിട്ടയര്‍ ചെയ്തു യുവാക്കള്‍ക്ക് മാതൃക ആകത്തക്ക വണ്ണം സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ മാത്രം പ്രവര്‍ത്തിക്കട്ടെ...
മലയാളം ദൂര ദര്‍ശന്‍ മാത്രം മതി മലയാളത്തില്‍ ടെലിവിഷന്‍ ചാനെല് ആയിട്ട്..അറ്റ്‌ ലീസ്റ്റ് മാതൃ ഭാഷ എങ്കിലും ഹനിയ്ക്ക പ്പെടതേ പോകട്ടെ..
അല്ലെങ്ങില്‍ നളിനി ജമീല മാരുടെ interviews,nithyaanda swamimaarude exclusive വാര്‍ത്തകള്‍ കണ്ട്‌ നാല് വഴിക്കാകും നമ്മുടെ കുട്ടികള്‍..
കുറഞ്ഞ പക്ഷം മലയാളത്തിലെ അക്ഷരങ്ങള്‍ എല്ലാം അറിയുന്ന ഒരാള്‍ ആകട്ടെ മലയാളം സിനിമ സംവിധായകന്‍ എന്ന് "വില വിവരം" തയ്യാറാക്കട്ടെ പട്ടികയില്‍...

Monday, March 14, 2011

"പ്രിയദര്ശിനീ നിനക്കുറങ്ങാമിനി "...........


"രാഹുല്‍ ഗാന്ധിയുടെ രഹസ്യ കേരള സന്ദര്‍ശനം...."

ഈയിടെ പത്രത്തില്‍ വായിച്ചപ്പോള്‍ പെട്ടെന്ന് തോന്നിയത്
ഇന്ദിരാ ഗാന്ധിയുടെ വധവും, ഉത്തരേന്ത്യയിലും ദക്ഷിണ ഇന്ത്യയിലും
അതുണ്ടാക്കിയ അനിഷ്ട സംഭവങ്ങളുമാണ്..
ഞാന്‍ ഒന്നാം വര്ഷം ഡിഗ്രിക്ക് പഠിക്കുന്ന സമയം 1984
ഒരു ഒക്ടോബര്‍ 31 .പകല്‍ 8 മണിക്കായിരുന്നു സംഭവം..
ഇന്ദിരാ ഗാന്ധിക്ക് വെടിഏറ്റുവെന്നു വാര്‍ത്ത കാട്ടു തീ പോലെ പടര്‍ന്നത്..

എന്നാല്‍
പിന്നീട് എന്ത് സംഭവിച്ചു എന്നത് അഭ്യൂഹങ്ങള്‍ ആയിരുന്നു.

അത്യാസന്ന നിലയില്‍ ആണെന്നും ,മരിച്ചെന്നും പല വിധ വാര്‍ത്തകള്‍ വന്നു..

വാസതവത്തില്‍ അംഗ രക്ഷകരുടെ വെടിയേറ്റ് തല്‍ ക്ഷണം മരിച്ചതായാണ് റിപ്പോര്‍ട്ട്‌..

തലേ ദിവസം അവര്‍ ഒറീസയില്‍ നടത്തിയ പ്രസംഗത്തിന്റെ സംക്ഷിപ്ത രൂപം
ഓര്‍ത്തെടുത്തു......(പത്രത്തില്‍ വന്നത് )
"എന്റെ രക്തം രാജ്യത്തിന് "എന്നോ മറ്റോ ഉള്‍ക്കൊള്ളുന്ന സന്ദേശം എന്തോ
ആണെന്ന് തോന്നുന്നു. .(ശരിക്ക് ഓര്‍ക്കുന്നില്ല..)

ആളുകള്‍ പല ഊഹങ്ങളും അവരുടെ സമാധാനത്തിനു വേണ്ടി പറഞ്ഞു കൊണ്ടിരുന്നു..
സത്യമായുള്ള വാര്‍ത്ത വരും വരെ..
സിഖ്കാരാണ് ചെയ്തതെന്ന് പറഞ്ഞപ്പോള്‍ പല വിധ ഊഹാപോഹങ്ങള്‍ വന്നു..
അവരെ അപ്പോള്‍ തന്നെ കൊല്ലണം ആയിരുന്നെന്നു എന്ന് ഒരു കൂട്ടര്‍, ....
എന്തിനു വേണ്ടി ,ആര്‍ക്കു വേണ്ടി ചെയ്തു എന്ന് ചിലര്‍......
ഒരു സിഖ്കാരന് പോലും മാപ്പ് കൊടുക്കരുതെന്ന് വേറെ ചിലര്‍..

ഉച്ചയോടെ വീണ്ടും വാര്‍ത്ത‍.....ശ്രീമതി ഗാന്ധി ആശുപത്രിയില്‍ ആണെന്നും അടിയന്തിര ശാസ്ത്ര ക്രിയക്ക് വിധേയ ആയിക്കൊണ്ടിരിക്കയ്നെന്നും ..

ആളുകള്‍ അത് വിശ്വസിക്കുന്നില്ല എന്ന് തോന്നി..ഉത്തരെന്റിയിലുള്ള അവരുടെ സുഹൃത്തുക്കളെ വിളിച്ചു സത്യാ സ്ഥിതി അറിയാന്‍ ശ്രമിച്ചവരും കുറവല്ല..
ഏറെ നേരം പിടിച്ചു നില്ക്കാന്‍ ഉത്തര വാദിതപ്പെട്ടവര്‍ക്കും
കഴിഞ്ഞില്ലെന്നു തോന്നുന്നു..

മരണം----അത് സംഭവിച്ചു കഴിഞ്ഞതായിരുന്നു..

രാജ്യത്തെ പ്രധാന മന്ത്രി മരണം അടഞ്ഞാല്‍ പ്രസിഡന്റ്‌ ആണ് മരണം പ്രഖ്യാപിക്കുക....
എന്നൊക്കെ ആരോ പറഞ്ഞറിയുന്നു...
ഗ്യാനി സൈല്‍ സിംഗ് ആയിരുന്നു ആ സമയം പ്രസിഡന്റ്‌..
വിദേശ പര്യടനത്തിനു പോയ പ്രസിഡന്റ്‌ തിരിച്ചെത്തും വരെ ശ്രീമതി ഗാന്ധി അത്യാസന്ന്ന
നിലയില്‍ ആണെന്ന വാര്‍ത്ത മാത്രം പുറത്ത് വന്നു കൊണ്ടിരുന്നു..
(അന്ന് ഉച്ചയോടെ അദ്ദേഹം ഇന്ത്യയില്‍ എത്തി )

പ്രസിഡന്റ്‌ വന്നു ,മരണം രാജ്യത്തോട് അറിയിക്കുമ്പോഴേക്കും ക്രമ സമാധാന നില ഏതാണ്ട് തകരാരായ മട്ടായി, പഞാബിലും, ഡല്‍ഹിയിലും,...
കണ്ണില്‍ കണ്ട സിഖ്കാരെ തോന്നിയ പോലെ കൈ കാര്യം ചെയ്തു ജനക്കൂട്ടം...
കുട്ടികളായ സിഖ്കാരെ പോലും ആളുകള്‍ വെറുതെ വിട്ടില്ല..

ഞങ്ങളെ പോലുള്ള വിദ്ധ്യാര്തികള്‍ വാര്‍ത്തയിലെ യഥാര്‍ത്ഥ പൊരുള്‍ അറിഞ്ഞു പെട്ടനൊരു നിശ്ചലാവസ്ഥയില്‍ ആയി..
രാജ്യത്തെ പ്രധാന മന്ത്രി ആണ് കൊല്ലപ്പെട്ടത്.....
പെട്ടെന്ന് എല്ലാം അവസാനിക്കുക ആണെന്നൊരു തോന്നല്‍..

ആരെ ,എന്തിനു കൊന്നാലും കൊന്നത് ഒരു സ്ത്രീയെ ആണല്ലോ എന്നോര്‍ത് പരിതാപം....
(കലാകൌമുദിയില്‍" ഇന്ദിരയുടെ ഈ മരണം ഉണ്ടാക്കിയ അനിശ്ചിതാവസ്ഥ കാണിച്ചു
ഉണ്ണികൃഷ്ണന്‍ തിരുവാഴിയോട് എന്ന എഴുത്തുകാരന്‍ പിന്നീട് "ദൃക്സാക്ഷി" എന്ന നോവല്‍ എഴുതിയിരുന്നു....)

പല രാജ്യത്തു നിന്നും അനുശോചന സന്ദേശങ്ങള്‍...........

റേഡിയോ, ടെലിവിഷന്‍
(അന്ന് ടെലിവിഷന്‍ പോപ്പുലര്‍ അല്ലായിരുന്നു ......) മറ്റു വാര്‍ത്താ മാധ്യമങ്ങള്‍
ശ്രീമതി ഗാന്ധിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ തന്ന് കൊണ്ടിരുന്നു..
ഒരു മരണ വീട് പോലെയായി അക്ഷരാര്‍ത്ഥത്തില്‍ ഭാരതം..
5 / 6 ദിവസം ദുഖാചരണം..
ഇന്ദിരാ ഗാന്ധിയുടെ നിശ്ചല ശരീരതിനരില്കില്‍
അവരുടെ മുഖം തുടച്ചു കൊണ്ടിരുന്ന ,
സ്കാര്‍ഫ് വെച്ചു കെട്ടിയ,കറുത്ത കണ്ണട വെച്ചു
കണ്ണുകള്‍ മറച്ചു അരികില്‍ ഇരുന്നിരുന്ന്ന
ശ്രീമതി ഗാന്ധിയുടെ ഇഷ്ട മരുമകള്‍ സോണിയ
വാര്‍ത്താമാധ്യമങ്ങള്‍ കൂടുതല്‍ ഫ്ലാഷ് മിന്നിച്ച
കൂട്ടത്തില്‍ ശ്രദ്ധിക്കപ്പെട്ടു.. ...

(വിദേശത്തായിരുന്ന ) രാജീവ്‌ ഗാന്ധി, അമ്മയുടെ ചിതയ്ക്ക്
തീ കൊളുത്തുമ്പോള്‍ പ്രാര്‍ഥനാ നിരതമായി ഭാരതം...

ഇന്ത്യ കണ്ട ഏറ്റവും കരുത്തുറ്റ വനിതയുടെ
ശരീരം അഗ്നി വിഴുങ്ങുമ്പോള്‍ ചരിത്രം ഒരു നിമിഷം പടിയിറങ്ങി....
ചന്ദനവും,നെയ്യും കലര്‍ന്ന ചിതയ്ക്ക് മുന്നില്‍ പതിനായിരങ്ങള്‍
തൊഴുതു മടങ്ങി..

വെണ്ണീറും...
ചരിത്രവും..

ഒരുപാട് ചരിത്ര മുഹൂര്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഒരു ശരീരം
ഓര്‍മ്മ മാത്ര മാകുമ്പോള്‍
ഇന്ദിരാ ഗാന്ധി അമര്‍ രഹെ "എന്ന് അലറി കൊണ്ട് ജനക്കൂട്ടം
ഇളകി..

വെളുത്ത ജുബ്ബയും കുര്‍ത്തയും അണിഞ്ഞ
രാജീവിന്റെ അരക്കെട്ടില്‍ മുഖം ചേര്‍ത്ത് പൊട്ടി ക്കരഞ്ഞ കുട്ടിയായ രാഹുലിന്റെയ്‌ ചിത്രം
ഇന്നും ഓര്‍മ്മ..
പല മാഗസിനുകളിലും ഈ ചിത്രം മുഖ ചിത്രമായി വന്നിരുന്നു..
ഓര്‍മ്മകള്‍ പടി ഇറക്കി വിട്ട ഒരു ചില്ല് മുഹൂര്‍ത്തം ഒരിക്കല്‍ കൂടി ...

"പ്രിയദര്ശിനീ നിനക്കുറങ്ങാമിനി "
മാതൃ ഭൂമി ആഴ്ചപ്പതിപ്പ് നവംബറില്‍ ഇറക്കിയ ലക്കത്തില്‍ സുഗതകുമാരി
ഇന്ദിരയെ ക്കുറിച്ച് എഴുതിയ കവിതയുടെ ആദ്യ വരികള്‍
ഓര്‍മ്മയില്‍ നിന്നും കുറിക്കുന്നു..
അതെ...... പ്രിയദര്ശിനീ
ഇനി നീ ഉറങ്ങേണ്ടിയിരിക്കുന്നു....

Thursday, March 10, 2011

സ്കൈലാബ് 5,4,3,2,1,0..

ഇത് എന്താണ് സാധനമെന്ന് കൈ മലര്തുന്നവര്‍ ദയവായി ക്ഷമിക്കുക...

ഒരു പഴയ സ്കൂള്‍ കാലവും , നറു മണമുള്ള ചില അസുലഭ മുഹൂര്‍ത്തവും,
അസാമാന്യ അത്ഭുത നിമിഷങ്ങളും എല്ലാം കൂടി ഉള്ള ഒരു രസ വിസ്ലെഷനമാണ് ഈ സ്കൈലാബ് എനിക്ക് കൊണ്ട് തന്നിട്ടുള്ളത്....

അമേരിക്ക 1970 കളില്‍ വിക്ഷേപിച്ച ശൂന്യാകാശ പെടകമായിരുന്നു ഈ സ്കൈലാബ്..
6 വര്‍ഷത്തോളം അത് ഭൂമിയെ നിരന്തരം പ്രദക്ഷിണം വെയ്ക്കുകയും ,പിന്നീട് അതിന്റെ
ഭ്രമണ പദത്തില്‍ സാരമായ തകരാര് വന്നതിനാലോ, ഇന്ധനം തീര്ന്നതിനാലോ
അതിനെ വിട്ടയച്ച്വരുടെ മണ്ഡലത്തില്‍ തന്നെ തിരിച്ചു വരാന്‍ നിര്‍ബന്ധിതമായി ഈ ശൂന്യാകാശ പേടകം....
അങ്ങനെ 1979 ലായിരിക്കണം ( ഓര്‍ക്കുന്നില്ല ) അത് ഭൂമിയില്‍ പതിക്കാന്‍ ഇടയുടെന്നും എവിടേ
പതിക്കുമെന്ന് ഇപ്പോള്‍ ഊഹിക്കാന്‍ കഴിയില്ലെന്നുമുള്ള വാര്‍ത്ത NASA പുറത്ത് വിട്ടത്..
പഠിക്കുന്ന സമയത്ത് ഇത്തരം വാര്‍ത്തകള്‍ ഞങ്ങള്‍ക്ക് ഹരമായിരുന്നു..
ഭൂമി അവസാനിക്കുമെന്നും,എല്ലാവരും മരിക്കുമെന്നും പ്രളയം വരും എന്നൊക്കെ ഞങ്ങള്‍ വീമ്പിളക്കി പേടിയുള്ള കൂട്ടുകാരെ പേടിപ്പിച്ചു കൊണ്ടിരുന്നു..
ഇടക്ക് ഇന്ത്യയില്‍ (മുംബൈ) വന്നു പതിക്കുമെന്ന് ആരോ (അസൂയാലുക്കാള്‍)പറഞ്ഞു കേട്ടു, എല്ലാവരെയും പേടിപ്പിച്ചു നടന്ന ഞാന്‍ പേടിച്ചു സ്കൂളില്‍ വരെ പോകാന്‍ മടി കാണിച്ചു..

പത്രങ്ങളിലും റേഡിയോ ലും പല വിധ വാര്‍ത്തകള്‍ വന്നു .. ...
-------------
അവസാനം...
എല്ലാ പ്രതീക്ഷകളെയും അത്ഭുതപ്പെടുത്തി ക്കൊണ്ട് പെര്‍ത്ത് (ആസ്ട്രലിയ)
എന്ന ആള്‍ വാസമില്ലാത്ത ഒരിടത്ത് നമ്മുടെ കഥാ പാത്രം ലാന്ഡ് ചെയ്തു..(ഒരു മഴക്കാലത്താണ് സംഭവം..ജൂണോ, ജൂല്യോ..)...

പെരുന്നാളിനും ഉത്സവത്തിനും കച്ചവടക്കാര്‍ അവര്‍ അന്ന് വിറ്റഴിച്ച സാധങ്ങള്‍ക്ക് ഉപയോഗിച്ച ബ്രാന്‍ഡ് നെയിം "സ്കൈലാബ്"
ആയിരുന്നു...
സ്കൈലാബ് വള, സ്കൈലാബ് കാര്‍, സ്കൈലാബ് കമ്മല്‍,സ്കൈലാബ്ചെരുപ്പ്, സ്കൈലാബ് കൊലുസ്സ് , എന്തിനു സ്കൈലാബ് ചിരി വരെ ഈ ബ്രാന്‍ഡ് AMBASSIDER രുടെ പേരില്‍ ...
പുലി വരുന്നേ പുലി എന്ന് കൂവിയ ഞങ്ങളെ നിരാശപ്പെടുത്തി കൊണ്ട് അങ്ങ്
ആള്‍വാസമില്ലാത്ത ഒരിടത്ത് വീണു തരിപ്പണമായ ആ സ്കൈലാബ് കാരണം പ്രതീക്ഷിച്ചിരുന്ന ഒരു ഭൂമി കുലുക്കം ഇല്ലാതെ പോയതില്‍ അന്ന് ഉണ്ടായ നിരാശക്ക് കണക്കില്ല..

പാട്ട് പുസ്തകം



."ആരോമലുണ്ണി " എന്ന സിനിമ ഞങ്ങളുടെ നാട്ടിലെ സീ ക്ലാസ്സ്‌ തീയറ്ററില്‍ വന്ന സമയം..1972/ 1973 ആണെന്ന് തോന്നുന്നു.. ഷീല ,പ്രേംനസീര്‍,വിജയശ്രീ, ഉമ്മര്‍, രവിചന്ദര്‍ ഇവരോക്കെയായിരുന്നു അതിലെ പ്രധാന താരങ്ങള്‍... വയലാര്‍-ദേവരാജന്‍ ടീമിന്റെ ഇതിലെ സുര സുന്ദര ഗാനങ്ങള്‍ അക്കാലത്തെ റേഡിയോ യില്‍ ( RENJINI എന്ന പരിപാടിയില്‍ ) നിങ്ങള്‍ ആവശ്യപ്പെട്ട ചലച്ചിത്ര ഗാനങ്ങളില്‍ സ്ഥിരം ആയി വന്നിരുന്നു.. സിനിമയുടെ ഇടവേള സമയത്ത് "സിനിമ പാട്ട് പുസ്തകം " വറുത്ത കടലയുടെ കൂടെ സ്ഥിരമായി വാങ്ങറുണ്ടായിരുന്നു, സിനിമ ഭ്രാന്ത് എടുത്ത് നടന്നിരുന്ന എന്റെ ഏട്ടന്‍.... അങ്ങനെ കൂട്ടി വെച്ച പുസ്തകങ്ങള്‍ എണ്ണി നോക്കിയാല്‍ ഒരു കട തുടങ്ങാനുള്ള പുസ്തക ശേഖരം എട്ടന് ഉണ്ടായിരുന്നു... ചീനവല, അനുഭവം,ചെന്നായ വളര്‍ത്തിയ കുട്ടി,രാസലീല, നെല്ല്, പൊന്നി, ബാബുമോന്‍,രാജഹംസം,അയോധ്യ,പിക്ക്പോകെറ്റ് ,ഹല്ലോ ഡാര്‍ലിംഗ്, ചെമ്മീന്‍,തുലാഭാരം,സത്യവാന്‍ സാവിത്രി...........(ഇനിയും ഏറെ..) തുടങ്ങിയ സിനിമ പാട്ട് പുസ്തകങ്ങള്‍ .... രാഗവും താളവും ഇല്ലാതെ ഗദ്യം പോലെ ഞങ്ങള്‍ അതിലെ പാട്ടുകള്‍ പാടി കൊണ്ട് നടക്കാറുണ്ടായിരുന്നു.. ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ഒന്നുറക്കെ പാടി പഴയ കൊതി തീര്‍ക്കാന്‍ തോന്നുന്നു..

Tuesday, March 8, 2011

മാനവ ശാസ്ത്രങ്ങള്‍ അറിയാതെ പോകുന്നത്..

ഇന്ത്യയില്‍ സ്വവര്‍ഗ്ഗ ഭോഗികളുടെ വിവാഹം നിയമ പ്രകാരം സാധുത ഉള്ളതാക്കിയതായി വാര്‍ത്ത..
ഇനി ഇതിന്റെ പേരില്‍ ആരും പട്ടിണി കിടന്നു മരിക്കണ്ട....
ചിന്തിക്കാനുള്ള കഴിവുണ്ടായ കാലം മുതല്‍ മനുഷ്യന്‍ അവന്റെ സുഖങ്ങളെ ക്കുറിച്ചും അതീവ ശ്രദ്ധാലുവയി..
കൂടുതല്‍ സന്തോഷം നല്‍കുന്ന ഉപാധി തേടി നടന്നു..
അരക്കെട്ടിലെ ഊഷ്മാവ് തണുപ്പിക്കാന്‍ സര്‍പ്പ വിഷങ്ങള്‍ വരെ ധമനികളില്‍ കുത്തി ഇറക്കിയും , മൃഗങ്ങളെ പോലും തങ്ങളുടെ രഹസ്യ വ്യായാമങ്ങള്‍ക്ക് ഉപയോഗിച്ച് വരെ അവന്‍ പല പീടങ്ങള്‍ കയറിയിട്ടും,ചവിട്ടി താഴ്ത്താന്‍ ഉദ്ദേശിച്ച താഴ്വരകള്‍ വീണ്ടും അപ്രാപ്യമായി തന്നെ നിന്നു ...
പാല്‍ മണം മാറാത്ത കുട്ടികളിലും, അടിമകളിലും ,മരങ്ങളില്‍ വരെയും അവന്‍ പിന്നെയും അവന്റെ പരീക്ഷണങ്ങള്‍ തുടര്‍ന്നു.....
എന്നിട്ടും ലഹരി അവനു ബാലി കേറാ മല തന്നെയായീ..
അപ്പോള്‍...
സ്വര്‍ഗം പോല്‍ ഇതാ കിട്ടി സ്വര്ഗീയ ഭോഗം.....
മനുഷ്യ മാംസം തിന്നാലും വിശപ്പടക്കാം.....
നാളെ പട്ടിണി കൊണ്ട് പൊറുതി മുട്ടിയാല്‍ മനുഷ്യ മാസം കഴിക്കാനും നിയമ ബലം വന്നു കൂടായ്കയില്ല....

ഇലക്ട്രിക് പോസ്റ്റും,തുണിക്കടയിലെ ബോമ്മയും ഇനി സൂക്ഷിക്കുക..
നാളെ "നിങ്ങളെ"വിവാഹം കഴിക്കണം എന്ന് പറഞ്ഞു പരമോന്നത നീതിന്ന്യായ വകുപ്പിന് അപേക്ഷ പൊയ്ക്കൂടായ്ക ഇല്ല.....

ആര്‍ക്കാണ് തെറ്റ് പറ്റുന്നത്?
മനുഷ്യനോ..
മനുഷ്യന്റെ ആവശ്യങ്ങള്‍ക്കോ.
ജീവിത രീതികല്‍ക്കോ...

മനുഷ്യനായി പിറന്നെങ്ങില്‍ അനുവര്‍ത്തിക്കേണ്ട ചില മര്യാദകള്‍ അപ്പോള്‍ ആരാണ് പഠിക്കേണ്ടത്?
സദാചാരം, (ഭൌതീക) മൂല്യച്യുതി വരാത്ത തരത്തിലുള്ള പെരുമാറ്റ ചട്ടങ്ങള്‍ ..മനുഷ്യനോ മൃഗങ്ങള്‍ക്കോ ഇനി വേണ്ടത്?

മൃഗ തുല്യരായി പോകുന്ന മനുഷ്യര്‍ക്കോ?

ഒരു രാജ്യതിന്റെയ് ഗതി നിശ്ചയിക്കാനും ബഹുമാന്യ തലത്തിലൂടെ വര്തിക്കുവാനും മതങ്ങള്‍ അനുവര്‍ത്തിക്കുന്ന പങ്കു ചെറുതല്ല..

എന്നിട്ടും തന്നിഷ്ടം പോലെ മനുഷ്യ നിയമങ്ങള്‍ തങ്ങളുടെ ഇഷ്ടങ്ങല്‍ക്കനുസരിച്ചു.....ആവശ്യത്തിനു അനുസരിച്ച് ചെറുതാക്കിയും ,വലുതാക്കിയും..മടക്കിയും,ഒടിച്ചും ..
പിന്നെയും ചെറുതാക്കിയും....ഭോഗങ്ങള്‍ സ്വന്തമാക്കുന്നു..

എന്നിട്ടും സുഖമാണോ എന്ന് ഓരോരുത്തരെയും വിളിച്ചു ചോദിച്ചാല്‍ കിട്ടുന്ന മറുപടി തൃപ്തമാണോ?

Monday, March 7, 2011

അരുണ ജീവിച്ചോട്ടെ....

ജീവച്ഛവമായി ജീവിക്കുന്ന
അരുണ എന്ന നിര്ഭാഗ്യവതിക്ക് ദയാ വധം അനുവദിക്കണം എന്ന് പറഞ്ഞു (ഏതാണ്ട് 38 വര്‍ഷമായി അബോധാവസ്ഥയില്‍ കിടക്കുന്ന അരുണ എന്ന സ്ത്രീക്ക്) ദയാ വധം അനുവദിക്കണം എന്ന് പറഞ്ഞു ഒരു പത്ര പ്രവര്‍ത്തക
മുനോട്ടു വന്നിരിക്ക്ന്നു....
ഒന്നോര്‍ത്താല്‍ തെറ്റില്ല..
മിണ്ടാനും കേള്‍ക്ക്കാനും, എന്തിനു കണ്ണ് ചിമ്മാന്‍
പോലും മറ്റൊരാളുടെ സഹായം ഉണ്ടെങ്കില്‍ പോലും
ആകാത്ത ഒരു ജീവന്‍ ജീവിക്കണോ..?
എന്നാല്‍ ...
രണ്ടാമതോര്താലോ..???
........................
ഓര്‍ക്കണം..
നമ്മള്‍ രണ്ടാമതും, മൂന്നാമതും ഓര്‍ക്കണം..
കാരണം എടുക്കുന്നത് മനുഷ്യ ജീവനാണ്..
മരുന്ന് കൊടുത്തു കൊല്ലാന്‍ നിയമം അനുവദിക്കുന്നില്ല, മരുന്നോ ഭക്ഷണമോ നിഷേധിച്ചു കൊല്ലാന്‍
പ്രശ്നമില്ല എന്ന് കോടതി..
അത് എന്ത് തരത്തിലുള്ള വിധി ആണോ ആവോ?
(ഞെക്കി കൊല്ലണ്ട, ചുട്ടു കൊന്നാല്‍ മതി...എന്ന് വിവക്ഷ..)
ചോദ്യങ്ങള്‍ പലതാണ്..
ഈ 38 വര്ഷം വരെ ആ ജീവന്‍ വലിച്ചു
നീട്ടിയത്ത് എന്തിനായിരുന്നു..?
അന്നേരം ഉണ്ടായിരുന്ന പ്രത്യാശക്ക് ഇപ്പോള്‍ എന്ത് സംഭവിച്ചു?
അരുണ പഴയ നില തന്നെ ഇപ്പോഴും
തുടരുന്നു എന്ന് അവകാശപ്പെടുന്നവര്‍ക്ക്
ഇപ്പോള്‍ എന്താണ് സംഭവിച്ചിരിക്കുന്നത്?
ദയാ വധം അര്‍ഹിക്കുന്ന എത്രയോ മനുഷ്യ ജീവന്‍ ഭൂമിയില്‍
ഉണ്ട്..അവരെയൊക്കെ വെടി വെച്ചു വീഴ്ത്താന്‍ മാത്രം
ഭരണ കൂടങ്ങള്‍ക്ക് ആരാണ് അധികാരം കൊടുത്തിരിക്കുന്നത്?
ജീവിക്കാന്‍ മിനിമം യോഗ്യത ഉള്ളവര്‍ മാത്രം ജീവിച്ചാല്‍ മതി എന്ന ഒരു ഗൂഡ സന്ദേശം കൂടി ആതീരുമാനത്തില്‍ ഒളിഞ്ഞും മറഞ്ഞും നമ്മളെ ഒര്മിപ്പിക്കുന്നില്ലേ?
ജീവന്‍ കൊടുക്കാന്‍ അര്‍ഹത ഇല്ലാത്തവര്‍
ജീവന്‍ എടുക്കണോ ?

വധ ശിക്ഷ അര്‍ഹിക്കുന്ന എത്ര ദേഹങ്ങള്‍
ഇന്നും ac കാറുകളില്‍ പറ പറക്കുന്നു..
(വധ ശിക്ഷ നമ്മുടെ ഭരണ കൂടങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നില്ല please note the point....)

ദയാവധം ഇന്ത്യയെ പോലുള്ള മതേതര രാജ്യതിന്റെയ് പൈതൃകം അനുവദിക്കുന്നുണ്ടോ?
ഒരാള്‍ എങ്ങിനെ ജീവിക്കണം എന്ന് ഈ നാട്ടിലെ നിയമം ആണോ തീരുമാനിക്കുനത്?
അതോ, ഒരാള്‍ ഇങ്ങനെ ഒക്കെ മാത്രമേ ജീവിക്കാവൂ എന്നാണോ അര്‍ത്ഥമാക്കുന്നത്?

"എനിക്ക് ജീവിക്കണം "
മിണ്ടാന്‍ കഴിയുമായിരുന്നെങ്ങില്‍ അരുണ പറയുന്നത്
ഇങ്ങനെ ആണെങ്ങില്‍..?
ആ ജീവന്‍ എടുത്ത് "പുണ്യം" കിട്ടി യവര്‍ പിന്നെ പാപ നാശിനികള്‍
മണ്ണ് ഇട്ടു മൂടുകയല്ലേ വേണ്ടൂ...?