തിരക്കുള്ള കൊച്ചി നഗര വീഥിയിലൂടെ പതിവുള്ള ഒരു പ്രവര്‍ത്തി ദിനം.
വൈകുന്നേരം.
എല്ലാ മനുഷ്യറെയും പോലെ തിരക്കുള്ളവളായി അവരുടെ കൂട്ടത്തില്‍..
തീ ഗോളം ചുമക്കുന്ന സന്ധ്യയില്‍ (കടുത്ത വേനലിനെ നിര്‍വചിക്കാന്‍ വാക്കുകള്‍ പോരാതാകുന്നു..) വിയര്‍പ്പും കിതപ്പും പൊതിഞ്ഞു കെട്ടിയ വിഴുപ്പു ഭാണ്ടമായ ശരീരവും ജീവനും കൊണ്ട് വീട് അണയാന്‍ തിരക്ക് കൂട്ടുന്നവരുടെ ചലനങ്ങള്‍..
......
പിന്നില്‍ നിന്നും ദേവ സംഗീതം ഉറക്കെ കേള്‍ക്കുന്നു..
"ശാന്താകാരം ഭുജംഗ ശയനം..."
വിഷ്ണു സഹസ്രനാമം ഇത്ര ഭംഗി ആയി ആലപിച്ചു കേട്ടിട്ടില്ല ഇതിനു മുന്പ്..
ലോട്ടറി വില്‍പ്പനക്കാരുടെ ഓരോ സൂത്രങ്ങള്‍ എന്ന് കരുതുമ്പോഴേക്കും
കാട്ടു കുതിരകളെ മേച്ചു നടക്കുന്ന ജിപ്സികളെ വേഷത്തില്‍ ഒരു പയ്യന്‍
ഹല്ലോ..എന്ന് പറഞ്ഞു അവന്റെ മൊബൈല്‍ ഫോണ്‍ ചെവിയില്‍ വെച്ചു നാട്ടുകാരെ അസഹ്യ പ്പെടുത്തുന്നു...
"നീ ആരടെ---------മോനാട..നിന്റെ തലയില്‍---ആണോട..."
അസ്ലീലതിന്റെയ് എല്ലാ വരമ്പുകളും കടന്നു അവന്‍ ആര്തലക്കുകയാണ്..
കേള്‍ക്കുന്നവന്‍ ഇവന്‍ ഒരു വല്യ പുള്ളി ആണെന്ന് ധരിക്കട്ടെ എന്ന് കരുതി അവന്‍ ശബ്ദം പിന്നെയും കൂട്ടി ആവശ്യമില്ലാത്ത ബഹളമുണ്ടാക്കി അന്തരീക്ഷം മലിനമാക്കി കൊണ്ടിരുന്നു...
"ഈശ്വരാ ആവശ്യത്തിനു ഒരു മാലപ്പടക്കം പോലും പോട്ടൂല, പിന്നെയാണോ സുനാമി ?എന്ന് തോന്നിപ്പോയ ഒരു നിമിഷം...
ഭഗവല്‍ കീര്‍ത്തനം റിംഗ് ടോണ്‍ ആയി അവന്‍ വെച്ചത് നാട്ടുകാര്‍ക്ക് കേള്‍ക്കാനാനെഗില്‍ വാക്കുകളില്‍ മിതതം പാലിക്കാത്ത ഇവനു പറ്റിയത് സില സില..അല്ലെ?
മനുഷ്യര്‍ എന്തിനാകാം ഇങ്ങനെ മറ്റുള്ളവരെ അസഹ്യപ്പെടുതുന്നത്?
വേറൊരു സന്ദര്‍ഭം
തിരക്കുള്ള KSTC ബസിലാണ് അരങ്ങേറുന്നത്.
കുടിച്ചു പൂകുറ്റി ആയി ഒരു "അയ്യപ്പ ബൈജു മോഡല്‍"...
മര്യാദയുടെ വരമ്പുകള്‍ കടന്നു കൊണ്ട് അവന്‍ അടുത്തുള്ള
സ്ത്രീയെതലോടുന്ന സമയം അവനും വന്നു ഒരു കോള്‍.
"ഹല്ലോ..ഞാന്‍ ഒരു മീറ്റിംഗില്‍ ആണ്..പിന്നെ വിളിയെടാ....."
പൂവാലന്റെയ് ബാക്കി ഗതി എന്തെന്ന് അറിയാന്‍ കഴിയും മുന്‍പേ ഇറങ്ങാനുള്ള സ്റ്റോപ്പ് എത്തിയിരുന്നു...
മുന്പ് കുട്ടികളുടെ ബാല മാസികയില്‍ നിറയെ കള്ളികള്‍ വരചു കൊണ്ട് താല്‍കാലിക
അനിശ്ചിതാവസ്ഥ നില നിര്‍ത്തി കൊണ്ട് " ഈ കാട്ടില്‍ അകപ്പെട്ട കുട്ടിയെ വീട്ടില്‍ എത്തിക്കാന്‍ സഹായിക്കാമോ എന്നു പറഞ്ഞു രസകരമായ കളികള്‍ മാസികയില്‍ കാണുമായിരുന്നു..
കുട്ടിയെ അവന്റെ വീട്ടില്‍ എത്തിക്കാന്‍ എല്ലാ കുട്ടികളെ പോലെ ഞാനും ഉലസാഹിച്ചിരുന്നു..
പലപ്പോഴും കുത്തിട്ട വഴികള്‍ തെറ്റി പോകാരുണ്ടായിരുന്നെങ്ങിലും ശരിയായ് വഴി തന്നെ അവനു കാണിച്ചു കൊടുക്കുമായിരുന്നു..
സിംഹതിന്റെയ് ഗുഹയില്‍ എത്തിയാ മാന്‍ കുട്ടിയെ രക്ഷിക്കക..എന്നുള്ള ചിത്രവും ഇത് പോലെ ഓര്‍മ്മ...
മനുഷ്യ സാഹചമായ രക്ഷപ്പെടുത്തല്‍, സഹജീവികളെ സഹായിക്കല്‍ , എല്ലാം പഴയ ബാല മാസികളില്‍ അറിഞ്ഞു പരിചയിച്ച ഇന്നാതെ അച്ഛനമ്മമാരുടെ മക്കള്‍എന്ത് കൊണ്ട് ഇങ്ങനെ ആകുന്നു?
തവളയെ വിഴുങ്ങാന്‍ സഹായിക്കുന്ന പാമ്പിന്റെയ് കമ്പ്യൂട്ടര്‍ ഗെയിംസ് ആണ് ഇന്നത്തെ മക്കള്‍ക്ക് കൂടുതല്‍ പരിചയം.. ..
പട്ടാളക്കാരനെ കൊല്ലാന്‍ സഹായിക്കുന്ന കൊള്ളക്കാരനെയാണ് ഇന്നത്തെ കുട്ടികള്‍ക്ക് അടുപ്പം...
ഇങ്ങനെ ഉള്ള തല മുറയില്‍ നിന്നും എന്താണ് നമ്മള്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നത്?
തോക്ക് സ്വാമിയും, ജമീലമാര്ര്‍ക്കും ചാകരയാണ് നമ്മുടെ നാട്ടില്‍...
ഏഷ്യാനെറ്റിലെ ഒരു പരിപാടി.പഴയ ഒരു സിനിമാ താരം ആണ് പരിപാടി
ഓടിച്ചു കൊണ്ട് നടന്നത്..
കുപ്രശസ്തയായ ഒരു "ശീലാവതിയുമായുള്ള " മുഖാ മുഖം പരിപാടിയാണ്..
അവര്‍ നേരിടേണ്ടി വന്ന കയ്പ്പേറിയ അനുഭവനഗല്‍ അങ്ങനെ നിരത്തുകയാണ്..
അവസാനം ഈ" പണി" താല്പര്യമുള്ളവര്‍ക്ക് ചെയ്യാനുള്ള പൊടി ക്കുറിപ്പും തരുന്നു..
(പരിപാടിയുടെ ഈ ഭാഗം അവതരിപ്പ്ച്ചത്, മാഗി നൂഡില്‍സും ,snuggy diaparum ആണെന്ന് അവകാശപെടുന്നു..)
ഇത് കണ്ടു കൊണ്ടിരിക്കുന്ന നമ്മുടെ കുട്ടികളുടെ അവസ്ഥ ആലോച്ചു പോയാല്‍ കലാഭവന്‍ മണി പറഞ്ഞത് പോലെ ജനഗണ മന അപ്പോള്‍ പാടും..
Friday, March 25, 2011
Tuesday, March 22, 2011
പെരിയാറിന്റെ സൗന്ദര്യ ശാസ്ത്രം..

പെരിയാര്‍ ഒരു കാലഘട്ടത്തിന്റെ ഓര്‍മ്മപെടുത്തലാണ്..
കര്‍ക്കിടകത്തിലെ തിരിമുറിയാതെ പെയ്യുന്ന മഴയിലും , വേനലില്‍പോലും മാറിടം വറ്റാത്ത സുന്ദരിയായും
നമ്രമുഖിയുമായി ഒഴുകുന്ന മിടുക്കിയായും
മാത്രമേ ഇവളെ കണ്ടിട്ടുള്ളൂ..
ഓര്‍മ്മയില്‍ ഈ പുഴ ഒരിക്കലും അനുസരണക്കേട് കാണിച്ചിട്ടില്ല…
തീരത്ത് തഴച്ചു വളര്‍ന്ന പൂക്കൈതയും ആമ്പലും.
വേലിയെട്ടത്തില്‍ നിറഞ്ഞു കവിയുന്ന പുഴയ്ക്ക് പുതപ്പായി ആഫ്രിക്കന്‍ പായലും വയലറ്റ് പൂക്കള്‍ ഉള്ള കുളവാഴയും. കൂട്ടിരിക്കാന്‍ മീന്‍ കൊത്തി പക്ഷിയും. മുത്തങ്ങാ പുല്ലും കൈ നാറിയും തോട്ടാവാടിയും വിഹരിച്ചിരുന്ന പെരിയാരിന്റെ തീരം.. അവയുടെ വിളവെടുപ്പില്‍ പുളച്ചു പായുന്നത് കുന്നോളം കുളിരും കുളിര്‍ക്കാറ്റും. ഒരിക്കലും തീരത്ത് അണഞ്ഞു കണ്ടിട്ടില്ലാത്ത കൊച്ചു വള്ളങ്ങള്‍ നിറയെ കക്ക വാരിക്കൊണ്ടു പോകുനവരുടെ നിരയും. പെരിയാറിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ മനസിലങ്ങനെ അനസ്യൂതം ഒഴുകും, പുഴ ഉള്ള കാലത്തോളം..
ഇന്ന്..
"പെരിയാര്‍ വീണ്ടും മലിനമാകുന്നു. വെള്ളത്തിന് നിറ വ്യത്യാസം. മത്സ്യങ്ങള്‍ ചത്ത് പൊങ്ങുന്നു"
ഈ വിധ വാര്‍ത്തകള്‍ കേട്ടും വായിച്ചും മടുത്തു.
ഉള്ള കുന്നുകളും പുഴയും ഇടിച്ചും നിരത്തിയും അതില്‍ വാഴ നട്ടും വ്യാവസായിക സമുച്ചയതിന്റെ ഭാഗമായി ചെത്തിയും ചെമ്പരത്തിയും കോളാമ്പിയും വെട്ടി അകറ്റി അവിടെ ഓര്‍ക്കിഡ് വളര്‍ത്തിയും ഒരായിരം നില മാളിക പണിതും ആകാശത്തോളം ഉയരം വെക്കാന്‍ ആഗ്രഹിച്ചു കൊണ്ട് മനുഷ്യന്‍ അങ്ങനെ അവന്റെ ജീവിതം ആഘോഷിക്കുകയാണ്.
ഉള്ള പച്ചപ്പില്‍ മുഖം പൂഴ്ത്തി തണുപ്പ് നക്കി എടുക്കുന്ന പാവം പക്ഷി മൃഗങ്ങളെ ആട്ടി അകറ്റി അഴകിന്റെ മീന്‍ കുളം കൊത്തുന്നു.
അവസാനം കുടി വെള്ളത്തിനും പാര്‍പ്പിടത്തിനും ,എന്തിനു ഉഛ്വാസ വായുവിനും വേണ്ടി നമ്മുടെ കുഞ്ഞുങ്ങള്‍ നെട്ടോട്ടം ഓടുന്നത് കാണും വരെ നമ്മള്‍ അങ്ങനെ ആഘോഷിക്കും..
തിമിര്‍ത്താഘോഷിക്കുന്നവര്‍ ഒരിക്കലും അറിയില്ല, നഷ്ടപ്പെടുത്തുന്നത് കാല്‍ക്കീഴിലെ ലോകമാണെന്ന്.
കുന്നും മലയും നിരത്തി അന്താരാഷ്ട്ര ക്ലബുകളും കളിക്കളങ്ങളും ഉയര്‍ന്നു പൊങ്ങുമ്പോഴും തീക്കാറ്റില്‍ ഉലയുന്ന അവശേഷിക്കുന്ന കണിക്കൊന്നയും ശീമക്കൊന്നയും പുത്തന്‍കോടാലി മൂര്‍ച്ച അറിയാതെ പേടിച്ചരണ്ടു നില്‍ക്കുന്ന കാഴ്ച, തരുന്നത് പറഞ്ഞറിയിക്കാനാകാത്ത നീറ്റലാണ് …….
സാക്ഷ്യപ്പെടുത്തലുകള്‍ക്ക് ഇവിടത്തെ പേരാലിനോളം ഉയരവും വളര്‍ച്ചയും ഉണ്ട്.
അവ തരുന്ന ഊര്‍ജ്ജത്തിന്റെ കണക്കു പറഞ്ഞാല്‍ വെള്ള പൂശിയ കുഴിമാടങ്ങള്‍ക്ക്
അഹങ്കാരത്തിന്റെ പുതപ്പു വിരിക്കുന്ന മനുഷ്യര്‍ അറിഞ്ഞു കൊള്ളണം എന്നില്ല.
മദ്ധ്യ വേനല്‍ അവധി എന്ന് പറഞ്ഞാല്‍ ഞങ്ങള്‍ക്ക് കാട് കയറല്‍ ആണ്..
ആലുവാ പുഴയുടെ തീരത്ത്.
വീടിനു വടക്ക് വശത്തെ പഴക്കമുള്ള കാവും, നെടുങ്ങാന്‍ പേരാലും ഒരിക്കലും വറ്റി വരണ്ടു കണ്ടിട്ടില്ലാത്ത പെരിയാറും തരുന്നത് , ഒരു കാലത്തിന്റെ നിറക്കാഴ്ചകള്‍ ആണ് .. ..
ഉത്സവ ബലിക്ക് വന്ന അമ്പലവാസികള്‍ എന്ന് സഹപാഠികള്‍ ഞങ്ങളെ കളിയാക്കാറുണ്ടായിരുന്നു. വേലിയേറ്റ സമയത്ത് പുഴയില്‍ ഇറങ്ങാതെ തീരത്തു ചെറിയ ചെറിയ കുഴികള്‍ ഉണ്ടാക്കി അതില്‍ കക്കത്തോട് നിറച്ചു വെക്കുമായിരുന്നു.(എഞ്ചുവടിയുടെ ആദ്യ പാഠങ്ങള്‍.)
(കൈ എത്താത്ത പോക്കത്തു നില്‍ക്കുന്ന കൈതയുടെ) മുള്ള് തറച്ചു കയറുമ്പോള്‍ അസാമാന്യ വേദന അറിയും ഞങ്ങള്‍.
ഒരൊറ്റ പൂവ് പോലും നുള്ളാന്‍ സാധിക്കാതെ വരുന്നതിന്റെ നിരാശ.
കൂട്ടുകാരുടെ കൂട്ടായ്മയില്‍ വേനല്‍ അവധികള്‍.
ഒറ്റ മുണ്ടും ഫുള്‍ കൈ ഷര്‍ട്ടും അണിഞ്ഞു വന്നിരുന്ന പൊടി മീശക്കാരന്‍ ബിജുവിനെക്കൊണ്ട് ഞങ്ങള്‍ പാട്ട് പാടിക്കുമായിരുന്നു. വേനല്‍ അവധി ആഘോഷിക്കാന്‍ വരുന്ന, മൂളിപ്പാട് പാടാന്‍ ഇഷ്ടമുള്ള ബിജുവിനെക്കൊണ്ട്. ( ഇന്നത്തെ സിനിമാ താരം ബിജു മേനോന്‍ )
‘കുടയോളം ഭൂമി, കുടത്തോളം കുളിര്..
(തകര എന്ന സിനിമയിലെ ഈ പാട്ട് മൂളാന്‍ ഇഷ്ടം ബിജുവിന്..)…
ഉത്തരേന്ത്യയില്‍ സഞ്ജയ് ഗീത ചോപ്രമാരെ തട്ടി ക്കൊണ്ട് പോയി കൊലപ്പെടുത്തിയ വാര്‍ത്ത ഞങ്ങള്‍ ചര്‍ച്ചാ വിഷയമാക്കിയിട്ടുണ്ട്. ബില്ല- രംഗ എന്ന രണ്ടു പേരാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്നും ,സൂക്ഷിച്ചില്ലേല്‍ കേരളം കാണാന്‍ വരും അവരെന്നും ബിജുവിന്റെ താക്കീത്….
(പ്രിയ ബിജു, താങ്കളുടെ താക്കീത് കേട്ടു ഉറക്കം നഷ്ട്ടപ്പെട്ട ഒരു സമ പ്രായക്കാരിയുടെ നിഷ്‌കളങ്ങമായ വെളിപ്പെടുത്തല്‍……..)
നീന്താന്‍ വശമില്ലാത്ത കൂട്ടുകാര്‍ നീന്തലറിയാവുന്നവരുടെ ശിഷ്യരായി..
കഴുത്തറ്റം വെള്ളത്തില്‍ നീന്തി തിമിര്‍ക്കുന കുട്ടികള്‍ക്ക്
വിരിമാറു കാണിച്ചു കൊടുത്തു സ്‌നേഹം ഉള്ള പെരിയാര്‍..
ഒരു മിഥുന മാസത്തില്‍ (വര്ഷം ഓര്‍ക്കുന്നില്ല ( 1974 /1975?)
എങ്ങും ഇല്ലാത്ത വിധം വാശിക്കാരിയായി പെരിയാര്‍. നാടും നഗരവും കര കവിഞ്ഞൊഴുകി. മുട്ടറ്റം വെള്ളത്തില്‍ താഴന്ന പ്രദേശങ്ങള്‍ കണ്ടു മൂത്തവര്‍ പരിഭ്രമിച്ചു.
വീടിനു ചുറ്റും വെള്ളം നിറഞ്ഞ പ്രഭാതം കണ്ടു ഏറെ സന്തോഷിച്ചു. സ്‌കൂളില്‍ പോകണ്ട എന്ന് മാത്രമല്ല വെള്ളത്തില്‍ ഒരു’ രാസ ക്രീഡാ’.. ചേച്ചിയും ഏട്ടനും ഞാനും വാഴത്തണ്ട് കൊണ്ട് കളിവള്ളം ഉണ്ടാക്കാന്‍ ഒരു ശ്രമം നടത്തുകയായ്….
‘ഈ വിധം പോയാല്‍ പിള്ളാരുടെ കാര്യം എന്താകും’ എന്ന് അപ്പ ഉല്‍ക്കണ്ഠ കാണിച്ചപ്പോള്‍ പച്ച വിറകു തീ ആക്കുന്നതിനെ ചൊല്ലി അമ്മ ബേജാറായി..
രാവേറെ ചെല്ലുമ്പോഴേക്കും വീട് ഏതാണ്ട് മുങ്ങിയ സ്ഥിതി ആയി..(സമീപ വീടുകളും വ്യത്യസ്തമാല്ലയിരുന്നു..) ചിന്തിച്ചിരിക്കാന്‍ ഇനി സമയം ഇല്ലെന്നു പറഞ്ഞു കുട്ടികളെ ഉടന്‍ സ്ഥലം മാറ്റണം എന്നായി അയല്‍ക്കൂട്ടം.
ഉമ്മറപ്പടി കടന്നെത്തിയ ‘അതിഥിയെ’ വിട്ടു പോകാന്‍ തെല്ലും താല്പര്യം ഇല്ലാതിരുന്ന ഞാന്‍ വല്യ ചെമ്പ് ചരിവം മുറ്റത്തിറക്കി വള്ളം തുഴഞ്ഞു കളിച്ചു….
അപ്പൂപ്പന്റെ തോളില്‍ ഇരുത്തി ഒരു താല്‍ക്കാലിക വസതിയിലേയ്‌ക്കെന്നെ എടുത്തു കൊണ്ട് പോകുമ്പോള്‍, സീതാ ദേവിയെ തോളില്‍ ഇരുത്തി ക്കൊണ്ട് പോകുന്ന ഹനുമാന്‍ ആണ് താന്‍ എന്ന് അപ്പൂപ്പന്‍ കൂടെ ഉണ്ടായിരുന്ന ആളുകളോട് പറഞ്ഞത് കേട്ടു അന്ന് ലജ്ജിച്ചു പോയിരുന്നു.
( നിന്നെക്കുറിച്ച് എന്തെല്ലാം ഇനി പറയാത്തത് ഉണ്ട്?)
വീട്ടില്‍ വന്നു കയറിയ ആ ‘അതിഥിയെ’ കാണാതെ കുറച്ച ദിവസം..ഒരു നല്ല അവസരം കളഞ്ഞു പോയതിനെ ക്കുറിച്ച് ഇന്നും വല്ലായ്മ..
ഇന്ന്….
അന്യമാകുന്ന പുഴകള്‍ക്കും മലകള്‍ക്കും , ചൊല്ലാന്‍ നാവുണ്ടായിരുന്നെങ്ങില്‍ എന്തെല്ലാം കഥകള്‍ പറയുമായിരുന്നില്ല ഇത് പോലെ. നനവിന്റെയും കുളിര്‍മ്മയുടെയും അപാര സംബന്നയില്‍ തിമിര്‍ത്തൊഴുകിയ ആലുവാപ്പുഴ.
നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് അന്യം നിന്നു പോകുന്ന ഒരു കഴിഞ്ഞ കാലത്തിന്റെ പ്രകൃതിവിഭവമായി ഈ പുഴ മാറരുതേ എന്ന് പ്രാര്‍ത്ഥനയിലും ഓര്‍മ്മ വരിക, വേദകാലങ്ങള്‍ക്ക് മുന്‍പേ അപ്രത്യക്ഷമായ സരസ്വതി പുഴയാണ്. ഭൂമിക്കടിയില്‍ എവിടെയോ അദൃശ്യയായി സരസ്വതി ഒഴുകുന്നുണ്ടെന്നു പുതിയ സാക്ഷ്യപ്പെടുത്തലുകള്‍.
ഗവേഷണം തുടരട്ടെ.
അതുവരെ മനുഷ്യന്റെ ചവിട്ടേറ്റു പുതയാത്ത ഏതെങ്കിലും ഒരിടം ഇനിയും അവശേഷിക്കുന്നുവെങ്കില്‍
ആ മണ്ണിനെ നനയ്ക്കാന്‍ ഇനിയും വറ്റാത്ത പുഴകള്‍ക്ക് വഴി ഒരുക്കട്ടെ കാലം..
Thursday, March 17, 2011
മരണമേ നീ വഴി മാറി പ്പോവുക..

സദാ വളര്‍ന്നു കൊണ്ടിരിക്കുന്ന ജീവ കോശങ്ങള്‍ നിശ്ചലമാകുന്നത്
എപ്പോള്‍? ജീവനും മരണത്തിനും ഇടയിലുള്ള മാത്രയ്ക്ക് എന്താണ് പേര്?
കയ്യില്‍ പിടിച്ച പ്രാണന്‍ തിരിച്ചു കിട്ടിയെന്നു തോന്നിയാല്‍ എന്തെല്ലാം തോന്നാം?
ഏത് യാത്രക്കും പിന്‍ ബെഞ്ചില്‍ സ്ഥാനം പിടിക്കാന്‍ ഇഷ്ടമുള്ള….
ഒരു കാലൊടിഞ്ഞ കാക്കയെ പോലെയാണ് ചിലപ്പോള്‍ എന്റെ ചിന്തകള്‍..
നേരെ നില്‍ക്കാന്‍ പല തവണ ശ്രമിച്ചാലും ചാഞ്ഞു പോകുന്ന കടലോളം
ആഴമുള്ള സംശയങ്ങള്‍…
കൈ വിട്ടെന്ന് തോന്നിയ ജീവന്‍
കൂടുതല്‍ ആത്മ ചൈതന്യം ഉള്‍കൊണ്ട കരുത്തോടെ പിന്നീട്
എന്റെ മുന്നില്‍ മുട്ട് കുത്തി നിന്നു, വിധേയതോടെ…
പ്രവാസ ജീവിതം…
ദക്ഷിണാഫ്രികയാല്‍ ചുറ്റപ്പെട്ട ലെസോത്തോ
എന്ന നാട് എനിക്ക് തന്ന 5 വര്‍ഷത്തെ ‘അതി ജീവനം ‘…
വേനലില്‍ തീയിനെക്കാള്‍ ചൂടുള്ള കനല്‍ കാറ്റും….
ഇല പൊഴിയും കാലത്തില്‍, അസ്ഥി മരവിക്കുന്ന തണുപ്പും…..
കല്ല് പോലെ പെയ്യുന്ന ഐസ് കഷണങ്ങള്‍ക്ക് മീതെ ഷു ഇട്ടു നടന്നാലും
ഫര് കൊണ്ട് തുന്നീയ വൂളന്‍ ജാക്കറ്റ് ഒന്നിന് മീതെ ഒന്നിട്ടാല്‍
പോലും സഹായത്തിനു എത്താത്ത
മരവിക്കുന്ന കാറ്റും ,പല്ല് പോലും മരവിക്കുന്ന, മഞ്ഞും…
എന്നെ മറ്റൊരു ശിശിര ഭൂമിയാക്കി…
‘ഒരാള്‍ക്ക് എത്ര മണ്ണ് വേണം’ എന്നല്ല
ടോള്‍സ്‌റ്റോയ് പറഞ്ഞ ആ കഥ വായിക്കുമ്പോള്‍
തോന്നുക ഇന്ന്..
കടലുകള്‍ മറികടന്നെത്തിയ ഈ വന്‍കരയില്‍ ഞാന്‍ കണ്ട
മണ്ണിനു അപരിചിതത്വത്തിന്റെ അമ്ല രുചി
ആണെന്നറിയാന്‍ സമയം എടുത്തു..
വിമാനത്താവളത്തിലും റോഡരികിലും, ടാക്‌സി സ്റ്റാന്‍ഡിലും
എല്ലാം ……
വൃത്തിയുള്ള പെണ്ണുങ്ങളും ആണുങ്ങളും നിര തെറ്റാതെ
അവരുടെ ഊഴം കാത്തു നില്‍ക്കുന്ന കാഴ്ച
എന്നെ ആകര്‍ഷിച്ചിരുന്നു..
കറുമ്പരുടെ ചിരിക്കാത്ത കുട്ടികളും,
ചെരിപ്പിടാത്ത വെള്ളക്കാരും,
പര്‍ദയിട്ട മുസ്്‌ലിംകളും ,
........
ആരെയും ശ്രദ്ധിയ്ക്കാതെ സ്വയം ഉണ്ടാക്കിയ വഴിയിലൂടെ അതിവേഗം നടന്നു നീങ്ങുന്ന
കാഴ്ച കണ്ടു മടങ്ങിയാലോ എന്ന് വരെ തോന്നിപ്പോയ നിമിഷങ്ങള്‍..
ആകാശ ചാലുകള്‍ കീറിയ വഴിയിലൂടെ കണ്ണെത്താ ദൂരമേറിയ യാത്ര
കുറച്ചൊന്നുമല്ല എന്നെ അലോസരപ്പെടുത്തിയത്..
അന്യ നാട്ടില്‍ കാലെടുത്തു കുത്തിയ മുഹൂര്‍ത്തം …
മുട്ട്കുത്തി സ്വന്തം മണ്ണിനു മുത്തം കൊടുക്കുന്ന സ്വരാജ്യക്കാരെ കണ്ടപ്പോള്‍
അര നിമിഷം എന്റെ നാടിനെ ഓര്‍ത്ത് ….
‘കള്ളന്‍ മാരുള്ള നാടാണ്..സൂക്ഷിക്കണം.
തോക്കും, കത്തിയും നമ്മള്‍ നിത്യേന ഉടുപ്പും മാറും പോലെ നിസ്സാരമാണ് ഇവര്‍ക്ക്..
….
തോക്കുകള്‍ സൂക്ഷിക്കുക..
മനുഷ്യരോ തോക്കുകളോ സൂക്ഷിക്കേണ്ടത്?
എനിക്ക് തിരിച്ചു പോകണം എന്ന് ഒരു കൊച്ചു കുട്ടിയെ പോലെ
അലറണം എന്ന് തോന്നി..
എന്നാല്‍ അഞ്ചു വര്‍ഷം അലറാതെ അടക്കം പിടിച്ചു അടിമയെപ്പോലെ
കഴിയണമെന്ന് ഞാന്‍ എന്നെ ശാസിച്ചു..
………………..
വേനല്‍
ഒഴിവു കാലം എനിക്ക് മരണത്തെക്കാള്‍ ഭയാനകമായി…
പകല്‍ ഒരിക്കലും ശുഭ്രാമായിരുന്നില്ല..
തീക്കനല്‍ കോരി ഒഴിച്ച പകലുകള്‍
……………
പകല്‍ കണ്ട മുഖമല്ല രാത്രി്ക്ക്…..
..വെറും 5 rand ( S.Africa currency =35 ഇന്ത്യന്‍ റുപ്പീസ് )
വില ഇട്ട കറുത്ത ശരീരങ്ങള്‍ വില പേശി വാങ്ങുവാന്‍ വഴി അരികില്‍
ചീനക്കാരും, കറുമ്പരും….
ഈ വേനലില്‍
അരക്കെട്ടിലെ ഊഷ്മാവ് അളക്കാന്‍ തണുപ്പാണോ ചൂടാണോ വേണ്ടതെന്നു
പിന്നെയും സംശയം ..
………………….
രാത്രി എപ്പോഴോ വാതില്‍ക്കല്‍ മുട്ട് കേട്ടു വാതില്‍ തുറന്നപ്പോള്‍
തള്ളി ക്കയറി വന്നത് മൂന്നു കറുത്ത കള്ളന്മാര്‍.
‘stay there you dirty indians… we will kill you alll…’
കണ്ണില്‍ കണ്ടത് ചവിട്ടി തെറിപ്പിച്ചു കൊണ്ട് കയറിയ
തോക്ക് ധാരികള്‍ ഞങ്ങളെ മരണ വക്ത്രത്തില്‍ നിറുത്തി കൊണ്ട് അര മണിക്കൂര്‍ ….
ഒരുത്തന്‍ വീട് മുഴുവന്‍ അരിച്ചു പെറുക്കി അവനു വേണ്ടത് കൈക്കലാക്കി..
അടുക്കളയില്‍ കയറി, മാങ്ങ പച്ചടിയും, ഉരിള കിഴങ്ങ് വറുത്തതും പൊതിഞ്ഞെടുത്തു കൊണ്ട്
ഒരുത്തന്‍ ആക്രോശിച്ചു…
‘ഇവിടെ മുട്ട ഇരിപ്പില്ലേ?മുട്ട?’ എന്ന് പറഞ്ഞു മുഷ്ടി ചുരുട്ടി
ഞങ്ങളുടെ അടുത്തേക്ക് വന്നു..
….ഇന്ന് ഏകാദശി ആയതു കൊണ്ട് മത്സ്യ മാംസം വെചില്ലാ..
എന്ന് പറഞ്ഞാല്‍ മാത്ര അവനു മനസിലാകുമായിരുന്നെങ്ങില്‍…
‘മുട്ട ഇല്ല നിനക്ക് കോഴി വാങ്ങാന്‍ ഉള്ള പൈസ എടുത്തോ എന്ന് പറഞ്ഞു എന്റെ ഏട്ടന്‍ കീശയിലുള്ള
ചില്ലറ കൊടുത്തത് അവനു ഇഷ്ടമായില്ലെന്നു തോന്നു..
സ്ത്രീകള്‍ മുഴുവന്‍ പേരും ടോയലെട്ടില്‍ കയറണം എന്നായി അവന്‍…
(കൂട്ട ബാലാല്‍സംഗം അവിടെ ഒരു വിനോദം ആണെന്ന് കേട്ടറിഞ്ഞ ഞാന്‍
തല ചുറ്റി വീഴും എന്നായപ്പോള്‍ ഏട്ടന്റെ മറുപടി..)
അതൊന്നും ശരിയാകില്ലാ..നിനക്ക് വേണമെങ്ങില്‍ പുറത്തു കിടക്കുന്ന ടൊയോട്ട
എടുത്തോ..ഇതാ കീ..എന്ന് പറഞ്ഞത് കേട്ടു
കൂട്ടത്തില്‍ പൊക്കമുള്ള ഒരുത്തന്‍ അവരുടെ ഭാഷയില്‍
എന്തോ അടക്കം പറഞ്ഞു…
അര നിമിഷം പിന്നെയും…
കയ്യില്‍ കിട്ടിയ പണവും ,തീറ്റ സാധങ്ങളും കൊണ്ട് മൂവരും സ്ഥലം വിട്ടു…
പോകും മുന്പ് മുന്‍വാതില്‍ അടച്ചു കുറ്റിയിട്ടു കീ കുറ്റി ക്കാടില്‍ വലിചെരിച്ജു അവരുടെ സുരക്ഷ ഉറപ്പാക്കാന്‍ മറന്നില്ല..
അര മണിക്കൂര്‍ നേരം ഞാന്‍ തോക്കിന്‍ മുനില്‍ മരണം കണ്ട
ആദ്യത്തെ ‘വിദേശി ‘ ആയി..
മരണം വഴി മാറിപ്പോയ ഒരേ ഒരു നിമിഷം..
ഒരു മാത്ര ഞാന്‍ വീട് ഓര്‍ത്തു, നാട് ഓര്‍ത്തു.
ഇനി ഒരിക്കലും കാണാന്‍ ആകാത്ത സൂര്യോദയം ഓര്‍ത്തു..
ജീവന്‍ തിരിച്ചു കിട്ടിയെന്നു വിശ്വസിക്കാനാകാതെ
പിന്നെ പൊട്ടിക്കരഞ്ഞു…
ഇപ്പോള്‍നിസ്സാര കാര്യത്തിനു വരെ സ്വയം ജീവന്‍ വെടിയുന്നവരുടെ വാര്‍ത്തകള്‍
ദിനം വായിക്കുമ്പോള്‍
പല കുറി ഓര്‍ത്തു പോകുന്നു
അഴകുള്ള പൂമ്പാറ്റയ്ക്കും ആയുസുള്ള കാക്കയ്ക്കും ജീവന്‍ തരുന്ന
ഈശ്വരന്‍ തിരിച്ചു തന്ന ഈ ജീവിതം…
നന്ദി ആരോടൊക്കെ?….
ഈശ്വരനോട്, ഭാഗ്യ നിമിഷങ്ങളോട് ..പിന്നെ…….
കൈ അകലും ദൂരത്തു നിന്ന മരണത്തോട്...
മരണമേ …
ഹാ...നീ അകലെ വഴി മാറിപ്പോവുക..
Tuesday, March 15, 2011
എനിക്കും പറയാനുണ്ട്...

യേശുദാസ് പാട്ട് പാടുന്നത് നിര്‍ത്തി പുതിയ പാട്ടുകാര്‍ എങ്ങിനെയൊക്കെ പാടണം എന്ന് ഗൈഡ് ചെയ്യുന്നത് നന്നായിരിക്കും..
വീ എസ അച്ചുതാനന്ദന്‍ കെ ആര്‍ ഗൌരി അമ്മ ഇവര്‍ റിട്ടയര്‍ ചെയ്തു യുവാക്കള്‍ക്ക് മാതൃക ആകത്തക്ക വണ്ണം സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ മാത്രം പ്രവര്‍ത്തിക്കട്ടെ...
മലയാളം ദൂര ദര്‍ശന്‍ മാത്രം മതി മലയാളത്തില്‍ ടെലിവിഷന്‍ ചാനെല് ആയിട്ട്..അറ്റ് ലീസ്റ്റ് മാതൃ ഭാഷ എങ്കിലും ഹനിയ്ക്ക പ്പെടതേ പോകട്ടെ..
അല്ലെങ്ങില്‍ നളിനി ജമീല മാരുടെ interviews,nithyaanda swamimaarude exclusive വാര്‍ത്തകള്‍ കണ്ട് നാല് വഴിക്കാകും നമ്മുടെ കുട്ടികള്‍..
കുറഞ്ഞ പക്ഷം മലയാളത്തിലെ അക്ഷരങ്ങള്‍ എല്ലാം അറിയുന്ന ഒരാള്‍ ആകട്ടെ മലയാളം സിനിമ സംവിധായകന്‍ എന്ന് "വില വിവരം" തയ്യാറാക്കട്ടെ പട്ടികയില്‍...
Monday, March 14, 2011
"പ്രിയദര്ശിനീ നിനക്കുറങ്ങാമിനി "...........

"രാഹുല്‍ ഗാന്ധിയുടെ രഹസ്യ കേരള സന്ദര്‍ശനം...."
ഈയിടെ പത്രത്തില്‍ വായിച്ചപ്പോള്‍ പെട്ടെന്ന് തോന്നിയത്
ഇന്ദിരാ ഗാന്ധിയുടെ വധവും, ഉത്തരേന്ത്യയിലും ദക്ഷിണ ഇന്ത്യയിലും
അതുണ്ടാക്കിയ അനിഷ്ട സംഭവങ്ങളുമാണ്..
ഞാന്‍ ഒന്നാം വര്ഷം ഡിഗ്രിക്ക് പഠിക്കുന്ന സമയം 1984
ഒരു ഒക്ടോബര്‍ 31 .പകല്‍ 8 മണിക്കായിരുന്നു സംഭവം..
ഇന്ദിരാ ഗാന്ധിക്ക് വെടിഏറ്റുവെന്നു വാര്‍ത്ത കാട്ടു തീ പോലെ പടര്‍ന്നത്..
എന്നാല്‍
പിന്നീട് എന്ത് സംഭവിച്ചു എന്നത് അഭ്യൂഹങ്ങള്‍ ആയിരുന്നു.
അത്യാസന്ന നിലയില്‍ ആണെന്നും ,മരിച്ചെന്നും പല വിധ വാര്‍ത്തകള്‍ വന്നു..
വാസതവത്തില്‍ അംഗ രക്ഷകരുടെ വെടിയേറ്റ് തല്‍ ക്ഷണം മരിച്ചതായാണ് റിപ്പോര്‍ട്ട്..
തലേ ദിവസം അവര്‍ ഒറീസയില്‍ നടത്തിയ പ്രസംഗത്തിന്റെ സംക്ഷിപ്ത രൂപം
ഓര്‍ത്തെടുത്തു......(പത്രത്തില്‍ വന്നത് )
"എന്റെ രക്തം രാജ്യത്തിന് "എന്നോ മറ്റോ ഉള്‍ക്കൊള്ളുന്ന സന്ദേശം എന്തോ
ആണെന്ന് തോന്നുന്നു. .(ശരിക്ക് ഓര്‍ക്കുന്നില്ല..)
ആളുകള്‍ പല ഊഹങ്ങളും അവരുടെ സമാധാനത്തിനു വേണ്ടി പറഞ്ഞു കൊണ്ടിരുന്നു..
സത്യമായുള്ള വാര്‍ത്ത വരും വരെ..
സിഖ്കാരാണ് ചെയ്തതെന്ന് പറഞ്ഞപ്പോള്‍ പല വിധ ഊഹാപോഹങ്ങള്‍ വന്നു..
അവരെ അപ്പോള്‍ തന്നെ കൊല്ലണം ആയിരുന്നെന്നു എന്ന് ഒരു കൂട്ടര്‍, ....
എന്തിനു വേണ്ടി ,ആര്‍ക്കു വേണ്ടി ചെയ്തു എന്ന് ചിലര്‍......
ഒരു സിഖ്കാരന് പോലും മാപ്പ് കൊടുക്കരുതെന്ന് വേറെ ചിലര്‍..
ഉച്ചയോടെ വീണ്ടും വാര്‍ത്ത.....ശ്രീമതി ഗാന്ധി ആശുപത്രിയില്‍ ആണെന്നും അടിയന്തിര ശാസ്ത്ര ക്രിയക്ക് വിധേയ ആയിക്കൊണ്ടിരിക്കയ്നെന്നും ..
ആളുകള്‍ അത് വിശ്വസിക്കുന്നില്ല എന്ന് തോന്നി..ഉത്തരെന്റിയിലുള്ള അവരുടെ സുഹൃത്തുക്കളെ വിളിച്ചു സത്യാ സ്ഥിതി അറിയാന്‍ ശ്രമിച്ചവരും കുറവല്ല..
ഏറെ നേരം പിടിച്ചു നില്ക്കാന്‍ ഉത്തര വാദിതപ്പെട്ടവര്‍ക്കും
കഴിഞ്ഞില്ലെന്നു തോന്നുന്നു..
മരണം----അത് സംഭവിച്ചു കഴിഞ്ഞതായിരുന്നു..
രാജ്യത്തെ പ്രധാന മന്ത്രി മരണം അടഞ്ഞാല്‍ പ്രസിഡന്റ് ആണ് മരണം പ്രഖ്യാപിക്കുക....
എന്നൊക്കെ ആരോ പറഞ്ഞറിയുന്നു...
ഗ്യാനി സൈല്‍ സിംഗ് ആയിരുന്നു ആ സമയം പ്രസിഡന്റ്..
വിദേശ പര്യടനത്തിനു പോയ പ്രസിഡന്റ് തിരിച്ചെത്തും വരെ ശ്രീമതി ഗാന്ധി അത്യാസന്ന്ന
നിലയില്‍ ആണെന്ന വാര്‍ത്ത മാത്രം പുറത്ത് വന്നു കൊണ്ടിരുന്നു..
(അന്ന് ഉച്ചയോടെ അദ്ദേഹം ഇന്ത്യയില്‍ എത്തി )
പ്രസിഡന്റ് വന്നു ,മരണം രാജ്യത്തോട് അറിയിക്കുമ്പോഴേക്കും ക്രമ സമാധാന നില ഏതാണ്ട് തകരാരായ മട്ടായി, പഞാബിലും, ഡല്‍ഹിയിലും,...
കണ്ണില്‍ കണ്ട സിഖ്കാരെ തോന്നിയ പോലെ കൈ കാര്യം ചെയ്തു ജനക്കൂട്ടം...
കുട്ടികളായ സിഖ്കാരെ പോലും ആളുകള്‍ വെറുതെ വിട്ടില്ല..
ഞങ്ങളെ പോലുള്ള വിദ്ധ്യാര്തികള്‍ വാര്‍ത്തയിലെ യഥാര്‍ത്ഥ പൊരുള്‍ അറിഞ്ഞു പെട്ടനൊരു നിശ്ചലാവസ്ഥയില്‍ ആയി..
രാജ്യത്തെ പ്രധാന മന്ത്രി ആണ് കൊല്ലപ്പെട്ടത്.....
പെട്ടെന്ന് എല്ലാം അവസാനിക്കുക ആണെന്നൊരു തോന്നല്‍..
ആരെ ,എന്തിനു കൊന്നാലും കൊന്നത് ഒരു സ്ത്രീയെ ആണല്ലോ എന്നോര്‍ത് പരിതാപം....
(കലാകൌമുദിയില്‍" ഇന്ദിരയുടെ ഈ മരണം ഉണ്ടാക്കിയ അനിശ്ചിതാവസ്ഥ കാണിച്ചു
ഉണ്ണികൃഷ്ണന്‍ തിരുവാഴിയോട് എന്ന എഴുത്തുകാരന്‍ പിന്നീട് "ദൃക്സാക്ഷി" എന്ന നോവല്‍ എഴുതിയിരുന്നു....)
പല രാജ്യത്തു നിന്നും അനുശോചന സന്ദേശങ്ങള്‍...........
റേഡിയോ, ടെലിവിഷന്‍
(അന്ന് ടെലിവിഷന്‍ പോപ്പുലര്‍ അല്ലായിരുന്നു ......) മറ്റു വാര്‍ത്താ മാധ്യമങ്ങള്‍
ശ്രീമതി ഗാന്ധിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ തന്ന് കൊണ്ടിരുന്നു..
ഒരു മരണ വീട് പോലെയായി അക്ഷരാര്‍ത്ഥത്തില്‍ ഭാരതം..
5 / 6 ദിവസം ദുഖാചരണം..
ഇന്ദിരാ ഗാന്ധിയുടെ നിശ്ചല ശരീരതിനരില്കില്‍
അവരുടെ മുഖം തുടച്ചു കൊണ്ടിരുന്ന ,
സ്കാര്‍ഫ് വെച്ചു കെട്ടിയ,കറുത്ത കണ്ണട വെച്ചു
കണ്ണുകള്‍ മറച്ചു അരികില്‍ ഇരുന്നിരുന്ന്ന
ശ്രീമതി ഗാന്ധിയുടെ ഇഷ്ട മരുമകള്‍ സോണിയ
വാര്‍ത്താമാധ്യമങ്ങള്‍ കൂടുതല്‍ ഫ്ലാഷ് മിന്നിച്ച
കൂട്ടത്തില്‍ ശ്രദ്ധിക്കപ്പെട്ടു.. ...
(വിദേശത്തായിരുന്ന ) രാജീവ് ഗാന്ധി, അമ്മയുടെ ചിതയ്ക്ക്
തീ കൊളുത്തുമ്പോള്‍ പ്രാര്‍ഥനാ നിരതമായി ഭാരതം...
ഇന്ത്യ കണ്ട ഏറ്റവും കരുത്തുറ്റ വനിതയുടെ
ശരീരം അഗ്നി വിഴുങ്ങുമ്പോള്‍ ചരിത്രം ഒരു നിമിഷം പടിയിറങ്ങി....
ചന്ദനവും,നെയ്യും കലര്‍ന്ന ചിതയ്ക്ക് മുന്നില്‍ പതിനായിരങ്ങള്‍
തൊഴുതു മടങ്ങി..
വെണ്ണീറും...
ചരിത്രവും..
ഒരുപാട് ചരിത്ര മുഹൂര്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഒരു ശരീരം
ഓര്‍മ്മ മാത്ര മാകുമ്പോള്‍
ഇന്ദിരാ ഗാന്ധി അമര്‍ രഹെ "എന്ന് അലറി കൊണ്ട് ജനക്കൂട്ടം
ഇളകി..
വെളുത്ത ജുബ്ബയും കുര്‍ത്തയും അണിഞ്ഞ
രാജീവിന്റെ അരക്കെട്ടില്‍ മുഖം ചേര്‍ത്ത് പൊട്ടി ക്കരഞ്ഞ കുട്ടിയായ രാഹുലിന്റെയ് ചിത്രം
ഇന്നും ഓര്‍മ്മ..
പല മാഗസിനുകളിലും ഈ ചിത്രം മുഖ ചിത്രമായി വന്നിരുന്നു..
ഓര്‍മ്മകള്‍ പടി ഇറക്കി വിട്ട ഒരു ചില്ല് മുഹൂര്‍ത്തം ഒരിക്കല്‍ കൂടി ...
"പ്രിയദര്ശിനീ നിനക്കുറങ്ങാമിനി "
മാതൃ ഭൂമി ആഴ്ചപ്പതിപ്പ് നവംബറില്‍ ഇറക്കിയ ലക്കത്തില്‍ സുഗതകുമാരി
ഇന്ദിരയെ ക്കുറിച്ച് എഴുതിയ കവിതയുടെ ആദ്യ വരികള്‍
ഓര്‍മ്മയില്‍ നിന്നും കുറിക്കുന്നു..
അതെ...... പ്രിയദര്ശിനീ
ഇനി നീ ഉറങ്ങേണ്ടിയിരിക്കുന്നു....
Thursday, March 10, 2011
സ്കൈലാബ് 5,4,3,2,1,0..
ഇത് എന്താണ് സാധനമെന്ന് കൈ മലര്തുന്നവര്‍ ദയവായി ക്ഷമിക്കുക...
ഒരു പഴയ സ്കൂള്‍ കാലവും , നറു മണമുള്ള ചില അസുലഭ മുഹൂര്‍ത്തവും,
അസാമാന്യ അത്ഭുത നിമിഷങ്ങളും എല്ലാം കൂടി ഉള്ള ഒരു രസ വിസ്ലെഷനമാണ് ഈ സ്കൈലാബ് എനിക്ക് കൊണ്ട് തന്നിട്ടുള്ളത്....
അമേരിക്ക 1970 കളില്‍ വിക്ഷേപിച്ച ശൂന്യാകാശ പെടകമായിരുന്നു ഈ സ്കൈലാബ്..
6 വര്‍ഷത്തോളം അത് ഭൂമിയെ നിരന്തരം പ്രദക്ഷിണം വെയ്ക്കുകയും ,പിന്നീട് അതിന്റെ
ഭ്രമണ പദത്തില്‍ സാരമായ തകരാര് വന്നതിനാലോ, ഇന്ധനം തീര്ന്നതിനാലോ
അതിനെ വിട്ടയച്ച്വരുടെ മണ്ഡലത്തില്‍ തന്നെ തിരിച്ചു വരാന്‍ നിര്‍ബന്ധിതമായി ഈ ശൂന്യാകാശ പേടകം....
അങ്ങനെ 1979 ലായിരിക്കണം ( ഓര്‍ക്കുന്നില്ല ) അത് ഭൂമിയില്‍ പതിക്കാന്‍ ഇടയുടെന്നും എവിടേ
പതിക്കുമെന്ന് ഇപ്പോള്‍ ഊഹിക്കാന്‍ കഴിയില്ലെന്നുമുള്ള വാര്‍ത്ത NASA പുറത്ത് വിട്ടത്..
പഠിക്കുന്ന സമയത്ത് ഇത്തരം വാര്‍ത്തകള്‍ ഞങ്ങള്‍ക്ക് ഹരമായിരുന്നു..
ഭൂമി അവസാനിക്കുമെന്നും,എല്ലാവരും മരിക്കുമെന്നും പ്രളയം വരും എന്നൊക്കെ ഞങ്ങള്‍ വീമ്പിളക്കി പേടിയുള്ള കൂട്ടുകാരെ പേടിപ്പിച്ചു കൊണ്ടിരുന്നു..
ഇടക്ക് ഇന്ത്യയില്‍ (മുംബൈ) വന്നു പതിക്കുമെന്ന് ആരോ (അസൂയാലുക്കാള്‍)പറഞ്ഞു കേട്ടു, എല്ലാവരെയും പേടിപ്പിച്ചു നടന്ന ഞാന്‍ പേടിച്ചു സ്കൂളില്‍ വരെ പോകാന്‍ മടി കാണിച്ചു..
പത്രങ്ങളിലും റേഡിയോ ലും പല വിധ വാര്‍ത്തകള്‍ വന്നു .. ...
-------------
അവസാനം...
എല്ലാ പ്രതീക്ഷകളെയും അത്ഭുതപ്പെടുത്തി ക്കൊണ്ട് പെര്‍ത്ത് (ആസ്ട്രലിയ)
എന്ന ആള്‍ വാസമില്ലാത്ത ഒരിടത്ത് നമ്മുടെ കഥാ പാത്രം ലാന്ഡ് ചെയ്തു..(ഒരു മഴക്കാലത്താണ് സംഭവം..ജൂണോ, ജൂല്യോ..)...
പെരുന്നാളിനും ഉത്സവത്തിനും കച്ചവടക്കാര്‍ അവര്‍ അന്ന് വിറ്റഴിച്ച സാധങ്ങള്‍ക്ക് ഉപയോഗിച്ച ബ്രാന്‍ഡ് നെയിം "സ്കൈലാബ്"
ആയിരുന്നു...
സ്കൈലാബ് വള, സ്കൈലാബ് കാര്‍, സ്കൈലാബ് കമ്മല്‍,സ്കൈലാബ്ചെരുപ്പ്, സ്കൈലാബ് കൊലുസ്സ് , എന്തിനു സ്കൈലാബ് ചിരി വരെ ഈ ബ്രാന്‍ഡ് AMBASSIDER രുടെ പേരില്‍ ...
പുലി വരുന്നേ പുലി എന്ന് കൂവിയ ഞങ്ങളെ നിരാശപ്പെടുത്തി കൊണ്ട് അങ്ങ്
ആള്‍വാസമില്ലാത്ത ഒരിടത്ത് വീണു തരിപ്പണമായ ആ സ്കൈലാബ് കാരണം പ്രതീക്ഷിച്ചിരുന്ന ഒരു ഭൂമി കുലുക്കം ഇല്ലാതെ പോയതില്‍ അന്ന് ഉണ്ടായ നിരാശക്ക് കണക്കില്ല..
ഒരു പഴയ സ്കൂള്‍ കാലവും , നറു മണമുള്ള ചില അസുലഭ മുഹൂര്‍ത്തവും,
അസാമാന്യ അത്ഭുത നിമിഷങ്ങളും എല്ലാം കൂടി ഉള്ള ഒരു രസ വിസ്ലെഷനമാണ് ഈ സ്കൈലാബ് എനിക്ക് കൊണ്ട് തന്നിട്ടുള്ളത്....
അമേരിക്ക 1970 കളില്‍ വിക്ഷേപിച്ച ശൂന്യാകാശ പെടകമായിരുന്നു ഈ സ്കൈലാബ്..
6 വര്‍ഷത്തോളം അത് ഭൂമിയെ നിരന്തരം പ്രദക്ഷിണം വെയ്ക്കുകയും ,പിന്നീട് അതിന്റെ
ഭ്രമണ പദത്തില്‍ സാരമായ തകരാര് വന്നതിനാലോ, ഇന്ധനം തീര്ന്നതിനാലോ
അതിനെ വിട്ടയച്ച്വരുടെ മണ്ഡലത്തില്‍ തന്നെ തിരിച്ചു വരാന്‍ നിര്‍ബന്ധിതമായി ഈ ശൂന്യാകാശ പേടകം....
അങ്ങനെ 1979 ലായിരിക്കണം ( ഓര്‍ക്കുന്നില്ല ) അത് ഭൂമിയില്‍ പതിക്കാന്‍ ഇടയുടെന്നും എവിടേ
പതിക്കുമെന്ന് ഇപ്പോള്‍ ഊഹിക്കാന്‍ കഴിയില്ലെന്നുമുള്ള വാര്‍ത്ത NASA പുറത്ത് വിട്ടത്..
പഠിക്കുന്ന സമയത്ത് ഇത്തരം വാര്‍ത്തകള്‍ ഞങ്ങള്‍ക്ക് ഹരമായിരുന്നു..
ഭൂമി അവസാനിക്കുമെന്നും,എല്ലാവരും മരിക്കുമെന്നും പ്രളയം വരും എന്നൊക്കെ ഞങ്ങള്‍ വീമ്പിളക്കി പേടിയുള്ള കൂട്ടുകാരെ പേടിപ്പിച്ചു കൊണ്ടിരുന്നു..
ഇടക്ക് ഇന്ത്യയില്‍ (മുംബൈ) വന്നു പതിക്കുമെന്ന് ആരോ (അസൂയാലുക്കാള്‍)പറഞ്ഞു കേട്ടു, എല്ലാവരെയും പേടിപ്പിച്ചു നടന്ന ഞാന്‍ പേടിച്ചു സ്കൂളില്‍ വരെ പോകാന്‍ മടി കാണിച്ചു..
പത്രങ്ങളിലും റേഡിയോ ലും പല വിധ വാര്‍ത്തകള്‍ വന്നു .. ...
-------------
അവസാനം...
എല്ലാ പ്രതീക്ഷകളെയും അത്ഭുതപ്പെടുത്തി ക്കൊണ്ട് പെര്‍ത്ത് (ആസ്ട്രലിയ)
എന്ന ആള്‍ വാസമില്ലാത്ത ഒരിടത്ത് നമ്മുടെ കഥാ പാത്രം ലാന്ഡ് ചെയ്തു..(ഒരു മഴക്കാലത്താണ് സംഭവം..ജൂണോ, ജൂല്യോ..)...
പെരുന്നാളിനും ഉത്സവത്തിനും കച്ചവടക്കാര്‍ അവര്‍ അന്ന് വിറ്റഴിച്ച സാധങ്ങള്‍ക്ക് ഉപയോഗിച്ച ബ്രാന്‍ഡ് നെയിം "സ്കൈലാബ്"
ആയിരുന്നു...
സ്കൈലാബ് വള, സ്കൈലാബ് കാര്‍, സ്കൈലാബ് കമ്മല്‍,സ്കൈലാബ്ചെരുപ്പ്, സ്കൈലാബ് കൊലുസ്സ് , എന്തിനു സ്കൈലാബ് ചിരി വരെ ഈ ബ്രാന്‍ഡ് AMBASSIDER രുടെ പേരില്‍ ...
പുലി വരുന്നേ പുലി എന്ന് കൂവിയ ഞങ്ങളെ നിരാശപ്പെടുത്തി കൊണ്ട് അങ്ങ്
ആള്‍വാസമില്ലാത്ത ഒരിടത്ത് വീണു തരിപ്പണമായ ആ സ്കൈലാബ് കാരണം പ്രതീക്ഷിച്ചിരുന്ന ഒരു ഭൂമി കുലുക്കം ഇല്ലാതെ പോയതില്‍ അന്ന് ഉണ്ടായ നിരാശക്ക് കണക്കില്ല..
പാട്ട് പുസ്തകം
."ആരോമലുണ്ണി " എന്ന സിനിമ ഞങ്ങളുടെ നാട്ടിലെ സീ ക്ലാസ്സ് തീയറ്ററില്‍ വന്ന സമയം..1972/ 1973 ആണെന്ന് തോന്നുന്നു.. ഷീല ,പ്രേംനസീര്‍,വിജയശ്രീ, ഉമ്മര്‍, രവിചന്ദര്‍ ഇവരോക്കെയായിരുന്നു അതിലെ പ്രധാന താരങ്ങള്‍... വയലാര്‍-ദേവരാജന്‍ ടീമിന്റെ ഇതിലെ സുര സുന്ദര ഗാനങ്ങള്‍ അക്കാലത്തെ റേഡിയോ യില്‍ ( RENJINI എന്ന പരിപാടിയില്‍ ) നിങ്ങള്‍ ആവശ്യപ്പെട്ട ചലച്ചിത്ര ഗാനങ്ങളില്‍ സ്ഥിരം ആയി വന്നിരുന്നു.. സിനിമയുടെ ഇടവേള സമയത്ത് "സിനിമ പാട്ട് പുസ്തകം " വറുത്ത കടലയുടെ കൂടെ സ്ഥിരമായി വാങ്ങറുണ്ടായിരുന്നു, സിനിമ ഭ്രാന്ത് എടുത്ത് നടന്നിരുന്ന എന്റെ ഏട്ടന്‍.... അങ്ങനെ കൂട്ടി വെച്ച പുസ്തകങ്ങള്‍ എണ്ണി നോക്കിയാല്‍ ഒരു കട തുടങ്ങാനുള്ള പുസ്തക ശേഖരം എട്ടന് ഉണ്ടായിരുന്നു... ചീനവല, അനുഭവം,ചെന്നായ വളര്‍ത്തിയ കുട്ടി,രാസലീല, നെല്ല്, പൊന്നി, ബാബുമോന്‍,രാജഹംസം,അയോധ്യ,പിക്ക്പോകെറ്റ് ,ഹല്ലോ ഡാര്‍ലിംഗ്, ചെമ്മീന്‍,തുലാഭാരം,സത്യവാന്‍ സാവിത്രി...........(ഇനിയും ഏറെ..) തുടങ്ങിയ സിനിമ പാട്ട് പുസ്തകങ്ങള്‍ .... രാഗവും താളവും ഇല്ലാതെ ഗദ്യം പോലെ ഞങ്ങള്‍ അതിലെ പാട്ടുകള്‍ പാടി കൊണ്ട് നടക്കാറുണ്ടായിരുന്നു.. ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ഒന്നുറക്കെ പാടി പഴയ കൊതി തീര്‍ക്കാന്‍ തോന്നുന്നു..
Subscribe to:
Posts (Atom)