Thursday, May 26, 2011

അനുകരണങ്ങളില്‍ വഞ്ചിതരാകരുത്




ആദായ വില്‍പ്പന
--------------------------
മാര്‍ക്കറ്റില്‍ പോയാല്‍ ആദായ വില്‍പ്പന
തുണിക്കടയില്‍,
ഇറച്ചി ക്കടയില്‍,
മരുന്ന് കടയില്‍,
സ്വര്‍ണ്ണ ക്കടയില്‍,..

ഒന്നിചെടുതാല്‍ ഒന്നു ഫ്രീ

ഒരു ചാക്ക് കടുക് എടുക്കൂ.
ഒന്നര കിലോ സ്വര്‍ണ്ണം സ്വന്തമാക്കൂ..

ഒരു മുഴം കയറിനു,ഒരുകഴുക്കോല്‍ ഫ്രീ
(പ്ലാസ്ടിക് കയര്‍ വേണ്ടവര്‍
മുന്‍‌കൂര്‍ ബുക്ക് ചെയ്യണം)

രണ്ടു ചൂരിദാറിനു
മൂന്നു ബ്ലൌസ് ഫ്രീ
(ഒറ്റതടി ആണുങ്ങള്‍ ക്ഷമിക്കുക)

ഒരു കിലോ ഓറഞ്ച് വാങ്ങൂ
ഒരു നാനോ കാര്‍ സ്വന്തമാക്കൂ..
(കാര്‍ ഉള്ളവര്‍ക്ക് ഒരു കൈ മാറ്റം അനുവദിക്കുമോ?)

അമ്പതു ശതമാനം
വിലക്കിഴിവില്‍ സോമൂസ് തുണിക്കടയിലും
ആദായ വില്‍പ്പന...
ഒരു കടയുടെ പേര് "ആദായ ക്കട" "
(ആര്‍ക്കു ആദായം?)

പിന്‍ ക്കുറിപ്പ്‌:
മനുഷ്യര്‍ എന്നാണു ശരിക്കുള്ള
വില്‍പ്പന കാണുക?


കറുപ്പും നരയും
-------------------

വേണം
പെണ്ണായാല്‍ പൊന്നു
ആണായാല്‍ മീശ
വീടായാല്‍ വിളക്കു
നരന്‍ ആയാല്‍ നര..
....
ഷഷ്ടി പൂര്‍ത്തി കഴിഞ്ഞിട്ടും
യേശുദാസും മധുവും ജയലളിതയും ഇന്നും
പതിനാറു വയതിനിലെ !!!
(സ്വാതന്ത്ര്യ സമരക്കാലത്ത് പിറന്നവരും
അല്ലു അര്‍ജുനന്റെ പ്രായക്കാര്‍ )

ആര്ടിഫിഷ്യല്‍ മാറും ചന്തിയും
യഥേഷ്ടം ഇന്ന് മാര്‍ക്കറ്റില്‍.
വ്യാജനെ തിരിച്ചറിയാന്‍
സാക്ഷാല്‍ കാമ ദേവനും പറ്റുന്നില്ല
സത്യം അല്ല കണ്ടതെന്ന്
"കണ്ടു" അറിയുമ്പോഴേക്കും
അവര്‍ പറയുന്നത്
"ഞങ്ങള്‍ ഫ്രാണ്ട്സാ.."..
വാഴ്വേമായം !!!

മുന്നറിയിപ്പ്:(അപായ സൂചന)
അനുകരണങ്ങളില്‍ വഞ്ചിതരാകരുത്

Wednesday, May 25, 2011

ജാന്വിക്കു സ്നേഹപൂര്‍വ്വം






ജെര്‍മനിയില്‍ നിന്നും ജാന്വി ലോകേഷ് എന്ന ഒരു ബ്ലോഗര്‍ എനിക്ക് അയച്ചു തന്നത്......അവരുടെ സമ്മതത്തോടെ
മലയാളത്തില്‍ വിവര്‍ത്തനം ചെയ്ത് താഴെ ചേര്‍ക്കുന്നു.


"
രാജശ്രീ ,
വരികളില്‍ കാണുന്നത് ഈ ലോകം തന്നെ.
വാക്കുകള്‍ അഗ്നി
കുടഞ്ഞിടുന്നു എന്റെ മേലെ.
അലങ്കാരങ്ങളില്‍ കുംഭമേള.

പൊട്ടന്മാര്‍ ചിലര്‍, എന്നെ ഭയപ്പെടുതുന്നുണ്ട്.
പലരും, ബ്ലോഗുകള്‍ ആഘോഷിക്കപ്പെടുകയാണ്,
എന്നാല്‍
.അക്ഷരം കൂട്ടി വായിക്കാന്‍ അറിയാത്തവനും
വിമര്‍ശനങ്ങളില്‍
മഷി കുടഞ്ഞിടുന്നുണ്ട്,
(തോറ്റൊടുന്ന പട.)

എന്നാല്‍ വിലയിരുതപ്പെടുന്നില്ല.
വിഡ്ഢികള്‍ !!

എന്നിനി ഇവര്‍ സ്വരാക്ഷരങ്ങള്‍ മുതല്‍
വ്യന്ജനാക്ഷരങ്ങള്‍
വായിച്ചു തുടങ്ങും?

മറുപുറം:

കിഴക്കും പടിഞ്ഞാറും
ജെര്‍മ്മനി ഇന്നില്ല.
എന്നേ ,
മതിലുകള്‍ മാറ്റി,
പകരം,
അതിരുകള്‍ക്ക് അപാരത..
***************************************
Thanks Janvi...

ജാന്വിക്കു എന്റെ മറുപടി
------------------------------------------

അങ്ങാടിയില്‍ തോറ്റവര്‍ അമ്മയോട്
എന്ന ചൊല്ല് ജാന്വി കേട്ടിരിക്കുമോ?
അമ്മ ചത്താലും ചിലവു ചോദിക്കുന്ന
പിശാചുകള്‍ വസിക്കുന്ന
ഈ ഭൂമിയില്‍
ജനിച്ചു പോയവര്‍ ചിലരില്‍ നമ്മളും..
നമ്മള്‍ കഴിക്കുന്ന
ശ്വാസം പ്രോജ്വലമാക്കി വിടുന്ന ചൈതന്യം അവരെയും
ബോധവാന്മാര്‍ ആക്കും.
(അല്ലാതെ എവിടെ പോകാന്‍ അല്ലെ?)
ബ്ലോഗുകള്‍ ആഘോഷിയ്ക്കട്ടെ,
നാറാണത്ത് ഭ്രാന്തനമാര്‍ക്ക് ഇനിയും
പ്രതീക്ഷകള്‍ ഉള്ള ഇടമാണ് ഇവിടം..

വാല്‍ കഷണം:

ജര്‍മ്മനിയിലെ മതിലുകള്‍ക്ക്
അപാരതയല്ല
അനന്യതയാണ്.

Tuesday, May 24, 2011

മനുസ്മൃതി




മനുവിന് IQ ഇല്ലെന്നു എല്ലാവരും പറയുന്നു
നക്ഷത്ര കണ്ണുള്ള മനുവിന്..
അവനെ വയറ്റില്‍ ആയിരിക്കുമ്പോള്‍
അവന്റെ അമ്മ കട്ടിലില്‍ നിന്നും വീണപ്പോളാണ്
ക്ഷതം ഏറ്റതെന്നു
അമ്മ പറയുന്നു.

അവന്റെ അച്ഛനും അമ്മയും
മുറ ചെറുക്കനും മുറ പെണ്ണും ആയിരുന്നു.
തമ്മില്‍ ക്രോമസോമുകള്‍
പിണങ്ങിയതെന്നു
ശാസ്ത്രം പഠിക്കാന്‍ പൂനയ്ക്ക് പോയ
ഉണ്ണി പിള്ള അടക്കം പറഞ്ഞു.

കയ്യില്‍ കിട്ടുന്നതെന്തും
മണത്തു നോക്കി വലിച്ചെറിയുന്നു മനു
പൂവിന്റെ മണവും
പൂമ്പാറ്റയുടെ മണവും
ഒന്നല്ലെന്ന് തിരിച്ചറിയും വരെ,

ഭൂമിയ്ക്ക്
മുകളില്‍ ഉള്ളതെല്ലാം അവനു
പൂഴിയുടെ ഗന്ധം..
എന്നെ കാണുമ്പോള്‍ മാത്രം അവന്‍
വെളിച്ചം കണ്ടു .

മനുക്കുട്ടാ, മാമുണ്ണാന്‍ വാ തുറക്കെന്നു
അമ്മ പറയുമ്പോള്‍ മാത്രം ചിരിച്ചു.
(അമ്മയ്ക്ക് അവന്‍ അരുമ)

നഖങ്ങള്‍ കൊണ്ടെന്റെ
മുഖം മാന്തി പൊളിക്കുംപോഴും
മനുവിന്റെ അമ്മ ചിരിക്കും
മനു പാവമാടി, അവനു
നുള്ളാന്‍ പോലും അറിയില്ല..

Monday, May 23, 2011

പൂര്‍ണ്ണം പുണ്യം !!!




ഇന്നലെ വൈശാഘ നാളില്‍, കണ്ണനെ കാണാന്‍
അവരുടെ കൂടെ ഞാനും പോയി.
തിരക്കുണ്ടാവും,പന്തീരടി പൂജ
കഴിഞ്ഞേ ദിവ്യ ദര്‍ശനം സാധ്യമാകൂ എന്നറിഞ്ഞിട്ടും
കൂടെ ഞാനും പോയി.
കാല്‍ നിലത്തിഴയും വിധം തിരക്കുള്ള
ജന മധ്യത്തില്‍ എന്നെയും അവര്‍ ഒഴുകില്‍പ്പെടുത്തി.
" കണ്ണാ കണ്ണാ " ഉരുക്കഴിക്കലുകള്‍ ...
അതിനിടയില്‍
എന്നെ മാത്രം കേള്‍ക്കുമോ കണ്ണന്‍ ?
നിര്‍മ്മാല്യവും വാകച്ചാര്‍ത്തും
കാണാന്‍ സുകൃതം ചെയ്യണം
എന്നവര്‍ ആത്മഗതം പറയുന്നു.
നാലംബലതിലെ മതിലുകള്‍ക്ക് വരെ
വെണ്ണ മണക്കുന്നു ..
നാരായണീയം പാടുന്നു നാരായണ ക്കിളികള്‍
ശ്രീലകം മുഴുക്കെ
സ്വര്‍ണ്ണ വെളിച്ചം വിതറി ചിരിക്കുന്നു
പദ്മ ദളലോചനന്‍ ഭഗവാന്‍
എനിക്കിനി ഒന്നും വേണ്ട
കണ്ണ് നിറഞ്ഞൂ മനവും
മടങ്ങിപ്പോയില്ല, കരളില്‍
മുറിയെടുതൂ കല്യാണരൂപനെ
താമസിപ്പിക്കാന്‍ ..

Wednesday, May 18, 2011

കടക്കെണി




(ആശയം : എന്റെ സുഹൃത്ത് ചന്ദ്രശേഖരിനോട് കടപ്പാട്)


നാട് മുഴുവന്‍ കടം വാങ്ങി അയാള്‍
മിക്സിയും പാലപ്പം ഉണ്ടാക്കുന്ന ചട്ടിയും
അലക്ക് യന്ത്രവും,അരി പൊടിക്കുന്ന സൂത്രവും വാങ്ങി,

മാസ അടവില്‍ ‍അടച്ചാല്‍ മതി എന്ന് പറഞ്ഞു കൊണ്ട്
സുവര്‍ണ്ണ സമ്പാദ്യ പദ്ധതി നിര്‍ബന്ധിച്ചു
ജനകോടികളുടെ വിശ്വസ്ത സ്ഥാപനം.
ഈ പരസ്യങ്ങള്‍ !!!

പൊന്നിടാനുള്ള പൂതിയില്‍
അവള്‍ അയാളെ നിര്‍ബന്ധിച്ചു.
പുതിയ ഡിസൈന്‍ ഉള്ള കമ്മലും
പാലയ്ക്കയും,
*സ്നേഹലതയെ പ്പോലെ
മാറി മാറി ഇടാനും.

തട്ടാനെ ചങ്ങലയ്ക്കിട്ട
പത്തു പവനും അവള്‍ കണ്ണടച്ച് തുറക്കും മുന്‍പേ സ്വന്തമാക്കി
സാരിയും,ലാച്ചയും,ലെഗ്ഗിന്സും
ഒന്നാന്തരം തന്നെ വാങ്ങി അവള്‍
പെട്ടിയില്‍ വെച്ചു പൂട്ടി.

അയാള്‍
കടം കയറി മൂക്ക് മുങ്ങിയപ്പോള്‍
അവളും സ്നേഹലതയെ പ്പോലെ
കൈ മലര്‍ത്തി.
കാലത്തുണര്‍ന്നു പശുവിന്‍ പാലില്‍ ബ്രൂക്ക് ബോണ്ട്‌
കലക്കിയ കാപ്പി കൊടുക്കാന്‍ നേരം
അയാളെ കണ്ടില്ല
പകരം പത്തു പവന്‍ മാലയുടെ കൂടെ
അണിയാന്‍ ഇനി സാരി എന്ന് വാങ്ങും
എന്നോര്‍ത്ത് ചങ്കില്‍ കൈ വെച്ചു.

ടെലി ഷോപ്പിംഗ്‌




അരയില്‍ കെട്ടി അരക്കോടി നേടൂ
എന്ന് പറഞ്ഞവര്‍ എന്നെ
കറുത്ത ഏലസ്സ് വാങ്ങാന്‍ നിര്‍ബന്ധിച്ചു.
കരി ഓയിലിന്റെ നിറമുള്ള
ഒരു കരടി
അവന്റെ അനുഭവങ്ങള്‍ പറഞ്ഞത് ഇങ്ങനെ..
(അവന്റെ തലമുടി നിറയെ മുടിക്കായ ഉണ്ടായിരുന്നു)
എന്റെ അമാവന്‍ ചെരുപ്പ് കച്ചവടത്തില്‍
നഷ്ട്ടം വന്നു കുടുമ്പം കുട്ടി ചോറാക്കി
ഈ എലസ്സിന്റെ കാര്യം പറഞ്ഞപ്പോള്‍
അപ്പോള്‍ തന്നെ അരയിലും
കഴുത്തിലും ഈരണ്ടു വീതം കെട്ടി,
അപ്പോള്‍ തന്നെ കാശുകാരനായി.
(ഒരു കുബേരന്‍ ആയാല്‍ ആര്‍ക്കു നഷ്ടം?)
ആര് പറഞ്ഞാലും തല കുലുക്കി
സമ്മതിക്കുന്ന ജനം
അന്നേരം ഇതും തല കുലുക്കി പാസ്‌ ആക്കി.

Monday, May 16, 2011

ബാര്‍ബി ഡോള്‍






ബാര്‍ബി ഡോള്‍
-----------------------
ആദ്യത്തെ പിറന്നാളിന് എന്ത് വേണം എന്ന് അവര്‍ ചോദിച്ചില്ല.
പകരം ചുവന്ന ഉടുപ്പിട്ട മാലാഖയെ പോലുള്ള
ചിരിക്കുന്ന ബാര്‍ബി ഡോള്‍ എനിക്ക് തന്നു കൊണ്ട്
മമ്മിയും ഡാഡിയും
പിറന്നാള്‍ ഉമ്മ തന്നു.
"ഷെയിപ്പ്" ഇപ്പോള്‍ തന്നെ ബോര്‍ ആയി തുടങ്ങി എന്ന് പറഞ്ഞു
എനിയ്ക്ക് അവകാശപ്പെട്ട മുലയ്ക്കു പകരം
കുപ്പി നീട്ടി.
DNA ടെസ്റ്റ്‌ നടത്തി എന്നെ ഡാഡിയും മമ്മിയും വീണ്ടെടുത്തപ്പോള്‍
ദഹിയ്ക്കാത്ത ഒരു ജീന്‍ എന്റെ തൊണ്ടയില്‍ കിടന്നത്
തുപ്പിക്കളഞ്ഞു..



ഇന്റര്‍വ്യൂ.
------------------

അവര്‍ക്ക് അറിയേണ്ടത് പോളണ്ടിന്റെ തലസ്ഥാനവും
നിക്കലിന്റെയ് രാസ നാമവും ആയിരുന്നു.
മൂത്രം ഒഴിക്കാന്‍ നേരം മാത്രം
രാത്രി കൊണ്ട് നടക്കാറുള്ള
ടോര്‍ച്ചു സെല്ലില്‍ നടക്കുന്ന രാസപരിണാമം
എന്തെ, എന്നോട് ചോദിച്ചത് എന്ന് എനിക്കറിയില്ല
സോപ്പ് കമ്പനിയിലെ
സെക്യൂരിടിക്കാരന്റെ അറിവുകള്‍
നിചപ്പെടുത്തിയ പണ്ഡിതര്‍
ഇത് കാണാതെ പോകട്ടെ.



രാജന്‍ എന്ന എന്ജിനീയറിംഗ് വിദ്യാര്‍ഥി
---------------------------------------------------------------

അവര്‍ എന്നെ കക്കയം ക്യാമ്പില്‍
കൊണ്ട് പോയി.
കാലിലും ദേഹത്തും ലാത്തി ഉരുട്ടീ ക്കയറ്റി.
മൂത്രനാളിയില്‍ ഈര്ര്‍ക്കില്‍ തുളച്ചു ക്കയറ്റി ക്കൊണ്ട് അവര്‍
കിതച്ചു.
ശങ്കരാഭരണം രാഗം ഒരിയ്ക്കല്‍ കൂടി പാടാന്‍ അവര്‍ആക്രോശിച്ചു.
അനക്കമില്ലാതിരുന്ന എന്നെ
അവര്‍ ചാക്കില്‍ കെട്ടി പച്ചയ്ക്ക് കുഴിച്ചിട്ടു.
ഞങ്ങള്‍ക്കും ജീവിച്ചു കാണിച്ചു കൊടുക്കണ്ടേ എന്ന്
പറഞ്ഞത് ഞാന്‍ പിന്നെ കേട്ടതേ ഇല്ല.