Sunday, October 16, 2011

കാച്ചില്‍ പ്രഭാകര്‍




* ഇ വീ കൃഷ്ണ പിള്ളയുടെ കാച്ചില്‍ കൃഷ്ണ പിള്ളയോട് കടപ്പാട്


ഞങ്ങളുടെ നാട്ടില്‍ ഒരു പ്രഭാകരന്‍ ഉണ്ടായിരുന്നു
പത്താം ക്ലാസ് കഷ്ട്ടിച്ചു പാസ് ആയ
ഭാര്യ അയാളെ പ്രഭാകര്‍ എന്ന് വിളിച്ചു
അമ്മയ്ക്കും അപ്പനും അയാള്‍
ഭാഗ്യ സന്തതി ആയിരുന്നു
ഉടുക്കാന്‍ മുണ്ടില്ലാഞ്ഞിട്ടും
തിന്നാന്‍ ചോറില്ലാഞ്ഞും
ചെല്ലം കൊടുത്തു വളര്‍ത്തി.
ആറെണ്ണത്തിനെ പെറ്റ അമ്മ
കണ്ണിനു കണി പോലെ വളര്‍ത്തി
പഠിപ്പു കഴിഞ്ഞ കൂട്ടുകാര്‍ക്ക് എല്ലാര്‍ക്കും'ജോലി
കിട്ടിയപ്പോള്‍ എല്ലാ അമ്മമാരെ പോലെ ഈ അമ്മയ്ക്കും
ആധിയായി

വല്ല വിധേയനെയും കടല് കടന്നു ഒരു ഭാഗ്യം വന്നെത്തി
കാലം കൊറേ കഴിഞ്ഞപ്പോ
കട ബാധ്യത മൂലം
അപ്പന്‍ ആത്മഹത്യ ചെയ്തു
ചേച്ചി കുടുംബ പ്രശ്നങ്ങളാല്‍ സ്വയം ഹത്യ ചെയ്തു
അനിയന്‍ ഹൃദയാഘാതം മൂലം ഇഹ ലോകം വെടിഞ്ഞു

കുടുംബത്ത് നടന്ന
ദുര്‍ വിധികള്‍ പുറത്തു പറയാന്‍ നാണക്കേടെന്ന്
പ്രഭാകര്‍
ഇപ്പോള്‍ തലയില്‍ മുണ്ടിട്ടാണ്
നടക്കുന്നത്.

തറവാട് ഭാഗിച്ചു
സഹോദരങ്ങളെ കെട്ടിച്ചയച്ച വീതം വേണമെന്ന് ശഠിച്ചു .

പ്രഭാകറും പെണ്ണും
ചോദിച്ചതില്‍ തെറ്റുണ്ടോ?
പാവങ്ങള്‍ക്കും ജീവിക്കണ്ടായോ?

അത്ര നാണക്കേടാണേല്‍ അതിയാന്‍
കൊച്ചി രാജ കുടുംബത്തിലെതാണെന്ന്
പറഞ്ഞേക്കാന്‍
ഒരുത്തന്‍ രണ്ടും കല്‍പ്പിച്ചു പ്രഭാകരിനോട് പറഞ്ഞു പോല്‍.

പണം കയ്യില്‍ വന്നു കൂടിയതോ
തല തിരിഞ്ഞതോ..!!!

ഈ പ്രഭാകരനെ ഞാന്‍ അറിയും.

വയസായ അമ്മയ്ക്ക് ചിലവിനു കൊടുക്കാതെ
അമ്മയ്ക്ക് എന്തേലും വന്നു പോയാല്‍
ഞാന്‍ ഒന്നും വരാന്‍ പോകുന്നില്ലെന്ന്
കട്ടായം പറഞ്ഞു ഒരു മുങ്ങു.

തലയണ മന്ത്രo

ഈ പ്രഭാകര്‍ ഇന്നത്തെ കുടുംബ
വ്യവസ്ഥിതിയുടെ തുടര്‍ച്ചയാണ്

No comments:

Post a Comment