Wednesday, June 22, 2011

സമൂഹം ആരുടെ കൂടെ?




ചില സദാചാര ചിന്തകള്‍ !!
രാത്രി ഷിഫ്റ്റ്‌ ജോലി ഇന്ന് സ്ത്രീകള്‍ക്കും ചെയ്യാം.
തെറ്റില്ല. ഉയര്‍ന്ന, വരുമാനവും മെച്ചപ്പെട്ട ജീവിത സൗകര്യം
എല്ലാവര്ക്കും ആഗ്രഹിക്കാം, നേടി എടുക്കാം
മൌലീക അവകാശം തന്നെ.
സഞ്ചാര സ്വാതന്ത്ര്യം , അത്
രാത്രി ആയാലും, പകല്‍ ആയാലും നിഷേധിക്കാനും ആവില്ല.
നേര്.

ഇനി ഇതിന്റെ മറുവശം .

പട്ടാ പകല്‍, പിടിച്ചുപറിയും ,കൊലപാതകവും,
ബാലാല്സന്ഖവും,
വരെ നടന്നിട്ടും പോലീസും , സമൂഹവും
കൈ കെട്ടി നിന്ന ഒരു പാട് സംഭവങ്ങള്‍ നടന്നിട്ടുള്ള, നാടാണ് നമ്മുടെത്,
അവനവനെ അവനവന്‍ സൂക്ഷിക്കേണ്ട കാലം.

കാലം എത്ര പുരോഗമിച്ചാലും ചില വിട്ടു വീഴ്ചകള്‍ നമ്മള്‍ ചെയ്തെ തീരൂ.
അത് ഇല്ലാതെ വരുമ്പോള്‍ മേല്‍ പറഞ്ഞ സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കപ്പെടും..

രാത്രി, അസമയം, പുരുഷ സുഹൃത്ത്, പെണ്‍കുട്ടി, ഇങ്ങനെ
കാണുമ്പോള്‍ "ചൊറിച്ചില്‍" വരുന്നവര്‍ ഉള്ള്പ്പെട്ടത്‌ കൂടിയാണ് ഈ സമൂഹം.

അവരെ പറിച്ചു എറിയാനോ , തിരുത്താനോ ആവുന്നത് അസാധ്യം.
അത് ആദ്യം എല്ലാവരും മനസിലാക്കുക.

നേരാം വണ്ണം അച്ഛന്റെയോ, സഹോദരന്റെയോ കൂടെ പകല്‍ വെട്ടത്തില്‍ പോയാല്‍ തന്നെ
സംശയ ദ്രിഷ്ട്ടിയോടെ കാണുന്ന സമൂഹം, ഈ ഒരു കാഴ്ച്ച കണ്ടാല്‍ ചോദ്യങ്ങളുമായി പിന്നാലെ കൂടും. മൂന്നര തരം.

എല്ലാവരും ഹരിച്ചന്ദ്രന്‍മാര്‍ അല്ലല്ലോ.

എന്നാല്‍ ഈ
പുരുഷ സുഹൃത്ത് ചെയ്തതോ?

അസമയത്, അവനു ബീഡി വലിക്കാന്‍ മുട്ടി.
(അവന്‍ ബീടിക്കു വേണ്ടി തന്നെ ആണോ പോയത്?)

പ്രായമായ പെണ് കുട്ടിയെ
-കൂട്ട്കാരിയെ -ഒരറ്റത്ത് മാറ്റി നിര്‍ത്തിയിട്ടു ബീഡി വാങ്ങാന്‍ പോകുന്നു.(നല്ല ഉത്തരവാദിത്തം)
സംഭവം കണ്ടു വന്ന വഴി പോക്കര്‍ പെണ്ണിനെ ചോദ്യം ചെയുന്നു.
(സ്വാഭാവികം)
സംഭവം നടക്കുന്ന സമയം അത്രയും ഈ കൂട്ടുകാരന്‍ അദ്രിശ്യന്‍ ആണ്.
അവന്റെ കാര്യം എവിടെയും പരാമര്‍ശിച്ചിട്ടില്ല വാര്‍ത്തയില്‍.
എല്ലാ സംഭവവും നടന്ന ശേഷം പയ്യന്‍ വരുന്നു.
സിനിമയില്‍ സ്ടണ്ട് നടന്ന ശേഷം പോലീസ് വരുന്നത് പോലെ.
പിന്നെ നടന്നത്, വെറും സാധാരണം.

വിശകലനം.
------------------
കേരളത്തില്‍ ആളുകളുടെ പെരുമാറ്റം ഇങ്ങനെ ആണ് തെസ്നി സംഭവത്തില്‍ എങ്കില്‍ പെണ്ണുങ്ങള്‍ ഒരിക്കലും ഇനി പരാതി പ്പെടാന്‍ ധൈര്യപ്പെടില്ലെന്നു തെസ്നിയുമായുള്ള ഒരു അഭിമുഖത്തില്‍ അവര്‍ പറയുന്നു.
അതെങ്ങിനെ ശരിയാകും?
വരും വരായ്കകള്‍ നോക്കി ആകണം എന്നില്ല പെണ്ണിന്റെ പ്രതികരണം.
അപ്പോഴതേ സാഹചര്യം അവരെ എന്ത് വേണമെങ്കിലും തീരുമാനത്തില്‍ എത്തിക്കും
ചിലപ്പോള്‍ തിരിഞ്ഞു നടന്നേക്കാം.
മറ്റുള്ളവര്‍ കണ്ടു പോയല്ലോ, രണ്ടു പൊട്ടിച്ചെക്കാം എന്ന് കരുതുന്നവര്‍ കാണാം.
അല്ലെങ്കില്‍ വിട്ടേക്കാം...നാറ്റ കേസ് ആയേക്കാം എന്ന് കരുതുന്നവര്‍ ഉണ്ടാകാം..

ഇങ്ങനെ പലതും,സെറീന കേസില്‍ അവരെ അപമാനിച്ച പുള്ളിയെ വെറുതേ വിടാന്‍ തോന്നിയില്ല.അവര്‍ പ്രതികരിച്ചു..
അവന്‍ പോരാളി ആയിരുന്നെകില്‍ രണ്ടു പൊട്ടിച്ചു സെരീനയെയും നാട്ടുകാരെയും മറി കടന്നു പോയേക്കാം.

സൌമ്യാ കേസില്‍ സൌമ്യാ ദുര്‍ബലയും എകയും ആയിരുന്നു, രാത്രി സമയം,ആക്രമണ ഭയം എല്ലാം അവരെ പേടിപ്പ്പിച്ചിരിക്കാം.
അല്ലാതെ സ്ത്രീ ഇന്ന രീതിയിലെ പ്രതികരിക്കൂ എന്ന് ഈ സംഭവത്തോടെ
ഗണിച്ചു കളയരുത്..

നമ്മുടെ നാടാണ്, രാത്രി സഞ്ചാര സ്വാതന്ത്ര്യം എനിക്കും അവകാശപ്പെട്ടതാണ് എന്ന് തോന്നാം,

പ്രാവര്‍ത്തികം ആക്കാന്‍ പറ്റാത്ത പല വ്യവസ്ഥകളും ഇന്നും നമ്മുടെ സമൂഹത്തില്‍ ഉണ്ട്.
അത് മനസിലാക്കി ,സന്ദര്‍ഭം അനുസരിച്ച് ജീവിക്കാന്‍ പഠിക്കുക.

കേരളത്തില്‍ beevarage ഷോപ്പില്‍ ക്യു നിന്നു കള്ള് വാങ്ങാന്‍
പുരുഷനെ പ്പോലെ സ്ത്രീക്കും നിയമ തടസം ഇല്ല.
എന്നിട്ടും പെണ്ണുങ്ങള്‍ എന്തെ കള്ള് ഷാപ്പിനു മുന്നില്‍ കാണുന്നില്ല?
തതാണ് നേരത്തെ പറഞ്ഞ പാലിക്കാന്‍ വയ്യാത്ത ചില വ്യവസ്ഥകള്‍...

അല്ലാതെ സ്ത്രീകള്‍ നടക്കുന്ന വഴികളില്‍ ഒക്കെ പട്രോള്ലിംഗ് ഏര്‍പ്പെടുത്താന്‍ നിന്നാല്‍, പള്ളി പെരുന്നാളിന് പോയവന്റെ താര്‍ അഴിഞ്ഞ പോലെ ആകും..(കെട്ടാന്‍ നേരം കാണില്ല)


പട്രോള്ളിംഗ് ഏര്‍പ്പെടുത്താത്ത സ്ഥലത്താണ് ഇത്തരം ആക്രമണങ്ങള്‍ നടക്കുന്നത് എങ്കിലോ?

"തെമ്മാടികള്‍ പറയില്ലല്ലോ, ഞങ്ങള്‍ ഇന്ന് ഇവിടെ ഒരുത്തിയുടെ കൈ പിടിച്ചു ഞെരിക്കാന്‍ പോകയാണ്, പോലീസ് വന്നു ഞങ്ങളെ പിടിച്ചോ എന്ന്.."

തിരക്കുള്ള ബസ്സില്‍ പെണ്ണിന്റെ ചന്തിക്ക് നുള്ളുന്നവനെ നിരീക്ഷിക്കാന്‍ പട്രോല്ലിംഗ് ഏര്‍പ്പെടുത്താന്‍ വയ്യോ?

കഴിയുമെങ്കില്‍ അവനവന്‍ സൂക്ഷിക്കുക, അല്ലെങ്കില്‍ അപ്പോള്‍ തന്നെ അവന്റെ കരണ ക്കുറ്റി നോക്കി വീക്ക് കൊടുക്കട്ടെ..
അതും അല്ലെങ്കില്‍ തൂണില്‍ കെട്ടി ഇടുക ,എന്നിട്ട്, പച്ചക്ക് തീ കൊളുത്തുക.



അല്ലാതെ എന്റെ അമ്മ/ അച്ഛന്‍ കൂടെ ഉണ്ട് , (ഇവിടെ പോലീസ്) അത് കൊണ്ട് എന്നെ പൊള്ളാതെ സൂക്ഷിക്കേണ്ട ചുമതല അവര്‍ക്കാണ് എന്നാ മട്ട് കളയുക.

തീ ക്കനലില്‍ ചവിട്ടിയാല്‍ പൊള്ളും എന്ന് എല്ലാവര്ക്കും അറിയാം.
എനിക്ക് ഇത് വരെ പോള്ളിയിട്ടില്ല, അത് കൊണ്ട് ഞാന്‍ എന്ന് ചവിട്ടി നോക്കാട്ടെ എന്ന് വെച്ചാലോ?

കനല്‍ കണ്ടാല്‍ നീങ്ങി നടക്കാനുള്ള സാമാന്യ ബുദ്ധി എങ്കിലും ഉണ്ടാവുക.
അതല്ലേ തരമുള്ളൂ.?



എന്തൊക്കെ പറഞ്ഞാലും അസമയത് എത്രയും പെട്ടെന്ന് ജോലി സ്ഥലത്ത് എത്താന്‍ പരാതിക്കാര്‍ ആദ്യം ഉത്സാഹം കാണിക്കണം ആയിരുന്നു..

അല്ലെങ്കില്‍ പെണ്ണ് , സുഹൃത്തിന്റെ കൂടെ ബീഡി കടയില്‍ പോകണമായിരുന്നു..

അല്ലാതെ ഒറ്റയ്ക്ക് നിന്നാല്‍ ഈ മാതിരി ചോദ്യങ്ങളെ നേരിടാനുള്ള ശക്തി വേണം..
(കരാട്ടെ, കുങ്ങ്ഫൂ ആണ് ഉദ്ദേശിച്ചത്)

കൊച്ചിയെ പോലുള്ള ജന സാന്ദ്രത ഏറിയ നാട്ടില്‍ മുട്ടിനു മുട്ടിനു പട്രോള്ലിംഗ് സൌകര്യങ്ങള്‍ ഏര്‍പ്പാടാക്കാന്‍ പരിമിതി ഉണ്ട്.

എല്ലാ വീഴ്ച്ചകളും നിയമത്തിനെ പിടലിക്ക് ചാരി രക്ഷപ്പെടുന്ന പ്രവണത ഇവിടെയും.
(വീട്ടിലെ കുളി മുറിയില്‍ തെന്നി വീണാലും പോലീസിന്റെ അനാസ്ഥ എന്ന് പറയുന്ന അവസ്ഥ വരെ എത്തുന്നു കാര്യങ്ങള്‍..)

അര്‍ദ്ധ രാത്രി സമയം, പ്രത്യേകിച്ചു പെണ്ണുങ്ങള്‍ , ഉള്ള നേരം കൊണ്ട് ജോലി സ്ഥലത്ത് എത്രയും വേഗം പോകുകയാണ് ചെയ്യേണ്ടി ഇരുന്നത്.

ഇനി വഴി പോക്കര്‍..
മനുഷ്യര്‍ അങ്ങനെ ആണ്.
ആവശ്യം ഉള്ളിടത്തും ഇല്ലാത്തിടത്തും തല ഇടും.
പ്രായ പൂര്‍ത്തിയായ ഒരു പെണ്ണ് ...
വെറുതേ വെട്ടു വഴിയില്‍, അര്‍ദ്ധരാത്രി സമയം ഒറ്റയ്ക്ക് നില്ല്കുമ്പോള്‍ ചോദിക്കാവുന്നത്തെ അവരും ചോദിച്ചിട്ടുള്ളൂ....
ഒന്നു ചോദിക്കാതിരുന്നാലും നാളെ ജനം പറയും
"കണ്ടോ ആ പെണ്ണ് ഒറ്റയ്ക്ക് അസമയത്ത് നിന്ന സമയം ,ആരും അന്വേഷിച്ച്ക്കാത്തത്?"

(സൌമ്യാ സംഭവത്തില്‍ ചങ്ങല വലിക്കാത്ത കാര്യം ഓര്‍ക്കുക്ക.)

സൌമ്യ സംഭവത്തില്‍ സാല്‍മാന്‍ ഖാനെ പോലിരിക്കുന്ന ഒരുത്തന്‍ സൌമ്മ്യയെ രക്ഷിക്കാന്‍ നോക്കിയെങ്കില്‍ ജനം പറഞ്ഞേനെ.
കണ്ടോ, , ഒറ്റക്കയ്യനായ ആ പാവത്താനെ ആ തടിമാടന്‍ പീടിപ്പിക്കുന്നെ" എന്ന്..
അതും പറയും ഇതും പറയും ജനം..


അങ്ങനെയും പറയും ജനം , ഇങ്ങനെയും പറയും,ജനം .
ജനം അങ്ങനെ ആണ്...
ചോദിച്ചാലും തെറ്റ്.,ഇല്ലെങ്കിലും തെറ്റ്.
അപ്പോള്‍ നമള്‍ എന്ത് ചെയ്യണം?
അറിഞ്ഞും കണ്ടും ജീവിക്കണം.
ഒരു മഹാ സംഭവം ആയി ഇതിനെ വ്യാഖാനിക്കുംപോള്‍ എത്ര മാത്രം ന്യായം ഒളിഞ്ഞിരിപ്പുണ്ടെന്ന് കൂടി അറിയുക.

സര്‍ക്കാരിന് ചെയ്യേണ്ടുന്ന കാര്യങ്ങള്‍ക്ക് പരിധി ഉണ്ട്.
വയലില്‍ മേഞ്ഞു നടക്കുന്ന കാള ഒരുത്തനെ കുത്തി മലര്‍ത്തി ഇട്ടിട്ടു,
സര്‍ക്കാരിന്റെ ഭാഗത്ത്‌ നിന്നുള, ഗുരുതരമായ വീഴ്ച്ച എന്ന് ആഘോഷിക്കാന്‍ മാധ്യമങ്ങള്‍ പിന്നാലെ ഉണ്ട്.

മഴ ക്കാലമാണ്.
ഈ O വട്ടത്തിലുള്ള കേരളത്തില്‍ നിന്നും എത്രയാന്ന് വെച്ചാ ഇല്ലാത്ത ന്യൂസ്‌ ജനങ്ങള്‍ക്ക്‌ എത്തിക്കുക?

അപ്പോള്‍ ഈ മാതിരി ന്യൂസ്‌ കയ്യില്‍ വന്നു പെടുമ്പോള്‍ ,
ഗ്രഹിണി പിടിച്ച പിള്ളാര്‍ ചക്ക ക്കൂട്ടാന്‍ കണ്ട പോലെ ആര്‍ത്തി കാണിക്കും മാധ്യമങ്ങള്‍ .

NOTE: പൊന്നു സഹോദരിമാരെ, സൂക്ഷിച്ചാല്‍ ദുഖിക്കണ്ട.
ഫെമിനിസം നല്ലതാണ്.
പക്ഷെ, അത് വേണ്ട സമയത്ത് ..

Tuesday, June 21, 2011

ഈ വര്‍ഷത്തെ കാലകേയന്‍ ട്രസ്റ്റ് അവാര്‍ഡ് പ്രഖ്യാപിച്ചു.





മലയാളത്തില്‍ ആധുനീക കവിത എഴുതി തലയ്ക്കു മുഴ വന്ന
ചങ്കരന്‍ ചേട്ടന്‍ "കാലകേയന്‍ ട്രസ്റ്റിന്റെ"
ഈ വര്‍ഷത്തെ " ബ്ലൂഗീ ബ്ലൂഗി " അവാര്‍ഡിന് അര്‍ഹനായി.

അദ്ദേഹത്തിന്റെ " ഓടുന്ന പട്ടിയ്ക്കു ഒരു മുഴം " എന്ന
മഹാ കാവ്യത്തിനു ആണ് പുരസ്ക്കാരം..

ഈ മാസം അവസാനം, പാനായിക്കുളത്തുള്ള ട്രസ്റ്റിന്റെ
കണാരന്‍ മെമ്മോറിയല്‍ ഹാള്ളില്‍ വെച്ചു അവാര്‍ഡ് വിതരണം ചെയ്യും..
101 രൂപയും താമ്ര പത്രവും ആണ് അവാര്‍ഡ്.
ട്രസ്റ്റിന്റെ സെക്രട്ടറി അദ്ദേഹത്തിനു കോടി മുണ്ട് പുതപ്പിക്കും.



അവാര്‍ഡ് വിവരം അറിഞ്ഞു എത്തിയ, മാധ്യമ പ്രവര്‍ത്തകരോട് ചങ്കരന്‍ ചേട്ടന്‍ മനസ് തുറന്നു..

ഓ,എന്തര്... ഈ മലയാളത്തില്‍ കവിത എഴുതാന്‍ വല്യ വിവരം വേണ്ടെട ഉവ്വേ..
(ശങ്കരാടി സ്റ്റൈല്‍..ഇച്ചിരെ തവിട്, ഇചെരെ തേങ്ങ പിണ്ണാക്..
പിന്നെ, ഇവള് ,പാല് ശാര്ര്‍ ... എന്ന് ചുരത്തൂലെ..നാടോടികാറ്റ് എന്ന സിനിമയോട് കടപ്പാട്)

മലയാളം അക്ഷരം കൂട്ടി വായിക്കാനുള്ള, വിവരം,
പിന്നെ, ശ്രീകണ്ഠന്‍ നായരുടെയോ,
ഡീ സീ ബീ യുടെതോ ഒരു യമണ്ടന്‍ മലയാളം നിഘണ്ടു ...മതി. ഇത്രേം മതി..

കവിത റെഡി..

ഇടയ്ക്ക്, കവിതയ്ക്ക് കനം കൂട്ടാന്‍, ആര്‍ദ്രം, പീയുഷം, പാദസരം,
വല്ലഭേ,നിന്‍, മൃദു, സ്വനം...എന്നൊക്കെ തട്ടി വിടുക.

മുദ്രാവാക്യം സ്റ്റൈല്‍ കവിത ആണെങ്കില്‍ പോലും
കാതരേ, യുഗം, പ്രേമ ഭിക്ഷുകി, കല്‍പ്പാന്തം എന്നും
പുട്ടിനു പീര ചേര്‍ക്കും പോലെ ധൈര്യ സമേതം കൂട്ടി ചേര്‍ക്കുക..
എങ്കില്‍
അടുത്ത വര്‍ഷത്തെ അവാര്‍ഡ് ശില്‍പ്പം നമ്മുടെ ഷോ കേസില്‍ റെഡി ..

(അലൈക്കും അസലാം.., വാ അലൈക്കും ഉസലാം ..മതി...
ഇത്രേം മതി നിങ്ങള്ക്ക് ഗള്‍ഫില്‍ പിടിച്ചു നിക്കാന്‍.......ഗഫൂര്‍ ക ദോസ്ത്..)

അവാര്‍ഡ് തുക എന്ത് ചെയ്യണം എന്ന് പിന്നീടു തീരുമാനിക്കും എന്ന് പറഞ്ഞു അദ്ദേഹം.
ഈ അന്ഗീകാരത്തില്‍ താന്‍ ത്രിപ്തന്‍ ആണെന്നും ആദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു..

--

Monday, June 20, 2011

ശര്‍ക്കര തുലാഭാരം വേണമോ വേണ്ടയോ?




ഗുരുവായൂരില്‍ തുലാഭാരം നിര്‍ത്തണം എന്ന് അഴീക്കോട് മാഷ്‌.
ആ പറഞ്ഞത് ന്യായം.
അടിയന്‍ ഉണ്ടച്ചക്കര കൊണ്ട് തുലാഭാരം നടത്തണം എന്ന് കരുതി ഇരിക്കുമ്പഴാ,
മാഷടെ ഈ വാര്‍ത്ത കണ്ടത്...

തുലാഭാരം മാത്രം ആക്കിയത് എന്തിനു?

നിര്‍മ്മല്ല്യവും,വാകച്ചാര്‍ത്തും,
എന്തിനു.
ഉഷ പ്പൂജയും, പന്തീരടിയും വരെ
നമുക്ക് ഭേഷായി നിര്‍ത്താന്നെ...

ആനയോട്ടം നമുക്ക്, തമ്മനം റോഡ്‌ വഴി,
ഇരിഞ്ഞാലക്കുട, ചിങ്ങവനം ,
മലമ്പുഴ വരെ റൂട്ട് മാറ്റാം..

ഒരു ചേഞ്ച്‌ ആയ്ക്കോട്ടെ, ഭഗവാനും
കാഴ്ച്ചക്കാര്‍ക്കും ...

വൃച്ചികത്തിലെ ഏകാദശി , വേണേല്‍
കര്‍ക്കിടകത്തില്‍ ആക്കാം..


എന്നിട്ട് നമ്മടെ , ആമി പറഞ്ഞത് പോലെ,
പൂജ മുറീല് കുടി ഇരുത്താം.
ഭഗവാന്‍ ഇപ്പോള്‍ എന്റെ ചൊല്പ്പടീല്‍ ആണെന്ന്
ഒരു കുറുപ്പും കൊടുക്കാം വേണേല്‍..
ന്തേയ്?

മാഷ്ക്ക് ആകുമ്പോള്‍ ഭാരം കുറവായത് കൊണ്ട്
തുലാഭാരം നടത്തിയാല്‍, നടത്തുന്ന തന്ത്രിക്ക്
നഷ്ട്ടം എന്ന് പറഞ്ഞ ആ നിഷ്കളങ്ങതയ്ക്ക് മുന്നില്‍
നമസ്കരിക്കതിരിക്കാന്‍ വയ്യേ.!!!!

കൊട് കൈ.
അപ്പോള്‍, അതും തന്ത്രീടെ പെടലിക്ക്..ഇരിക്കട്ടെ....
ഒരു വഴിക്ക് പോണതല്ലേ.. ?

അപ്പൊ മാഷേ, ഒരു സംശേം..
ഇപ്പോഴുള്ള ശ്രീകോവില്‍ മാറ്റി നമുക്ക്
കാശിയിലോ, രാമേശ്വരത്തോ, രാം ജന്മ ഭൂമിയിലെക്കോ
ഒന്നു മാറ്റിയാലോ?

അവിടെയാകുമ്പോള്‍ ഭഗവാന്‍ ഒറ്റക്കിരുന്നു മുഷിയുന്നു എന്ന
വൈക്ലബ്യം മാറുകേം ചെയ്യും....
യേത്?

Thursday, June 16, 2011

തിരക്കഥ വേണോ..തിരക്കഥ ?




ബ്ലോഗ്‌ എഴുതി എഴുതി താനൊരു
കിടിലന്‍ എഴുത്തുക്കാരന്‍ എന്ന് കണ്ണാടിയില്‍ നോക്കി
സ്ഥിരം പറയാറുള്ള മാത്തു ചേട്ടന് ലോട്ടറി അടിച്ചു..

സംഗതി നേര്.
പക്ഷെ, ലോട്ടറി വന്ന രൂപം വേറെ.
മലയാളം സിനിമയിലെ
ലോകോത്തര സംവിധായകരായ
വിനയന്‍, ബീ ഉണ്ണി കൃഷ്ണന്‍, ജോഷി, വീ എം വിനു
മുതലായവര്‍ നിരന്തരം ആവശ്യപ്പെട്ട പ്രകാരം രൂപപ്പെട്ട ഒരു തിരക്കഥ
അല്ലെങ്കില്‍ ഒരു വെറും കഥയുടെ രൂപത്തിലാണ് ഭാഗ്യം വന്നത്.. .

ഹോളി വൂഡ് ഞെട്ടുന്ന തരത്തിലുള്ള ഒരു കഥ അന്വേഷിക്കുന്ന കൂട്ടത്തിലാണ് മേല്‍ പറഞ്ഞവര്‍ മാത്തു ചേട്ടന്റെ " വീര കഥകള്‍ കേള്‍ക്കാനിട ആയത്..

(ബ്ലോഗേര്‍സിന്റെ മഹിമ ലോകം മുഴുവന്‍ അറിയാന്‍ ഇട വരുത്തിയ മാത്തു ചേട്ടന് അഭിവാദ്യങ്ങള്‍ !!!)

മലയാള സിനിമക്ക് ഇവര്‍ നല്‍കിയ സംഭാവന ആണ് എഴുതാന്‍ പ്രചോദനം ആയതെന്നു മാത്തു ചേട്ടന്‍ പറയുന്നു..

മാത്തു ചേട്ടന്‍ തന്റെ ഡയറി ക്കുറിപ്പില്‍ പറഞ്ഞത്..

"അതിശയന്‍" എന്ന സിനിമ താന്‍ എത്ര തവണ കണ്ടിട്ടുണ്ടെന്ന് എന്ണിയിട്ടില്ല ..
വെള്ളി നക്ഷത്രവും" "യക്ഷിയും ഞാനും" കണ്ടു പേടിച്ചു തൂറിയിട്ടുന്ദ്...

മകന്റെ അച്ഛന്‍ " എന്ന പടം കണ്ടു എന്റെ മകന് reality ഷോ യിലെ ദൈവങ്ങളെ കാണിക്കാന്‍ തിരോന്തരം വരെ പോയി..

( ഇനി, "അളിയന്റെ നാത്തൂന്‍" എന്ന പടം പിടിക്കുമ്പോള്‍ അതിലെ അളിയന്‍ വേഷം തരാമെന്നു സംവിധായകന്‍ പറഞ്ഞിട്ടുണ്ട്..)

കുറിപ്പ് ഇങ്ങനെ തുടരുന്നു.
മലയാളത്തില്‍ എങ്ങിനെ ഒരു പടം ചെയ്യാം എന്ന് അറിഞ്ഞത്‌ "മാടമ്പി" എന്ന സിനിമ കണ്ടതിനു ശേഷമാണ്..

ശക്തമായ കഥയില്‍, തമിഴും തെലുങ്കും സിനിമ കഥകള്‍ മോഷ്ട്ടിച്ച ചേരുവകകള്‍ കടന്നു വന്ന്നാല്‍ ആരെ തെറ്റ് പറയാന്‍ കഴിയും..
അതൊക്കെ ഇതീ പറഞ്ഞിട്ടുള്ളതാ...

മലയാള സാഹിത്യത്തിനു ഈ എഴുത്ത് ഒരു മുതല്‍ക്കൂട്ടകട്ടെ.

OVER TO MAATHU CHETTAN
ഒരു സാദാ ബ്ലോഗരുടെ ഒഴിവ് ദിവസം
----------------------------------------------------------
പകല്‍ -സമയം -രാവിലെ എട്ട് മണി -
വീട്, ഇറയത്തിരുന്നു ആലോചിക്കുന്ന
മാത്തൂചേട്ടന്റെ പതിവുള്ള ഒരു ഒഴിവു ഞായറാഴ്ച.

പതിവ് വ്യായാമം പരിപാടിയില്‍ ചില മാറ്റങ്ങള്‍
(നെന്മാറ വിലാസിനി ചേച്ചി നിര്‍ബന്ധിച്ചാണ് ചേട്ടന്‍ പതിവ്
പരിപാടിയില്‍ മാറ്റങ്ങള്‍ കൊണ്ട് വന്നത്
എന്ന് തെറ്റി ധരിക്കരുത് ആരും.)
കാലത്ത് എഴുന്നേറ്റു,
മടി പിടിച്ചു കുറച്ചു നേരം ഇരുന്നു..

(ഓപ്പോള്‍ കൊണ്ട് വെച്ച ചായ തണുക്കുന്നു
ഈ ഓപ്പോള്‍ എപ്പോ , എണീറ്റോ ആവോ..
വല്യംമാമ്മ കൊണ്ട് തന്ന ജമുക്കാളം മൂടി കുറെ കൂടി കിടന്നു..)

ഒരു M.T STYEL ഇവിടെ കൊണ്ട് വരാന്‍ നോക്കുന്നു മാത്തു ചേട്ടന്‍,)

പല്ല് തേച്ചെന്നു വരുത്തി തീര്‍ത്തു
(നാട്ടുകാര്‍ക്കും ജീവിക്കനൊലോ..)
രണ്ടു കുപ്പി അത്തര് ദേഹത്ത് ഒഴിച്ച്
കുളി ലാഭിച്ചു.
ഇന്നലെ ഇട്ടിരുന്ന അടി വസ്ത്രം ഊരാന്‍ തോന്നിയില്ല.
പകരം , ഒന്നു ഊരി മറിച്ച്‌ ഇട്ടു..
(ഹോ, ഈ മാത്തൂ ചേട്ടന്റെ ഒരു പുത്തിയെ..)
നേരെ ചാറ്റ് റൂമില്‍ കടന്നു.
നീന, മീന, ശാലിനി, വൈശാലി, , ദേവിക, അനാമിക, വൈഷ്ണവി..
ബാപ്പരെ..
"ഓ,,ഇന്ന് ഞാന്‍ ചാറ്റ് ചെയ്തു മരിക്കും."
മാത്തുവിന്റെ ആത്മഗതം പൊട്ടിച്ചിരിയായി..

ചാറ്റ് റൂമില്‍ ഒരുത്തന്‍ അമിതമായി ചാറ്റ് ചെയ്തതിന ഫലമായി,
കുഴഞ്ഞു വീണു മരണപ്പെട്ടു എന്ന് വാര്‍ത്ത കണ്ടാല്‍
ലത്‌ യാര്..എന്ന് ചോദിക്കരുത്..

ആദ്യ സീന്‍ ഇവിടെ അവസാനിക്കുന്നു..

കേന്ദ്ര സാഹിത്യ അവാര്‍ഡ് ഈ "രചനക്ക് "വാങ്ങി ത്താരാമെന്നു
കേന്ദ്രത്തില്‍ "പിടി" ഉള്ള ഒരു അവാര്‍ഡ് വീരന്‍ ഏറ്റ കാര്യം
ഇനി അറിയാന്‍ ഇത് വയ്ക്കുന്ന അങ്ങ് മാത്രം..

Tuesday, June 14, 2011

വേണ്ടയോ ബ്ലോഗേര്‍സിന് ഒരു സംഘടന ?




കല്ലായിക്കാരന്‍ യൂസപ്പെട്ടനു ഒരു സംശയം.
നാട്ടിലെ, പിച്ചക്കാര്‍ക്ക്‌ വരെ രാഷ്ട്രീയം ഉള്ള നാടാണ് നമ്മുടേത്‌.
ഇടതിന്, വലതിനു, ലീഗിന്, സ്വതന്ത്രന്, ജനതയ്ക്ക്, അണ്ടനു, അഴകോടന്, ചെമ്മാനു, ചെരുപ്പ് കുത്തിക്കു, തെങ്ങ് കയറ്റക്കാരന്,
എന്ന് വേണ്ട സര്‍വത്ര സംഘടനകള്‍ ഉണ്ടായിട്ടും,

നാഴികയ്ക്ക് നാല്‍പ്പതു വട്ടം കമ്മന്റുകളിലും, മെയില്‍ വഴിയും, നേരിട്ടും, അല്ലാതെയും, അന്യന്റെ അപ്പനേം അമ്മേനേം മാറി മാറി തെറി വിളിക്കുന്ന നമ്മട ബ്ലോഗേര്‍സിന് മാത്രം ഒരു സംഘടന ഇല്ല..
ഉണ്ടേല്‍ തന്നെ ഒരു നേതാവും ഇല്ല.
നേതാവ് ഉണ്ടേല്‍ തന്നെ അയാള്‍ക്കൊരു "ഇതും" ഇല്ല.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണേലും ഈ ബ്ലോഗേര്‍സ് പാവങ്ങള്‍ക്ക്
മരുന്നിനെങ്കിലും ഒരു ഗ്രൂപ്പ് വേണം എന്ന് യൂസപ്പിനു തോന്നി.

ഗ്രൂപ്പ് ഉണ്ടായാലേ ഗ്രൂപ്പ് കളിക്കാന്‍ കഴിയൂ.
ഗ്രൂപ്പ് കളിച്ചാലേ നാല് പേര്‍ അറിയൂ.
നാല് പേര്‍ അറിഞ്ഞാലേ പിന്നെയും നാല് ഉപ ഗ്രൂപിന് സ്കോപ്പ്
ഉള്ളൂ.
അങ്ങനെ എത്രയെത്ര സ്വപ്നങ്ങള്‍.

ഈ ബുദ്ധി എന്തെ നേരത്തെ തോന്നിയില്ല എന്ന് ദാസനേം, വിജയനേം പോലെ യൂസപ്പു ചോദിച്ചില്ല.

പകരം ഗ്രൂപ്പ് കളിയ്ക്കാന്‍ പറ്റിയ യെമാന്മാരെ രഹസ്യമായി
ബന്ധപ്പെട്ടു തുടങ്ങി.

(ക്ഷമിക്കണം ,ആ " ബന്ധപ്പെടല്‍ " അല്ല)

ഒരു പ്രസിടണ്ട്, പിന്നെ WISE നിര്‍ബന്ധം ഇല്ലാത്ത വൈസ് പ്രസിടണ്ട്, സെക്രട്ടറി, ഖജാന്‍ജി ഇങ്ങനെ ചിലര്‍. സദ്യക്ക് ഉപദംശം പോലെ ..
കൂടാതെ വനിതാ മെംബേര്‍സ് മേമ്പൊടിക്ക് .
പോരെ പൊടി പൂരം?
നല്ല രീതിയില്‍ പോകുന്നുണ്ടെങ്കില്‍ അതൊന്നു നാല് വഴിയ്ക്ക് ആക്കാന്‍ യൂസപ്പെട്ടന്‍ നോക്കിയിട്ട് ഈ ഒരു വഴിയെ കാണുന്നുള്ളൂ..
പൊന്നു വായനക്കാരെ, യൂസപ്പെട്ടന്റെ സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ നിങ്ങളെ കൊണ്ട് ആവും വിധം അദ്ദേഹത്തെ പിന്താങ്ങുമല്ലോ..
പ്രാര്‍ഥനകളോടെ,
പേര്
ഒപ്പ്

Monday, June 13, 2011

കോരപ്പന്‍ Vs വിന്ധ്യ ശര്‍മ്മ




കോരപ്പന്‍ കാലത്തെ എഴുന്നേറ്റു,
നല്ല തണുപ്പ് ഉണ്ടായിട്ടും മൂടി പുതച്ചു കിടന്നില്ല വീണ്ടും,
രാത്രി കുറെ വൈകി ആണ് കിടന്നത് എങ്കിലും പതിവ്
പോലെ കുറെ ജോലികള്‍ കിടക്കുന്നു.
ഇന്നും.
ഏറെ വൈകി ആണ് ഇന്നലെ കിടന്നത്,
ചാറ്റില്‍ ഒരുത്തി(ജര്‍മ്മന്‍ കാരി എന്ന് അവള്‍)
കശ പിശ വര്‍ത്തമാനത്തില്‍ തുടങ്ങിയതാണ്‌.
വര്‍ത്തമാനം കൂടി കൂടി..
അവസാനം അവള്‍ കോരപ്പനെ കാണാന്‍
ഇന്ത്യയില്‍ വരും എന്ന് കട്ടായം പറഞ്ഞപ്പോള്‍ കോരപ്പന്‍ ശരിക്കും ഞെട്ടി.
താന്‍ ഒരു പെണ്ണ് ആണെന്നും, ജാക്വിലിന്‍(അതാണ്‌ അവള്‍ പറഞ്ഞ പേര്)
ഉദ്ദേശിക്കുന്ന പോലെ ഉള്ള ആള്‍ അല്ല താന്‍ എന്നും, ഒക്കെ
കോരപ്പന്‍ അവളോട്‌ പറഞ്ഞു.
ജാക്വിലിന്‍ പറയുന്നത് ഒന്നും മനസ്സിലാകുന്നില്ലെന്നും പറഞ്ഞു.
ഒരു പെണ്ണിനെ പ്രേമിക്കാന്‍ അല്ലെങ്കില്‍ ലൈംഗീക വേഴ്ച നടത്താന്‍ തനിക്കാവില്ലെന്നും അവളോട്‌ പറഞ്ഞു നോക്കി.
കൊരപ്പന്‍ പറഞ്ഞത് മുഴുവന്‍ അവള്‍ക്കു മനസിലാകാഞ്ഞോ എന്തോ
Jakuline is offline. Messages you send will be delivered when Jakuline comes online
ഏന് പറഞ്ഞ ഓഫ്‌ സന്ദേശം കോരപ്പന് വന്നു..
മാരണം ഒഴിഞ്ഞു പോയോ എന്നറിവില്ല.

കലികാലം എന്നാല്ലതേ..
ഇത്ര നാളും കോരപ്പന്‍ "വിന്ധ്യ ശര്‍മ്മ"
എന്ന കിടിലന്‍ പേര് വെച്ചു ബ്ലോഗ്‌ എഴുതുകയായിരുന്നു
നാട്ടിലും, വിദേശത്തും ഉള്ള വായില്‍ നോക്കി ചെക്കനമാര്‍ ബ്ലോഗ്‌ ചിത്രം കണ്ടു. പ്ലേഗ് പോലെ ചെരിഞ്ഞു വീഴുക ആയിരുന്നു അവളുടെ മേലെ..
ഇങ്ങനെ ബോധം കെട്ട് വീഴുന്ന കാഴ്ച നിത്യേന കണ്ടു,
കോരപ്പന്‍ എന്ന് പേര് മാറ്റി, എഴുതുക ആയിരുന്നു പിന്നെ ചെയ്തത്.

പെണ്ണ് ഏത് , ആണെത് എന്ന് തിരിച്ചറിയാനാകാതെ,
(ഇന്ദ്ര പ്രസ്ഥത്തില്‍ എത്തിയ സുയോധനനു സ്ഥല ജല വിഭ്രാന്തി വന്ന പോലെ )
ചില ദുശാസനന്മാര്‍ കോരപ്പന് എതിരെ അസോസിയഷന്‍ വരെ രൂപീകരിച്ചു.
കോരപ്പന്‍ ഗോ ബാക്ക് എന്ന് പ്ളാ കാര്‍ഡ് പിടിച്ചു Secreatarial മാര്‍ച്ച് നടത്തി, കോരാപ്പനെ തുരുത്താന്‍ വഴി നോക്കി.
നാട്ടില്‍ പെണ് വാണിഭം കുറയുകയും ,നാട്ടിലും പുറത്തും ഉള്ള പെണ് കൊതിയന്മാര്‍
"വിന്ധ്യ ശര്‍മ്മ" ക്ക് പിന്നാലെ പായുകയും ചെയ്തപ്പോള്‍ പോലീസും , സര്‍ക്കാരും കോരപ്പന്
പദ്മശ്രീ നല്‍കി ആദരിച്ചു...
വായില്‍ നോക്കികള്‍ക്ക് വന്നിരിക്കുന്ന ആശയ ക്കുഴപ്പം ഒഴിവാക്കാനും കോരപ്പന് ഒരു വിവാഹ ആലോചന വന്നു മുട്ടി നിക്കുന്നതിനാലും ഒരു പത്ര സമ്മേളനം നടത്തി തന്റെ ബ്ലോഗ്‌ വായിക്കുന്ന സുഹൃത്തുക്കള്‍ക്ക് മറുപടി കൊടുക്കണം എന്ന് കോരപ്പന്‍ എന്ന വിന്ധ്യ എന്ന യഥാര്‍ത്ഥ ബ്ലോഗര്‍ ആഗ്രഹിച്ചത്‌ തെറ്റാകുന്നതു എങ്ങിനെ?
കൊരപ്പന്‍ ആയി വന്നാല്‍ നാട്ടിലെ ലലനാ മണികള്‍ ഉലക്ക കൊണ്ട് തന്നെ അലക്കും
എന്നതിനാലും വിന്ധ്യക്ക് പകരം കൊരപ്പനായി വന്നാല്‍
മലയാളത്തില്‍ പുതിയതായി upadated ആയ തെറി കൊണ്ട്
തന്നെ ഉടുക്കും എന്നതിനാലും "ഇദ്ദേഹം" തന്റെ ഉടുത്ത വേഷം പൊതു ജന മധ്യത്തില്‍ അഴിക്കാന്‍ വിമുഖത കാട്ടി ഇരിക്കുകയാണ് ഇപ്പോള്‍ .
തന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ കൈ കടത്തുന്ന ബ്ലോഗേര്‍സിന് എതിരെ കേസു കൊടുക്കാന്‍ അദ്ധേഹത്തിന്റെ അഭ്യുദയ കാന്ക്ഷികള്‍ നിര്‍ബന്ധിക്കുന്നതയാനു അവസാനം കിട്ടിയ വാര്‍ത്ത.
NOTE :
വായനക്കാര്‍ക്ക് കോരപ്പനെ രക്ഷിക്കാന്‍ വല്ല മാര്‍ഗം കാണുന്നുണ്ടെങ്കില്‍ ഇതിലൂടെ നിങ്ങളുടെ അഭിപ്രായം പങ്കു വെയ്ക്കാം.

Sunday, June 12, 2011

ശിക്ഷകള്‍ക്ക് ഒരു ആയുര്‍കിഴി




75 കഴിഞ്ഞ തടവുകാര്‍ക്ക് ജയില്‍ മോചനത്തിന് ശുപാര്‍ശ ..
ശുപാര്‍ശ സര്‍ക്കാരിന് പോയത് തലസ്ഥാനത്തെ ജയിലില്‍ നിന്നും.
എന്നാല്‍ പിള്ള സാറിനു മോചനം..വാര്‍ത്ത

ഈയിടെ വാര്‍ത്താ മാധ്യമങ്ങള്‍ ഇക്കിളി ഉണ്ടാക്കുന്ന വാര്‍ത്തകള്‍
പെരുത്ത്‌ എഴുതി വായനക്കാരെ, ചിരിപ്പിക്കുകയാണ്.

75 കഴിയാന്‍ ദിവസങ്ങള്‍ ബാക്കി ഉള്ള നാട്ടിലെ ചെല്ലക്കിളികള്‍ക്ക്
ഏതായാലും കോളാകും സംഗതി നടപ്പായി കിട്ടിയാല്‍.
പെണ് വാണിഭം നടത്താം (സ്റ്റാമിന കാണുമോ എന്തോ?),
കള്ള നോട്ട് അടിക്കാം,
രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാം,
കപ്പല്‍ മോഷ്ട്ടിക്കാം, തീവ്ര വാദി ആകാം.
എന്തെടുതാലും രണ്ടു രൂപ എന്ന് പറഞ്ഞ പോലെ ആയി ..
75 കഴിഞ്ഞവര്‍ ചെയ്യുന്ന കുറ്റങ്ങള്‍ അപ്പോള്‍ കുറ്റം അല്ലാതാകും എന്നോ,
അതോ അത്ര വയസു കഴിഞ്ഞവര്‍ക്ക് കുറ്റം ചെയ്യാം, കുഴപ്പം ഇല്ല,
എന്നോ?
എന്താണ് തിരു- ജയില്‍ അധികൃതര്‍ അര്‍ത്ഥമാക്കുന്നത് ആവോ?

സുകുമാര കുറുപ്പിന്റെ ജനന വര്ഷം പരിശോധിച്ചാല്‍, അതിയാന് ഇനി അധിക കാലം
ഒളിവില്‍ കഴിയേണ്ടി വരില്ല, ഇങ്ങനെ ആണ് കാര്യങ്ങളുടെ പോക്ക് എങ്കില്‍..



വാല്‍ കഷ്ണം
മതിലുകള്‍ സിനിമയില്‍(അടൂര്‍ ) ബഷീര്‍ കഥാപാത്രം, മതിലിനു അപ്പുറത്തെ നാരായണി(KPAC ലളിത) കഥാ പത്രത്തോട് ചോദിക്കുന്നു.
ബഷീര്‍: പേരെന്താ?
നാരായണി : നാരായണി
ബഷീര്‍: നിറം എന്താ?
നാരായണി: എവിടത്തെയ ?

ചോദ്യത്തിലെ നിഷ്കളങ്കത്വം മനസിലാകാതെ പ്രേക്ഷകര്‍ ചിരിക്കുന്നു.

ജയില്‍ അധികൃതരുടെ മനസിലിരുപ്പ് (നിഷ്കളങ്കത്വം) മനസിലാകാതെ അടിയനും അന്തിച്ചു നില്‍ക്കുന്നു..

Friday, June 10, 2011

"പാട്ടൊന്നു പാടുന്നേ പാണനാര് "





ബഹുമാനപ്പെട്ട ശ്രീ.യേശുദാസ് അറിയുവാന്‍,

കഴിഞ്ഞ ലക്കം പച്ചക്കുതിര മാഗസിനില്‍
(പച്ചക്കുതിര മാഗസിന്‍ -ഒരു ഡീ സീ പ്രസിദ്ധീകരണം)
"യേശുദാസ് നീതി തേടുന്നു" എന്ന ലേഖനത്തില്‍ ജോണ്‍ പോള്‍ നിരത്തിയിരിക്കുന്ന ചില വസ്തുതകള്‍ നീതികരിക്കാന്‍ വയ്യെന്ന് പറഞ്ഞു, സുരേന്ദ്രന്‍ എന്ന വായനക്കാരന്‍ ഈ ലക്കം പച്ചക്കുതിര മാഗസിനില്‍ പറഞ്ഞ തുറന്നു പറച്ചിലുകള്‍ക്കു ആധാരമാണ് ഈ തുറന്ന കത്ത്,
സദയം ക്ഷമിക്കുക.
കടലോളം പ്രശസ്തിയും, കുന്നോളം സമ്പത്തും, അന്ഗീകാരവും കൊണ്ട് അനുഗൃഹീതമാണ് ഇന്ന് അങ്ങയുടെ ജീവിതം.
ആകാശവാണി എന്നാല്‍ യേശുദാസ് എന്ന് വരെ നിര്‍വചിക്കുന്നു മലയാളികള്‍
ഉണ്ണുമ്പോളും, , ഉണരുമ്പോളും (ഉറങ്ങുമ്പോള്‍ വരെയും)
മലയാളികള്‍ ഈ ഗന്ധര്‍വ ശബ്ദം കേട്ടാണ് വളര്‍ന്നത്‌,

എന്നാല്‍ ഈയിടെ നമ്മുടെ വാനമ്പാടി ലതാ മങ്കേഷ്കര്‍ പാട്ട് നിര്‍ത്തണം എന്ന് അങ്ങ് പ്രസ്താവിച്ചതായി വാര്‍ത്തയില്‍ കണ്ടു,
"അയ്യോ എന്താ ഇങ്ങനെയൊക്കെ അദ്ദേഹം പറയുന്നത്" എന്ന് എല്ലാവരെയും പോലെ ഞാനും ചോദിച്ചു..

പാട്ട് എപ്പോള്‍,ആര് നിര്‍ത്തണം എന്നല്ല , അത് ആര് പറയുന്നു എന്നതിലും കൂടി കാര്യം ഇല്ലേ എന്ന് അടിയന്റെ പൊട്ട
ബുദ്ധി ചോദിച്ചു.

എന്നാല്‍ ഇപ്പോള്‍,
അങ്ങയുടെ ശബ്ദം(ദൈവ ദോഷം അല്ല)
ഇടറി തുടങ്ങി എന്ന് ശത്രുക്കള്‍ വൃഥാ പറഞ്ഞു പരത്തു കയാണെന്ന് ഈയിടെ കേള്‍ക്കയുണ്ടായി.


എന്നാല്‍ കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്പ് വയലാര്‍ അനുസ്മരണ ചടങ്ങില്‍ അങ്ങ് പാടി "അഭിനയിച്ച" "മനുഷ്യന്‍ മതങ്ങളെ സൃഷ്ട്ടിച്ചു" എന്ന പാട്ട് സാമാന്യം ബോര്‍ ആയി തന്നെ പാടി താങ്കള്‍ കേള്‍വിക്കാരെ അമ്പരിപ്പിച്ചത് ഈ ഉള്ളവള്‍ കേട്ടിരിക്കുന്നു.

രാജാവ് നഗ്നന്‍ ആണെന്ന് വിളിച്ചു പറയാനുള്ള മടി കൊണ്ടോ എന്തോ,
കാഞ്ഞിരത്തിന്‍ കായ കടിച്ച പോലെ പൊതു ജനം മൌനം പാലിക്കുക ആണുണ്ടായത്.


അന്ഗീകാരവും പ്രശസ്തിയും ഒരു പരിധി കഴിഞ്ഞാല്‍ അതില്‍ നിശ്ചലാവസ്ഥ ആണ് കൊണ്ട് തരിക,

അമേരിക്കയില്‍ സ്വന്തമായി ഭൂമിയും വീടും വരെ ഉള്ള അങ്ങേയ്ക്ക്,(പേരും പ്രശസ്തിയും എത്രയോ)ചുമ്മാതിരുന്നു കമ്മന്റുകള്‍ ആരെ ക്കുറിച്ചും പറയാം,

പാട്ട് നിര്‍ത്താന്‍ ലതാജീയോടു പറയാം,
സ്വന്തം ഗാനങ്ങള്‍ക്ക് റോയല്‍ട്ടി വേണമെന്ന് വാശി പിടിക്കാം,
പുതിയ ഗായകര്‍ സ്വന്തം കഴിവും ഭാഗ്യം അനുസരിച്ച് മാത്രം രംഗത്ത് വരട്ടെ എന്ന് ആശംസിക്കാം ..
തന്റെ മകനെക്കാള്‍ നന്നായി പാടുന്നവരെ കണ്ടില്ലെന്നു നടിക്കാം.
ഗുരുവായൂര്‍ അമ്പലത്തില്‍ പ്രവേശനം നിഷേധിച്ചതിനു ചുമ്മാ അതും ഇതും പറയാം..
എല്ലാം പറയാം,കാരണം അങ്ങേയ്ക്ക് പേരുണ്ട്, കാശുണ്ട്, പ്രശസ്തി ഉണ്ട്..

മലയാറ്റൂര്‍ രാമകൃഷ്ണന്‍ തന്റെ ' സര്‍വീസ് സ്റ്റോറി" യില്‍
വയലാര്‍ ചാരിട്ടിക്ക് വേണ്ടി പണം പിരിച്ചു വയലാറിന്റെ കുടുമ്പത്തെ സഹായിക്കാന്‍, പദ്ധതി ഇട്ട കാര്യം സൂചിപ്പിക്കുന്നുണ്ട്.
ഉദയായുടെയും നിലായുടെയും ബാനറില്‍ ഇറങ്ങിയ നൂറു കണക്കിന് സിനിമകള്‍ക്ക്‌ പാടുവാന്‍ അങ്ങയെ promote ചെയ്ത വയലാറിന്റെ മരണ ശേഷം പിന്നെ ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയില്ലെന്നു മലയാറ്റൂര്‍ പറയുന്നുണ്ട്.

കമുകറയും കോഴിക്കോട് അബ്ദുല്‍ ഖാദറും, ഉദയഭാനുവും ഒക്കെ അടക്കി വാണിരുന്ന ആദ്യ മലയാള ചലച്ചിത്ര വേദി ആണെന്നോര്‍ക്കണം..മീശ മുളയ്ക്കാത്ത ഒരു പയ്യന്‍ കയറി, "ജാതിഭേതം ,മത ദ്വേഷം" എന്ന് ഭേഷായി പാടി, മലയാളിയെ അമ്പരിപ്പിച്ചത്...

(25 ,000 Rs വാഗദാനം താങ്കള്‍ ചെയ്തിരുന്നെന്ന് മലയാറ്റൂര്‍ തുടര്‍ന്നു പറയുന്നുണ്ട് )

ഇതെല്ലാം ആരോപണങ്ങള്‍ മാത്രം ആയിരിക്കാട്ടെ എന്ന് അങ്ങയുടെ ആരാധകര്‍ ആഗ്രഹിക്കുംപോലും ,
പകല്‍ വെളിച്ചത്തില്‍ കൊണ്ട് തരുന്ന, കാണിച്ചു തരുന്ന സത്യങ്ങള്‍ക്ക് നേരെ അങ്ങയുടെ മറുപടിയും പ്രസക്തമാണ്.

ശ്രീ സുരേന്ദ്രന്‍ ചോദിച്ച പോലെ ഈ അനിയത്തിയും അങ്ങയോടു ചോദിയ്ക്കട്ടെ, അങ്ങ് എന്ത് നീതിയാണ് സാര്‍ തേടുന്നത്?

സ്നേഹപൂര്‍വം
രാജശ്രീ

Wednesday, June 8, 2011

ഇങ്ക്ലീഷില്‍ വിഷ് ചെയ്‌താല്‍ ?





പനീഷ് ചെയ്യണം എന്ന് സുകുമാര്‍ അഴീകോട് .

എന്റെ മാഷേ, കൊറേ ദിവസോയീ, ചുട്ടരച്ച ചമ്മന്തീം ഉണങ്ങലരി കഞ്ഞീം,ഉണക്ക മീനും, കടു മാങ്ങയും കൂട്ടി നല്ലോണം ഒന്നു കഞ്ഞി കുടിച്ചിട്ട്,എന്ന് വിചാരിക്കുന്നു.

അപ്പഴാ ഈ മാതിരി തൈര് സാദം, മുളക് കൊണ്ടാട്ടവും ,പാവയ്ക്കാ കിച്ചടീം, ഗുരുവായൂര്‍ പപ്പടോം കൂട്ടി അങ്ങ് ഉണ്ണാന്‍ വിളിക്കുന്നെ.
മോരും, ഇടിച്ചക്ക തോരനും,പയര് കൊണ്ടാട്ടോം, മേമ്പോടിക്ക്..

സാറിനെ പോലെ വിദ്യാഭ്യാസ വിചുക്ഷണനും, വിവര ദാഹിയും ആയ ഒരു പണ്ഡിത ശ്രേഷ്ടന്‍ വിളിച്ചാല്‍ പറ്റൂലാന്ന് പറയുന്നത് എങ്ങിനെ?

എന്ത് ചെയ്യാം അടിയന്‍ ഒരു ഭക്ഷണ പ്രിയ ആയിപ്പോയിം,
അതില്‍ അടിയന്‍ നിരപരാധീം ആണ്.

വയറു കാഞ്ഞു നിക്കുന്നവനെ ഉണ്ണാന്‍ വിളിച്ചാല്‍, വയ്യ എന്ന് ഏതെങ്കിലും മരമണ്ടന്‍ പറയോ സാറേ ?

ഇനി ഇങ്ങ്ലീഷ്‌ പറയുന്നവനെ, നമുക്ക് ഇങ്ങ്ലീഷില്‍ ഒന്നു ഭീഷണി പ്പെടുത്തി നോക്കിയാലോ സാറേ?
വെരണ്ടു പോണേല്‍ പൊയ്ക്കോട്ടേ പാവങ്ങള്.
ഇങ്ങ്ലീഷ്‌ മീഡിയം സ്കൂളുകള്‍ നമുക്ക് പാട്ടത്തിനു സര്‍ക്കാരിനു കൊടുക്കാം, കല്യാണ സീസണ്‍ ആകുമ്പോ ,കല്യാണ മണ്ഡപം വരെ ആക്കാം.
ഉഷ്ണ കാലത്ത്, ഹര്‍ത്താല്‍ വാരങ്ങളിലും നല്ല കൊയ്തും ആയിരിക്കും.
ഒരു യുദ്ധ കാലാടിസ്ഥാനത്തില്‍ നമുക്ക് ഒന്നു ഒരു പിടി പിടച്ചു നോക്കാം മാഷേ,
ഒത്താല്‍ ഒരു ഇങ്ങ്ലീഷ്‌ വിരോധി സമുദായം
പോയാല്‍ പോയി. ..
താഴെ പറയുന്ന നിയമങ്ങള്‍ എല്ലാ മലയാളികളും നടത്താന്‍ ശ്രമിക്കേണ്ടതാണ്.

ഇങ്ങ്ലീഷില്‍ GOODAY വിഷ് ചെയ്യരുത്
പകരം, ആകെ ക്ഷീണിച്ചു അവിഞ്ഞു , പോയല്ലോ എന്ന് കണ്ട പാടെ പറയുക.
ഹലോ എന്ന് നിങ്ങളുടെ മൊബൈല്‍ ഫോണില്‍ കൂടി പറയാതെ
ആരാട അത്? എന്ന് മാതൃ ഭാഷയില്‍ സംസാരിച്ചു ശീലിച്ചു
മലയാളീ ബോധം വളര്‍ത്തുക.

ഓക്കേ എന്ന് പറയാന്‍ ഒരിക്കലും ശ്രമിക്കരുത്,
അതിനു പകരം ഒക്കെയുടെ സമാന രൂപമായ ആയിക്കോട്ടെ എന്ന് നീട്ടിപറയുക .

നിങ്ങള്‍ IT മേഖലയില്‍ വര്‍ക്ക് ചെയ്യുന്ന ആള്‍ ആണെങ്കില്‍
ടാര്‍ഗെറ്റ് എന്ന വാക്കിനു പകരം
കൂടെ കൂടെ നിങ്ങളുടെ പണി പോകുന്ന ദിവസം എന്ന് ടീമില്‍ ഉള്ളവരെ ഓര്‍മ്മ പ്പെടുത്തുക.

ബൈ എന്ന് പറയുന്നതിന് പകരം , ഈ ഏരിയയില്‍ മേലാല്‍ കണ്ടു പോയേക്കരുത്‌ മനസ്സില്‍ പറഞ്ഞിട്ട്, വെറുതെ ചിരിക്കുക.

ഇനി ഇമെയില്‍ കൂടി ആണ് ഈ ബൈ പറയുന്നത് എങ്കില്‍ :) സമൈലീ അടയാളം വെച്ചാല്‍ മതി
അതാകുമ്പോള്‍ നമ്മള്‍ പല്ല് കടിക്കുന്നത് ഇവന്മാര്‍ക്ക് കാണാന്‍ ഒക്കില്ല....

കൂടുതല്‍ നല്ല ഉച്ചാരണ ശീലം, സ്വായത്തമാക്കാന്‍ രഞ്ജിനി ഹരിദാസിന്റെ spoken മലയാളം ക്ലാസില്‍ ഇരിക്കാന്‍ അല്‍പ്പ സമയം കണ്ടെത്താവുന്നതാണ്..


ഇങ്ങനെ ഒരു സമത്വ സുന്ദര മലയാളീ സമൂഹം നമുക്ക് വാര്തെടുക്കാവുന്നതാണ്..
ജയ് മലയാളം

"ദേശാടനക്കിളികള്‍ കരയാറുണ്ട്"





ഈയിടെ പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചു ഉള്ള
പത്ര വാര്‍ത്തകള്‍ കേട്ട്‌ ഈ ഉള്ളവള്‍ക്ക് പൊറുതി മുട്ടി ഇരിക്കുകയാണ്.

"നോം ബല്യ എഴുതുകരാനാ ട്ടോ " എന്ന് കരുതുന്ന ഏതെങ്കിലും മൈകുണാപ്പന്‍ ബ്ലോഗ്ഗര്‍ ,നല്ല കമ്മന്റ് ഇടാത്തവന്റെ തന്തയ്ക്കു വിളിക്കുന്ന സാംസ്കാരിക നേരം പോക്ക് പോലെ പോക്കണം കെട്ട പരിപാടി.

ഒരു സാമ്പിള്‍ വാര്‍ത്ത ,
"ജഡ്ജിമാര്‍ വെറും വിഡ്ഢികള്‍ അല്ലെന്നു CPM നേതാവ് M.V.ജയരാജിനോട് ഹൈകോടതി. "
താക്കീതിന്റെ ഭാഷയില്‍ പറഞ്ഞ ഈ വാര്‍ത്ത വെറും നേരം പോക്കായി വായിച്ചു തള്ളിയവര്‍ വിഡ്ഢികള്‍ ആവോ?

ചോദ്യം:
അപ്പൊ ഇത് വരെ ആരൊക്കെ മോഴകള്‍, ആരൊക്കെ കുട്ടി സ്രാങ്കുകള്‍ എന്നൊക്കെ ഉള്ള വില വിവര പട്ടിക നോക്കാതെയാണോ അതിയാന്‍ കോടതിയെ വിമര്‍ശിച്ചത്?

ഉത്തരം:
വീട്ടിലെ കാര്‍ന്നോര്‍ക്ക് അടുപ്പിലും ആകാം.

എന്നാ ചെയ്യാനാ അമ്മച്ചീ, ജഡ്ജിമാര്‍ അവരുടെ സ്വത്ത് വിവരം വെളിപ്പെടുത്തണം എന്നുള്ള വാര്‍ത്ത വായിച്ചിട്ട് പേപ്പര്‍ മടക്കുന്നതിനു മുന്നേ ആണ് ഈ വാര്‍ത്തയും വരുന്നത്.

അപ്പൊ, വിഡ്ഢികളുടെ കൂട്ടത്തില്‍ കോടതിയെ പെടുതരുതെന്നു ജയരാജിനെ ഓര്‍മ്മപെടുതുകയോ?,
അതോ പൊതു ജനം കഴുത എന്ന സ്ഥാന പേര് മുന്പെയുള്ള വോട്ടര്‍മാരുടെ കൂടെ കോടതിയെയും പെടുത്തരുതെന്ന താക്കീതോ?

എന്തരോ എന്തോ.
"ഈ താമരശ്ശേരി ചുരം എന്ന് പറഞ്ഞാല്‍"... അത് തന്നെ..
("വെള്ളാനകളുടെ നാട്ടിലെ" കുതിരവട്ടം പപ്പുവിനോട് കടപ്പാട്)

ആരോപണം ആര് ഉന്നയിച്ചാലും അത് ഒരു ഒന്നൊന്നര "പണം" ആയിരിക്കണം എന്ന് നിര്‍ബന്ധം ആണ് ഈ ഉള്ളവള്‍ക്ക് ഉണ്ട്.

അത് ഒബാമയ്ക്കെതിരെയോ,ഗദ്ധാഫിക്ക് അനുകൂലമായോ,
പെട്രോള്‍ വില കൂടിയതില്‍ പ്രതിഷേധിച്ചു ഉള്ളതോ
,മറ്റവന്റെ തന്തയ്ക്കു തെറി വിളിക്കുന്ന ചാള ബ്ലോഗേര്സോ,
താരങ്ങളുടെ ഫാന്‍സോ ഏതും ആകട്ടെ..]
(( പഴങ്കഞ്ഞി , മനോഹരന്റെ ഭാര്യ ഉണ്ടാക്കുന്നത് തന്നെ വേണം)

പറയുമ്പോള്‍ നിര്‍ത്തി നിര്‍ത്തി പറഞ്ഞാല്‍ കേള്‍ക്കുന്നവനു തിരിച്ചു തെറി വിളിക്കാനുള്ള അവസരം കൂടി ഒരുക്കുനത് വഴി, കിട്ടിയാല്‍ നാല് പൊട്ടിക്കാനുള്ള അവസരം കൂടി അറിയാതെ വന്നു ചേരും നമുക്ക്.

"ആരെടാ നീ ,പോരിനു വാടാ..എന്റെ ഗുണ്ടകളെ നോം ഇന്ന് നിരത്തില്‍ ഇറക്കുന്നത്‌ കാണണേല്‍ വാ.."
എന്ന് ആന പ്പുറത്ത് കയറി തെറി വിളിക്കുന്നവന്‍ താഴെ നില്‍ക്കുന്ന പട്ടിയേ പേടിക്കേണ്ട കാര്യം ഇല്ല...


എബടെ, ,നാട്ടുകാര്‍ മുക്കിയാല്‍ മാത്രം അപ്പി പോകുന്ന ഈ ചോട്ടാ ഊളന്മാര്‍ കാരണം നല്ല നിലയ്ക്ക് ഓടി ക്കൊണ്ടിരുന്ന മാന്യന്മാര്‍ തലയ്ക്കു മുണ്ടിട്ടു നടക്കേണ്ട അവസ്ഥയാണ്.

വായനക്കാര്‍ക്ക് എന്തെങ്കിലും ഐഡിയ ഇതേ ക്കുറിച്ച് തോന്നുന്നു എങ്കില്‍ ദയവായി പ്രതികരിക്കുക..

അത് വരെ നമുക്ക്, ബാലി കേറാ മലയില്‍ പോയി ചൊറിതണം പൂത്തുവോ, ഒതളങ്ങ കായ്ചോ എന്ന് നോക്കാം.

അവിടെ വെച്ചു മൃദുവായി കാതില്‍ സ്വകാര്യമായി " ഉല്‍ക്കകള്‍ ഉണ്ടാകുന്നതും അവഭൂമിയില്‍ പതിക്കുന്നത് എങ്ങിനെ എന്ന് രഹസ്യം പറഞ്ഞു കളിക്കാം...

കാരണം ആരോപണക്കിളികള്‍ കൂവുകയെ ഉള്ളൂ..

Monday, June 6, 2011

"ആലിപ്പഴം പെറുക്കാന്‍ "





ഒരു പുളുത്താന്‍ ബ്ലോഗര്‍ ആകാന്‍ വേണ്ട കുറഞ്ഞ യോഗ്യത
എഴുതാതിരിക്കാനുള്ള കഴിവും, ഏത് കക്കൂസ് കവിതയോ, പോസ്ടോ
കണ്ടാലും "കലക്കന്‍ " എന്ന് കൂടെ കൂടെ
വല്ലവന്റെ പോസ്റ്റിനു കംമാന്റ്റ് ഇട്ടു, പോകാനുള്ള കഴിവും ആണ്.
(അങ്ങ് ഇക്വഡോറിലെ പൂച്ചയ്ക്ക് താലി കെട്ട്, നിന്‍ മിഴിയിണയില്‍ ഞാന്‍ കുടുങ്ങി.
..ഈ മട്ടിലുള്ള കോക്കാന്‍
കവിത ആണേല്‍, നല്ല വെണ്ടയ്ക്ക സാമ്പാറിന്
കായം ചേര്‍ത്ത പോലെ ഉഷാര്‍...)
ഒരു ബ്ലോഗര്‍ മറ്റൊരു സഹ ബ്ലോഗര്‍ക്ക് എഴുതാന്‍ ചാന്‍സുള്ള ഒരു മെയിലിന്റെ സമ്പൂര്‍ണ്ണ രൂപം..

പ്രിയപ്പെട്ട ബ്ലോഗര്‍,

ഞാന്‍ താങ്കളുടെ സ്ഥിരം വായനക്കാരനാണ്.
താങ്കളുടെ പോസ്റ്റുകള്‍ ഞാന്‍ മറ്റ് കൂട്ടുകാര്‍ക്കു അയച്ചു കൊടുത്തു
താങ്കളുടെ ബ്ലോഗിന്റെ നല്ലൊരു
സര്‍കുലേഷന്‍ ഉണ്ടാക്കുന്ന അഭ്യുദയ കാംക്ഷി കൂടി കൂടിയാണ്.
എന്റെ ബ്ലോഗും വായിച്ചു നല്ല അഭിപ്രായം എഴുതി ഈ ഉള്ളവനെ ധന്യമാക്കണം എന്ന് ഇതോടൊപ്പം അഭ്യര്തിക്കുകയാണ്.
ഞാന്‍ നല്ലൊരു കവി ആണ്.
അസാരം സിനിമാ ഭ്രാന്തു കൂടി ഉണ്ട്.
മലയാളത്തിലെ എണ്ണം പറഞ്ഞ സിനിമകളുടെ തിരകഥ കൃത്ത് ഈ ഉള്ളവന്‍ ആകെണ്ടാവാന്‍ ആയിരുന്നു.
കഷ്ട്ട കാലത്തിനു ,ലഗ്നത്തില്‍ ഗുളികന്‍ വന്നത് കാരണം ശുക്ര ദശ മാറി ശനി ദശ ആയെന്നു പറഞ്ഞാല്‍ തീര്‍ന്ന്നോല്ലോ.
"വടക്കന്‍ വീര ഗാഥ, പഴശ്ശി രാജ, മീശ മാധവന്‍, യോദ്ധ,
നാല് പെണ്ണുങ്ങള്‍ , തുടങ്ങിയ ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്യാന്‍ ആഗ്രഹം ഉണ്ടായിരുന്നു.
എന്നാല്‍ എന്നെക്കാള്‍ മുന്നേ ആണുങ്ങള്‍ അതെല്ലാം ചെയ്തത് കൊണ്ട്,
രഘുവിന്റെ റസിയ,കണ്മഷി, മകന്റെ അച്ഛന്‍, കോളേജു കുമാരന്‍,ബാലേട്ടന്‍, ലവ് ഇന്‍ സിങ്കപ്പൂര്‍
പോലുള്ള മലയാളത്തിനു മുതല്‍ കൂട്ടായ ഈ സിനിമകളുടെ ഷൂട്ടിംഗ് സെറ്റില്‍ പോയി, ചുമ്മാ വെറി പൂണ്ടു നടന്നു.
വല്ല അടുക്കള ക്കാരന്റെയോ. മരം വെട്ടു കാരന്റെയോ ഭാഗം അഭിനയിക്കാം എന്ന് കരുതി, എന്നാല്‍ അവിടെയും ലവന്മാര്‍ക്കു യുണിയന്‍ അല്ലിയോ, അപ്പൊ അവിടെയും ഈ ഉള്ളവന്‍ ഔട്ട്‌ ..

സഹി കെട്ട് ആരോ പറഞ്ഞു, പേരെടുക്കാന്‍ ഇപ്പൊ ഏറ്റവും ചെലവ് കുറഞ്ഞ വഴി ബ്ലോഗ്‌ എഴുത്താനെന്നു ..
പോരാത്തതിന് , പേര് മാറ്റി, വല്ല കടിച്ചാല്‍ പൊട്ടാത്ത സ്ഥല നാമങ്ങളോട് കൂടി
വെച്ചാല്‍ ,
മഴക്കാലത്ത്, പരല്‍ മീനുകള്‍ തോട്ടില്‍ വന്നടിയും പോലെ, എന്റെ ചാണാ പുളി കവിതകള്‍ വായിച്ചു
"കൊള്ളാം " മലയാള സാഹിത്യത്തിനു മുതല്ക്കൂട്ട്
ഇങ്ങനെയൊക്കെ , എഴുതുന്ന പുളുത്താനമാരെ കിട്ടും എന്ന് ഞാന്‍ അറിഞ്ഞു..

നാട്ടില്‍ തെങ്ങ് കയറ്റമായിരുന്നു തൊഴില്‍ ...ഇപ്പോള്‍
വലിവിന്റെ അസുഖം ഉള്ളത് കൊണ്ട് തെങ്ങില്‍ കയറുന്നവനെ താഴെ നിന്നു കൊണ്ട് ചുമ്മാ വിരട്ടും..

ഈ ഉള്ള്ളവന്‍ ഈയിടെ എഴുതിയ
" ആലിപ്പഴം പെറുക്കാന്‍ പീലി ക്കുട നിവര്‍ത്തി
എന്ന ഒരു കവിത വായിച്ചു നല്ല അഭി പ്രായം എഴുതണം.
ഞാന്‍ ഇങ്ങനെ തുറന്നെഴുതുന്നത്‌ കൊണ്ട് ഒരു വട്ടന്‍ ആണെന്ന് കൂടി പറയുന്നവര്‍ക്ക് കൂടിയുള്ള മറുപടിയാണ് എന്റെ കവിത.

ഒരു കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ആണ് എന്റെ ലക്‌ഷ്യം.
അനുഗ്രഹിക്കണം..
NOTE
* റഷ്യന്‍ കവി മോപ്പാസാന്ഗ് എന്റെ അളിയനാണ്..

Sunday, June 5, 2011

"മിഴികളില്‍ നാണം മൊഴികളില്‍ നാണം"





ഈയിടെ ടീ വീ ചാന്നലുകളുടെ മുന്നില്‍ അറിയാതെ പെട്ട് പോകുമ്പോള്‍ കാണാറുള്ള
ജുഗുപ്സാവഹമായ ഒരു സ്ഥിരം കാഴ്ച.
ഒരു മലയാള സിനിമയിലെ പാട്ട് സീന്‍ ആണ് ...
200 ദിവസം വിജയകരമായി ഓടുന്നു എന്ന് ഇടിയുടെ കൂടെ
മിന്നല്‍ എന്ന പോലെ ഫ്ലാഷില്‍ മിന്നി മിന്നി തെളിയുന്നുണ്ട്..
ആളില്ലാത്ത കസേരകള്‍ നോക്കി വീര്‍പ്പിടുന്ന തീയറ്ററുകള്‍.
എന്നാലും വീര വാദത്തിനു പിറകില്‍ ആകരുതല്ലോ..

"മോഹം കൊണ്ടാല്‍ ഇന്നെത് പെണ്ണും പൂച്ചയെ പോലെ
പതിയെ പതിയെ അത് പാല്‍ പാത്രം കുടിച്ചു വറ്റിക്കും
മിഴികളില്‍ നാണം മൊഴികളില്‍ നാണം ..."


ഭഗവാനെ എന്തെല്ലാം കണ്ടാലും കേട്ടലുമാണ് ഈ ജീവിതം
ഒന്നു ജീവിച്ചു പോവുക...?(ഹരിഹര സുതന്‍ അയ്യന്‍ അയ്യപ്പ സ്വാമിയെ...)

പാട്ട് സീനില്‍ നാണം കൊണ്ട് ചുവക്കുന്നത് ,കണ്ടാല്‍ കരഞ്ഞു പോകുന്ന ഒരു മധ്യ വയസ്കയും....
പെണ്ണിന്റെ പിറകെ, പൂച്ചയെ പോലെ പാടി നടക്കുന്ന തോഴികള്‍ വേറെയും.
എഴുപതുകളില്‍ ബ്ലോസിന്റെയ് ഉള്ളില്‍ പ്രതി ശ്രുത വധുവിന്റെ(വരന്റെ) ഫോട്ടോ ഒളിപ്പിച്ചു വെക്കുന്ന സീനുകള്‍ പതിവ് കാഴ്ച... ഏതാണ്ട് അത്തരം സുഖത്തിന്റെ ഓര്‍മ്മ പ്പെടുതലും കൂടി ഈ സീനില്‍ വേണ്ടപ്പെട്ടവര്‍ക്ക് കാണാം

സാക്ഷാല്‍ COMPUTERISED സെറ്റ് അപ് ഒക്കെയാണ് സീനില്‍ ..
അതിനിടയില്‍ ഈ നാണം...

" ഡാടീ മമ്മീ വീട്ടില്‍ ഇല്ലൈ.............

എന്ന ഈ "കീര്‍ത്തനം" തറവാട്ടില്‍ പിറന്ന കൊച്ചു മക്കള്‍ വരെ
പാടി നടക്കുന്ന ഈ
ചാന്ദ്ര യുഗത്തിലാണ് നട്ടാല്‍ മുളയ്ക്കാത്ത നാണം ...

(മനുഷ്യന്‍ ചന്ദ്രനില്‍ പോയി key hole surgery
വരെ നടത്തുന്ന ഈ കാലത്ത്..ശിവ ശിവ..)

തമാശ പറയുന്നതിനും കാണിക്കുന്നതിനും മര്യാദ ഏതും ഇല്ലാതെ പോയാല്‍ എന്താ ചെയ്യാ?

പാട്ടിന്റെ പകുതിയില്‍ പ്രത്യക്ഷ്യപ്പെടുന്നത്, ഈയിടെ മലയാള സിനിമയില്‍ രംഗ പ്രവേശം ചെയ്ത ഒരു നടിയാണ്.
(കാളേ കാളേ,ജെല്ലിക്കെട്ട് കാളെ..)....

മാറിലെ വടിവേതും സ്ക്രീനില്‍ വിട്ടു വീഴ്ച ഇല്ലാതെ കാണിക്കാന്‍ ഈ കലാകാരിക്കുള്ള കഴിവ് അപാരം..

"അവള്‍ക്കും "നാണം"

ഏത് കക്ക കാഷ്ട്ടവും കൈ നീട്ടി വാങ്ങും എന്ന് കരുതി, മലയാളീ പ്രേക്ഷകര്‍ക്ക്‌ വെച്ചു നീട്ടി ഇരിക്കുന്നത് "മഹാനായ ജോഷി"(CHRISTIAN BROTHERS MOVIE ) ആണ്.

(സര്‍വ്വം ബ്രഹ്മ മയം..)

*ഒരു കോട്ടയം ഫലിതം
കൊച്ചപ്പന്റെയ് കുട്ടികളെ 10 എണ്ണത്തിനെ പെറ്റിട്ടു കൊടുത്ത അന്നാ ചേടത്തി പറയുന്നു,
" ഇച്ചായന്റെ 10 പിള്ളാരെ പെറ്റു,എന്നാ കാര്യം.?
അതിയാന്റെ മുഖം ഇത് വരെ കണ്ടിട്ടില്ല ശരിക്ക്...

പതെഴുപതു മലയാളം സിനിമ എടുത്തിട്ടും മലയാളീ പ്രേക്ഷകരുടെ പള്‍സ് അറിയാത്ത ഒരുപടം പിടുത്തക്കാരന്‍...

നല്ല പടങ്ങള്‍ കാണാന്‍ അന്യ സംസ്ഥാനത്തേക്ക് കണ്ണ് നീട്ടി ഇരിക്കുന്നതിനു നമ്മളെ കുറ്റം കാണാന്‍ കഴിയോ ആര്‍ക്കെങ്കിലും ?

Wednesday, June 1, 2011

വ്യാജ പ്രൊഫൈല്‍




(ബസ്‌ യാത്രയ്ക്കിടയില്‍ പരിചയപ്പെട്ട പത്തു വയസ്സുകാരി റിയ എന്നോട് പറഞ്ഞത്)

ഞാന്‍ ഒരു വ്യാജ ആണെന്ന് എത്ര പറഞ്ഞിട്ടും
അവന്‍ വിശ്വസിക്കുന്നില്ല...
വ്യാജ സീ ഡീയും, വ്യാജ ചാരായവും വ്യാജ പ്രൊഫൈലും
ഉണ്ടെങ്കില്‍ വ്യാജ ഞാന്‍ ആയിക്കൂടെ?
ഓര്‍ക്കുട്ടിലും ട്വിട്ടരിലും ഫെയ്സിലും
ഞാന്‍ മാറി മാറി വ്യാജ വേഷം അണിഞ്ഞു
നൂറോളം ആരാധകരെ ഉണ്ടാക്കി
നയന്‍ താരയും തൃഷയും, ജെനെലിയായും വരെ
എന്റെ പ്രൊഫൈല്‍ പടമായി പലപ്പോഴും
പെണ്ണിനെ കണ്ടാല്‍ ഒലിപ്പീരുമായി നടക്കുന്ന
പീറ ചെക്കനമാര്‍ എന്നെയും കണ്ടു വീണു
(നടു തല്ലി)
ചാറ്റ് വേണം, കൂട്ട് കൂടണം
സിനിമക്ക് പോകാം
തണ്ടൂരി ആകാം
ഹാന്ഗ് ഓവര്‍ കാണണ്ടേ?
മഴ വന്നു, കുട എടുക്കാതെ
നമുക്ക് നടക്കാം..
എന്നെ മാത്രം സ്നേഹിക്കൂ, എന്നെ മാത്രം ..
ഇങ്ങനെ പലരും എനിക്ക് വ്യാജ സന്ദേശം തന്നു..
എത്ര ആയാലും ഞാനും ഒരു മനുഷ്യ ജീവി അല്ലെ?
ഓഫറുകള്‍ കെട്ട് മടുത്തു..

ഞാന്‍ പുരുഷന്‍ എന്ന് ഒരു കൂട്ടര്‍
പെണ് വേഷം കെട്ടിയ വ്യാജന്‍ ആണെന്ന് മറ്റൊരുവര്‍
ആണ്‍ വേഷം കെട്ടിയ സ്ത്രീ ആയിക്കൂടെ?
എന്ന് ഇനി ചിലര്‍....

അന്വേഷിച്ചു വന്നപ്പോള്‍
ആരോപണം ഉന്നയിച്ചവര്‍ എല്ലാവരും
ആണും പെണ്ണും കെട്ടതായിരുന്നു...

ആണത്തമുള്ള ഒരൊറ്റ ആണും
സ്ത്രീത്വമുള്ള ഒരു പെണ്ണും ആ
കൂട്ടത്തില്‍ ഞാന്‍ കണ്ടില്ല.
ഇനി പറയൂ കൂട്ടരേ..,
ഞാന്‍ ഒരു വ്യാജ ആണെന്ന്
അവന്‍ വിശ്വസിക്കില്ലേ?

* വ്യാജന്മാര്‍ ഇത് വായിക്കരുത് !!

പന്തയം വെക്കാനുണ്ടോ? .പന്തയം?




തെരഞ്ഞെടുപ്പില്‍ കൊണ്ഗ്രസ്സിനു എത്ര സീറ്റ് കിട്ടുമെന്ന്
വാതു വെച്ചു,
മുതിര്‍ന്ന കോണ്ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍
പ്രതി വാതുകാരന്‍ വെള്ളാപ്പിള്ളി നടേശനും..
വൈര മോതിരം സമ്മാനം ...
കണക്കുകള്‍ പിഴച്ച നേതാവ്,
നടേശന്‍ മുതലാളിക്ക്
നവരത്ന മോതിരം അണിയിച്ചു അടിയറവു പറഞ്ഞു
(ഈ പന്തയം ഏതായാലും രത്ന വ്യാപാരികള്‍ക്കു ലോട്ടറി ആയി)

എഴുതാപുറം : പണ്ട് പാഞ്ചാലിയെ പന്തയം വെച്ചു ചൂത് കളിച്ചു തോറ്റ പാണ്ഡവര്‍ നീണാള്‍ വാഴട്ടെ ..

വന്ദേ മാതരം..


ഇനി,
എന്റെ കൂടെ വാതു വെയ്ക്കാന്‍ ആരുണ്ട്?
പന്തയം,
കോഴിയോ, മുട്ടയോ ആദ്യം ഉണ്ടായത്?
കോഴിയാണേല്‍ കാരണം?
മുട്ടയാണേല്‍ കോഴിയോ?
കോഴിയും മുട്ടയും ഒന്നിച്ചാണേല്‍
കോഴി മുട്ടയോ?
ഉത്തരം പറയാത്തവര്‍ക്ക് നൂറു കടം
പറഞ്ഞവര്‍ക്ക് മോതിരം അല്ല..
മോതിരം ഇട്ടു വെക്കാനുള്ള
ചെപ്പു ഫ്രീ..

അല്ലെങ്കില്‍ "ആ കയ്യിലോ, ഈ കയ്യിലോ
(ഇടതോ വലതോ)
അമ്മാന പൂച്ചെണ്ട്?
കണ്ണന് സമ്മാന പൂച്ചെണ്ട്?"
(ഒരു പഴയ സിനിമ പാട്ട്.)

പോയ ബുദ്ധി :

അല്ലാണ്ട് പിന്നെ, നട്ട പ്പിരാന്തു,
പന്തയം വെച്ചു കളിക്കാന്‍ പറ്റിയ പ്രായം !!
ആ നേരം കൊണ്ട് നാല് ഏത്തവാഴ വെച്ചിരുന്ണേല്‍
അടുത്ത ചിങ്ങത്തില്‍ എങ്കിലും
കാഴ്ച കുല വെക്കായിരുന്നു
ഗുരുവായൂരപ്പന്.