Thursday, September 29, 2011

അയാള്‍




അയാള്‍ക്ക്
നഗരത്തില്‍ ജോലി
വാടകയ്ക്ക് താമസം
കിടക്കാന്‍ "സുനിദ്ര"
ഉണ്ണാന്‍ ചെറിയാന്‍ മാപ്പിളയുടെ പറ്റു കട
ഉടുക്കാന്‍ മുണ്ടും, അലക്കാന്‍
501 ബാര്‍ സോപ്പും തന്നു,
അയാളുടെ ആത്മാര്‍ത്ഥ സുഹൃത്ത്‌ ചന്ദ്രപ്പന്‍
അയാള്‍ക്ക്‌ വേണ്ടി എന്തും ചെയ്യാന്‍ ഒരുക്കം.
ചാകാനും , കൊല്ലാനും, ഒരുത്തനെ
വെട്ടാനും, വേണ്ടി വന്നാല്‍
ചന്ദ്രപ്പന്‍ തയാര്‍.
പകരം ചന്ദ്രപ്പന് വേണ്ടത്
അയാളോടോത്തുള്ള രാത്രികള്‍ !!

ആത്മഗതം: മുകില്‍വര്‍ണ്ണനെ പോല്‍ മുഖ കാന്തി ഉള്ളവര്‍
നഗരത്തില്‍ വരേണ്ടിയിരുന്നില്ല .

ഉത്സവം




ഉത്സവം

ഒരുത്തന്റെയ് കൈ പിടിച്ചു ജീവിതത്തിലേക്ക്
കയറി നളിനിയേടത്തി.
ദിവാകരനോ, അവന്‍ പലര്‍ക്കും
കൈ കൊടുത്തു മറ്റുള്ളവരുടെ ജീവിതത്തിലേക്കും
പിടിച്ചു കയറി..
ചാറ്റിംഗ്, മീറ്റിംഗ്, മേറ്റിംഗ് എല്ലാം
കഴിഞ്ഞു നോക്കുമ്പോ
ദിവാകരന്റെ കൂടെ നിക്കാന്‍
നളിനിയേടത്തിയുടെ പൊടി
പോലും കണ്ടില്ല
ഏടത്തി ,ചെത്തുകാരന്‍ നീലാംബരന്റെയ്
കൂടെ
ഉത്സവം കാണാന്‍ പോയി..