Friday, October 28, 2011

"നമ്പിയാരെന്ന് ചൊല്ലിനാല്‍ "





പറയുന്ന വാക്കും തൊടുത്തു വിട്ട അമ്പും
തിരിച്ചെടുക്കാന്‍ ഭരണചക്രം
തിരിക്കുന്നവര്‍ക്ക് കഴിയട്ടെ..
ജനാധിപത്യം !!

കുമാരനെ
പുറത്താക്കണം
അല്ല, ചാട്ടയ്ക്കടിക്കണം
അയ്യേ, നാട് കടത്തണം ഇങ്ങനെ പലര്‍
പാവം..
വേണ്ട,
തെറ്റുകള്‍ മനുഷ്യ സഹജം
പൊറുക്കുന്നതോ ദൈവ ദത്തം,
പോപ്‌ അലക്സാണ്ടര്‍ ജയിക്കട്ടെ.

വാല് കഷണം:
" "നമ്പി" യാരെന്ന് ചോദിച്ചു
നമ്പിയാരെന്ന് ചൊല്ലിനാല്‍
....................
തമ്പുരാനേ പൊറുക്കണം "

Monday, October 24, 2011

കോന്‍ ബനേഗ ക്രോര്‍ പതി?





യുദ്ധാവസാനം ജലാശയത്തില്‍ ഒളിച്ചിരുന്ന്
കരയില്‍ നില്‍ക്കുന്നവരെ നോക്കി
"മാഫി മാഫി" എന്ന് വെല്ലു വിളിച്ച
(എന്ന് വെച്ചാല്‍ തോല്‍ക്കാന്‍ എനിക്ക് മനസില്ല)
സുയോധനാ നിനക്ക് ഒരു
ഒന്നൊന്നര നമോവാകം

ഒരു ജനതയെ ശ്വാസം മുട്ടിച്ചു
പ്രാണന്‍ നില നിര്‍ത്തിയ
ഗദ്ദാഫിയ്ക്കും

ഒളിച്ചിരിക്കാന്‍ മലിനജലം ഗദ്ദാഫിക്ക്
വെറും ജലാശയം മതി ദുര്യോധനന്
-അല്ലെങ്കിലും ജലാശയം മുന്‍പും
ചതിച്ചിട്ടുണ്ട്
പാവം സുയുധനനെ

തോല്‍ക്കുമ്പോള്‍
തണുത്ത വെള്ളത്തില്‍
തല മുക്കി പ്പിടിച്ചാല്‍
സ്വര്‍ഗത്തില്‍
ഒരു സീറ്റ് ഏതാണ്ട്
ഉറപ്പായി !!


പരന്തു, ഹസ്ഥിനപുര്‍ ക രാജ്കുമാര്‍ ഉവാച :
യുദ്ധം എനിക്ക് മടുത്തു
നിങ്ങള്‍ തന്നെ എന്താച്ചാല്‍
ആയിക്കോളൂ...
നോം എല്ലാം മടുത്തിരിക്കാണ്‌..

ഇനി അല്‍പ്പം സ്രഗ്ദ്ധര വൃത്തത്തിലും
ശാര്‍ദൂല വിക്രീടിതത്തിലും കൂടി
ഒരു പിടി പിടിക്കാന്‍ ശ്രമിക്കാം
താഴെ അപ്രകാരം

ഇത്ഥം സുയോധനന്‍ ,
ഞാന്‍ എന്റെ സഹോദരങ്ങളോടും
സുഹൃത്തുക്കളോടും കൂടി
സ്വര്‍ലോകം വാണോളാം

ഇത്തരം ഉര ചെയ്തു സത്വരം സുയോധനന്‍
പിന്നെയും ഭരണ കൂടങ്ങള്‍ക്ക്
അഗ്നി ചിറകു വീശി ക്കൊണ്ട്
മേവുന്നു ചുറ്റും ...

അവസാനം

ഒന്നാന്തരം തീവ്ര വാദിയും പറയുന്നു
കോന്‍ ബനേഗ ക്രോര്‍ പതി?

മൊഴിമാറ്റം:
വെക്കരുതേ വെടി.
എനിക്കും ജീവിക്കണം.

ആര്‍ക്കാണ് ജീവിക്കെണ്ടാത്തതും
അല്ലെങ്കിലും?

Monday, October 17, 2011

ഊഷ്മ മാപിനി




അവിടെ എല്ലാവരും മരിയ എന്ന് വിളിച്ചിരുന്ന എന്നെ
മമ്മായും പപ്പായും ദത്തെടുത്തു
മമ്മ പപ്പാ എന്നും
വിളിക്കാന്‍ പഠിപ്പിച്ചു
കുടിക്കാന്‍
അമൂല്‍
കഴിക്കാന്‍ ചോക്കലേറ്റും
ഇഷ്ട്ടം പോലെ.
ഉടുക്കാന്‍
ഒന്നാന്തരം
ഉറങ്ങാന്‍ പട്ടു മെത്ത
തീരെ ചെറിയ കുട്ടിയെ ദത്തെടുത്താല്‍
ബുദ്ധിമുട്ടായെനെ..
എന്ന്
പപ്പാ എന്ന്റെ ചെവിയില്‍ പറഞ്ഞത്
മമ്മ കേട്ടില്ല
പാതിരായ്ക്ക് എന്റെ ബെഡ്ഡില്‍
പപ്പയെ കണ്ടപ്പോള്‍
മരിയക്ക് സന്തോഷം കെട്ടിപ്പിടിച്ചു കിടക്കാന്‍ ആളായല്ലോ.
പപ്പാ ഊരി എറിഞ്ഞ എന്റെ
വസ്ത്രങ്ങള്‍ ഒന്നും പിന്നീടങ്ങോട്ട്‌
എനിക്ക് വേണ്ടി വന്നില്ല.

Sunday, October 16, 2011

കാച്ചില്‍ പ്രഭാകര്‍




* ഇ വീ കൃഷ്ണ പിള്ളയുടെ കാച്ചില്‍ കൃഷ്ണ പിള്ളയോട് കടപ്പാട്


ഞങ്ങളുടെ നാട്ടില്‍ ഒരു പ്രഭാകരന്‍ ഉണ്ടായിരുന്നു
പത്താം ക്ലാസ് കഷ്ട്ടിച്ചു പാസ് ആയ
ഭാര്യ അയാളെ പ്രഭാകര്‍ എന്ന് വിളിച്ചു
അമ്മയ്ക്കും അപ്പനും അയാള്‍
ഭാഗ്യ സന്തതി ആയിരുന്നു
ഉടുക്കാന്‍ മുണ്ടില്ലാഞ്ഞിട്ടും
തിന്നാന്‍ ചോറില്ലാഞ്ഞും
ചെല്ലം കൊടുത്തു വളര്‍ത്തി.
ആറെണ്ണത്തിനെ പെറ്റ അമ്മ
കണ്ണിനു കണി പോലെ വളര്‍ത്തി
പഠിപ്പു കഴിഞ്ഞ കൂട്ടുകാര്‍ക്ക് എല്ലാര്‍ക്കും'ജോലി
കിട്ടിയപ്പോള്‍ എല്ലാ അമ്മമാരെ പോലെ ഈ അമ്മയ്ക്കും
ആധിയായി

വല്ല വിധേയനെയും കടല് കടന്നു ഒരു ഭാഗ്യം വന്നെത്തി
കാലം കൊറേ കഴിഞ്ഞപ്പോ
കട ബാധ്യത മൂലം
അപ്പന്‍ ആത്മഹത്യ ചെയ്തു
ചേച്ചി കുടുംബ പ്രശ്നങ്ങളാല്‍ സ്വയം ഹത്യ ചെയ്തു
അനിയന്‍ ഹൃദയാഘാതം മൂലം ഇഹ ലോകം വെടിഞ്ഞു

കുടുംബത്ത് നടന്ന
ദുര്‍ വിധികള്‍ പുറത്തു പറയാന്‍ നാണക്കേടെന്ന്
പ്രഭാകര്‍
ഇപ്പോള്‍ തലയില്‍ മുണ്ടിട്ടാണ്
നടക്കുന്നത്.

തറവാട് ഭാഗിച്ചു
സഹോദരങ്ങളെ കെട്ടിച്ചയച്ച വീതം വേണമെന്ന് ശഠിച്ചു .

പ്രഭാകറും പെണ്ണും
ചോദിച്ചതില്‍ തെറ്റുണ്ടോ?
പാവങ്ങള്‍ക്കും ജീവിക്കണ്ടായോ?

അത്ര നാണക്കേടാണേല്‍ അതിയാന്‍
കൊച്ചി രാജ കുടുംബത്തിലെതാണെന്ന്
പറഞ്ഞേക്കാന്‍
ഒരുത്തന്‍ രണ്ടും കല്‍പ്പിച്ചു പ്രഭാകരിനോട് പറഞ്ഞു പോല്‍.

പണം കയ്യില്‍ വന്നു കൂടിയതോ
തല തിരിഞ്ഞതോ..!!!

ഈ പ്രഭാകരനെ ഞാന്‍ അറിയും.

വയസായ അമ്മയ്ക്ക് ചിലവിനു കൊടുക്കാതെ
അമ്മയ്ക്ക് എന്തേലും വന്നു പോയാല്‍
ഞാന്‍ ഒന്നും വരാന്‍ പോകുന്നില്ലെന്ന്
കട്ടായം പറഞ്ഞു ഒരു മുങ്ങു.

തലയണ മന്ത്രo

ഈ പ്രഭാകര്‍ ഇന്നത്തെ കുടുംബ
വ്യവസ്ഥിതിയുടെ തുടര്‍ച്ചയാണ്

Wednesday, October 12, 2011

കണ്ണകിയും കസ്തൂരിയും





ഈ കോവലന്‍ പിന്നേം പുനരവതരിച്ചുവോ?
പാണ്ട്യ രാജന്റെ വാള്‍ പന്തങ്ങള്‍ക്ക്
തല വെച്ചു കൊടുക്കാന്‍?

ഈയിടെ
കോവലന്‍ രഘു ആയി
എന്റെ നാട്ടില്‍ വന്നിറങ്ങി...

പണം മോഷ്ട്ടിചെന്നു
ജനക്കൂട്ടം

ഇല്ലെന്നു പറയാന്‍ നാവ് പൊന്താഞ്ഞതോ
അയാളെ വിലക്കിയതോ?

അന്ന്,
ഒരു ഇരട്ട ചിലമ്പ് കൊണ്ട് നീ പാവം ആയി....
ഇന്ന്..

"പാവം" ഗണ്‍ മാനെന്നു
മന്ത്രി പറഞ്ഞാല്‍ എന്തിനു
അവിശ്വസിക്കണം ?
മന്ത്രി അല്ലെ മന്ത്രി?

അന്ന് ചിലമ്പ്
ഇന്ന് മോതിരം
അന്ന് കണ്ണകി ഇന്ന് കസ്തൂരി

ഒരു നാട് വെണ്ണീറാക്കാന്‍ അന്ന് കണ്ണകി

മൂക്കും മുലയും സാംസ്കാരിക കേരളത്തിനു
നേരെ അറുത്തിട്ടു
തീ നൃത്തമാടാന്‍ ,
ഒരു രണ്ടാം ഭഗവതി ആകുവാന്‍
കസ്തൂരിക്കാകുമോ ?

വാല്‍കഷണം: ഒരു കുടുംബം വഴിയാധാരമാക്കിയപ്പോള്‍ നമുക്ക് എന്ത് സുഖം!!!
നമ്മള്‍ ഇനി എന്തിനു വേണ്ടി പൊരുതണം?

Monday, October 10, 2011

കേരളമെന്നു കേട്ടാല്‍......





എന്നതാടാ, ഉവ്വേ, ഇതൊക്കെ?

അഡ്മിഷന്‍ കൊടുത്തെന്നും കൊടുക്കരുതെന്നും.
കൊടുത്താല്‍ എന്തെ,?
കൊടുക്കണോ, കൊടുക്കണ്ടേ?
ഇങ്ങനെ കൊഴപ്പിക്കുന്ന പല സംശയങ്ങള്‍ !!!

ഈ എഞ്ചിനീയറിംഗ് പണ്ടേ ഒരു പ്രശ്ന പ്രഹേളിക
ആന്നേ അടിയന്!!!
പണ്ട് രാജനെ കഴുവേറ്റിയതും ഇത് പോലൊരു
കാളേജില്‍....

ഇപ്പോള്‍ ദാ..
അടിയനും കേട്ടിരിക്കുന്നു ഒരു സന്ദേശം
ആ മനുഷ്യന്‍ നോം തന്നെ എന്ന്..

ഓടിയവനും, ഓടിച്ചിട്ടവനും
ഒരു പോലെ കിതപ്പ് ..
ഒന്നിനും രണ്ടിനും ഇരിക്കാത്തവന്‍
മൂന്നാമത്തെ പന്തിയില്‍ എന്ന് മറു പക്ഷം.

നേരെ ചൊവ്വേ മുള്ളാന്‍ പോലും
ലവന്മാര്‍ സമ്മതി ക്കുന്നില്ലെന്ന്
പരാതിക്കാരന്‍.

ഒരു ചെക്കനും,അവനു പിന്നാലെ ഒരായിരം
തോക്കുകളും.

ഹൈ സ്കൂളില്‍, പണ്ട് അടിയന്‍
പാസ്കല്‍ നിയമവും ഒസ്മോസിസും,
പ്ളവന തത്വവും
കാണാ പാഠം പഠിച്ച സമയത്ത്
ശരിക്കൊന്നു എണ്ണാന്‍ പഠിച്ചിരുന്നെങ്കില്‍?

ഒന്നും രണ്ടും കഴിഞ്ഞാല്‍ , മൂന്നെന്ന് എണ്ണുക.
ഇപ്പോള്‍ മൂന്നു കഴിഞ്ഞാല്‍ എന്തും എണ്ണാം എന്നായി..

മയ നിര്‍മിത കൊട്ടാരത്തില്‍
മുണ്ട് പൊക്കി നടന്ന
ദുര്യോധനനെ പോലെ
ദേവ ദേവ, സ്ഥല ജല വിഭ്രാന്തി, ശ്ശി അടിയനും.
എവിടെ വെള്ളം, ഏത് കര?

Thursday, October 6, 2011

ക്ലീന്‍ ബൌള്‍




മലയാളീ സിനിമാ താരങ്ങള്‍ക്ക് "ദേശീയ
ശ്രദ്ധ" കിട്ടുന്നതിനായി
സീ സീ എല്‍ ഒരുക്കുന്നു
ഒരു കളി തട്ട് ,
ഭാര വാഹികള്‍ എന്താണ് ഉദ്ദേശിക്കുന്നത് ആവോ?
ഇതില്‍ വല്ല "വിലക്കോ" "ഉളുക്കോ"
വന്നു പോയാല്‍
സംഗതി യാദൃശ്ചികം എന്ന്
മുന്‍‌കൂര്‍ എഴുതി വെച്ചാല്‍
മധ്യസ്ഥര്‍ക്ക്
പണി കുറയും.

ദേശീയ മദ്യപാനം പോലെ വല്ലോം ആണോ
ഈ ദേശീയ ശ്രദ്ധ ?

ശ്രദ്ധയ്ക്ക് ‍അനന്ത സാധ്യതകള്‍!!

"അമ്മ" സെക്രട്ടറി ! അച്ഛന്‍ എക്സീകുട്ടിവ് മെമ്പര്‍ !

(അച്ഛനു അല്ലെങ്കിലും എവിടേം ഒരു വില ഇല്ലാത്ത കാലം)

വീട്ടിലെ അച്ഛന്‍ നല്ലതായിരുന്നെങ്കില്‍ അമ്മ ഇങ്ങനെ
വേലി ചാടുകില്ലല്ലോ.

Tuesday, October 4, 2011

ഞാന്‍ കെട്ടിക്കോട്ടേ?





ഞാന്‍ കെട്ടിക്കോട്ടേ?
*********************
എന്നും വഴിയില്‍ കാണാറുള്ള
സുന്ദരന്‍
കെട്ടിക്കോട്ടേ പെങ്ങളെ എന്ന്
എന്നോട് ചോദിക്കുന്നു
കഷ്ട്ടപ്പെട്ടു വരുത്തിയ
നാണം കൊണ്ട് ഞാന്‍ ചുവന്നു..
മൌനം സമ്മതം.
പ്രതീക്ഷ..


എന്റെ പൂന്തോട്ടത്തിലെ
തേക്കിന്‍ ചുവട്ടില്‍
കെട്ടഴിഞ്ഞു പോയ പശുവിനെ
കയറോടെ
കെട്ടിയിട്ട അയാള്‍
പശുവിനെ നുള്ളി..
"അബ്ട കിട .ഇനി നീ എങ്ങോട്ട് പോം ?"




ചില്ലറ
*********
യാത്രയ്ക്കിടയില്‍
കയ്യും തലയും പുറത്തിടരുതെന്നു...
(കാലു വാരല്‍ കൊണ്ടാണോ കാല്‍ പെടുത്താതത്?)
ചില്ലറ ഇല്ലെന്നു കഷ്ട്ടപ്പെട്ടു പറഞ്ഞിട്ടും
ചില്ലറ ഇല്ലാതെ യാത്ര ചെയ്യരുതെന്ന്
കണ്ടക്ടര്‍ എന്നോട് മാത്രം
കാതില്‍ പറയുന്നു
മൊത്തമായോ ചില്ലറയായോ
ചില്ലറ വേണ്ടത്?
ശരിക്കും അയാള്‍ക്ക്‌ ചില്ലറ തന്നെയാണോ പ്രശ്നം?

Monday, October 3, 2011

അന്പേ ശിവം




ചന്ത
****

കാശ് കിട്ടിയാല്‍ തുണി എത്ര വേണേലും ഊരാം എന്ന്
നടി
അര കാണിച്ചാല്‍ അരി വാങ്ങിക്കാം
അരയുടെ വലിപ്പം അനുസരിച്ചു
ദുബായീ ഷോപ്പിംഗ്‌ ഫെസ്റ്റിവലിന് വരെ പോകാം

അന്പേ ശിവം
*************

ഒരു മധുരക്കിനാവ്
പുതിയ കുപ്പിയില്‍ ആക്കി
പാണ്ടി മേളത്തോടെ
മാര്‍ക്കറ്റില്‍ വന്നിരിക്കുന്നു
ഉടമസ്ഥന്‍ അടിയും തടയും നോക്കി
രക്ഷ ഇല്ലെന്നു കണ്ടു
പരാതി കൊടുത്തു.
പരാതിക്കാരന്‍ വെറും ഹര്‍ജ്ജിക്കാരന്‍ എന്ന്
എതിര്‍ കക്ഷി
ആണുങ്ങള്‍ ഉണ്ടാക്കിയ
പാട്ടാണെന്ന് പിന്നെ.
പാവം ബിച്ചൂ..
പണ്ട് ഗന്ധര്‍വന്‍
പാടിയ പാട്ടുകള്‍ക്ക്
റോയല്‍ട്ടി വേണം എന്ന്
വാശി പിടിച്ചവരെ
ഇവിടെങ്ങും
കാണുന്നില്ലലോ.
നാട് വിട്ടോ,
റോയല്‍ട്ടി വാങ്ങിയോ?
അന്പേ ശിവം !!!

Sunday, October 2, 2011

റോബര്‍ട്ടോ പെനാഗിയോ മിംഗ്




കണ്ണന്‍ എന്ന് വിളിച്ചത് അമ്മ
അച്ഛനോ, അവന്‍ രോഹിത്
രോഹിതും കണ്ണനും അവനിഷ്ട്ടമില്ലയിരുന്നു
തന്നോളം ആയപ്പോള്‍
അവന്‍ റോബര്‍ട്ടോ പെനാഗിയോ മിംഗ് എന്ന്
സ്വയം പരിചയപ്പെടുത്തി എല്ലാവര്ക്കും.
വളര്‍ന്നപ്പോള്‍,
പുതിയതായി നിരത്തിലിറക്കിയ
KSRTC സൂപ്പര്‍ ഫാസ്റ്റ്
അവനും കൂട്ടരും കാറ്റു കുത്തി പൊട്ടിച്ചു പഞ്ചറാക്കി വിട്ടു
യാത്രികരെ വിഡ്ഢി കൂശ്മാണ്ടങ്ങള്‍ ആക്കി ,
സ്വാതന്ത്ര്യത്തിന്റെ അതി ജീവനം
ആദ്യമായി ആഘോഷിച്ചു

ഒരു സുന്ദരി പെണ്ണും നൂറും പവനും കിട്ടിയപ്പോള്‍
കെട്ടാമെന്നു വെച്ചു
കൊച്ചുണ്ടായപ്പോള്‍ നല്ലതും നന്മയും
പഠിപ്പിക്കാന്‍
അവന്‍ എന്തോന്ന് എടുത്തു പഠിപ്പിക്കും?
നേരിന്റെ ഹരിശ്രീ കണ്ടിട്ടില്ലാത്ത
റോബര്‍ട്ടോ പെനാഗിയോ മിംഗ്.

Thursday, September 29, 2011

അയാള്‍




അയാള്‍ക്ക്
നഗരത്തില്‍ ജോലി
വാടകയ്ക്ക് താമസം
കിടക്കാന്‍ "സുനിദ്ര"
ഉണ്ണാന്‍ ചെറിയാന്‍ മാപ്പിളയുടെ പറ്റു കട
ഉടുക്കാന്‍ മുണ്ടും, അലക്കാന്‍
501 ബാര്‍ സോപ്പും തന്നു,
അയാളുടെ ആത്മാര്‍ത്ഥ സുഹൃത്ത്‌ ചന്ദ്രപ്പന്‍
അയാള്‍ക്ക്‌ വേണ്ടി എന്തും ചെയ്യാന്‍ ഒരുക്കം.
ചാകാനും , കൊല്ലാനും, ഒരുത്തനെ
വെട്ടാനും, വേണ്ടി വന്നാല്‍
ചന്ദ്രപ്പന്‍ തയാര്‍.
പകരം ചന്ദ്രപ്പന് വേണ്ടത്
അയാളോടോത്തുള്ള രാത്രികള്‍ !!

ആത്മഗതം: മുകില്‍വര്‍ണ്ണനെ പോല്‍ മുഖ കാന്തി ഉള്ളവര്‍
നഗരത്തില്‍ വരേണ്ടിയിരുന്നില്ല .

ഉത്സവം




ഉത്സവം

ഒരുത്തന്റെയ് കൈ പിടിച്ചു ജീവിതത്തിലേക്ക്
കയറി നളിനിയേടത്തി.
ദിവാകരനോ, അവന്‍ പലര്‍ക്കും
കൈ കൊടുത്തു മറ്റുള്ളവരുടെ ജീവിതത്തിലേക്കും
പിടിച്ചു കയറി..
ചാറ്റിംഗ്, മീറ്റിംഗ്, മേറ്റിംഗ് എല്ലാം
കഴിഞ്ഞു നോക്കുമ്പോ
ദിവാകരന്റെ കൂടെ നിക്കാന്‍
നളിനിയേടത്തിയുടെ പൊടി
പോലും കണ്ടില്ല
ഏടത്തി ,ചെത്തുകാരന്‍ നീലാംബരന്റെയ്
കൂടെ
ഉത്സവം കാണാന്‍ പോയി..

Wednesday, September 28, 2011

കുട്ടികള്‍ ഒന്നോ രണ്ടോ ?




കുട്ടികള്‍ ഒന്നോ രണ്ടോ ?
അല്ല ഒന്നു മതി ,ഒന്നും ഇല്ലേലും സാരമില്ല.
ചൊവ്വുള്ള പിള്ളേര്‍ ഉണ്ടായാല്‍ മതി
നാടിനും നാട്ടാര്‍ക്കും തലവേദന ഉണ്ടാക്കുന്ന
പിള്ളാരെ വേണ്ടന്നെ
പറഞ്ഞുള്ളൂ.
തന്തയേം തള്ളയേം
പട്ടിക്കൂട്ടില്‍ അടച്ചു പട്ടിണിക്കിടുന്ന
പിള്ളേരെ വേണ്ട നമുക്ക്.
പെണ്ണിനെ കാഴ്ച വെച്ചു കള്ള് കുടിക്കുന്ന
തന്തയെ വേണ്ട നമുക്ക്
പെണ്ണിന്റെ നല്ല "ഭാവി" ഓര്‍ത്തു
വന്നു പോയ ഭവിഷ്യത്തിനെ
വളമാക്കി എടുക്കുന്ന
തള്ളയും പോയി തുലയട്ടെ.

ആദ്യം
ജീവിതത്തെ സ്നേഹിക്കാന്‍ പഠിക്കട്ടെ അച്ഛനുമമ്മയും.
എന്നിട്ട് മതി എത്ര വേണം എന്ന കണക്കു..
അതിനു കഴിവുള്ളവര്‍ക്ക് പോരെ
നിയോഗം?
വെറുതെ ജന സാന്ദ്രത കൂട്ടാന്‍
അല്ലെങ്കില്‍ പിള്ളേര്‍ എന്തിനു?

സ്നേഹിക്കുന്ന കുടുംബം ഉണ്ടാകട്ടെ.
അതാണ്‌ അദ്ദേഹവും ഉദ്ദേശിച്ചത്
കാള പെറ്റെന്നു പറഞ്ഞു കയര്‍ എടുക്കുന്നത് എന്തിനു?

ചൊവ്വുള്ള ഒന്നിനെ എങ്കിലും കാണുവാന്‍ എനിക്കും കൊതി.
ചൊവ്വുള്ള അപ്പനും അമ്മയും മുറ്റം നിറയെ
സ്നേഹം ചിരിക്കുന്ന കുട്ടികളും.

വാല്‍ കഷണം: ചൊവ്വല്ലാത്തവര്‍ ഇത് വായിക്കരുത് .

Tuesday, September 27, 2011

എന്റെ പ്രിയ സുഹൃത്ത്‌ ശങ്കര്‍ അറിയുവാന്‍




പ്രിയമുള്ള ശങ്കര്‍,

ഈ ശങ്കര നാമം ശരിക്കും ഭഗവാന്റെ ആണെന്ന്
നിങ്ങള്‍ തന്നെ ഒരിക്കല്‍ എന്നോട് പറഞ്ഞിട്ടുണ്ട്.
"സൗന്ദര്യം ലഹരി" കൊണ്ട്
എഴുതിയ ആദി ശങ്കരനെയും
ഒരു കുറവനെയും ഈ ശങ്കരനില്‍ കാണുവാന്‍
ഒരു ശ്രമം നടത്തുന്നു പിന്നെ ഞാന്‍.

സത്വ ഗുണ പ്രധാനനും
എന്നാല്‍,
രുദ്ര രൂപിയുമായ സാക്ഷാല്‍ ശങ്കരന്‍.
ഗൗരീ ശങ്കരന്‍ എന്ന് എന്നെയും നിങ്ങളെയും
ഒരു മിച്ചു ചേര്‍ത്ത് വിളിക്കാം എന്ന്
നിങ്ങള്‍ തന്നെ എന്നോട് പറഞ്ഞപ്പോള്‍
എന്നെ രാജശ്രീ എന്ന് വിളിക്കാന്‍ ഞാന്‍ പറഞ്ഞു.


ജീവിതത്തോട് വിരക്തി തോന്നി
തുടങ്ങുന്നു ചിലപ്പോള്‍ എന്ന്
നിങ്ങള്‍ പറഞ്ഞപ്പോള്‍
ഭഗവാനെ മറന്നു കൊണ്ടുള്ള
പ്രവര്‍ത്തികള്‍ ചെയ്യുന്നത് കൊണ്ടാണെന്ന്
ഞാന്‍ തിരുത്തി.
എന്ത് ചെയ്താലും തൃപ്തി ഇല്ല.
ചെയ്യുനതിനോട് എന്തിനോടും വെറുപ്പ്‌,
വേറിട്ട ഒരു മുഖം എന്നിലൂടെ കാണുവാന്‍
ചിലപ്പോള്‍ ശ്രമിക്കാറുണ്ട് എന്ന്
പറഞ്ഞത് എനിക്ക് compliment ആയി.
ഇപ്പോള്‍ ശങ്കര്‍ നിങ്ങള്‍
അറിയാതെ നിങ്ങള്ക്ക് ഒരു തുറന്ന കത്ത്
എഴുതുകയാണ്.
കത്ത് വായിക്കുന്ന കൂട്ടത്തില്‍ ശങ്കര്‍
നിങ്ങള്‍ ഉണ്ടെങ്കില്‍ എനിക്ക് മറുപടി തരിക.
ഒരിക്കലും,ദൂരെ കാണാതെ ,
നക്ഷത്രങ്ങളുടെ കണക്കെടുക്കുന്നതിനു പകരം
ഇവിടെ വരൂ,
നീലനക്ഷത്രങ്ങളെ
കൂടെ കൊണ്ട് പോരാം,
വാരി ചൂടാം.


സ്നേഹത്തോടെ രാജശ്രീ

Thursday, September 15, 2011

പട്ടിണി മരണത്തിനു വിലക്ക്‌






സുപ്രീം കോടതി പറയുന്നു : പട്ടിണി കൊണ്ട് ആരും ഇനി മരിക്കരുത്

വിഷം കൊണ്ടുള്ള മരണം
കത്തി കുത്ത്, വെള്ളം കുടിച്ചു ,കരള്‍ വീക്കം
റോഡ്‌ ആക്സിടന്റ്റ്‌ ഇങ്ങനെ പലതരത്തിലുള്ള
മരണം ആകാമോ?

തുടങ്ങിയ ചോദ്യങ്ങളുമായി
വരരുത് ദയവായി ..


നീതി പീoങ്ങളുടെ
ഉദ്ധേശ ശുദ്ധിയാല്‍
മാപ്പ് തരുന്നു അടിയന്‍.

അരിയുടെ വില ഇനിയും കുറഞ്ഞേക്കാം
തുണിയുടെ?-കുറഞ്ഞിട്ടെന്തു കാര്യം?
എന്ത് കുറഞ്ഞിട്ടെന്തു കാര്യം?
വേണ്ടപ്പോള്‍ വേണ്ടുന്ന വിധം
ഉപയോഗിക്കാന്‍ അറിയാതെ
എന്ത് കുറഞ്ഞിട്ടെന്തു കാര്യം?


വാല്‍ കഷണം : അഭിനയ കുലപതികള്‍ക്ക് മാത്രം അല്ല വിലക്ക്‌

Monday, September 12, 2011

"ഭാരത സ്ത്രീകള്‍ തന്‍ ഭാവ ശുദ്ധി"




നിയമം
---------

ഊര്‍ജത്തെ നിര്‍മ്മിക്കാനോ നശിപ്പിക്കാനോ സാധ്യം അല്ലെന്നു
ഊര്‍ജ സംരക്ഷണ നിയമത്തില്‍ പറയുന്നു.
അങ്ങനെ ഒരു നിയമം ഭരണഘടനയില്‍ ഉണ്ടോ എന്തോ?
******************************************************

യുദ്ധം
-------
ഒരു വേഷത്തില്‍ എന്തിരിക്കുന്നു
എന്ന് ചോദിക്കരുത്- പേരിലും
പലതിലും പലതും ഇരിക്കുന്നു.

മാസിഡോണിയന്‍ ചക്രവര്‍ത്തിയുടെ സൈന്യ വ്യുഹത്തില്‍
അലക്സാണ്ടര്‍ എന്ന് പേരായ പേടി തൊണ്ടന്‍
യോദ്ധാവ് ഉണ്ടായിരുന്നു
"എന്റെ കൂടി പേര് കളയാന്‍, നീ ഇങ്ങനെ ഈ പേരുമായി
തുടരരുതെന്ന്" പറഞ്ഞ യവന രാജാവ്
പേരിന്റെ പേരില്‍ ഒരു പോരെടുക്കണമായിരുന്നോ?
അങ്ങ് പേര് മാറ്റിയാല്‍ പോരായിരുന്നോ?
**********************************


ഭാരത സ്ത്രീകള്‍ തന്‍ ഭാവ ശുദ്ധി
--------------------------------

പാന്റിട്ടെന്നു വരുത്തി ഒരുത്തി
MG റോട്ടിലെ തിരക്കുള്ള വീഥിയില്‍
തുടയിലെ മറുക് വരെ കാണിച്ചു കൊണ്ട്
tights ഇട്ടു ഓടുകയാണ്
(ഇവള്‍ക്ക് വീട്ടില്‍ ആരും ഇല്ലേ ചോദിക്കാനും പറയാനും?)

"വീട്ടില്‍ ഉള്ളവരൊക്കെ സ്ലീവ് ലെസ്സ് ലാച്ച ഉടുത്ത്‌ Mrs കൊച്ചി
മത്സരത്തിനു പോയിരിക്കയാണ്‌ ചേച്ചി"

ഈ വേഷത്തില്‍ കുറവായെന്തെന്കിലും പ്രതീക്ഷിക്കരുത്
നാട്ടുകാരെ എന്ന് അവള്‍
നോക്കിയത് എനിക്കിഷ്ട്ടമായി .
ഞാനൊരു റാസ്‌പുട്ടിന്‍ ആയിരുന്നെങ്കില്‍
അവളുടെ കാണാമറയത്തെ എല്ലാ മറുകും
എന്നേ എഞ്ചുവടി ആക്കിയേനെ ..

വല്ല സദാചാരപ്പോലീസുകാര്‍
പൊക്കിയാലെ പിന്നെ നാട്ടുകാര്‍ക്ക് പ്രശ്നമാകൂ.
നിയമ സഭയില്‍ വരെ..
അത് വരെ വയലില്‍ മേയുന്ന പശു .

ചതിക്കപ്പെടുന്നവരുടെ ഓണം




ചതിയില്‍പ്പെടുന്നവരെ ഓര്‍ക്കുവാന്‍ ഒരോണം
ചതിച്ചവനും വീണവനും ഒരുമിച്ചുരുന്നുണ്ണുന്ന ഓണം
അസുരന് ദേവ ഗുണങ്ങള്‍ പാടില്ലെന്ന്
ഓര്‍മ്മപ്പെടുത്തുന്ന ഓണം

ഭൂ മാഫിയകള്‍ക്ക്‌ ഒരു പൂര്‍വികന്‍
-വാമനന്‍ -

മൂന്നടി മണ്ണ് മാത്രം ചോദിച്ചു
മൂന്നടി പൊക്കത്തില്‍ വരുന്നവനെ
ആരെങ്കിലും വിശ്വാസിക്കോ?

കെണി അറിയാതെ ,
ബലി , പാവം OK മൂളി

വെള്ളം എടുത്ത കിണ്ടിയില്‍, വണ്ടായ്
തടസം നിന്നതും ഗുരു ,
പറഞ്ഞാല്‍ തലയില്‍ കയറണ്ടായോ?
കണ്ടകത്തില്‍ ശനി കൊണ്ടേ പോകൂ.

-പോയ ബുദ്ധി ആന പിടിച്ചാല്‍ കിട്ടോ?-

രാജ്യം പോയവന്
രാജാവ് എന്ന് വിളിക്കരുതെന്നു
സോഷ്യല്‍ റിബലുകള്‍
(സഖാവ് എന്ന് വിളിക്കാമോ?)
കടിച്ചതും ഇല്ല, പിടിച്ചതും.

ഒരോണം ഉണ്ണാന്‍
ചാല"ക്കുടി"യിലും കരു"നാഗ"പ്പിള്ളിയിലും
കുടിയന്മാരെ മുട്ടി നടക്കാന്‍ വയ്യഞ്ഞു
"പാമ്പ"ക്കുടി" വരെ പോകുന്നവര്‍ക്കുള്ള
ഓണം-നല്ലോണം

ചവിട്ടി താഴ്ത്ത പ്പെടുന്നവര്‍ക്ക് എന്തോണം?
കണ്ടാല്‍ വര്‍ക്കത്തുള്ള
ഒരോണം ഉണ്ണാന്‍
ഇനി എത്ര ഓണം കൂടുതല്‍
ഉണ്ണണം?

Wednesday, September 7, 2011

തുറക്കാത്ത വാതില്‍




പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ബീ അറ തുറക്കുന്നത് സംബന്ധിച്ച തീരുമാനം
ഏതാണ്ട് പൂര്‍ത്തിയാകുന്നു.
അങ്ങനെ അതൊരു തീരുമാനം ആയി.
ഇല്ലാ കഥകള്‍ പലതും കേള്‍ക്കും മുന്നേ തൃപ്പടി ദാനം ഒന്നു ഓര്‍ത്തു നോക്കട്ടെ

തിരുവിതാം കൂറിലെ അതി പ്രശസ്തനായ
മാര്‍ത്താണ്ട വര്‍മ മഹാരാജാവ് തൃപ്പടി ദാനമായി ആയി രാജ്യം
പദ്മനാഭ സ്വാമിക്ക് നല്‍കിയത് AD 1750.ഇല്‍
കുളച്ചല്‍ യുദ്ധത്തിനു ശേഷം..
കഥയല്ല ചരിത്രത്തില്‍ രേഖകള്‍ ഉണ്ട്.

ഈ ക്ഷേത്രം പിന്നീട് അല്ലെങ്കില്‍ യഥാ വിധി രാജാവിനോ രാജ കൊട്ടാരത്തിനോ അവകാശപ്പെട്ടതാണെന്ന്
വ്യക്തമാകുന്നില്ല എന്നാല്‍.

ഗന്ധകീ നദീ തീരത്ത് നിന്നു കൊണ്ട് വന്ന
ഏകദേശം 12,000 സാളഗ്രാമങ്ങള്‍ കൊണ്ടാണ് ഇന്നത്തെ വിഗ്രഹമായി പുതുക്കി പണിതത്.
(തളിക്കോട്ട ക്ഷേത്രം ലക്ഷ്യംമാക്കി കേരളത്തില്‍ വന്ന ടിപ്പുവിന്റെ
ആക്രമണം ഭയന്ന് ശ്രീ പദ്മനാഭ സ്വാമിയുടെ സുവര്‍ണ്ണ വിഗ്രഹം ,കരി ഓയിലില്‍ മുക്കി വെച്ചതും ചരിത്രം.)

കള്ളനില്‍ നിന്നും ആക്രമണകാരികളില്‍ നിന്നും സ്വത്തുക്കള്‍ രക്ഷിച്ച
ചരിത്രം പിന്നെയും വായിക്കുന്നു.
കട്ടെടുത്തു പുട്ടടിക്കുന്നതിനു പകരം കാത്തു വെച്ചതോ മന്നവാ നീ ചെയ്ത അപരാധം എന്നൊന്നും സെന്റി ആകരുത്.
അത് അന്ത കഥ.
ഇന്ന്
പേരിനു മാത്രം രാജാവ് എന്ന് വിളിച്ചോളൂ.
പണ്ട് സവര്‍ണ്ണ നംബൂരാര്‍ക്കു അടിയാത്തി പെണ്ണുങ്ങളില്‍ ജനിക്കുന്ന മക്കള്‍ക്ക് അച്ഛാ എന്ന് വിളിക്കാനുള്ള അധികാരം മാത്രം ഈ സവര്‍ണ്ണ മേധാവിത്തം കല്‍പ്പിച്ചു തന്ന പോലത്തെ ഒരു ഇത്..


തിരുവിതാം കൂറിലെ അബലനായ രാജാവ് എന്ന പേര് കേട്ട ബാലരാമ വര്‍മ്മയ്ക്ക് ശേഷം regent ആയി ഭരണം ഏറ്റെടുത്ത റാണിക്ക്
ഉമ്മിണി തമ്പി ദളവയുടെ ഭരണത്തില്‍ അതൃപ്തി ഉണ്ടാകുന്നു.
തിരുവിതാം കൂറിലെ ഒന്നാംതരം പരിഷ് കാരങ്ങള്‍ ആയിരുന്നു ഉമ്മിണി തമ്പിയുടെത് എന്നിരുന്നിട്ടു പോലും..
അദ്ദേഹത്തിന് പകരം കേണല്‍ മണ്ട്രോയെ അധികാരം ഏല്‍പ്പിച്ച റാണിയാണ് ഗൌരീ പാര്‍വതി ഭായി.
എന്താണ് അതിനു തക്കതായുണ്ടായ സാഹചര്യം എന്ന് അറിയാന്‍ ശ്രമിച്ചിട്ടും കണ്ടെത്താന്‍ ആയില്ല,
ശ്രീധര മേനോന്റെ "കേരള ചരിത്രത്തില്‍" വ്യക്തമായി അറിയാന്‍ കഴിഞ്ഞില്ല)
ചരിത്രത്തില്‍ അങ്ങനെ ആണ്, നാടോടി കഥകളെ വെല്ലുന്ന TWISTS ഉണ്ടാകും.
കള്ളന്‍ മന്ത്രി ആകും, മന്ത്രി കള്ളന്‍ ആകും ,രാജാവ് രാജ്യ നിഷേധി ആകും..അങ്ങനെ..
പടയോട്ടങ്ങള്‍ നടത്തി രാജ്യം രാജ്യത്തോട് ചേര്‍ക്കല്‍, വീര മരണം, അടിയറവു, മേല്ക്കൊയ്മ്മ, പട വെട്ടു, എല്ലാം രാജ്യ ഭരണത്തിന്റെ പഴയ ചില SYMBOLS ആണ് .

കാലം പിന്നെയും ഒഴുകുന്നു.
ഇന്ന് കാണുന്ന പോലായി..
ഇവിടെ,
നിലവറ തുറക്കാന്‍ വരുന്ന ആളുകളെ മനസ്സില്‍ കാണുന്നു.

"ഓപ്പണ്‍ സീസോം ഷട്ട് സീസോം "
ആലിബാബയും 41 കള്ളന്മാരിലെ" ആലിബാബയുടെ സഹോദരന്‍,
കാസിം പറയുന്ന സീസോം
ഗെയിം ഇപ്പോള്‍ ഓര്‍ത്തെ ഉള്ളൂ
എന്നിട്ട് വാതില്‍ തുറന്നോ എന്ന് ചോദിച്ചാല്‍ തുറന്നു.
ചാക്ക് നിറയെ സ്വര്‍ണ്ണവും രത്നങ്ങളും
അങ്ങേരു ആര്‍ത്തിയോടെ വാരിയെടുത് ചാക്കില്‍ കെട്ടുന്നു.
കയ്യില്‍ തികയാത്ത വൈര മാലകള്‍ കഴുത്തിലും കാലിലും കെട്ടി ..
അറ തുറന്നു ആവശ്യം കഴിഞ്ഞു,

ഇനി പോയേക്കാം എന്ന് കരുതുമ്പോള്‍ ഉണ്ടടാ...
വാതില്‍ തുറക്കാനുള്ള പാസ് വേര്‍ഡ്‌ അതിയാന്‍ മറന്നു.
വാതില്‍ തുറക്കൂ, എനിക്ക് പോണം എന്ന് കരഞ്ഞു പറഞ്ഞിട്ടും കാവല്‍ ആളുകള്‍ കേട്ട മട്ട് കാണിച്ചില്ല.
എന്താ കഥ?
പിന്നത്തെ കഥ എന്നെ പോലെ നിങ്ങള്‍ക്കും അറിയാം..

നിങ്ങള്‍ തന്നെ പറയ്‌, നിങ്ങള്‍ക്കാണ് ഈ ഗതി വന്നെങ്ങില്‍ എന്തൊക്കെ ചെയ്യാം?
ചവിട്ടി തുറക്കാന്‍ ശ്രമിക്കാം.
വേറെ വഴി ഉണ്ടോ എന്ന് നോക്കിയേക്കാം.
ജന്നല്‍ കമ്പി വളച്...
അല്ല
ആ പരിപാടി ഇവിടെ നടപ്പില്ല.
അപ്പൊ പിന്നെ ...

വാതില്‍ തുറന്നാല്‍ മാത്രം പോര അകത്തു കടന്നതിനു ശേഷം അടഞ്ഞു പോയ വാതില്‍ തുറക്കാനുള്ള വഴി കൂടി അറിഞ്ഞിരിക്കണം.--മുത്തശ്ശി ആണ് .

ഓ ഇനി ഈ മുത്തശ്ശിയുടെ ഉപദേശം കൂടിയേ വേണ്ടതുള്ളൂ.
ഒന്നു വെറുതെ ഇരിക്ക് മുത്തിയെ..
അവര്‍ക്ക് തുറക്കാന്‍ അറിയാമെങ്കില്‍ അടയ്ക്കാനും അറിയാം.
ഏതൊക്കെ വഴിയെ എന്ന് മാത്രമേ സംശയം ഉള്ളൂ.

Friday, September 2, 2011

MILMA എനിക്ക് പാല്‍ തരുന്നു!!




" പശു പാല്‍ തരുന്നു
അമ്മ പാല്‍ കറക്കും
ആ പാല്‍ എനിക്ക് തരും
ഞാന്‍ പാല്‍ കുടിക്കാഞ്ഞാല്‍ അമ്മ കരയും,
എന്തിനാണ് അമ്മ കരയുന്നത്?
ഞാന്‍ അച്ഛനോളം വലുതാകണം." !!!!

പഴയ മലയാള പാഠ പുസ്തക ത്താളിലെ ഈ വരികള്‍
എന്തിനാപ്പ, ഇച്ചേയീ ഇങ്ങനെ ശ്വാസം വിടാതെ വായിക്കണേ.?

പണ്ടത്തെ പോലെ പശുവിനെ കറന്നു പാലെടുക്കാന്‍,
പശുവിനെ കെട്ടാനുള്ള കയറില്ലാഞ്ഞ കാരണം
പശു ഇല്ല.
പകരം MILMA പാലാണ് ഇപ്പോള്‍,
എന്റെ മോള്‍ക്ക് കൊടുക്കുന്നത്.

അപ്പൊ അങ്ങനെ പറ,
മില്‍മയാണ് പാല്‍ തരുന്നത് !!!
ഒന്നു മാറ്റി വയിക്കെന്റെ ചങ്ങായീ ഈ ഭാഗങ്ങള്‍..
സീന്‍ 1
----------
പാല്‍ വില ലിറ്ററിന് അഞ്ചു രൂപ വെച്ചു കൂട്ടാന്‍ ഹൈ കോടതി അനുമതി.
തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് കുറുപ്പ് സാര്‍ പ്രഖ്യാപിച്ചതോടെ
കാലത്ത് ചൂട് വാര്‍ത്തയ്ക്കൊപ്പം നല്ല സ്ട്രോങ്ങ്‌ ചായ പാലോഴിച്ച്ചു കുടിച്ചു പ്രഭാതത്തെ വരവേറ്റിരുന്ന
പാപികളായ മലയാളീസ് ഇരുട്ടടി കിട്ടിയ പോലെ ഞെട്ടുന്നു.

സീന്‍ 2
-----------
ഒരു കഠോര പുഞ്ചിരി, മില്‍മയ്ക്ക്.
സന്തോഷത്തോടെ ചിരിക്കുന്ന മുഖം close upil കാണിക്കുന്നു.
സീന്‍ കട്ട്‌

ഭാഗ്യ ദോഷികളായ മലയാളിയുടെ താടിക്ക് കൈ കൊടുത്തുള്ള മുഖം കാണിച്ചു കൊണ്ട് സീന്‍ അവസാനിക്കുന്നു.

ഞാന്‍ പാല്‍ കുടിക്കാഞ്ഞാല്‍ ഇനി അമ്മ എന്തിനു കരയണം?
പകരം കുറച്ചു നാള്‍ ആര് കരയണം എന്തോ, ഏതോ?

ദൈവമേ നാട്ടിലെ ഭരണ വര്‍ഗങ്ങള്‍ക്ക് നല്ലത് മാത്രം വരുത്തണേ !!

കാലത്ത് ചായയ്ക്കായി അടുക്കള തിണ്ണയില്‍ മുരടനക്കി നിക്കുന്ന ഗൃഹനാഥനമാരെ ,!!
നിങ്ങളുടെ മൊബൈല്‍ പ്രീ പൈഡ് റീ ചാര്‍ജു കൂപ്പണിന്റെ കൂടെ
ഇനി അമൂലിന്റെയോ, അനിക്സ്പ്രയുടെയോ പാല്‍ പൊടി വാങ്ങി കൊണ്ട് വന്നു കാലത്തെ സ്തംഭനാവസ്ഥ ഒഴിവാക്കുക, ഇനി മുതല്‍.
വില ഇന്ന് കൂടും നാളേം കൂടും.അതിലാണോ വല്യ കാര്യം.?
കുടുംബം !!!! അതല്ലേ എല്ലാം?

Thursday, September 1, 2011

നിങ്ങള്‍ വിളിച്ച നമ്പര്‍ നിലവില്‍ ഇല്ല







നിങ്ങള്‍ വിളിച്ച നമ്പര്‍ നിലവില്‍ ഇല്ല
------------------------------------
24 മണിക്കൂര്‍ സേവനമുള്ള,
കോള്‍ സെന്റെരിലേക്ക് വിളിച്ചാല്‍
മുഖ്യനോട് സംസാരിക്കാം ചിലപ്പോള്‍,
ഇല്ലെങ്കില്‍, മുഖ്യന്‍ നിയോഗിക്കുന്നവരോട്..
രണ്ടായാലും ഉതുപ്പ് ചേട്ടന് ഒന്നുമില്ല.
ഈ 24 മണിക്കൂര്‍ എന്ന് പറയുമ്പോള്‍
IST യോ GMT യോ ?
അത് മാത്രം ആരും പറഞ്ഞു തന്നില്ല.
റബ്ബറിന് തുരിശു തളിച്ചു ഉപജീവനം കണ്ടെത്തിയ
ഉതുപ്പെട്ടന്റെ വിളി കേട്ടവര്‍ പറയുന്നു
നിങ്ങള്‍ വിളിച്ച നമ്പര്‍ നിലവില്‍ ഇല്ലെന്നു.
................
അപ്പൊ, ഇച്ചായന്‍ നിക്കണോ അതോ പോണോ?



ഒന്നെടുത്തല്‍ ഒന്നു ഫ്രീ
-------------------
ശോഭനമായ ഭാവി സ്വപ്നം കണ്ടിട്ട് ഒരുത്തി,
ശോഭനം മോഹനം ശങ്കരാഭരണം
രാഗത്തില്‍ നീട്ടി പാടി,
തന്ത്രിയെ തന്ത്രത്തില്‍
കുരുക്കി എന്ന് ആരോ പറയുന്നു.
ശരി ഏതാ? തെറ്റും?
അടിയനോന്നും പിടി കിട്ടുന്നില്ലേ...
പറവൂര്‍, തെന്മല,
കടവന്ത്ര, പത്തനം തിട്ട, കണ്ണൂര്‍
ഇങ്ങനെ വാണിഭങ്ങള്‍ പല തരം.
ഏതെടുത്താലും ഒന്നു ഫ്രീ.
അപ്പൊ, ഒന്നെടുക്കാലെ.
എടുക്കണോ?
എടുത്തോട്ടേ?.
എടുക്കണ്ടേ?



മമ്മി മമ്മി, ഓല മടല്‍ ഈസ് കമിംഗ്, റണ്ണിക്കോ
---------------------------------------------
മാതൃ ഭാഷയില്‍ സംസാരിക്കരുത് ഡിയര്‍
മുടി മുറിക്കും, ചിലപ്പോള്‍, നാക്കും.
അമ്മയല്ല, മമ്മി
അപ്പനല്ല, ഡാടീ..
ചക്ക മടലും തകരത്താളും കൂട്ടി ലഞ്ച് കഴിക്കുന്നവന്റെ മക്കളെ,
നിങ്ങളും വിളി,
മമ്മി, ഡാടീ...
കൈക്കും കാലിനും നല്ല ബലം വന്നു തുടങ്ങുമ്പോള്‍
നിങ്ങള്‍ അവരുടെ
നെഞ്ച് ചവിട്ടിപ്പോളിക്കുക ,
വിളിക്കാന്‍ പഠിപ്പിച്ച "ഗുരുക്കന്‍"മാര്‍ക്ക്
ബലാല്‍ക്കാരം -ഗുരു ദക്ഷിണ-
മറു പുറം:
ബീഹാറിലെ തടി മില്ലിലെ ഒരു ആന
കൊച്ചിയിലെ സര്‍ക്കസ് കമ്പനിയില്‍ പരിശീലനം
ഇടത്തോട്ടു തിരിയാനെ.
വലത്തോട്ടു,
എബടെ..
അതിന്റെ മാതൃഭാഷയില്‍ പറയെന്റെ ചങ്ങായീ,
പീച്ചേ മൂഡ്‌ ..സാവ്ഥാന്‍...

Tuesday, August 30, 2011

ഒരു സംഗീത വിദ്വാന്റെ കരളലിയിക്കുന്ന കഥ






കരീബിയന്‍" സംഗീതത്തില്‍ പ്രചോദനം ഉള്‍ക്കൊണ്ട ഒരു മഹാ സന്ഗീതന്ജന്റെ
ആത്മ നൊമ്പരങ്ങള്‍ അഥവാ കാക്കാന്‍ പഠിക്കുക, നില്‍ക്കാനും

ഈയിടെ, കരീബിയന്‍" സംഗീതത്തില്‍ "പ്രചോദനം" ഉള്‍ക്കൊണ്ടു പോയ ഒരു പാവം സന്ഗീതന്ജന്റെ തുറന്നു പറച്ചില്‍ ആണ് വിഷയം.

പാപ്പുവ ന്യൂ ഗിനിയാ ഐലണ്ടിലെ പാവം ആദിവാസികള്‍ പാടി നടന്നിരുന്ന "ഹൈലാസ.
ചക്കാമമ്ബദേ ...
എന്ന ദേവ സംഗീതം,
മലയാളത്തിലെ അതി "പ്രശസ്തനും, സംഗീത ഉപാസകനും
ആയ ദീപക് ദേവിന് പ്രചോദനം ആയതാണ് വിഷയം.

നമ്മുടെ പാവം മ്യൂസിക് തീനികള്‍ കുറച്ച് പ്രചോദനം ഉള്‍ക്കൊണ്ട്
ഒരു പാട്ട് ഉണ്ടാക്കിയാല്‍ പിന്നെ പ്രശ്നം ആയി.
മോഷണം ആയി, അനുകരണം ആയി.
പുലി വാലായി.
മനുഷ്യര്‍ കേള്‍ക്കാന്‍ ഇടയില്ലാത്ത വല്ല കാട്ടു മുക്കിലെയോ,
ഐലണ്ടിലെ യോ പാട്ട് തന്നെ പ്രചോദനം ആയത് വിവര ദോഷികള്‍ കണ്ടു പിടിക്കെല്ലെന്ന ധൈര്യത്തിലായിരുന്നു.
എന്ത് ഫലം?
ജീവിക്കാന്‍ അനുവദിക്കില്ലെന് പറഞ്ഞാല്‍ തീര്‍ന്നാലോ..

മലയാള സിനിമാ സംഗീത ലോകത്തിലെ "ഭാഗ്യ ജാതകമായ ..
സംഗീതത്തിന്റെ മുതല്ക്കൂട്ടായ, ..
സര്‍വോപരി സകലകലാ വല്ലഭന്‍"
പുതു സംഗീതഞ്ജന്‍ മിടു മിടുക്കനായ
പാവം ദീപക് ദേവിന്റെ ഒരു ജിങ്കില്‍ song ആണ് പ്രശ്നം ഉണ്ടാക്കിയത്.

എന്തൊരു തൊന്തരവ്‌. .
ജീവിക്കാന്‍ .!!!

പത്തു വര്ഷം മുന്പ് ഇറങ്ങിയ ഒരു ക്രിസ്തീയ ഭക്തി ഗാനത്തിന്റെ സംഗീതം
അപ്പാടെ പകര്‍ത്തി ഒരു പാട്ട് ഉണ്ടാക്കി എന്നതാണ് അസൂയാലുക്കള്‍ പറഞ്ഞു പരത്തുന്നത്.

-ഇത് വെറും ആരോപണം ആണുട്ടോ-പാവം സംഗീത വിദുഷി ഇങ്ങനെ ഒക്കെ ചെയ്തു എന്ന് പറയുന്നതെ പാപം..

ശംഭോ ശിവ ശംഭോ.

കഷ്ട്ട കാലത്തിനു ദോഷിക ദൃക്കുകള്‍ കണ്ടു പിടിച്ചു ..
ഇപ്പോള്‍
സോഷ്യല്‍ നെറ്റ വര്‍ക്കുകളില്‍ ചൂട് പിടിച്ച ചര്‍ച്ചയും.-
ജീവിക്കാന്‍ സമ്മതിക്കില്ലെന്ന് വെച്ചാല്‍ എന്താ ചെയ്യാ..ഇല്ലേ ദീപക് മാഷേ?

അല്ല മാഷേ, അപ്പൊ അടിയന്റെ പൊട്ട ബുദ്ധിയില്‍ ഒരു സംശേം.
ഈ പ്രചോദനം ആണല്ലോ, മാഷിന്റെ മാസ്റ്റര്‍ പീസ്‌?
അടിയന്റെ മനതാരിലും ഒരു പ്രചോദനം മുള പൊട്ടി തുടങ്ങി.
ഒരു പാട്ട് ഉണ്ടാക്കി യാല്‍ അസൂയാലുക്കള്‍ അപവാദം പറഞ്ഞു പരത്തുമോ എന്നൊരു ശങ്ക..

ബാള്ടിക് - BALTIC- കടലിനടിയില്‍ രാത്രി സമയങ്ങളില്‍ കൊമ്പന്‍ സ്രാവുകള്‍ മാത്രം പാടി നടക്കാറുള്ള "കടലേ നീല ക്കടലെ..നിന്‍ ആത്മാവിനും നീറുന്ന ചിന്തകള്‍ ഉണ്ടോ?"
എന്ന ഒരു പാട്ടിന്റെ ഈണം അടിയന്റെ മനസ്സില്‍ ഇങ്ങനെ താളം പിടിച്ചു നിക്കയാണ്.

ഒരു കിടിലന്‍ മ്യൂസിക് അങ്ങോട്ട്‌ ഇതിന്റെ ചുവട് പിടിച്ചു, നമ്മുടെ ഹിന്ദുസ്ഥാന്‍ ലീവരിന്റെ പരസ്യത്തിന്റെ പാട്ടിനായി അയച്ചു കൊടുത്താല്‍ പാപികളായ നാട്ടുകാര്‍ കോപ്പിയടി എന്ന് പറഞ്ഞു അടിയനു നേരെ കല്ലെറിയുമോ?

Monday, August 29, 2011

ഈ ഗൃഹാതുരത്വം ഗൃഹാതുരത്വം എന്ന് പറഞ്ഞാല്‍ !!





ശ്രീ ഉത്രാടം തിരുനാള്‍ മഹാരാജാവിനെ, തിരുവിതാം കൂര്‍ മഹാരാജാവ് എന്ന് വിളിക്കുന്നതില്‍ ഇന്നത്തെ കാലത്ത് അസ്വാഭാവികത ഉണ്ടെന്നു ജെ രഘു.
(ആരാണ് ഇദ്ദേഹം? പൊതു പ്രവര്തകണോ, എഴുത്തുകാരനോ, സുപ്രീം കോടതി പ്രതിനിധിയോ, സീരിയല്‍ നടനോ,തെങ്ങ് കയറ്റക്കാരനോ, ആരോ എന്തോ? .)

സവര്‍ണ്ണ തൃഷ്ണയും ഗൃഹാതുരത്വം നിറഞ്ഞ വികാരവും ഉണ്ടാക്കുകയാണ് ഈ വിളിയില്‍ എന്ന് മനോരമയിലെ വാചക മേളയില്‍ ഇദ്ദേഹത്തിന്റെ വാചകമടി....

എന്നെ പോലുള്ള വിവര ദോഷികള്‍ക്ക് അസമയത് അര്‍ശസിനു ശാസ്ത്ര ക്രിയ നടത്തിയത് കാരണം മല ബന്ധം വന്ന പോലെ ആയി ഇത് വായിച്ചപ്പോള്‍.

രാജ ഭരണം പോയിട്ടും മഹാ രാജാവ് എന്ന് വിളിപ്പിക്കുന്ന രാജാവ്.
ജനങ്ങളോട് കാണിക്കുന്ന സവര്‍ണ്ണ മേധാവിത്തം ആണ് ഈ വിളിയില്‍ എന്ന് പ്രസ്തുത ബുദ്ധിജീവി.

അയ്യോ, എന്റെ ഭരദൈവങ്ങളെ, , അപ്പൊ ഞാന്‍ ഇതെവിടെയാണ് ശരിക്കും.
സാമൂരി കൊലോത്തോ, കോലത്തിരി രാജാവിന്റെ രാജ സദസ്സിലോ, അതോ, സാക്ഷാല്‍ ഉമ്മന്‍ ചാണ്ടി സാര്‍ ഭരിക്കുന്ന കേരളത്തിലോ?

അല്ല, ഈ രാജാവ് വിളി അസാരം സ്പെല്ലിംഗ് mistake
ഉള്ളതാണെന്ന് വാചകമടിയില്‍ ഒക്കെ വരണം എങ്കില്‍ സംഗതി സീരിയസ് അല്ലെ?


പെറ്റമ്മയെ കയറി , അമ്മ എന്ന് ഇപ്പോളത്തെ പിള്ളര്‍ വിളിക്കുന്നത് അസാരം ബോര്‍ അല്ലയോ.. ഇദ്ദേഹത്തിന്റെ അഭിപ്രായം കണക്കില്‍ എടുത്താല്‍ ?

അതും IT പാര്‍ക്കിലും, ടെലിഫോണ്‍ CUSTOMER CAREILUM ഒക്കെ ജോലി എടുക്കുന്ന ടിന്റുമോന്‍സ് ഒക്കെ ,
അമ്മ എന്ന് വിളിക്ക് പകരം ഇന്നത്തെ PASSION വെച്ചു "എടാ " എന്ന് വിളിച്ചാല്‍ അല്ലെ , ഒരു ഇത് ഒള്ളൂ.?

അപ്പന്മാരെ തല്‍ക്കാലം വെറുതെ വിടാം.

(ഇന്നത്തെ കാലത്ത് അല്ലെങ്കിലും, അപ്പന്മാര്‍ ഒരു അനാവശ്യ വസ്തു ആണല്ലോ.
"ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്" എന്ന സിനിമയില്‍ ഇന്നസന്‍റ് എന്ന പത്രക്കാരന്‍ ലേഖ എന്ന നടിയുടെ അമ്മയോട് പറയുന്ന അതെ വാക്യം..)

ദിവസം പത്തും പതിനഞ്ചും SERIALS വീര്‍പ്പു മുട്ടി ക്കാണുന്ന ഇന്നത്തെ, അമ്മയ്ക്കും ,
കാലത്ത് മുതല്‍ "പൊതു പ്രവര്‍ത്തനം" ചെയ്തു ക്ഷീണിച്ചു വരുന്ന അപ്പനും ഉണ്ടാകുന്ന ഇന്നത്തെ മക്കള്‍ക്ക് അപ്പന്മാര്‍ മാത്രം അല്ല ബന്ധങ്ങള്‍ തന്നെ ഒരു ഔട്ട്‌ ഓഫ് fashion

അപ്പന്മാരെ വിളിക്കാന്‍ മുട്ടുബോള്‍ തന്ത എന്നോ, അമ്മേടെ നായരെന്നോ എന്ന് വിളിക്കാം.
(തന്നോളം പോന്നാല്‍ താന്‍ എന്നല്ലേ പ്രമാണം.)
അപ്പൊ കാണുന്നവനെ അപ്പ എന്ന് വിളിപ്പിക്കാം.

നമ്മുടെ MP നാരായണന്‍ പിള്ള സാര്‍ പറഞ്ഞത് പോലെ, അയ്യപ്പന്‍ ചോനെ കേറി അപ്പ എന്ന് വിളിച്ചു പാരമ്പര്യമുള്ള SMS ചേട്ടന്മാര്‍ക്ക് നാക്കില്‍ എളുപ്പം വഴങ്ങുന്നതും ഇങ്ങനെ ആകും.


"ഇതൊക്കെ ഞങ്ങളുടെ പണി സാമാനങ്ങളാ രാജാവേ" എന്ന് FRIENDS എന്ന സിനിമയില്‍ ജഗതിയുടെ പണിക്കാര്‍, ജനാര്‍ദനന്‍ എന്ന "രാജാവിനെ" വിളിക്കുന്നത് പോലെ ,
ആളുകളെ കൊണ്ട് രാജ്യം പോയ, രാജാവിനെ കേറി രാജാവേ എന്ന് കഷ്ട്ടപ്പെട്ടു വിളിപ്പിക്കുന്നത് കഷ്ട്ടം അല്ലെ?


അവനവന്റെ വീട്ടിലുള്ള തന്തയേം തള്ളയേം ശരിക്കുള്ള വിളി വിളിച്ചു ശീലിച്ചാല്‍ തന്നെ ബഹുമാനിക്കെണ്ടവരെ ബഹുമാനിക്കാന്‍ പഠിച്ചോളും എന്ന് പറയുന്നത് ചുമ്മാ.

ഈ "വാചകമടി" ബാക്കിമ്ഹാം പാലസില്‍ ആരും അറിഞ്ഞിട്ടില എങ്കില്‍ നമുക്ക് മാറ്റാം ചില വിളികള്‍ ഒക്കെ.

ഈയിടെ കോമണ്‍ wealth games കാണാന്‍ വന്ന ചാള്‍സ് രാജകുമാരനെ നോക്കി നമ്മുടെ പിള്ളാര്‍ PRINCE എന്ന് വിളിച്ചു ബഹുമാനിച്ചു വിളിച്ചതിന് പകരം ഇനി മുതല്‍, അടുത്ത കോമണ്‍ WEALTHINU മുന്പായെങ്കിലും Mr ചാള്‍സ് എന്ന് വിളിക്കാം.
ക്വീന്‍ Elizebethine ,കയറി, അമ്മച്ചി എന്നും വിളിക്കാം.

വീട്ടിലെ കാര്‍ന്നോരെ ക്കയറി, മൂപ്പിനെ എന്ന് വിളിച്ചു പാരമ്പര്യമുള്ള, നമുക്ക് സായിപ്പിനെ കാണുമ്പോള്‍ സാര്‍ എന്നെ എത്ര നാക്ക്‌ വടിച്ചാലും വരൂ എന്നായിട്ടുണ്ട്.

അല്ല, ചങ്ങായീ,
ഈ ഗൃഹാതുരത്വം ഗൃഹാതുരത്വം എന്നൊക്കെ പറഞ്ഞാല്‍
എന്താ പ്പ, ഈ സാധനം ..
അഷ്ടാഗ ഹൃദയമോ, ഐതീഹ്യ മാലയോ?
PS
ആടറിയുമോ അങ്ങാടി വാണിഭം.

Wednesday, August 24, 2011

ഇന്റര്‍വെല്‍ ഇല്ലാത്ത ഒരു ഹ്രസ്വ സിനിമ







പോലീസിന്റെ പണി സിനിമാക്കാര്‍ ചെയ്‌താല്‍?
ചെയ്‌താല്‍..
പണി കിട്ടും..
ആര്‍ക്കു?
കള്ളനു..
തെളിയിച്ചിരിക്കുന്നത് സുരാജ് വെഞാരമൂദ് എന്ന "അതുല്യ നടന്‍"

പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കും.
പാവം ദൈവം പോലും അറിയാത്ത കാര്യത്തിനു
ദൈവ ദോഷം കേള്‍ക്കുന്നത് ദൈവം തന്നെ.
അല്ലേലും ചെയ്യാത്ത കുറ്റത്തിന് പഴി കേള്‍ക്കുന്നത് എപ്പോഴും ദൈവം ആണല്ലോ?

എനിക്ക് എന്തിനു ഈ ഗതി വരുത്തി ഈശ്വര എന്ന് കേഴുന്നവനും,
ദൈവത്തിനു നിരക്കാത്തത് പറയരുതെന്ന് മുന്‍ കൂര്‍ ജാമ്യം എടുക്കുന്നവനും,
ദൈവത്താനെ സത്യം എന്ന് പറയുന്നവനും ദൈവ വേല ചെയ്യുനവന് തന്നെ ഫലത്തില്‍..

ഇനി കഥയിലേക്ക് ....
ഒരു മിഥുന്‍ ചക്രവര്‍ത്തി സിനിമ മോഡല്‍ തിരക്കഥ, പോലീസും സുരാജും കൂടി മെനയുന്നു, കള്ളനെ വലയില്‍ ആക്കാന്‍..

സാക്ഷാല്‍ ഷെര്‍ലക് ഹോംസ് ഇവരെ കണ്ടു പഠിക്കട്ടെ ..

തന്നെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടി എടുക്കാന്‍ നോക്കിയ പീഡന കേസിലെ പ്രതികളെ തങ്ങള്‍ വിരിച്ച വലയില്‍ വീഴ്ത്തിയ കൃതാര്തതയില്‍ സുരാജ് എന്ന അതുല്യ നടന്‍ മാധ്യമാങ്ങല്‍ക്ക്മുന്നില്‍ മനസ് തുറന്നു.

അതിനു മുന്‍പൊക്കെ തുറന്നു വെച്ച മനസ് കാണാന്‍ ആരും കാണാതെ പോയല്ലോ ശിവനെ..( ചട്ടമ്പി നാട് ഓര്‍ത്തു പോയി,)

കള്ളന്‍ REMANDILUM സുരാജും പോലീസും വീട്ടിലേക്കും മടങ്ങുമ്പോള്‍ കഥ തീരുന്നു.
NB : കഥയുടെ ROYALTIYE ക്കുറിച്ച് ആര്ക്കെങ്ങിലും പരാതി ഉണ്ടെങ്കില്‍ അഞ്ചു മണിക്ക് മുന്പായി പാളയം പച്ചക്കറി മാര്‍ക്കറ്റിനു മുന്നില്‍ വരേണ്ടതാണ്..

രഞ്ജിനി ഹരിദാസിനെ ഇനിയും സഹിക്കണോ?





കുരയ്ക്കുന്ന പട്ടികള്‍ക്ക് ഒരു മുഴം മുന്നേ ,
ഈയിടെ നടന്ന മഞ്ച് സ്റ്റാര്‍ സിങ്ങറിലെ അവസാന നിമിഷ
പോരാട്ടത്തിന്റെ ഇടയില്‍ അരങ്ങേറിയ നാടകീയ സന്ദര്‍ഭങ്ങള്‍
എന്നെ പോലുള്ള പരമ ബോറത്തികള്‍ക്ക് ശ്ശി ബോധിച്ചു.
(you tubil കണ്ടത് .ശരിക്കുള്ള ഷോ കണ്ടിട്ടില്ല.)

ചാണാപ്പുളി ആങ്കര്‍മാരും ചില വരട്ടു ചൊറി ചാനലുകളും
വര്‍ഷങ്ങളായി മലയാളികളെ പാട്ട് മത്സരം എന്ന പേരില്‍ അമേധ്യം തീറ്റിച്ചു കൊണ്ടിരിക്കയാണ്.
പാട്ട് മത്സരം പോരാഞ്ഞു, നാടകം, നൃത്തം,ഒപ്പന, പരിചമുട്ട്, ക്രിസ്തീയ ഭക്തി ഗാന മല്സരം? എന്നിവ യഥാ വിധി പല ചാനലുകളില്‍ ആയി വന്നും പോയും കൊണ്ടിരുന്നു.

കാല ക്രമേണ ഗതി കേട് കൊണ്ട് ടീവീ ഓണ്‍ ചെയ്യുന്ന പാപികള്‍ മേല്‍ പ്പറഞ്ഞവ കണ്ട്‌ "സായൂജ്യം " അടയാന്‍ വിധിക്കപ്പെട്ടവരായി.

രണ്ജിനീ ഹരിദാസിനെ പോലുള്ള ചങ്ങല അഴിഞ്ഞ -------കള്‍ പബ്ലിക്കിന്റെ മുന്നില്‍ അലറുമ്പോള്‍ കാണിക്കേണ്ട മിനിമം യോഗ്യത,
വന്നും പോയും കൊണ്ടിരിക്കുന്ന ക്ഷണിക്കപെട്ട അതിഥികള്‍ വിവരം ഇല്ലാത്തവര്‍ ആണ് എന്നുള്ള ചിന്ത മാറ്റുക എന്നതാണ്.
പിന്നീട് വിവര ബുദ്ധി ലേഹ്യം ദിവസം 3 നേരം ആഹാരത്തിനു ശേഷം സേവിക്കുക.
ആശ്വാസം കിട്ടും.

നാല് ദിവസം വയറ്റില്‍ നിന്നും പോകാതെ അഞ്ചാം ദിവസം കഷ്ട്ടപ്പെട്ടു കക്കൂസില്‍ പോയിരിക്കുമ്പോള്‍ മുക്കുന്ന പോലുള്ള "മുറുക്കമുള്ള" മലയാളം വള വള പറഞ്ഞാല്‍ കയ്യടിക്കുന്ന കുറ്റിച്ചൂലുകള്‍ മാത്രം അല്ല, മലയാളീസ് എന്ന് മനസിലാക്കുക.
ജഗതി ശ്രീകുമാറിനെ പോലുള്ള മഹാ നടന്മാരെ ക്ഷണിക്കുമ്പോള്‍ കുറഞ്ഞ പക്ഷം ഇന്നത്തെ മലയാളം സിനിമയില്‍ അദ്ദേഹത്തിനുള്ള സ്ഥാനം എന്താണ് എന്ന് മനസിലാകെണ്ടാത് ഉണ്ടായിരുന്നു
വിവര ദോഷികള്‍.
പോയ ബുദ്ധി ആന പിടിച്ചാല്‍ കിട്ടില്ലലോ.
കിട്ടേണ്ടത് കിട്ടേണ്ട സമയത്ത് കിട്ടിയാല്‍ അങ്ങട്ട് അടങ്വ !!...
അതിനു നാണോം മാനോം കൂടി വേണ്ടേ?

Tuesday, July 19, 2011

പദ്മസംഭവനെ, സ്വാഗതം !!!




ഒരു "നിധിയും" അത് ഉളവാക്കുന്ന അങ്കലാപ്പും ചര്‍ച്ചകളും ഏറെ നാളായി കേട്ട്‌ കൊണ്ടിരിക്കുന്നു.
ഭഗവാന്റെ സ്വത്തുക്കള്‍ നാടിന്റെ ഉന്നമനത്തിനു വേണ്ടി ഉപയോഗിക്കണം എന്ന് ചിലര്‍,
(അത് എന്ത് കുന്തം?)
ഹിന്ദുക്കള്‍ക്ക് മാത്രം മതിയെന് വേറെ ചിലര്‍.(അടിച്ചക്ക !!)
പാലം, ആശുപത്രി, സ്കൂള്‍,കരാട്ടെ ,സ്പോര്‍ട്സ് സ്കൂളുകള്‍ ക്ക് വരെ ചര്‍ച്ച ആയിട്ടുണ്ട്.
എന്ത് വില കൊടുത്തും സംരക്ഷിക്കും എന്ന് സര്‍ക്കാര്‍.(ഒരു കൈ നോക്കാം, ഒത്താല്‍ ഒത്തു)
എല്ലാം
എന്തിനു വേണ്ടി എന്ന് എന്റെ സംശയം?
ഒരു അന്വേഷണത്തിന്റെ ആവശ്യം എന്തിനായിരുന്നു.?
150 വര്‍ഷത്തോളം പഴക്കം ഉള്ള , ഈ അമൂല്യ സ്വത്തുക്കള്‍
പൂര്‍ണ്ണ ഭക്ത്തിയോടെ സൂക്ഷിച്ചു പോന്ന പദ്മനാഭ ദാസന്മാര്‍ -തിരുവിതാം കൂര്‍ രാജാക്കന്മാര്‍
അവരുടെ അനുവാദം കൂടാതെ, ദേവ പ്രശ്നം പോലും ആരായാതെ,
യാതൊരു തത്വ ദീക്ഷയും ഇല്ലാതെ സര്‍വ്വാണികള്‍ കയറി മേഞ്ഞു അശുദ്ധം ആകിയത് എന്തിനു?
കൊടിക്കണക്കിന് സ്വത്തുക്കള്‍ ഉണ്ടെങ്കില്‍ തന്നെ, അത് സര്‍ക്കാരിന് അല്ല്നെകില്‍ പൊതു നമയ്ക്ക് ഉപയോഗിക്കണം എന്ന് ആര്‍ക്കാണ് നിരബന്ധം?

ആരും വീട്ടില്‍ നിന്നും കൊണ്ട് വന്നതല്ലലോ
ഇത്ര ഊറ്റം കൊള്ളാന്‍?


പിലാത്തോസുമാര്‍ വാഴുന്ന നിയമങ്ങളും, നീതിയും, ..
അവര്‍ പറയുന്നു ബീ നിലവറ തുറക്കരുത്.
അവര്‍ പറയുന്നു സുരക്ഷയില്‍ അതൃപ്തി.
അവര്‍ പറയുന്നു, കൊട്ടാരത്തില്‍ ഉള്ളവരുമായി പുനര്‍ നടപടികള്‍ക്കായി ആലോചിക്കും എന്ന്.....
അവര്‍ പറയുന്നു........
അവര്‍ക്ക് എന്തും പറയാം..
കോടതി അല്ലെ...
പറയട്ടെ..

ഈ പാലവും സ്കൂലുളും ആശുപത്രിയും മാത്രമാണോ ജീവിതം?
എത്ര കിട്ടിയാലും മനുഷ്യന് മതി വരില്ല.
പോര എന്ന് തന്നെ ആണ് അവന്‍ ജനിച്ച നാള്‍ മുതല്‍ പറഞ്ഞു കൊണ്ടിരിക്കുന്നത്.

മനുഷ്യന് വേണ്ട, സ്നേഹം, പരസ്പര ബഹുമാനം,ജീവിത ബന്ധ മൂല്യങ്ങള്‍, സത്യ സന്ധത ,കുലീനത, ശ്രേഷ്0ത അനുതാപം,കരുണ, ഇതൊന്നും ഈ കാലത്ത് കണി കാണാന്‍ കിട്ടാത്ത സാധനങ്ങള്‍ ആണ്.
ദിനം പ്രതി എത്രയോ ആളുകള്‍ റോഡ്‌ ആക്സിടെന്റില്‍ ,കണ്‍ മുന്നില്‍ കിടന്നു ചോര വാര്‍ന്നു ഒഴുകി മരിക്കാന്‍ കിടന്നിട്ടും, ഒരു കൈ സഹായിക്കാതവന്റെ നാട്, നമ്മുടെ നാട്.,
ഒരുത്തിയെ 200 പേര് മാറി മാറി ഭേദ്യം ചെയ്യുന്ന നാട്,നമ്മുടെ നാട്.,
പെറ്റ തള്ളയേം തന്തയേം പട്ടി ക്കൂട്ടില്‍ കിടത്തി ഉറക്കുന്ന നാട്,നമ്മുടെ നാട്.,
മുല കുടി മാറാത്ത കുട്ടിയെ വരെ ബലാല്‍ക്കാരം ചെയ്യുന്ന നാട്..നമ്മുടെ നാട്.,
ഭാര്യും ഭര്‍ത്താവും തോന്നിയ പോലെ, മക്കള്‍ അവരുടെ വഴിയില്‍.
അവനു വേറൊരുത്തി, അവള്‍ അറിയാതെ,
അവളും കണക്കു തന്നെ.
(മൂല്യ ച്യുതി വന്ന കേരളം)

ആരൊക്കെയാണ് സാര്‍ പാവങ്ങള്‍?

ഇവര്‍ക്ക് വേണ്ടിയാണ് ഇനി പാലവും ആശുപത്രിയും ..
കടലില്‍ കായം കലക്കിയ പോലെ ഈ കോടികള്‍
വെള്ളം ആകാന്‍ പിന്നെ എന്ത് താമസം..?

ആദ്യം മനുഷ്യര്‍ സഹ ജീവികളോടു അനുതാപം കാണിച്ചു പഠിക്കു..
എന്നിട്ടാകാം ദേവന്റെ സ്വത്ത് പങ്കു വെക്കല്‍.

Thursday, July 7, 2011

ഒരു നിധിയും കാക്കത്തോള്ളായിരം കള്ളന്മാരും




ഒരു നിധിയും കാക്കത്തോള്ളായിരം കള്ളന്മാരും
(കടപ്പാട്- ആലിബാബയും 41 കള്ളന്മാരും)

അനധികൃതമായി കണക്കില്‍ കൂടുതല്‍ സ്വത്ത് സൂക്ഷിക്കുന്നു എന്ന് ആരോപണ വിധേയനാനായ ശ്രീ പദ്മനാഭ സ്വാമി , മലയാളത്തിലെ നമ്പര്‍ വന് ദിനപ്പത്രം കേരളരമയ്ക്ക്‌ മാത്രം അനുവദിച്ച
എക്സ്ക്ലൂസീവ് മുഖാ മുഖം പരിപാടിയുടെ പ്രസക്ത ഭാഗം.


ഇന്നലെ പകല്‍ ശീവേലി കഴിഞ്ഞു വിശ്രമിക്കുകയായിരുന്ന ഭഗവാന്‍ നേരിട്ട് മുഖാ മുഖം അനുവദിക്കുകയായിരുന്നു.

കെ.ര- ഭഗവാന്‍, അങ്ങ് എന്ത് ഉദ്ദേശത്തോടെ ആണ് അനധികൃതമായി ഇത്ര അധികം സ്വത്ത് സൂക്ഷിക്കുന്ന വിവരം പുറം ലോകത്തെ അറിയിക്കാതിരുന്നത്?

ഭഗവാന്‍ ഉവാച : (എവിടെ എങ്കിലും പൂഴ്ഴ്ത്തി വെക്കാനുള്ള TIME കിട്ടിയില്ല)
ഒരു മുന്നറിയിപ്പ് തരാതെ "നരസിംഹം "മോഡല്‍ തിരച്ചില്‍ വരും എന്ന് സ്വപ്നത്തില്‍ പോലും കരുതി ഇല്ല. ഇന്‍കം ടാക്സ്കാരെ പേടിച്ചാണ് ഇത് വരെ മിണ്ടാതിരുന്നത്.

കെ.ര- INDIAN പീനല്‍ കോട് 57400 A വകുപ്പ് പ്രകാരം ഗുരുതരമായ
തെറ്റാണ് അതെന്നു അങ്ങേക്ക് അറിയില്ലായിരുന്നുവോ?

ഭഗവാന്‍ ഉവാച : ഇനി അറിഞ്ഞിട്ടെന്തു കാര്യം.?എല്ലാം പോയ പോലെ ആയില്ലേ?

കെ.ര-അതിന്റെ ഭവിഷ്യത്ത് എന്താണ് എന്ന് അങ്ങേയ്ക്ക് അറിയുമോ?
സര്‍ക്കാര്‍ ഭാഗത്ത്‌ നിന്നു ഒരു അന്വേഷണം നേരിടാന്‍ അങ്ങ് തയാറാണോ?

ഭഗവാന്‍ ഉവാച : ഞാന്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അല്ലാത്ത സ്ഥിതിക്ക് ഇതിനു എത്രത്തോളം നിയമ സാധ്യത ഉണ്ടെന്നു എന്റെ വക്കീലുമായി എനിക്ക് ആലോചിക്കണം.

അന്വേഷണം നേരിടാന്‍ തയാറാണ്. കൃത്ത്യം തെളിയിക്കും വരെ എന്നെയും എന്റെ ഭക്തരെയും പ്രതി ക്കൂട്ടില്‍ ആക്കരുത്.

കെ.ര-സ്വത്തുക്കള്‍ സര്‍ക്കാരിന് കൈ മാറുന്നതില്‍ എന്താണ് അങ്ങയുടെ അഭിപ്രായം.?

ഭഗവാന്‍ ഉവാച : LIC INSURANCE കാരുമായി ആലോചിക്കണം. ഇനിയുള്ള കാലം ജീവിക്കാനുള്ള പെന്‍ഷന്‍ സര്‍ക്കാര്‍ അനുവദിച്ചാല്‍ ഈ കാര്യം ആലോചിക്കാം.


കെ.ര -പുറം ലോകം അറിയാതെ ഇത്ര നാള്‍ അങ്ങ് കസ്റടിയില്‍ വെച്ചിരുന്ന ഈ നിധി തുടര്‍ന്നും അങ്ങ് കൈ വശം വെയ്ക്കുന്നതിട്നോട് യോജിക്കുന്നുവോ?

ഭഗവാന്‍ ഉവാച : സ്വിസ് ബാങ്കില്‍ ഇടപാടുള്ള കള്ളന്മാരും ഇത് തന്നെ എന്നോട് ചോദിക്കുന്നു. എല്ലാവര്ക്കും ഉള്ള മറുപടി ലൈവ് ആയി അറിയിക്കുന്നതാണ്.

കെ.ര-എന്താണ് അങ്ങയുടെ ഭാവി പരിപാടി?

ഭഗവാന്‍ ഉവാച : ഇനി ഉള്ള കഞ്ഞീം വെള്ളോം കുടിച്ചു ഒരു ഭാഗത്ത്‌ കിടക്കണം.

തറവാട്ടില്‍ പിറന്ന അധ്വാനിക്കുന്ന നല്ല തന്തമാരുടെ സ്വത്തുക്കള്‍ ഗുരുത്വ ദോഷികളായ മക്കളും മരു മക്കളും മുഴുവന്‍ കയ്യടക്കി -നശിപ്പിച്ചു നാറാണ കല്ല് തോണ്ടി- തന്താസിനെ പുറം കാലു കൊണ്ട് ചവിട്ടി വാതില്‍ അടയ്ക്കുന്ന നമ്മുടെ നാട്ടില്‍,
ശത്രു സംഹാര പൂജയ്ക്ക് കൂപ്പണ്‍ കെട്ടി കിടക്കുന്നതിന്റെയ് ഗുട്ടന്‍സ് ഏതാണ്ട് പിടി കിട്ടി.

ഇടക്ക് ശബരിമല അയ്യപ്പ സ്വാമിക്ക് ശ്രീ പദ്മനാഭ സ്വാമിയുടെ sms
" വല്ലോം മാറ്റാന്‍ ഉണ്ടേല്‍ മാറ്റിക്കോ, എന്റെ എല്ലാം പോയി,"

NOTE: ഭഗവന്‍ ബിനാമി ആയി നിന്നു ഓഹരി ഇടപാട് നടത്തുക ഉണ്ടായിരുന്നുവോ എന്ന് കൂടി അന്വേഷിക്കാന്‍ ഉന്നത തല ചര്‍ച്ച നടന്നു വരുന്നു .

മുഖാ മുഖാ ത്തിന്റെ അവസാന ഭാഗം അടുത്തതില്‍.

Sunday, July 3, 2011

പദ്മനാഭോ:മരപ്രഭോ:




നിമിഷ നേരം കൊണ്ട് ലോകത്തില്‍ ഏറ്റവും
സമ്പന്നത ഉള്ള നാട് നമ്മുടെതായിരിക്കുന്നു.

"മാളിക പുറമേറിയ മന്നന്റെ
തോളില്‍ മാറാപ്പു ചാര്‍ത്തുന്നതും ഭവാന്‍ "
എന്ന്
പൂന്താനം പാടിയത് എന്തോ ലക്‌ഷ്യം വെച്ചാണെന്ന്
ഏതാണ്ട് ഇപ്പോള്‍ ഉറപ്പായി.


ശ്രീ പദ്മനാഭോ, അങ്ങ് ഇത്രയും സ്വത്തിന്റെ ഉടമ ആയ വിവരം അറിഞ്ഞപ്പോള്‍
ഭക്തി കൊണ്ടും ആദരവും കൊണ്ടും അത്ഭുതം കൊണ്ടും അടിയന്റെ കണ്ണ് നിറഞ്ഞു.

ഭഗവാന് കോടി ക്കണക്കിന് സ്വത്ത് ഉണ്ടെന്നു നിലവറ തുറന്നു നാം
കണ്ടു പിടിച്ചിരിക്കുന്നു..

(നമ്മുടെ ഓരോ പുത്തിയെ)

രാജാക്കന്മാരും പ്രഭുക്കന്മാരും ജനങ്ങളും ഭഗവാന് സമര്‍പ്പിച്ച കോടിക്കണക്കിനു
കാണിക്ക,
കിട്ടിയപ്പോഴും, സൂക്ഷിച്ചു വേച്ചപ്പോഴും, ഇപ്പോള്‍ നിലവറ തുറന്നു അധികാരികള്‍ കണ്ടു പിടിച്ചപ്പോഴും പാലിച്ച മഹാ മൌനം ഭഗാവാന്‍ തുടുകയാണ്.

പാലം പണിയാനും, വിമാനത്താവളം സ്ഥാപിക്കാനും, ആശുപത്രിയും സ്കൂളും പിന്നെ പേരറിയാത്ത ഒരു പാട് പദ്ധതികളുമായി യെമാന്മാരും , ബുദ്ധി ജീവികളും അധികാരികളും ഇങ്ങനെ മുട്ടി നില്‍ക്കുകയാണ്..
മേമ്പോടിക്ക് തുക്കട, രാഷ്ട്രീയ ക്കൊമരങ്ങളും പൌര മുന്നണിയും..
(വനിതാ-മനുഷ്യാവകാശ കമീഷന്‍ ഒക്കെ പിറകെ വന്നോളും..സമയം പോലെ..)
അല്ലാതെ എന്തോന്ന്നു കമ്മീഷന്‍...

കണക്കില്‍ കവിഞ്ഞു സ്വത്ത് ഭഗവാന് ഉണ്ടെന്ന
പേരില്‍ ഇനി മേലാളത്തു നിന്നു അന്വേഷണം വന്നേക്കാം.
ഭഗവാന്‍ ചിലപ്പോള്‍ അപ്പീലിന് പോകേണ്ടാതായും.
കലി കാലത്ത് ഭഗാവ്നും കോടതി കയറാന്‍ യോഗം കണ്ടേക്കാം.
പിന്നീട് വിജിലന്‍സ് തമ്പ്രാക്കന്മാര്‍ ഭഗവാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അല്ലെന്ന പേര് പറഞ്ഞു അന്വേഷണം മുന്നോട്ടു കൊണ്ട് പോകാന്‍ സാധ്യമ അല്ലെന്നു പറഞ്ഞു മേലാളന്മാര്‍ക്ക് റിപ്പോര്‍ട്ട്‌ ചെയ്തേക്കാം..

അക്കങ്ങള്‍ പഠിക്കുന്ന സമയത്ത് കോടി വരെ എണ്ണാന്‍ പഠിപ്പിച്ച ആധ്യാപകര്‍

"ഓ, ഇനി അങ്ങോട്ട്‌ എണ്ണാന്‍ വയ്യ.കുട്ട്യോളെ..
ഓരോ അക്കത്തിന്റെയ് അറ്റത് ഓരോ പൂജ്യം ചേര്‍ത്താല്‍ കാക്ക തൊള്ളായിരം ആകും.
ഇത്രേം വരെ എണ്ണാന്‍ വേണ്ടി വരൂ..എന്നാണു..

ഇപ്പോള്‍ മനസിലായി വരുന്നു , എണ്ണല്‍ സംഖ്യാ കളുടെ അനന്ത സാധ്യതകള്‍.

പദ്മനാഭോ അങ്ങ് മര പ്രഭു കൂടി ആണെന്ന് ഭട്ടതിരിയുടെ അഹങ്ഗാരത്തിനു മറുപടി പറഞ്ഞു അതിയാന്റെ
നാവടക്കിയ പ്രഭോ, നിലവറ കടന്നു ഭഗവാന്റെ സ്വത്തുക്കാള്‍ കണക്കു കൂട്ടുന്ന ഭരണ കൂടങ്ങള്‍ക്കും കുറിക്കു കൊള്ളുന്ന ഒരു മറുപടി തന്നു കൂടെ?

Wednesday, June 22, 2011

സമൂഹം ആരുടെ കൂടെ?




ചില സദാചാര ചിന്തകള്‍ !!
രാത്രി ഷിഫ്റ്റ്‌ ജോലി ഇന്ന് സ്ത്രീകള്‍ക്കും ചെയ്യാം.
തെറ്റില്ല. ഉയര്‍ന്ന, വരുമാനവും മെച്ചപ്പെട്ട ജീവിത സൗകര്യം
എല്ലാവര്ക്കും ആഗ്രഹിക്കാം, നേടി എടുക്കാം
മൌലീക അവകാശം തന്നെ.
സഞ്ചാര സ്വാതന്ത്ര്യം , അത്
രാത്രി ആയാലും, പകല്‍ ആയാലും നിഷേധിക്കാനും ആവില്ല.
നേര്.

ഇനി ഇതിന്റെ മറുവശം .

പട്ടാ പകല്‍, പിടിച്ചുപറിയും ,കൊലപാതകവും,
ബാലാല്സന്ഖവും,
വരെ നടന്നിട്ടും പോലീസും , സമൂഹവും
കൈ കെട്ടി നിന്ന ഒരു പാട് സംഭവങ്ങള്‍ നടന്നിട്ടുള്ള, നാടാണ് നമ്മുടെത്,
അവനവനെ അവനവന്‍ സൂക്ഷിക്കേണ്ട കാലം.

കാലം എത്ര പുരോഗമിച്ചാലും ചില വിട്ടു വീഴ്ചകള്‍ നമ്മള്‍ ചെയ്തെ തീരൂ.
അത് ഇല്ലാതെ വരുമ്പോള്‍ മേല്‍ പറഞ്ഞ സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കപ്പെടും..

രാത്രി, അസമയം, പുരുഷ സുഹൃത്ത്, പെണ്‍കുട്ടി, ഇങ്ങനെ
കാണുമ്പോള്‍ "ചൊറിച്ചില്‍" വരുന്നവര്‍ ഉള്ള്പ്പെട്ടത്‌ കൂടിയാണ് ഈ സമൂഹം.

അവരെ പറിച്ചു എറിയാനോ , തിരുത്താനോ ആവുന്നത് അസാധ്യം.
അത് ആദ്യം എല്ലാവരും മനസിലാക്കുക.

നേരാം വണ്ണം അച്ഛന്റെയോ, സഹോദരന്റെയോ കൂടെ പകല്‍ വെട്ടത്തില്‍ പോയാല്‍ തന്നെ
സംശയ ദ്രിഷ്ട്ടിയോടെ കാണുന്ന സമൂഹം, ഈ ഒരു കാഴ്ച്ച കണ്ടാല്‍ ചോദ്യങ്ങളുമായി പിന്നാലെ കൂടും. മൂന്നര തരം.

എല്ലാവരും ഹരിച്ചന്ദ്രന്‍മാര്‍ അല്ലല്ലോ.

എന്നാല്‍ ഈ
പുരുഷ സുഹൃത്ത് ചെയ്തതോ?

അസമയത്, അവനു ബീഡി വലിക്കാന്‍ മുട്ടി.
(അവന്‍ ബീടിക്കു വേണ്ടി തന്നെ ആണോ പോയത്?)

പ്രായമായ പെണ് കുട്ടിയെ
-കൂട്ട്കാരിയെ -ഒരറ്റത്ത് മാറ്റി നിര്‍ത്തിയിട്ടു ബീഡി വാങ്ങാന്‍ പോകുന്നു.(നല്ല ഉത്തരവാദിത്തം)
സംഭവം കണ്ടു വന്ന വഴി പോക്കര്‍ പെണ്ണിനെ ചോദ്യം ചെയുന്നു.
(സ്വാഭാവികം)
സംഭവം നടക്കുന്ന സമയം അത്രയും ഈ കൂട്ടുകാരന്‍ അദ്രിശ്യന്‍ ആണ്.
അവന്റെ കാര്യം എവിടെയും പരാമര്‍ശിച്ചിട്ടില്ല വാര്‍ത്തയില്‍.
എല്ലാ സംഭവവും നടന്ന ശേഷം പയ്യന്‍ വരുന്നു.
സിനിമയില്‍ സ്ടണ്ട് നടന്ന ശേഷം പോലീസ് വരുന്നത് പോലെ.
പിന്നെ നടന്നത്, വെറും സാധാരണം.

വിശകലനം.
------------------
കേരളത്തില്‍ ആളുകളുടെ പെരുമാറ്റം ഇങ്ങനെ ആണ് തെസ്നി സംഭവത്തില്‍ എങ്കില്‍ പെണ്ണുങ്ങള്‍ ഒരിക്കലും ഇനി പരാതി പ്പെടാന്‍ ധൈര്യപ്പെടില്ലെന്നു തെസ്നിയുമായുള്ള ഒരു അഭിമുഖത്തില്‍ അവര്‍ പറയുന്നു.
അതെങ്ങിനെ ശരിയാകും?
വരും വരായ്കകള്‍ നോക്കി ആകണം എന്നില്ല പെണ്ണിന്റെ പ്രതികരണം.
അപ്പോഴതേ സാഹചര്യം അവരെ എന്ത് വേണമെങ്കിലും തീരുമാനത്തില്‍ എത്തിക്കും
ചിലപ്പോള്‍ തിരിഞ്ഞു നടന്നേക്കാം.
മറ്റുള്ളവര്‍ കണ്ടു പോയല്ലോ, രണ്ടു പൊട്ടിച്ചെക്കാം എന്ന് കരുതുന്നവര്‍ കാണാം.
അല്ലെങ്കില്‍ വിട്ടേക്കാം...നാറ്റ കേസ് ആയേക്കാം എന്ന് കരുതുന്നവര്‍ ഉണ്ടാകാം..

ഇങ്ങനെ പലതും,സെറീന കേസില്‍ അവരെ അപമാനിച്ച പുള്ളിയെ വെറുതേ വിടാന്‍ തോന്നിയില്ല.അവര്‍ പ്രതികരിച്ചു..
അവന്‍ പോരാളി ആയിരുന്നെകില്‍ രണ്ടു പൊട്ടിച്ചു സെരീനയെയും നാട്ടുകാരെയും മറി കടന്നു പോയേക്കാം.

സൌമ്യാ കേസില്‍ സൌമ്യാ ദുര്‍ബലയും എകയും ആയിരുന്നു, രാത്രി സമയം,ആക്രമണ ഭയം എല്ലാം അവരെ പേടിപ്പ്പിച്ചിരിക്കാം.
അല്ലാതെ സ്ത്രീ ഇന്ന രീതിയിലെ പ്രതികരിക്കൂ എന്ന് ഈ സംഭവത്തോടെ
ഗണിച്ചു കളയരുത്..

നമ്മുടെ നാടാണ്, രാത്രി സഞ്ചാര സ്വാതന്ത്ര്യം എനിക്കും അവകാശപ്പെട്ടതാണ് എന്ന് തോന്നാം,

പ്രാവര്‍ത്തികം ആക്കാന്‍ പറ്റാത്ത പല വ്യവസ്ഥകളും ഇന്നും നമ്മുടെ സമൂഹത്തില്‍ ഉണ്ട്.
അത് മനസിലാക്കി ,സന്ദര്‍ഭം അനുസരിച്ച് ജീവിക്കാന്‍ പഠിക്കുക.

കേരളത്തില്‍ beevarage ഷോപ്പില്‍ ക്യു നിന്നു കള്ള് വാങ്ങാന്‍
പുരുഷനെ പ്പോലെ സ്ത്രീക്കും നിയമ തടസം ഇല്ല.
എന്നിട്ടും പെണ്ണുങ്ങള്‍ എന്തെ കള്ള് ഷാപ്പിനു മുന്നില്‍ കാണുന്നില്ല?
തതാണ് നേരത്തെ പറഞ്ഞ പാലിക്കാന്‍ വയ്യാത്ത ചില വ്യവസ്ഥകള്‍...

അല്ലാതെ സ്ത്രീകള്‍ നടക്കുന്ന വഴികളില്‍ ഒക്കെ പട്രോള്ലിംഗ് ഏര്‍പ്പെടുത്താന്‍ നിന്നാല്‍, പള്ളി പെരുന്നാളിന് പോയവന്റെ താര്‍ അഴിഞ്ഞ പോലെ ആകും..(കെട്ടാന്‍ നേരം കാണില്ല)


പട്രോള്ളിംഗ് ഏര്‍പ്പെടുത്താത്ത സ്ഥലത്താണ് ഇത്തരം ആക്രമണങ്ങള്‍ നടക്കുന്നത് എങ്കിലോ?

"തെമ്മാടികള്‍ പറയില്ലല്ലോ, ഞങ്ങള്‍ ഇന്ന് ഇവിടെ ഒരുത്തിയുടെ കൈ പിടിച്ചു ഞെരിക്കാന്‍ പോകയാണ്, പോലീസ് വന്നു ഞങ്ങളെ പിടിച്ചോ എന്ന്.."

തിരക്കുള്ള ബസ്സില്‍ പെണ്ണിന്റെ ചന്തിക്ക് നുള്ളുന്നവനെ നിരീക്ഷിക്കാന്‍ പട്രോല്ലിംഗ് ഏര്‍പ്പെടുത്താന്‍ വയ്യോ?

കഴിയുമെങ്കില്‍ അവനവന്‍ സൂക്ഷിക്കുക, അല്ലെങ്കില്‍ അപ്പോള്‍ തന്നെ അവന്റെ കരണ ക്കുറ്റി നോക്കി വീക്ക് കൊടുക്കട്ടെ..
അതും അല്ലെങ്കില്‍ തൂണില്‍ കെട്ടി ഇടുക ,എന്നിട്ട്, പച്ചക്ക് തീ കൊളുത്തുക.



അല്ലാതെ എന്റെ അമ്മ/ അച്ഛന്‍ കൂടെ ഉണ്ട് , (ഇവിടെ പോലീസ്) അത് കൊണ്ട് എന്നെ പൊള്ളാതെ സൂക്ഷിക്കേണ്ട ചുമതല അവര്‍ക്കാണ് എന്നാ മട്ട് കളയുക.

തീ ക്കനലില്‍ ചവിട്ടിയാല്‍ പൊള്ളും എന്ന് എല്ലാവര്ക്കും അറിയാം.
എനിക്ക് ഇത് വരെ പോള്ളിയിട്ടില്ല, അത് കൊണ്ട് ഞാന്‍ എന്ന് ചവിട്ടി നോക്കാട്ടെ എന്ന് വെച്ചാലോ?

കനല്‍ കണ്ടാല്‍ നീങ്ങി നടക്കാനുള്ള സാമാന്യ ബുദ്ധി എങ്കിലും ഉണ്ടാവുക.
അതല്ലേ തരമുള്ളൂ.?



എന്തൊക്കെ പറഞ്ഞാലും അസമയത് എത്രയും പെട്ടെന്ന് ജോലി സ്ഥലത്ത് എത്താന്‍ പരാതിക്കാര്‍ ആദ്യം ഉത്സാഹം കാണിക്കണം ആയിരുന്നു..

അല്ലെങ്കില്‍ പെണ്ണ് , സുഹൃത്തിന്റെ കൂടെ ബീഡി കടയില്‍ പോകണമായിരുന്നു..

അല്ലാതെ ഒറ്റയ്ക്ക് നിന്നാല്‍ ഈ മാതിരി ചോദ്യങ്ങളെ നേരിടാനുള്ള ശക്തി വേണം..
(കരാട്ടെ, കുങ്ങ്ഫൂ ആണ് ഉദ്ദേശിച്ചത്)

കൊച്ചിയെ പോലുള്ള ജന സാന്ദ്രത ഏറിയ നാട്ടില്‍ മുട്ടിനു മുട്ടിനു പട്രോള്ലിംഗ് സൌകര്യങ്ങള്‍ ഏര്‍പ്പാടാക്കാന്‍ പരിമിതി ഉണ്ട്.

എല്ലാ വീഴ്ച്ചകളും നിയമത്തിനെ പിടലിക്ക് ചാരി രക്ഷപ്പെടുന്ന പ്രവണത ഇവിടെയും.
(വീട്ടിലെ കുളി മുറിയില്‍ തെന്നി വീണാലും പോലീസിന്റെ അനാസ്ഥ എന്ന് പറയുന്ന അവസ്ഥ വരെ എത്തുന്നു കാര്യങ്ങള്‍..)

അര്‍ദ്ധ രാത്രി സമയം, പ്രത്യേകിച്ചു പെണ്ണുങ്ങള്‍ , ഉള്ള നേരം കൊണ്ട് ജോലി സ്ഥലത്ത് എത്രയും വേഗം പോകുകയാണ് ചെയ്യേണ്ടി ഇരുന്നത്.

ഇനി വഴി പോക്കര്‍..
മനുഷ്യര്‍ അങ്ങനെ ആണ്.
ആവശ്യം ഉള്ളിടത്തും ഇല്ലാത്തിടത്തും തല ഇടും.
പ്രായ പൂര്‍ത്തിയായ ഒരു പെണ്ണ് ...
വെറുതേ വെട്ടു വഴിയില്‍, അര്‍ദ്ധരാത്രി സമയം ഒറ്റയ്ക്ക് നില്ല്കുമ്പോള്‍ ചോദിക്കാവുന്നത്തെ അവരും ചോദിച്ചിട്ടുള്ളൂ....
ഒന്നു ചോദിക്കാതിരുന്നാലും നാളെ ജനം പറയും
"കണ്ടോ ആ പെണ്ണ് ഒറ്റയ്ക്ക് അസമയത്ത് നിന്ന സമയം ,ആരും അന്വേഷിച്ച്ക്കാത്തത്?"

(സൌമ്യാ സംഭവത്തില്‍ ചങ്ങല വലിക്കാത്ത കാര്യം ഓര്‍ക്കുക്ക.)

സൌമ്യ സംഭവത്തില്‍ സാല്‍മാന്‍ ഖാനെ പോലിരിക്കുന്ന ഒരുത്തന്‍ സൌമ്മ്യയെ രക്ഷിക്കാന്‍ നോക്കിയെങ്കില്‍ ജനം പറഞ്ഞേനെ.
കണ്ടോ, , ഒറ്റക്കയ്യനായ ആ പാവത്താനെ ആ തടിമാടന്‍ പീടിപ്പിക്കുന്നെ" എന്ന്..
അതും പറയും ഇതും പറയും ജനം..


അങ്ങനെയും പറയും ജനം , ഇങ്ങനെയും പറയും,ജനം .
ജനം അങ്ങനെ ആണ്...
ചോദിച്ചാലും തെറ്റ്.,ഇല്ലെങ്കിലും തെറ്റ്.
അപ്പോള്‍ നമള്‍ എന്ത് ചെയ്യണം?
അറിഞ്ഞും കണ്ടും ജീവിക്കണം.
ഒരു മഹാ സംഭവം ആയി ഇതിനെ വ്യാഖാനിക്കുംപോള്‍ എത്ര മാത്രം ന്യായം ഒളിഞ്ഞിരിപ്പുണ്ടെന്ന് കൂടി അറിയുക.

സര്‍ക്കാരിന് ചെയ്യേണ്ടുന്ന കാര്യങ്ങള്‍ക്ക് പരിധി ഉണ്ട്.
വയലില്‍ മേഞ്ഞു നടക്കുന്ന കാള ഒരുത്തനെ കുത്തി മലര്‍ത്തി ഇട്ടിട്ടു,
സര്‍ക്കാരിന്റെ ഭാഗത്ത്‌ നിന്നുള, ഗുരുതരമായ വീഴ്ച്ച എന്ന് ആഘോഷിക്കാന്‍ മാധ്യമങ്ങള്‍ പിന്നാലെ ഉണ്ട്.

മഴ ക്കാലമാണ്.
ഈ O വട്ടത്തിലുള്ള കേരളത്തില്‍ നിന്നും എത്രയാന്ന് വെച്ചാ ഇല്ലാത്ത ന്യൂസ്‌ ജനങ്ങള്‍ക്ക്‌ എത്തിക്കുക?

അപ്പോള്‍ ഈ മാതിരി ന്യൂസ്‌ കയ്യില്‍ വന്നു പെടുമ്പോള്‍ ,
ഗ്രഹിണി പിടിച്ച പിള്ളാര്‍ ചക്ക ക്കൂട്ടാന്‍ കണ്ട പോലെ ആര്‍ത്തി കാണിക്കും മാധ്യമങ്ങള്‍ .

NOTE: പൊന്നു സഹോദരിമാരെ, സൂക്ഷിച്ചാല്‍ ദുഖിക്കണ്ട.
ഫെമിനിസം നല്ലതാണ്.
പക്ഷെ, അത് വേണ്ട സമയത്ത് ..

Tuesday, June 21, 2011

ഈ വര്‍ഷത്തെ കാലകേയന്‍ ട്രസ്റ്റ് അവാര്‍ഡ് പ്രഖ്യാപിച്ചു.





മലയാളത്തില്‍ ആധുനീക കവിത എഴുതി തലയ്ക്കു മുഴ വന്ന
ചങ്കരന്‍ ചേട്ടന്‍ "കാലകേയന്‍ ട്രസ്റ്റിന്റെ"
ഈ വര്‍ഷത്തെ " ബ്ലൂഗീ ബ്ലൂഗി " അവാര്‍ഡിന് അര്‍ഹനായി.

അദ്ദേഹത്തിന്റെ " ഓടുന്ന പട്ടിയ്ക്കു ഒരു മുഴം " എന്ന
മഹാ കാവ്യത്തിനു ആണ് പുരസ്ക്കാരം..

ഈ മാസം അവസാനം, പാനായിക്കുളത്തുള്ള ട്രസ്റ്റിന്റെ
കണാരന്‍ മെമ്മോറിയല്‍ ഹാള്ളില്‍ വെച്ചു അവാര്‍ഡ് വിതരണം ചെയ്യും..
101 രൂപയും താമ്ര പത്രവും ആണ് അവാര്‍ഡ്.
ട്രസ്റ്റിന്റെ സെക്രട്ടറി അദ്ദേഹത്തിനു കോടി മുണ്ട് പുതപ്പിക്കും.



അവാര്‍ഡ് വിവരം അറിഞ്ഞു എത്തിയ, മാധ്യമ പ്രവര്‍ത്തകരോട് ചങ്കരന്‍ ചേട്ടന്‍ മനസ് തുറന്നു..

ഓ,എന്തര്... ഈ മലയാളത്തില്‍ കവിത എഴുതാന്‍ വല്യ വിവരം വേണ്ടെട ഉവ്വേ..
(ശങ്കരാടി സ്റ്റൈല്‍..ഇച്ചിരെ തവിട്, ഇചെരെ തേങ്ങ പിണ്ണാക്..
പിന്നെ, ഇവള് ,പാല് ശാര്ര്‍ ... എന്ന് ചുരത്തൂലെ..നാടോടികാറ്റ് എന്ന സിനിമയോട് കടപ്പാട്)

മലയാളം അക്ഷരം കൂട്ടി വായിക്കാനുള്ള, വിവരം,
പിന്നെ, ശ്രീകണ്ഠന്‍ നായരുടെയോ,
ഡീ സീ ബീ യുടെതോ ഒരു യമണ്ടന്‍ മലയാളം നിഘണ്ടു ...മതി. ഇത്രേം മതി..

കവിത റെഡി..

ഇടയ്ക്ക്, കവിതയ്ക്ക് കനം കൂട്ടാന്‍, ആര്‍ദ്രം, പീയുഷം, പാദസരം,
വല്ലഭേ,നിന്‍, മൃദു, സ്വനം...എന്നൊക്കെ തട്ടി വിടുക.

മുദ്രാവാക്യം സ്റ്റൈല്‍ കവിത ആണെങ്കില്‍ പോലും
കാതരേ, യുഗം, പ്രേമ ഭിക്ഷുകി, കല്‍പ്പാന്തം എന്നും
പുട്ടിനു പീര ചേര്‍ക്കും പോലെ ധൈര്യ സമേതം കൂട്ടി ചേര്‍ക്കുക..
എങ്കില്‍
അടുത്ത വര്‍ഷത്തെ അവാര്‍ഡ് ശില്‍പ്പം നമ്മുടെ ഷോ കേസില്‍ റെഡി ..

(അലൈക്കും അസലാം.., വാ അലൈക്കും ഉസലാം ..മതി...
ഇത്രേം മതി നിങ്ങള്ക്ക് ഗള്‍ഫില്‍ പിടിച്ചു നിക്കാന്‍.......ഗഫൂര്‍ ക ദോസ്ത്..)

അവാര്‍ഡ് തുക എന്ത് ചെയ്യണം എന്ന് പിന്നീടു തീരുമാനിക്കും എന്ന് പറഞ്ഞു അദ്ദേഹം.
ഈ അന്ഗീകാരത്തില്‍ താന്‍ ത്രിപ്തന്‍ ആണെന്നും ആദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു..

--

Monday, June 20, 2011

ശര്‍ക്കര തുലാഭാരം വേണമോ വേണ്ടയോ?




ഗുരുവായൂരില്‍ തുലാഭാരം നിര്‍ത്തണം എന്ന് അഴീക്കോട് മാഷ്‌.
ആ പറഞ്ഞത് ന്യായം.
അടിയന്‍ ഉണ്ടച്ചക്കര കൊണ്ട് തുലാഭാരം നടത്തണം എന്ന് കരുതി ഇരിക്കുമ്പഴാ,
മാഷടെ ഈ വാര്‍ത്ത കണ്ടത്...

തുലാഭാരം മാത്രം ആക്കിയത് എന്തിനു?

നിര്‍മ്മല്ല്യവും,വാകച്ചാര്‍ത്തും,
എന്തിനു.
ഉഷ പ്പൂജയും, പന്തീരടിയും വരെ
നമുക്ക് ഭേഷായി നിര്‍ത്താന്നെ...

ആനയോട്ടം നമുക്ക്, തമ്മനം റോഡ്‌ വഴി,
ഇരിഞ്ഞാലക്കുട, ചിങ്ങവനം ,
മലമ്പുഴ വരെ റൂട്ട് മാറ്റാം..

ഒരു ചേഞ്ച്‌ ആയ്ക്കോട്ടെ, ഭഗവാനും
കാഴ്ച്ചക്കാര്‍ക്കും ...

വൃച്ചികത്തിലെ ഏകാദശി , വേണേല്‍
കര്‍ക്കിടകത്തില്‍ ആക്കാം..


എന്നിട്ട് നമ്മടെ , ആമി പറഞ്ഞത് പോലെ,
പൂജ മുറീല് കുടി ഇരുത്താം.
ഭഗവാന്‍ ഇപ്പോള്‍ എന്റെ ചൊല്പ്പടീല്‍ ആണെന്ന്
ഒരു കുറുപ്പും കൊടുക്കാം വേണേല്‍..
ന്തേയ്?

മാഷ്ക്ക് ആകുമ്പോള്‍ ഭാരം കുറവായത് കൊണ്ട്
തുലാഭാരം നടത്തിയാല്‍, നടത്തുന്ന തന്ത്രിക്ക്
നഷ്ട്ടം എന്ന് പറഞ്ഞ ആ നിഷ്കളങ്ങതയ്ക്ക് മുന്നില്‍
നമസ്കരിക്കതിരിക്കാന്‍ വയ്യേ.!!!!

കൊട് കൈ.
അപ്പോള്‍, അതും തന്ത്രീടെ പെടലിക്ക്..ഇരിക്കട്ടെ....
ഒരു വഴിക്ക് പോണതല്ലേ.. ?

അപ്പൊ മാഷേ, ഒരു സംശേം..
ഇപ്പോഴുള്ള ശ്രീകോവില്‍ മാറ്റി നമുക്ക്
കാശിയിലോ, രാമേശ്വരത്തോ, രാം ജന്മ ഭൂമിയിലെക്കോ
ഒന്നു മാറ്റിയാലോ?

അവിടെയാകുമ്പോള്‍ ഭഗവാന്‍ ഒറ്റക്കിരുന്നു മുഷിയുന്നു എന്ന
വൈക്ലബ്യം മാറുകേം ചെയ്യും....
യേത്?

Thursday, June 16, 2011

തിരക്കഥ വേണോ..തിരക്കഥ ?




ബ്ലോഗ്‌ എഴുതി എഴുതി താനൊരു
കിടിലന്‍ എഴുത്തുക്കാരന്‍ എന്ന് കണ്ണാടിയില്‍ നോക്കി
സ്ഥിരം പറയാറുള്ള മാത്തു ചേട്ടന് ലോട്ടറി അടിച്ചു..

സംഗതി നേര്.
പക്ഷെ, ലോട്ടറി വന്ന രൂപം വേറെ.
മലയാളം സിനിമയിലെ
ലോകോത്തര സംവിധായകരായ
വിനയന്‍, ബീ ഉണ്ണി കൃഷ്ണന്‍, ജോഷി, വീ എം വിനു
മുതലായവര്‍ നിരന്തരം ആവശ്യപ്പെട്ട പ്രകാരം രൂപപ്പെട്ട ഒരു തിരക്കഥ
അല്ലെങ്കില്‍ ഒരു വെറും കഥയുടെ രൂപത്തിലാണ് ഭാഗ്യം വന്നത്.. .

ഹോളി വൂഡ് ഞെട്ടുന്ന തരത്തിലുള്ള ഒരു കഥ അന്വേഷിക്കുന്ന കൂട്ടത്തിലാണ് മേല്‍ പറഞ്ഞവര്‍ മാത്തു ചേട്ടന്റെ " വീര കഥകള്‍ കേള്‍ക്കാനിട ആയത്..

(ബ്ലോഗേര്‍സിന്റെ മഹിമ ലോകം മുഴുവന്‍ അറിയാന്‍ ഇട വരുത്തിയ മാത്തു ചേട്ടന് അഭിവാദ്യങ്ങള്‍ !!!)

മലയാള സിനിമക്ക് ഇവര്‍ നല്‍കിയ സംഭാവന ആണ് എഴുതാന്‍ പ്രചോദനം ആയതെന്നു മാത്തു ചേട്ടന്‍ പറയുന്നു..

മാത്തു ചേട്ടന്‍ തന്റെ ഡയറി ക്കുറിപ്പില്‍ പറഞ്ഞത്..

"അതിശയന്‍" എന്ന സിനിമ താന്‍ എത്ര തവണ കണ്ടിട്ടുണ്ടെന്ന് എന്ണിയിട്ടില്ല ..
വെള്ളി നക്ഷത്രവും" "യക്ഷിയും ഞാനും" കണ്ടു പേടിച്ചു തൂറിയിട്ടുന്ദ്...

മകന്റെ അച്ഛന്‍ " എന്ന പടം കണ്ടു എന്റെ മകന് reality ഷോ യിലെ ദൈവങ്ങളെ കാണിക്കാന്‍ തിരോന്തരം വരെ പോയി..

( ഇനി, "അളിയന്റെ നാത്തൂന്‍" എന്ന പടം പിടിക്കുമ്പോള്‍ അതിലെ അളിയന്‍ വേഷം തരാമെന്നു സംവിധായകന്‍ പറഞ്ഞിട്ടുണ്ട്..)

കുറിപ്പ് ഇങ്ങനെ തുടരുന്നു.
മലയാളത്തില്‍ എങ്ങിനെ ഒരു പടം ചെയ്യാം എന്ന് അറിഞ്ഞത്‌ "മാടമ്പി" എന്ന സിനിമ കണ്ടതിനു ശേഷമാണ്..

ശക്തമായ കഥയില്‍, തമിഴും തെലുങ്കും സിനിമ കഥകള്‍ മോഷ്ട്ടിച്ച ചേരുവകകള്‍ കടന്നു വന്ന്നാല്‍ ആരെ തെറ്റ് പറയാന്‍ കഴിയും..
അതൊക്കെ ഇതീ പറഞ്ഞിട്ടുള്ളതാ...

മലയാള സാഹിത്യത്തിനു ഈ എഴുത്ത് ഒരു മുതല്‍ക്കൂട്ടകട്ടെ.

OVER TO MAATHU CHETTAN
ഒരു സാദാ ബ്ലോഗരുടെ ഒഴിവ് ദിവസം
----------------------------------------------------------
പകല്‍ -സമയം -രാവിലെ എട്ട് മണി -
വീട്, ഇറയത്തിരുന്നു ആലോചിക്കുന്ന
മാത്തൂചേട്ടന്റെ പതിവുള്ള ഒരു ഒഴിവു ഞായറാഴ്ച.

പതിവ് വ്യായാമം പരിപാടിയില്‍ ചില മാറ്റങ്ങള്‍
(നെന്മാറ വിലാസിനി ചേച്ചി നിര്‍ബന്ധിച്ചാണ് ചേട്ടന്‍ പതിവ്
പരിപാടിയില്‍ മാറ്റങ്ങള്‍ കൊണ്ട് വന്നത്
എന്ന് തെറ്റി ധരിക്കരുത് ആരും.)
കാലത്ത് എഴുന്നേറ്റു,
മടി പിടിച്ചു കുറച്ചു നേരം ഇരുന്നു..

(ഓപ്പോള്‍ കൊണ്ട് വെച്ച ചായ തണുക്കുന്നു
ഈ ഓപ്പോള്‍ എപ്പോ , എണീറ്റോ ആവോ..
വല്യംമാമ്മ കൊണ്ട് തന്ന ജമുക്കാളം മൂടി കുറെ കൂടി കിടന്നു..)

ഒരു M.T STYEL ഇവിടെ കൊണ്ട് വരാന്‍ നോക്കുന്നു മാത്തു ചേട്ടന്‍,)

പല്ല് തേച്ചെന്നു വരുത്തി തീര്‍ത്തു
(നാട്ടുകാര്‍ക്കും ജീവിക്കനൊലോ..)
രണ്ടു കുപ്പി അത്തര് ദേഹത്ത് ഒഴിച്ച്
കുളി ലാഭിച്ചു.
ഇന്നലെ ഇട്ടിരുന്ന അടി വസ്ത്രം ഊരാന്‍ തോന്നിയില്ല.
പകരം , ഒന്നു ഊരി മറിച്ച്‌ ഇട്ടു..
(ഹോ, ഈ മാത്തൂ ചേട്ടന്റെ ഒരു പുത്തിയെ..)
നേരെ ചാറ്റ് റൂമില്‍ കടന്നു.
നീന, മീന, ശാലിനി, വൈശാലി, , ദേവിക, അനാമിക, വൈഷ്ണവി..
ബാപ്പരെ..
"ഓ,,ഇന്ന് ഞാന്‍ ചാറ്റ് ചെയ്തു മരിക്കും."
മാത്തുവിന്റെ ആത്മഗതം പൊട്ടിച്ചിരിയായി..

ചാറ്റ് റൂമില്‍ ഒരുത്തന്‍ അമിതമായി ചാറ്റ് ചെയ്തതിന ഫലമായി,
കുഴഞ്ഞു വീണു മരണപ്പെട്ടു എന്ന് വാര്‍ത്ത കണ്ടാല്‍
ലത്‌ യാര്..എന്ന് ചോദിക്കരുത്..

ആദ്യ സീന്‍ ഇവിടെ അവസാനിക്കുന്നു..

കേന്ദ്ര സാഹിത്യ അവാര്‍ഡ് ഈ "രചനക്ക് "വാങ്ങി ത്താരാമെന്നു
കേന്ദ്രത്തില്‍ "പിടി" ഉള്ള ഒരു അവാര്‍ഡ് വീരന്‍ ഏറ്റ കാര്യം
ഇനി അറിയാന്‍ ഇത് വയ്ക്കുന്ന അങ്ങ് മാത്രം..

Tuesday, June 14, 2011

വേണ്ടയോ ബ്ലോഗേര്‍സിന് ഒരു സംഘടന ?




കല്ലായിക്കാരന്‍ യൂസപ്പെട്ടനു ഒരു സംശയം.
നാട്ടിലെ, പിച്ചക്കാര്‍ക്ക്‌ വരെ രാഷ്ട്രീയം ഉള്ള നാടാണ് നമ്മുടേത്‌.
ഇടതിന്, വലതിനു, ലീഗിന്, സ്വതന്ത്രന്, ജനതയ്ക്ക്, അണ്ടനു, അഴകോടന്, ചെമ്മാനു, ചെരുപ്പ് കുത്തിക്കു, തെങ്ങ് കയറ്റക്കാരന്,
എന്ന് വേണ്ട സര്‍വത്ര സംഘടനകള്‍ ഉണ്ടായിട്ടും,

നാഴികയ്ക്ക് നാല്‍പ്പതു വട്ടം കമ്മന്റുകളിലും, മെയില്‍ വഴിയും, നേരിട്ടും, അല്ലാതെയും, അന്യന്റെ അപ്പനേം അമ്മേനേം മാറി മാറി തെറി വിളിക്കുന്ന നമ്മട ബ്ലോഗേര്‍സിന് മാത്രം ഒരു സംഘടന ഇല്ല..
ഉണ്ടേല്‍ തന്നെ ഒരു നേതാവും ഇല്ല.
നേതാവ് ഉണ്ടേല്‍ തന്നെ അയാള്‍ക്കൊരു "ഇതും" ഇല്ല.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണേലും ഈ ബ്ലോഗേര്‍സ് പാവങ്ങള്‍ക്ക്
മരുന്നിനെങ്കിലും ഒരു ഗ്രൂപ്പ് വേണം എന്ന് യൂസപ്പിനു തോന്നി.

ഗ്രൂപ്പ് ഉണ്ടായാലേ ഗ്രൂപ്പ് കളിക്കാന്‍ കഴിയൂ.
ഗ്രൂപ്പ് കളിച്ചാലേ നാല് പേര്‍ അറിയൂ.
നാല് പേര്‍ അറിഞ്ഞാലേ പിന്നെയും നാല് ഉപ ഗ്രൂപിന് സ്കോപ്പ്
ഉള്ളൂ.
അങ്ങനെ എത്രയെത്ര സ്വപ്നങ്ങള്‍.

ഈ ബുദ്ധി എന്തെ നേരത്തെ തോന്നിയില്ല എന്ന് ദാസനേം, വിജയനേം പോലെ യൂസപ്പു ചോദിച്ചില്ല.

പകരം ഗ്രൂപ്പ് കളിയ്ക്കാന്‍ പറ്റിയ യെമാന്മാരെ രഹസ്യമായി
ബന്ധപ്പെട്ടു തുടങ്ങി.

(ക്ഷമിക്കണം ,ആ " ബന്ധപ്പെടല്‍ " അല്ല)

ഒരു പ്രസിടണ്ട്, പിന്നെ WISE നിര്‍ബന്ധം ഇല്ലാത്ത വൈസ് പ്രസിടണ്ട്, സെക്രട്ടറി, ഖജാന്‍ജി ഇങ്ങനെ ചിലര്‍. സദ്യക്ക് ഉപദംശം പോലെ ..
കൂടാതെ വനിതാ മെംബേര്‍സ് മേമ്പൊടിക്ക് .
പോരെ പൊടി പൂരം?
നല്ല രീതിയില്‍ പോകുന്നുണ്ടെങ്കില്‍ അതൊന്നു നാല് വഴിയ്ക്ക് ആക്കാന്‍ യൂസപ്പെട്ടന്‍ നോക്കിയിട്ട് ഈ ഒരു വഴിയെ കാണുന്നുള്ളൂ..
പൊന്നു വായനക്കാരെ, യൂസപ്പെട്ടന്റെ സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ നിങ്ങളെ കൊണ്ട് ആവും വിധം അദ്ദേഹത്തെ പിന്താങ്ങുമല്ലോ..
പ്രാര്‍ഥനകളോടെ,
പേര്
ഒപ്പ്

Monday, June 13, 2011

കോരപ്പന്‍ Vs വിന്ധ്യ ശര്‍മ്മ




കോരപ്പന്‍ കാലത്തെ എഴുന്നേറ്റു,
നല്ല തണുപ്പ് ഉണ്ടായിട്ടും മൂടി പുതച്ചു കിടന്നില്ല വീണ്ടും,
രാത്രി കുറെ വൈകി ആണ് കിടന്നത് എങ്കിലും പതിവ്
പോലെ കുറെ ജോലികള്‍ കിടക്കുന്നു.
ഇന്നും.
ഏറെ വൈകി ആണ് ഇന്നലെ കിടന്നത്,
ചാറ്റില്‍ ഒരുത്തി(ജര്‍മ്മന്‍ കാരി എന്ന് അവള്‍)
കശ പിശ വര്‍ത്തമാനത്തില്‍ തുടങ്ങിയതാണ്‌.
വര്‍ത്തമാനം കൂടി കൂടി..
അവസാനം അവള്‍ കോരപ്പനെ കാണാന്‍
ഇന്ത്യയില്‍ വരും എന്ന് കട്ടായം പറഞ്ഞപ്പോള്‍ കോരപ്പന്‍ ശരിക്കും ഞെട്ടി.
താന്‍ ഒരു പെണ്ണ് ആണെന്നും, ജാക്വിലിന്‍(അതാണ്‌ അവള്‍ പറഞ്ഞ പേര്)
ഉദ്ദേശിക്കുന്ന പോലെ ഉള്ള ആള്‍ അല്ല താന്‍ എന്നും, ഒക്കെ
കോരപ്പന്‍ അവളോട്‌ പറഞ്ഞു.
ജാക്വിലിന്‍ പറയുന്നത് ഒന്നും മനസ്സിലാകുന്നില്ലെന്നും പറഞ്ഞു.
ഒരു പെണ്ണിനെ പ്രേമിക്കാന്‍ അല്ലെങ്കില്‍ ലൈംഗീക വേഴ്ച നടത്താന്‍ തനിക്കാവില്ലെന്നും അവളോട്‌ പറഞ്ഞു നോക്കി.
കൊരപ്പന്‍ പറഞ്ഞത് മുഴുവന്‍ അവള്‍ക്കു മനസിലാകാഞ്ഞോ എന്തോ
Jakuline is offline. Messages you send will be delivered when Jakuline comes online
ഏന് പറഞ്ഞ ഓഫ്‌ സന്ദേശം കോരപ്പന് വന്നു..
മാരണം ഒഴിഞ്ഞു പോയോ എന്നറിവില്ല.

കലികാലം എന്നാല്ലതേ..
ഇത്ര നാളും കോരപ്പന്‍ "വിന്ധ്യ ശര്‍മ്മ"
എന്ന കിടിലന്‍ പേര് വെച്ചു ബ്ലോഗ്‌ എഴുതുകയായിരുന്നു
നാട്ടിലും, വിദേശത്തും ഉള്ള വായില്‍ നോക്കി ചെക്കനമാര്‍ ബ്ലോഗ്‌ ചിത്രം കണ്ടു. പ്ലേഗ് പോലെ ചെരിഞ്ഞു വീഴുക ആയിരുന്നു അവളുടെ മേലെ..
ഇങ്ങനെ ബോധം കെട്ട് വീഴുന്ന കാഴ്ച നിത്യേന കണ്ടു,
കോരപ്പന്‍ എന്ന് പേര് മാറ്റി, എഴുതുക ആയിരുന്നു പിന്നെ ചെയ്തത്.

പെണ്ണ് ഏത് , ആണെത് എന്ന് തിരിച്ചറിയാനാകാതെ,
(ഇന്ദ്ര പ്രസ്ഥത്തില്‍ എത്തിയ സുയോധനനു സ്ഥല ജല വിഭ്രാന്തി വന്ന പോലെ )
ചില ദുശാസനന്മാര്‍ കോരപ്പന് എതിരെ അസോസിയഷന്‍ വരെ രൂപീകരിച്ചു.
കോരപ്പന്‍ ഗോ ബാക്ക് എന്ന് പ്ളാ കാര്‍ഡ് പിടിച്ചു Secreatarial മാര്‍ച്ച് നടത്തി, കോരാപ്പനെ തുരുത്താന്‍ വഴി നോക്കി.
നാട്ടില്‍ പെണ് വാണിഭം കുറയുകയും ,നാട്ടിലും പുറത്തും ഉള്ള പെണ് കൊതിയന്മാര്‍
"വിന്ധ്യ ശര്‍മ്മ" ക്ക് പിന്നാലെ പായുകയും ചെയ്തപ്പോള്‍ പോലീസും , സര്‍ക്കാരും കോരപ്പന്
പദ്മശ്രീ നല്‍കി ആദരിച്ചു...
വായില്‍ നോക്കികള്‍ക്ക് വന്നിരിക്കുന്ന ആശയ ക്കുഴപ്പം ഒഴിവാക്കാനും കോരപ്പന് ഒരു വിവാഹ ആലോചന വന്നു മുട്ടി നിക്കുന്നതിനാലും ഒരു പത്ര സമ്മേളനം നടത്തി തന്റെ ബ്ലോഗ്‌ വായിക്കുന്ന സുഹൃത്തുക്കള്‍ക്ക് മറുപടി കൊടുക്കണം എന്ന് കോരപ്പന്‍ എന്ന വിന്ധ്യ എന്ന യഥാര്‍ത്ഥ ബ്ലോഗര്‍ ആഗ്രഹിച്ചത്‌ തെറ്റാകുന്നതു എങ്ങിനെ?
കൊരപ്പന്‍ ആയി വന്നാല്‍ നാട്ടിലെ ലലനാ മണികള്‍ ഉലക്ക കൊണ്ട് തന്നെ അലക്കും
എന്നതിനാലും വിന്ധ്യക്ക് പകരം കൊരപ്പനായി വന്നാല്‍
മലയാളത്തില്‍ പുതിയതായി upadated ആയ തെറി കൊണ്ട്
തന്നെ ഉടുക്കും എന്നതിനാലും "ഇദ്ദേഹം" തന്റെ ഉടുത്ത വേഷം പൊതു ജന മധ്യത്തില്‍ അഴിക്കാന്‍ വിമുഖത കാട്ടി ഇരിക്കുകയാണ് ഇപ്പോള്‍ .
തന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ കൈ കടത്തുന്ന ബ്ലോഗേര്‍സിന് എതിരെ കേസു കൊടുക്കാന്‍ അദ്ധേഹത്തിന്റെ അഭ്യുദയ കാന്ക്ഷികള്‍ നിര്‍ബന്ധിക്കുന്നതയാനു അവസാനം കിട്ടിയ വാര്‍ത്ത.
NOTE :
വായനക്കാര്‍ക്ക് കോരപ്പനെ രക്ഷിക്കാന്‍ വല്ല മാര്‍ഗം കാണുന്നുണ്ടെങ്കില്‍ ഇതിലൂടെ നിങ്ങളുടെ അഭിപ്രായം പങ്കു വെയ്ക്കാം.

Sunday, June 12, 2011

ശിക്ഷകള്‍ക്ക് ഒരു ആയുര്‍കിഴി




75 കഴിഞ്ഞ തടവുകാര്‍ക്ക് ജയില്‍ മോചനത്തിന് ശുപാര്‍ശ ..
ശുപാര്‍ശ സര്‍ക്കാരിന് പോയത് തലസ്ഥാനത്തെ ജയിലില്‍ നിന്നും.
എന്നാല്‍ പിള്ള സാറിനു മോചനം..വാര്‍ത്ത

ഈയിടെ വാര്‍ത്താ മാധ്യമങ്ങള്‍ ഇക്കിളി ഉണ്ടാക്കുന്ന വാര്‍ത്തകള്‍
പെരുത്ത്‌ എഴുതി വായനക്കാരെ, ചിരിപ്പിക്കുകയാണ്.

75 കഴിയാന്‍ ദിവസങ്ങള്‍ ബാക്കി ഉള്ള നാട്ടിലെ ചെല്ലക്കിളികള്‍ക്ക്
ഏതായാലും കോളാകും സംഗതി നടപ്പായി കിട്ടിയാല്‍.
പെണ് വാണിഭം നടത്താം (സ്റ്റാമിന കാണുമോ എന്തോ?),
കള്ള നോട്ട് അടിക്കാം,
രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാം,
കപ്പല്‍ മോഷ്ട്ടിക്കാം, തീവ്ര വാദി ആകാം.
എന്തെടുതാലും രണ്ടു രൂപ എന്ന് പറഞ്ഞ പോലെ ആയി ..
75 കഴിഞ്ഞവര്‍ ചെയ്യുന്ന കുറ്റങ്ങള്‍ അപ്പോള്‍ കുറ്റം അല്ലാതാകും എന്നോ,
അതോ അത്ര വയസു കഴിഞ്ഞവര്‍ക്ക് കുറ്റം ചെയ്യാം, കുഴപ്പം ഇല്ല,
എന്നോ?
എന്താണ് തിരു- ജയില്‍ അധികൃതര്‍ അര്‍ത്ഥമാക്കുന്നത് ആവോ?

സുകുമാര കുറുപ്പിന്റെ ജനന വര്ഷം പരിശോധിച്ചാല്‍, അതിയാന് ഇനി അധിക കാലം
ഒളിവില്‍ കഴിയേണ്ടി വരില്ല, ഇങ്ങനെ ആണ് കാര്യങ്ങളുടെ പോക്ക് എങ്കില്‍..



വാല്‍ കഷ്ണം
മതിലുകള്‍ സിനിമയില്‍(അടൂര്‍ ) ബഷീര്‍ കഥാപാത്രം, മതിലിനു അപ്പുറത്തെ നാരായണി(KPAC ലളിത) കഥാ പത്രത്തോട് ചോദിക്കുന്നു.
ബഷീര്‍: പേരെന്താ?
നാരായണി : നാരായണി
ബഷീര്‍: നിറം എന്താ?
നാരായണി: എവിടത്തെയ ?

ചോദ്യത്തിലെ നിഷ്കളങ്കത്വം മനസിലാകാതെ പ്രേക്ഷകര്‍ ചിരിക്കുന്നു.

ജയില്‍ അധികൃതരുടെ മനസിലിരുപ്പ് (നിഷ്കളങ്കത്വം) മനസിലാകാതെ അടിയനും അന്തിച്ചു നില്‍ക്കുന്നു..

Friday, June 10, 2011

"പാട്ടൊന്നു പാടുന്നേ പാണനാര് "





ബഹുമാനപ്പെട്ട ശ്രീ.യേശുദാസ് അറിയുവാന്‍,

കഴിഞ്ഞ ലക്കം പച്ചക്കുതിര മാഗസിനില്‍
(പച്ചക്കുതിര മാഗസിന്‍ -ഒരു ഡീ സീ പ്രസിദ്ധീകരണം)
"യേശുദാസ് നീതി തേടുന്നു" എന്ന ലേഖനത്തില്‍ ജോണ്‍ പോള്‍ നിരത്തിയിരിക്കുന്ന ചില വസ്തുതകള്‍ നീതികരിക്കാന്‍ വയ്യെന്ന് പറഞ്ഞു, സുരേന്ദ്രന്‍ എന്ന വായനക്കാരന്‍ ഈ ലക്കം പച്ചക്കുതിര മാഗസിനില്‍ പറഞ്ഞ തുറന്നു പറച്ചിലുകള്‍ക്കു ആധാരമാണ് ഈ തുറന്ന കത്ത്,
സദയം ക്ഷമിക്കുക.
കടലോളം പ്രശസ്തിയും, കുന്നോളം സമ്പത്തും, അന്ഗീകാരവും കൊണ്ട് അനുഗൃഹീതമാണ് ഇന്ന് അങ്ങയുടെ ജീവിതം.
ആകാശവാണി എന്നാല്‍ യേശുദാസ് എന്ന് വരെ നിര്‍വചിക്കുന്നു മലയാളികള്‍
ഉണ്ണുമ്പോളും, , ഉണരുമ്പോളും (ഉറങ്ങുമ്പോള്‍ വരെയും)
മലയാളികള്‍ ഈ ഗന്ധര്‍വ ശബ്ദം കേട്ടാണ് വളര്‍ന്നത്‌,

എന്നാല്‍ ഈയിടെ നമ്മുടെ വാനമ്പാടി ലതാ മങ്കേഷ്കര്‍ പാട്ട് നിര്‍ത്തണം എന്ന് അങ്ങ് പ്രസ്താവിച്ചതായി വാര്‍ത്തയില്‍ കണ്ടു,
"അയ്യോ എന്താ ഇങ്ങനെയൊക്കെ അദ്ദേഹം പറയുന്നത്" എന്ന് എല്ലാവരെയും പോലെ ഞാനും ചോദിച്ചു..

പാട്ട് എപ്പോള്‍,ആര് നിര്‍ത്തണം എന്നല്ല , അത് ആര് പറയുന്നു എന്നതിലും കൂടി കാര്യം ഇല്ലേ എന്ന് അടിയന്റെ പൊട്ട
ബുദ്ധി ചോദിച്ചു.

എന്നാല്‍ ഇപ്പോള്‍,
അങ്ങയുടെ ശബ്ദം(ദൈവ ദോഷം അല്ല)
ഇടറി തുടങ്ങി എന്ന് ശത്രുക്കള്‍ വൃഥാ പറഞ്ഞു പരത്തു കയാണെന്ന് ഈയിടെ കേള്‍ക്കയുണ്ടായി.


എന്നാല്‍ കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്പ് വയലാര്‍ അനുസ്മരണ ചടങ്ങില്‍ അങ്ങ് പാടി "അഭിനയിച്ച" "മനുഷ്യന്‍ മതങ്ങളെ സൃഷ്ട്ടിച്ചു" എന്ന പാട്ട് സാമാന്യം ബോര്‍ ആയി തന്നെ പാടി താങ്കള്‍ കേള്‍വിക്കാരെ അമ്പരിപ്പിച്ചത് ഈ ഉള്ളവള്‍ കേട്ടിരിക്കുന്നു.

രാജാവ് നഗ്നന്‍ ആണെന്ന് വിളിച്ചു പറയാനുള്ള മടി കൊണ്ടോ എന്തോ,
കാഞ്ഞിരത്തിന്‍ കായ കടിച്ച പോലെ പൊതു ജനം മൌനം പാലിക്കുക ആണുണ്ടായത്.


അന്ഗീകാരവും പ്രശസ്തിയും ഒരു പരിധി കഴിഞ്ഞാല്‍ അതില്‍ നിശ്ചലാവസ്ഥ ആണ് കൊണ്ട് തരിക,

അമേരിക്കയില്‍ സ്വന്തമായി ഭൂമിയും വീടും വരെ ഉള്ള അങ്ങേയ്ക്ക്,(പേരും പ്രശസ്തിയും എത്രയോ)ചുമ്മാതിരുന്നു കമ്മന്റുകള്‍ ആരെ ക്കുറിച്ചും പറയാം,

പാട്ട് നിര്‍ത്താന്‍ ലതാജീയോടു പറയാം,
സ്വന്തം ഗാനങ്ങള്‍ക്ക് റോയല്‍ട്ടി വേണമെന്ന് വാശി പിടിക്കാം,
പുതിയ ഗായകര്‍ സ്വന്തം കഴിവും ഭാഗ്യം അനുസരിച്ച് മാത്രം രംഗത്ത് വരട്ടെ എന്ന് ആശംസിക്കാം ..
തന്റെ മകനെക്കാള്‍ നന്നായി പാടുന്നവരെ കണ്ടില്ലെന്നു നടിക്കാം.
ഗുരുവായൂര്‍ അമ്പലത്തില്‍ പ്രവേശനം നിഷേധിച്ചതിനു ചുമ്മാ അതും ഇതും പറയാം..
എല്ലാം പറയാം,കാരണം അങ്ങേയ്ക്ക് പേരുണ്ട്, കാശുണ്ട്, പ്രശസ്തി ഉണ്ട്..

മലയാറ്റൂര്‍ രാമകൃഷ്ണന്‍ തന്റെ ' സര്‍വീസ് സ്റ്റോറി" യില്‍
വയലാര്‍ ചാരിട്ടിക്ക് വേണ്ടി പണം പിരിച്ചു വയലാറിന്റെ കുടുമ്പത്തെ സഹായിക്കാന്‍, പദ്ധതി ഇട്ട കാര്യം സൂചിപ്പിക്കുന്നുണ്ട്.
ഉദയായുടെയും നിലായുടെയും ബാനറില്‍ ഇറങ്ങിയ നൂറു കണക്കിന് സിനിമകള്‍ക്ക്‌ പാടുവാന്‍ അങ്ങയെ promote ചെയ്ത വയലാറിന്റെ മരണ ശേഷം പിന്നെ ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയില്ലെന്നു മലയാറ്റൂര്‍ പറയുന്നുണ്ട്.

കമുകറയും കോഴിക്കോട് അബ്ദുല്‍ ഖാദറും, ഉദയഭാനുവും ഒക്കെ അടക്കി വാണിരുന്ന ആദ്യ മലയാള ചലച്ചിത്ര വേദി ആണെന്നോര്‍ക്കണം..മീശ മുളയ്ക്കാത്ത ഒരു പയ്യന്‍ കയറി, "ജാതിഭേതം ,മത ദ്വേഷം" എന്ന് ഭേഷായി പാടി, മലയാളിയെ അമ്പരിപ്പിച്ചത്...

(25 ,000 Rs വാഗദാനം താങ്കള്‍ ചെയ്തിരുന്നെന്ന് മലയാറ്റൂര്‍ തുടര്‍ന്നു പറയുന്നുണ്ട് )

ഇതെല്ലാം ആരോപണങ്ങള്‍ മാത്രം ആയിരിക്കാട്ടെ എന്ന് അങ്ങയുടെ ആരാധകര്‍ ആഗ്രഹിക്കുംപോലും ,
പകല്‍ വെളിച്ചത്തില്‍ കൊണ്ട് തരുന്ന, കാണിച്ചു തരുന്ന സത്യങ്ങള്‍ക്ക് നേരെ അങ്ങയുടെ മറുപടിയും പ്രസക്തമാണ്.

ശ്രീ സുരേന്ദ്രന്‍ ചോദിച്ച പോലെ ഈ അനിയത്തിയും അങ്ങയോടു ചോദിയ്ക്കട്ടെ, അങ്ങ് എന്ത് നീതിയാണ് സാര്‍ തേടുന്നത്?

സ്നേഹപൂര്‍വം
രാജശ്രീ

Wednesday, June 8, 2011

ഇങ്ക്ലീഷില്‍ വിഷ് ചെയ്‌താല്‍ ?





പനീഷ് ചെയ്യണം എന്ന് സുകുമാര്‍ അഴീകോട് .

എന്റെ മാഷേ, കൊറേ ദിവസോയീ, ചുട്ടരച്ച ചമ്മന്തീം ഉണങ്ങലരി കഞ്ഞീം,ഉണക്ക മീനും, കടു മാങ്ങയും കൂട്ടി നല്ലോണം ഒന്നു കഞ്ഞി കുടിച്ചിട്ട്,എന്ന് വിചാരിക്കുന്നു.

അപ്പഴാ ഈ മാതിരി തൈര് സാദം, മുളക് കൊണ്ടാട്ടവും ,പാവയ്ക്കാ കിച്ചടീം, ഗുരുവായൂര്‍ പപ്പടോം കൂട്ടി അങ്ങ് ഉണ്ണാന്‍ വിളിക്കുന്നെ.
മോരും, ഇടിച്ചക്ക തോരനും,പയര് കൊണ്ടാട്ടോം, മേമ്പോടിക്ക്..

സാറിനെ പോലെ വിദ്യാഭ്യാസ വിചുക്ഷണനും, വിവര ദാഹിയും ആയ ഒരു പണ്ഡിത ശ്രേഷ്ടന്‍ വിളിച്ചാല്‍ പറ്റൂലാന്ന് പറയുന്നത് എങ്ങിനെ?

എന്ത് ചെയ്യാം അടിയന്‍ ഒരു ഭക്ഷണ പ്രിയ ആയിപ്പോയിം,
അതില്‍ അടിയന്‍ നിരപരാധീം ആണ്.

വയറു കാഞ്ഞു നിക്കുന്നവനെ ഉണ്ണാന്‍ വിളിച്ചാല്‍, വയ്യ എന്ന് ഏതെങ്കിലും മരമണ്ടന്‍ പറയോ സാറേ ?

ഇനി ഇങ്ങ്ലീഷ്‌ പറയുന്നവനെ, നമുക്ക് ഇങ്ങ്ലീഷില്‍ ഒന്നു ഭീഷണി പ്പെടുത്തി നോക്കിയാലോ സാറേ?
വെരണ്ടു പോണേല്‍ പൊയ്ക്കോട്ടേ പാവങ്ങള്.
ഇങ്ങ്ലീഷ്‌ മീഡിയം സ്കൂളുകള്‍ നമുക്ക് പാട്ടത്തിനു സര്‍ക്കാരിനു കൊടുക്കാം, കല്യാണ സീസണ്‍ ആകുമ്പോ ,കല്യാണ മണ്ഡപം വരെ ആക്കാം.
ഉഷ്ണ കാലത്ത്, ഹര്‍ത്താല്‍ വാരങ്ങളിലും നല്ല കൊയ്തും ആയിരിക്കും.
ഒരു യുദ്ധ കാലാടിസ്ഥാനത്തില്‍ നമുക്ക് ഒന്നു ഒരു പിടി പിടച്ചു നോക്കാം മാഷേ,
ഒത്താല്‍ ഒരു ഇങ്ങ്ലീഷ്‌ വിരോധി സമുദായം
പോയാല്‍ പോയി. ..
താഴെ പറയുന്ന നിയമങ്ങള്‍ എല്ലാ മലയാളികളും നടത്താന്‍ ശ്രമിക്കേണ്ടതാണ്.

ഇങ്ങ്ലീഷില്‍ GOODAY വിഷ് ചെയ്യരുത്
പകരം, ആകെ ക്ഷീണിച്ചു അവിഞ്ഞു , പോയല്ലോ എന്ന് കണ്ട പാടെ പറയുക.
ഹലോ എന്ന് നിങ്ങളുടെ മൊബൈല്‍ ഫോണില്‍ കൂടി പറയാതെ
ആരാട അത്? എന്ന് മാതൃ ഭാഷയില്‍ സംസാരിച്ചു ശീലിച്ചു
മലയാളീ ബോധം വളര്‍ത്തുക.

ഓക്കേ എന്ന് പറയാന്‍ ഒരിക്കലും ശ്രമിക്കരുത്,
അതിനു പകരം ഒക്കെയുടെ സമാന രൂപമായ ആയിക്കോട്ടെ എന്ന് നീട്ടിപറയുക .

നിങ്ങള്‍ IT മേഖലയില്‍ വര്‍ക്ക് ചെയ്യുന്ന ആള്‍ ആണെങ്കില്‍
ടാര്‍ഗെറ്റ് എന്ന വാക്കിനു പകരം
കൂടെ കൂടെ നിങ്ങളുടെ പണി പോകുന്ന ദിവസം എന്ന് ടീമില്‍ ഉള്ളവരെ ഓര്‍മ്മ പ്പെടുത്തുക.

ബൈ എന്ന് പറയുന്നതിന് പകരം , ഈ ഏരിയയില്‍ മേലാല്‍ കണ്ടു പോയേക്കരുത്‌ മനസ്സില്‍ പറഞ്ഞിട്ട്, വെറുതെ ചിരിക്കുക.

ഇനി ഇമെയില്‍ കൂടി ആണ് ഈ ബൈ പറയുന്നത് എങ്കില്‍ :) സമൈലീ അടയാളം വെച്ചാല്‍ മതി
അതാകുമ്പോള്‍ നമ്മള്‍ പല്ല് കടിക്കുന്നത് ഇവന്മാര്‍ക്ക് കാണാന്‍ ഒക്കില്ല....

കൂടുതല്‍ നല്ല ഉച്ചാരണ ശീലം, സ്വായത്തമാക്കാന്‍ രഞ്ജിനി ഹരിദാസിന്റെ spoken മലയാളം ക്ലാസില്‍ ഇരിക്കാന്‍ അല്‍പ്പ സമയം കണ്ടെത്താവുന്നതാണ്..


ഇങ്ങനെ ഒരു സമത്വ സുന്ദര മലയാളീ സമൂഹം നമുക്ക് വാര്തെടുക്കാവുന്നതാണ്..
ജയ് മലയാളം

"ദേശാടനക്കിളികള്‍ കരയാറുണ്ട്"





ഈയിടെ പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചു ഉള്ള
പത്ര വാര്‍ത്തകള്‍ കേട്ട്‌ ഈ ഉള്ളവള്‍ക്ക് പൊറുതി മുട്ടി ഇരിക്കുകയാണ്.

"നോം ബല്യ എഴുതുകരാനാ ട്ടോ " എന്ന് കരുതുന്ന ഏതെങ്കിലും മൈകുണാപ്പന്‍ ബ്ലോഗ്ഗര്‍ ,നല്ല കമ്മന്റ് ഇടാത്തവന്റെ തന്തയ്ക്കു വിളിക്കുന്ന സാംസ്കാരിക നേരം പോക്ക് പോലെ പോക്കണം കെട്ട പരിപാടി.

ഒരു സാമ്പിള്‍ വാര്‍ത്ത ,
"ജഡ്ജിമാര്‍ വെറും വിഡ്ഢികള്‍ അല്ലെന്നു CPM നേതാവ് M.V.ജയരാജിനോട് ഹൈകോടതി. "
താക്കീതിന്റെ ഭാഷയില്‍ പറഞ്ഞ ഈ വാര്‍ത്ത വെറും നേരം പോക്കായി വായിച്ചു തള്ളിയവര്‍ വിഡ്ഢികള്‍ ആവോ?

ചോദ്യം:
അപ്പൊ ഇത് വരെ ആരൊക്കെ മോഴകള്‍, ആരൊക്കെ കുട്ടി സ്രാങ്കുകള്‍ എന്നൊക്കെ ഉള്ള വില വിവര പട്ടിക നോക്കാതെയാണോ അതിയാന്‍ കോടതിയെ വിമര്‍ശിച്ചത്?

ഉത്തരം:
വീട്ടിലെ കാര്‍ന്നോര്‍ക്ക് അടുപ്പിലും ആകാം.

എന്നാ ചെയ്യാനാ അമ്മച്ചീ, ജഡ്ജിമാര്‍ അവരുടെ സ്വത്ത് വിവരം വെളിപ്പെടുത്തണം എന്നുള്ള വാര്‍ത്ത വായിച്ചിട്ട് പേപ്പര്‍ മടക്കുന്നതിനു മുന്നേ ആണ് ഈ വാര്‍ത്തയും വരുന്നത്.

അപ്പൊ, വിഡ്ഢികളുടെ കൂട്ടത്തില്‍ കോടതിയെ പെടുതരുതെന്നു ജയരാജിനെ ഓര്‍മ്മപെടുതുകയോ?,
അതോ പൊതു ജനം കഴുത എന്ന സ്ഥാന പേര് മുന്പെയുള്ള വോട്ടര്‍മാരുടെ കൂടെ കോടതിയെയും പെടുത്തരുതെന്ന താക്കീതോ?

എന്തരോ എന്തോ.
"ഈ താമരശ്ശേരി ചുരം എന്ന് പറഞ്ഞാല്‍"... അത് തന്നെ..
("വെള്ളാനകളുടെ നാട്ടിലെ" കുതിരവട്ടം പപ്പുവിനോട് കടപ്പാട്)

ആരോപണം ആര് ഉന്നയിച്ചാലും അത് ഒരു ഒന്നൊന്നര "പണം" ആയിരിക്കണം എന്ന് നിര്‍ബന്ധം ആണ് ഈ ഉള്ളവള്‍ക്ക് ഉണ്ട്.

അത് ഒബാമയ്ക്കെതിരെയോ,ഗദ്ധാഫിക്ക് അനുകൂലമായോ,
പെട്രോള്‍ വില കൂടിയതില്‍ പ്രതിഷേധിച്ചു ഉള്ളതോ
,മറ്റവന്റെ തന്തയ്ക്കു തെറി വിളിക്കുന്ന ചാള ബ്ലോഗേര്സോ,
താരങ്ങളുടെ ഫാന്‍സോ ഏതും ആകട്ടെ..]
(( പഴങ്കഞ്ഞി , മനോഹരന്റെ ഭാര്യ ഉണ്ടാക്കുന്നത് തന്നെ വേണം)

പറയുമ്പോള്‍ നിര്‍ത്തി നിര്‍ത്തി പറഞ്ഞാല്‍ കേള്‍ക്കുന്നവനു തിരിച്ചു തെറി വിളിക്കാനുള്ള അവസരം കൂടി ഒരുക്കുനത് വഴി, കിട്ടിയാല്‍ നാല് പൊട്ടിക്കാനുള്ള അവസരം കൂടി അറിയാതെ വന്നു ചേരും നമുക്ക്.

"ആരെടാ നീ ,പോരിനു വാടാ..എന്റെ ഗുണ്ടകളെ നോം ഇന്ന് നിരത്തില്‍ ഇറക്കുന്നത്‌ കാണണേല്‍ വാ.."
എന്ന് ആന പ്പുറത്ത് കയറി തെറി വിളിക്കുന്നവന്‍ താഴെ നില്‍ക്കുന്ന പട്ടിയേ പേടിക്കേണ്ട കാര്യം ഇല്ല...


എബടെ, ,നാട്ടുകാര്‍ മുക്കിയാല്‍ മാത്രം അപ്പി പോകുന്ന ഈ ചോട്ടാ ഊളന്മാര്‍ കാരണം നല്ല നിലയ്ക്ക് ഓടി ക്കൊണ്ടിരുന്ന മാന്യന്മാര്‍ തലയ്ക്കു മുണ്ടിട്ടു നടക്കേണ്ട അവസ്ഥയാണ്.

വായനക്കാര്‍ക്ക് എന്തെങ്കിലും ഐഡിയ ഇതേ ക്കുറിച്ച് തോന്നുന്നു എങ്കില്‍ ദയവായി പ്രതികരിക്കുക..

അത് വരെ നമുക്ക്, ബാലി കേറാ മലയില്‍ പോയി ചൊറിതണം പൂത്തുവോ, ഒതളങ്ങ കായ്ചോ എന്ന് നോക്കാം.

അവിടെ വെച്ചു മൃദുവായി കാതില്‍ സ്വകാര്യമായി " ഉല്‍ക്കകള്‍ ഉണ്ടാകുന്നതും അവഭൂമിയില്‍ പതിക്കുന്നത് എങ്ങിനെ എന്ന് രഹസ്യം പറഞ്ഞു കളിക്കാം...

കാരണം ആരോപണക്കിളികള്‍ കൂവുകയെ ഉള്ളൂ..

Monday, June 6, 2011

"ആലിപ്പഴം പെറുക്കാന്‍ "





ഒരു പുളുത്താന്‍ ബ്ലോഗര്‍ ആകാന്‍ വേണ്ട കുറഞ്ഞ യോഗ്യത
എഴുതാതിരിക്കാനുള്ള കഴിവും, ഏത് കക്കൂസ് കവിതയോ, പോസ്ടോ
കണ്ടാലും "കലക്കന്‍ " എന്ന് കൂടെ കൂടെ
വല്ലവന്റെ പോസ്റ്റിനു കംമാന്റ്റ് ഇട്ടു, പോകാനുള്ള കഴിവും ആണ്.
(അങ്ങ് ഇക്വഡോറിലെ പൂച്ചയ്ക്ക് താലി കെട്ട്, നിന്‍ മിഴിയിണയില്‍ ഞാന്‍ കുടുങ്ങി.
..ഈ മട്ടിലുള്ള കോക്കാന്‍
കവിത ആണേല്‍, നല്ല വെണ്ടയ്ക്ക സാമ്പാറിന്
കായം ചേര്‍ത്ത പോലെ ഉഷാര്‍...)
ഒരു ബ്ലോഗര്‍ മറ്റൊരു സഹ ബ്ലോഗര്‍ക്ക് എഴുതാന്‍ ചാന്‍സുള്ള ഒരു മെയിലിന്റെ സമ്പൂര്‍ണ്ണ രൂപം..

പ്രിയപ്പെട്ട ബ്ലോഗര്‍,

ഞാന്‍ താങ്കളുടെ സ്ഥിരം വായനക്കാരനാണ്.
താങ്കളുടെ പോസ്റ്റുകള്‍ ഞാന്‍ മറ്റ് കൂട്ടുകാര്‍ക്കു അയച്ചു കൊടുത്തു
താങ്കളുടെ ബ്ലോഗിന്റെ നല്ലൊരു
സര്‍കുലേഷന്‍ ഉണ്ടാക്കുന്ന അഭ്യുദയ കാംക്ഷി കൂടി കൂടിയാണ്.
എന്റെ ബ്ലോഗും വായിച്ചു നല്ല അഭിപ്രായം എഴുതി ഈ ഉള്ളവനെ ധന്യമാക്കണം എന്ന് ഇതോടൊപ്പം അഭ്യര്തിക്കുകയാണ്.
ഞാന്‍ നല്ലൊരു കവി ആണ്.
അസാരം സിനിമാ ഭ്രാന്തു കൂടി ഉണ്ട്.
മലയാളത്തിലെ എണ്ണം പറഞ്ഞ സിനിമകളുടെ തിരകഥ കൃത്ത് ഈ ഉള്ളവന്‍ ആകെണ്ടാവാന്‍ ആയിരുന്നു.
കഷ്ട്ട കാലത്തിനു ,ലഗ്നത്തില്‍ ഗുളികന്‍ വന്നത് കാരണം ശുക്ര ദശ മാറി ശനി ദശ ആയെന്നു പറഞ്ഞാല്‍ തീര്‍ന്ന്നോല്ലോ.
"വടക്കന്‍ വീര ഗാഥ, പഴശ്ശി രാജ, മീശ മാധവന്‍, യോദ്ധ,
നാല് പെണ്ണുങ്ങള്‍ , തുടങ്ങിയ ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്യാന്‍ ആഗ്രഹം ഉണ്ടായിരുന്നു.
എന്നാല്‍ എന്നെക്കാള്‍ മുന്നേ ആണുങ്ങള്‍ അതെല്ലാം ചെയ്തത് കൊണ്ട്,
രഘുവിന്റെ റസിയ,കണ്മഷി, മകന്റെ അച്ഛന്‍, കോളേജു കുമാരന്‍,ബാലേട്ടന്‍, ലവ് ഇന്‍ സിങ്കപ്പൂര്‍
പോലുള്ള മലയാളത്തിനു മുതല്‍ കൂട്ടായ ഈ സിനിമകളുടെ ഷൂട്ടിംഗ് സെറ്റില്‍ പോയി, ചുമ്മാ വെറി പൂണ്ടു നടന്നു.
വല്ല അടുക്കള ക്കാരന്റെയോ. മരം വെട്ടു കാരന്റെയോ ഭാഗം അഭിനയിക്കാം എന്ന് കരുതി, എന്നാല്‍ അവിടെയും ലവന്മാര്‍ക്കു യുണിയന്‍ അല്ലിയോ, അപ്പൊ അവിടെയും ഈ ഉള്ളവന്‍ ഔട്ട്‌ ..

സഹി കെട്ട് ആരോ പറഞ്ഞു, പേരെടുക്കാന്‍ ഇപ്പൊ ഏറ്റവും ചെലവ് കുറഞ്ഞ വഴി ബ്ലോഗ്‌ എഴുത്താനെന്നു ..
പോരാത്തതിന് , പേര് മാറ്റി, വല്ല കടിച്ചാല്‍ പൊട്ടാത്ത സ്ഥല നാമങ്ങളോട് കൂടി
വെച്ചാല്‍ ,
മഴക്കാലത്ത്, പരല്‍ മീനുകള്‍ തോട്ടില്‍ വന്നടിയും പോലെ, എന്റെ ചാണാ പുളി കവിതകള്‍ വായിച്ചു
"കൊള്ളാം " മലയാള സാഹിത്യത്തിനു മുതല്ക്കൂട്ട്
ഇങ്ങനെയൊക്കെ , എഴുതുന്ന പുളുത്താനമാരെ കിട്ടും എന്ന് ഞാന്‍ അറിഞ്ഞു..

നാട്ടില്‍ തെങ്ങ് കയറ്റമായിരുന്നു തൊഴില്‍ ...ഇപ്പോള്‍
വലിവിന്റെ അസുഖം ഉള്ളത് കൊണ്ട് തെങ്ങില്‍ കയറുന്നവനെ താഴെ നിന്നു കൊണ്ട് ചുമ്മാ വിരട്ടും..

ഈ ഉള്ള്ളവന്‍ ഈയിടെ എഴുതിയ
" ആലിപ്പഴം പെറുക്കാന്‍ പീലി ക്കുട നിവര്‍ത്തി
എന്ന ഒരു കവിത വായിച്ചു നല്ല അഭി പ്രായം എഴുതണം.
ഞാന്‍ ഇങ്ങനെ തുറന്നെഴുതുന്നത്‌ കൊണ്ട് ഒരു വട്ടന്‍ ആണെന്ന് കൂടി പറയുന്നവര്‍ക്ക് കൂടിയുള്ള മറുപടിയാണ് എന്റെ കവിത.

ഒരു കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ആണ് എന്റെ ലക്‌ഷ്യം.
അനുഗ്രഹിക്കണം..
NOTE
* റഷ്യന്‍ കവി മോപ്പാസാന്ഗ് എന്റെ അളിയനാണ്..

Sunday, June 5, 2011

"മിഴികളില്‍ നാണം മൊഴികളില്‍ നാണം"





ഈയിടെ ടീ വീ ചാന്നലുകളുടെ മുന്നില്‍ അറിയാതെ പെട്ട് പോകുമ്പോള്‍ കാണാറുള്ള
ജുഗുപ്സാവഹമായ ഒരു സ്ഥിരം കാഴ്ച.
ഒരു മലയാള സിനിമയിലെ പാട്ട് സീന്‍ ആണ് ...
200 ദിവസം വിജയകരമായി ഓടുന്നു എന്ന് ഇടിയുടെ കൂടെ
മിന്നല്‍ എന്ന പോലെ ഫ്ലാഷില്‍ മിന്നി മിന്നി തെളിയുന്നുണ്ട്..
ആളില്ലാത്ത കസേരകള്‍ നോക്കി വീര്‍പ്പിടുന്ന തീയറ്ററുകള്‍.
എന്നാലും വീര വാദത്തിനു പിറകില്‍ ആകരുതല്ലോ..

"മോഹം കൊണ്ടാല്‍ ഇന്നെത് പെണ്ണും പൂച്ചയെ പോലെ
പതിയെ പതിയെ അത് പാല്‍ പാത്രം കുടിച്ചു വറ്റിക്കും
മിഴികളില്‍ നാണം മൊഴികളില്‍ നാണം ..."


ഭഗവാനെ എന്തെല്ലാം കണ്ടാലും കേട്ടലുമാണ് ഈ ജീവിതം
ഒന്നു ജീവിച്ചു പോവുക...?(ഹരിഹര സുതന്‍ അയ്യന്‍ അയ്യപ്പ സ്വാമിയെ...)

പാട്ട് സീനില്‍ നാണം കൊണ്ട് ചുവക്കുന്നത് ,കണ്ടാല്‍ കരഞ്ഞു പോകുന്ന ഒരു മധ്യ വയസ്കയും....
പെണ്ണിന്റെ പിറകെ, പൂച്ചയെ പോലെ പാടി നടക്കുന്ന തോഴികള്‍ വേറെയും.
എഴുപതുകളില്‍ ബ്ലോസിന്റെയ് ഉള്ളില്‍ പ്രതി ശ്രുത വധുവിന്റെ(വരന്റെ) ഫോട്ടോ ഒളിപ്പിച്ചു വെക്കുന്ന സീനുകള്‍ പതിവ് കാഴ്ച... ഏതാണ്ട് അത്തരം സുഖത്തിന്റെ ഓര്‍മ്മ പ്പെടുതലും കൂടി ഈ സീനില്‍ വേണ്ടപ്പെട്ടവര്‍ക്ക് കാണാം

സാക്ഷാല്‍ COMPUTERISED സെറ്റ് അപ് ഒക്കെയാണ് സീനില്‍ ..
അതിനിടയില്‍ ഈ നാണം...

" ഡാടീ മമ്മീ വീട്ടില്‍ ഇല്ലൈ.............

എന്ന ഈ "കീര്‍ത്തനം" തറവാട്ടില്‍ പിറന്ന കൊച്ചു മക്കള്‍ വരെ
പാടി നടക്കുന്ന ഈ
ചാന്ദ്ര യുഗത്തിലാണ് നട്ടാല്‍ മുളയ്ക്കാത്ത നാണം ...

(മനുഷ്യന്‍ ചന്ദ്രനില്‍ പോയി key hole surgery
വരെ നടത്തുന്ന ഈ കാലത്ത്..ശിവ ശിവ..)

തമാശ പറയുന്നതിനും കാണിക്കുന്നതിനും മര്യാദ ഏതും ഇല്ലാതെ പോയാല്‍ എന്താ ചെയ്യാ?

പാട്ടിന്റെ പകുതിയില്‍ പ്രത്യക്ഷ്യപ്പെടുന്നത്, ഈയിടെ മലയാള സിനിമയില്‍ രംഗ പ്രവേശം ചെയ്ത ഒരു നടിയാണ്.
(കാളേ കാളേ,ജെല്ലിക്കെട്ട് കാളെ..)....

മാറിലെ വടിവേതും സ്ക്രീനില്‍ വിട്ടു വീഴ്ച ഇല്ലാതെ കാണിക്കാന്‍ ഈ കലാകാരിക്കുള്ള കഴിവ് അപാരം..

"അവള്‍ക്കും "നാണം"

ഏത് കക്ക കാഷ്ട്ടവും കൈ നീട്ടി വാങ്ങും എന്ന് കരുതി, മലയാളീ പ്രേക്ഷകര്‍ക്ക്‌ വെച്ചു നീട്ടി ഇരിക്കുന്നത് "മഹാനായ ജോഷി"(CHRISTIAN BROTHERS MOVIE ) ആണ്.

(സര്‍വ്വം ബ്രഹ്മ മയം..)

*ഒരു കോട്ടയം ഫലിതം
കൊച്ചപ്പന്റെയ് കുട്ടികളെ 10 എണ്ണത്തിനെ പെറ്റിട്ടു കൊടുത്ത അന്നാ ചേടത്തി പറയുന്നു,
" ഇച്ചായന്റെ 10 പിള്ളാരെ പെറ്റു,എന്നാ കാര്യം.?
അതിയാന്റെ മുഖം ഇത് വരെ കണ്ടിട്ടില്ല ശരിക്ക്...

പതെഴുപതു മലയാളം സിനിമ എടുത്തിട്ടും മലയാളീ പ്രേക്ഷകരുടെ പള്‍സ് അറിയാത്ത ഒരുപടം പിടുത്തക്കാരന്‍...

നല്ല പടങ്ങള്‍ കാണാന്‍ അന്യ സംസ്ഥാനത്തേക്ക് കണ്ണ് നീട്ടി ഇരിക്കുന്നതിനു നമ്മളെ കുറ്റം കാണാന്‍ കഴിയോ ആര്‍ക്കെങ്കിലും ?

Wednesday, June 1, 2011

വ്യാജ പ്രൊഫൈല്‍




(ബസ്‌ യാത്രയ്ക്കിടയില്‍ പരിചയപ്പെട്ട പത്തു വയസ്സുകാരി റിയ എന്നോട് പറഞ്ഞത്)

ഞാന്‍ ഒരു വ്യാജ ആണെന്ന് എത്ര പറഞ്ഞിട്ടും
അവന്‍ വിശ്വസിക്കുന്നില്ല...
വ്യാജ സീ ഡീയും, വ്യാജ ചാരായവും വ്യാജ പ്രൊഫൈലും
ഉണ്ടെങ്കില്‍ വ്യാജ ഞാന്‍ ആയിക്കൂടെ?
ഓര്‍ക്കുട്ടിലും ട്വിട്ടരിലും ഫെയ്സിലും
ഞാന്‍ മാറി മാറി വ്യാജ വേഷം അണിഞ്ഞു
നൂറോളം ആരാധകരെ ഉണ്ടാക്കി
നയന്‍ താരയും തൃഷയും, ജെനെലിയായും വരെ
എന്റെ പ്രൊഫൈല്‍ പടമായി പലപ്പോഴും
പെണ്ണിനെ കണ്ടാല്‍ ഒലിപ്പീരുമായി നടക്കുന്ന
പീറ ചെക്കനമാര്‍ എന്നെയും കണ്ടു വീണു
(നടു തല്ലി)
ചാറ്റ് വേണം, കൂട്ട് കൂടണം
സിനിമക്ക് പോകാം
തണ്ടൂരി ആകാം
ഹാന്ഗ് ഓവര്‍ കാണണ്ടേ?
മഴ വന്നു, കുട എടുക്കാതെ
നമുക്ക് നടക്കാം..
എന്നെ മാത്രം സ്നേഹിക്കൂ, എന്നെ മാത്രം ..
ഇങ്ങനെ പലരും എനിക്ക് വ്യാജ സന്ദേശം തന്നു..
എത്ര ആയാലും ഞാനും ഒരു മനുഷ്യ ജീവി അല്ലെ?
ഓഫറുകള്‍ കെട്ട് മടുത്തു..

ഞാന്‍ പുരുഷന്‍ എന്ന് ഒരു കൂട്ടര്‍
പെണ് വേഷം കെട്ടിയ വ്യാജന്‍ ആണെന്ന് മറ്റൊരുവര്‍
ആണ്‍ വേഷം കെട്ടിയ സ്ത്രീ ആയിക്കൂടെ?
എന്ന് ഇനി ചിലര്‍....

അന്വേഷിച്ചു വന്നപ്പോള്‍
ആരോപണം ഉന്നയിച്ചവര്‍ എല്ലാവരും
ആണും പെണ്ണും കെട്ടതായിരുന്നു...

ആണത്തമുള്ള ഒരൊറ്റ ആണും
സ്ത്രീത്വമുള്ള ഒരു പെണ്ണും ആ
കൂട്ടത്തില്‍ ഞാന്‍ കണ്ടില്ല.
ഇനി പറയൂ കൂട്ടരേ..,
ഞാന്‍ ഒരു വ്യാജ ആണെന്ന്
അവന്‍ വിശ്വസിക്കില്ലേ?

* വ്യാജന്മാര്‍ ഇത് വായിക്കരുത് !!

പന്തയം വെക്കാനുണ്ടോ? .പന്തയം?




തെരഞ്ഞെടുപ്പില്‍ കൊണ്ഗ്രസ്സിനു എത്ര സീറ്റ് കിട്ടുമെന്ന്
വാതു വെച്ചു,
മുതിര്‍ന്ന കോണ്ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍
പ്രതി വാതുകാരന്‍ വെള്ളാപ്പിള്ളി നടേശനും..
വൈര മോതിരം സമ്മാനം ...
കണക്കുകള്‍ പിഴച്ച നേതാവ്,
നടേശന്‍ മുതലാളിക്ക്
നവരത്ന മോതിരം അണിയിച്ചു അടിയറവു പറഞ്ഞു
(ഈ പന്തയം ഏതായാലും രത്ന വ്യാപാരികള്‍ക്കു ലോട്ടറി ആയി)

എഴുതാപുറം : പണ്ട് പാഞ്ചാലിയെ പന്തയം വെച്ചു ചൂത് കളിച്ചു തോറ്റ പാണ്ഡവര്‍ നീണാള്‍ വാഴട്ടെ ..

വന്ദേ മാതരം..


ഇനി,
എന്റെ കൂടെ വാതു വെയ്ക്കാന്‍ ആരുണ്ട്?
പന്തയം,
കോഴിയോ, മുട്ടയോ ആദ്യം ഉണ്ടായത്?
കോഴിയാണേല്‍ കാരണം?
മുട്ടയാണേല്‍ കോഴിയോ?
കോഴിയും മുട്ടയും ഒന്നിച്ചാണേല്‍
കോഴി മുട്ടയോ?
ഉത്തരം പറയാത്തവര്‍ക്ക് നൂറു കടം
പറഞ്ഞവര്‍ക്ക് മോതിരം അല്ല..
മോതിരം ഇട്ടു വെക്കാനുള്ള
ചെപ്പു ഫ്രീ..

അല്ലെങ്കില്‍ "ആ കയ്യിലോ, ഈ കയ്യിലോ
(ഇടതോ വലതോ)
അമ്മാന പൂച്ചെണ്ട്?
കണ്ണന് സമ്മാന പൂച്ചെണ്ട്?"
(ഒരു പഴയ സിനിമ പാട്ട്.)

പോയ ബുദ്ധി :

അല്ലാണ്ട് പിന്നെ, നട്ട പ്പിരാന്തു,
പന്തയം വെച്ചു കളിക്കാന്‍ പറ്റിയ പ്രായം !!
ആ നേരം കൊണ്ട് നാല് ഏത്തവാഴ വെച്ചിരുന്ണേല്‍
അടുത്ത ചിങ്ങത്തില്‍ എങ്കിലും
കാഴ്ച കുല വെക്കായിരുന്നു
ഗുരുവായൂരപ്പന്.

Tuesday, May 31, 2011

എങ്കിലും എന്റെ സുന്ദരീ...!!!!




കണ്ണിന്‌ കണ്ണായ കണ്ണി
സുന്ദരി ക്കുട്ടിക്കു സ്വര്‍ണ്ണ നിറമായിരുന്നു
ഉണ്ടക്കണ്ണി എന്ന് വിളിച്ചാല്‍ അവള്‍ ചിരിക്കും
(അവളുടെ ഭാഷയില്‍-മനുഷ്യന്‍
മാത്രമാണ് ഇന്ന് ചിരിക്കാത്തത്)

പകരം കേള്‍ക്കാന്‍ സുഖമുള്ള
"ഘര്‍ " ശബ്ദവും കൊണ്ട്
എന്നോട് മിണ്ടില്ലെന്ന് രഹസ്യം പറയും.

റൊട്ടിയും വെണ്ണയും മതി അവള്‍ക്കു,
മുട്ടയും മീനും കൈ കൊണ്ടേ തൊടുകില്ല
മടിയില്‍ ഇരുത്തിയാല്‍, അവളെ
ആരെയും കാണിക്കരുതെയെന്നു കണ്ണടച്ച് കാണിക്കും.

അവളുടെ ഈ പേര് മാറ്റി ക്കൂടെയെന്നു
പലരും അടക്കം പറഞ്ഞു..
നാട്ടുകാര്‍ കേള്‍ക്കാത്ത
പേര് മതി എന്ന് പറഞ്ഞത്
സുന്ദരിക്കുട്ടി തന്നെ.

കണ്ണടച്ച് പാല്‍ കുടിച്ചാല്‍ സ്വാദ് കൂടും
എന്ന് കണ്ണി എന്നോട് പറയാറുണ്ട്‌.

പക്ഷെ, അമ്മയ്ക്ക് വിശ്വാസം പോരാ.
"ഒറ ഒഴിക്കാന്‍ വെച്ച പാല്‍,
കണ്ടോ, കണ്ണടച്ചു കുടിക്കുന്നു."
(ചീത്ത പേരും കേള്‍പ്പിച്ചു)

അവളല്ല,വല്ലപ്പോഴും മാത്രം
അടുക്കള നിരങ്ങാന്‍ വരാറുള്ള
കണ്ണിയുടെ അച്ഛനായിരുന്നു
(പറഞ്ഞാല്‍ ആര് വിശ്വസിക്കും?)

നെയ്യില്‍ പൊരിച്ച റൊട്ടിയും,
വറുത്ത മീനും, ചെമ്മീനും
കണ്ടനു നിലയില്ലാ കയമാണ്.

"കുട്ടീടെ ദേഹത്ത് ചെള്ള്‌
വരും,,,കളയുന്നുണ്ടോ ഇതിനെ
ദൂരെ എങ്ങാനും...?
എന്ന് അപ്പയും അമ്മയും എന്നെ
വിലക്കുന്നത് അവള്‍ക്കു ഇഷ്ടമേയല്ല
നാഴികയ്ക്ക് നാല്‍പ്പതു വട്ടം
ചുമ്മാ കുരയ്ക്കുന്ന,
നായിനെ പത്തടി അകലത്തില്‍ നിര്‍ത്തി,
പകരം ഒരടി പോലും അകലാതെ എന്നെ
ചാരി നില്‍ക്കുന്ന കണ്ണി .

ഒരു മഴക്കാലത്ത്, വിറകിന്‍ പുരയില്‍
മൂന്നു കുഞ്ഞങ്ങളെ പെറ്റിട്ടു സുന്ദരി ക്കുട്ടി
മൂന്നില്‍ ഒരാള്‍ക്കെങ്കിലും സ്വര്‍ണ്ണ നിറം പ്രതീക്ഷിച്ച
എന്നെ ഞെട്ടിച്ചു കൊണ്ട്
സര്‍വ്വം ചാരം,
മൂന്നു ചാര ക്കരുപ്പന്മാര്‍
(കണ്ടന്റെ ചാര കറുപ്പ് )

ഒരു വിലാപം :
എങ്കിലും എന്റെ സുന്ദരീ...!!!!
തറവാടിന്റെ മാനം കളഞ്ഞില്ലേ?
ആരുമായും ഓന്‍ ലൈന്‍ ബന്ധം അവള്‍ക്കുണ്ടായില്ല...
രാത്രിയില്‍ ഹായ് ഡാ എന്ന് പറഞ്ഞു ആര്‍ക്കും sms
അയക്കുമായിരുന്നില്ല.ഒരാളുമായും browse
ചെയ്യുമായിരുന്നില്ല..
അവള്‍ക്കു ബ്ലോഗ്‌ എഴുത്തും പതിവുണ്ടായില്ല
എന്നിട്ടും സുന്ദരീ, പേര് കളഞ്ഞില്ലേ?

Monday, May 30, 2011

നാന്‍ താന്‍ കടവുള്‍ !! !!!




നമ്മുടെ തൊട്ടു അയല്‍ വാസിയായ തമിള്‍ സഹോദരരുടെ ഒരു കാര്യം..
കാര്യം അയല്‍ വക്കം ഒക്കെയാണ്.
എന്നാലും ഇങ്ങനെ ഒരു ചെയ്ത് വേണമായിരുന്നുവോ?

പുരൈട്ചി തലൈവി ജയലളിതയ്ക്ക് വേണ്ടി തമിള്‍ മക്കളുടെ വിരല്‍ മുറിച്ചു ദാനം !!!
തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ വിരല്‍ മുറിച്ചു കൊടുക്കാമെന്നു നേര്‍ന്നു അത്രെ ഒരു ആരാധിക.

മുറിപ്പിച്ചതോ, മുറിച്ചതോ..(എന്തരോ എന്തോ) !!!

കായി കൊടുക്കാമെന്നു ഏറ്റാല്‍, മുടി അല്ല, തല തന്നെ വെട്ടി പിഞ്ഞാണത്തില്‍ വെച്ചു മാര്‍ഗം കളി കളിയ്ക്കാനും തയ്യാറുള്ളവര്‍ ചുറ്റും ഉള്ളപ്പോള്‍ ആണ് ഒരു വിരലിന്റെ കാര്യം.. ച്ചായ് !!

ഇങ്ങനെ ചോര കൊഴുത്ത വിരലുകള്‍ കണ്ടു തൃപ്തി അടയുന്നത്
ദേവനോ, അസുരനോ എന്തോ ?

തലൈവി എന്ന് പറഞ്ഞാല്‍ പെട്ടെന്ന് ഓര്‍ക്കുന്നത്
പട്ടിക്കാടാ പട്ടണമാ (ജോഡി-ശിവാജി ഗണേശന്‍), അടിമയ് പെണ്, ആയിരത്തില്‍ ഒരുവന്‍
(ജോഡി- MGR ) ഈ ചല ചിത്രങ്ങളാണ്...
പിന്നെ നമ്മുടെ അണ്ണന്റെ ദേഹ വിയോഗവും...

അണ്ണന്റെ കൂടെ, സതി അനുഷ്ട്ടിക്കാന്‍ ശ്രമം നടത്തി.
അതില്‍ പരാജിതയും അപമാനിതയും ആയ
"അമ്മ" ,
നാണക്കേട്‌ കൊണ്ട് അരിശം മൂത്ത് , പിന്നീട് തമിള്‍ നാട് മുഖ്യ മന്ത്രി യാണ് എതിര്തവരോട് പക തീര്‍ത്തത്..
(ഫീനിക്സ് പക്ഷി)
അങ്ങനെ ഉള്ള ഈ അമ്മയ്ക്ക് വേണ്ടി ഒരു ചെറു വിരല്‍ എങ്കിലും
കണ്ടിച്ചില്ലെങ്കില്‍ പിന്നെ എന്തര്‌ ഇത് മച്ചൂ...?


പണ്ട് ദ്രോണരുടെ രഹസ്യ ശിഷ്യനായ ഏകലവ്യനും ഇങ്ങനെ ഒരു മുറിക്കല്‍ നടത്തി മഹാ ത്യാഗം ചെയ്തിട്ടുണ്ട്.
പക്കേങ്കില്‍ , മുഖ്യന്‍ ആകാനായിരുന്നില്ല.
വെറുതെ ഒരു രസം.
അല്ലെങ്കില്‍ വിവരമുള്ള, ആരേലും വിരല് കണ്ടിച്ചു ദക്ഷിണ കൊടുക്കോ?
പിരാന്ത്.. അല്ലാണ്ട് പിന്നെ..

Thursday, May 26, 2011

അനുകരണങ്ങളില്‍ വഞ്ചിതരാകരുത്




ആദായ വില്‍പ്പന
--------------------------
മാര്‍ക്കറ്റില്‍ പോയാല്‍ ആദായ വില്‍പ്പന
തുണിക്കടയില്‍,
ഇറച്ചി ക്കടയില്‍,
മരുന്ന് കടയില്‍,
സ്വര്‍ണ്ണ ക്കടയില്‍,..

ഒന്നിചെടുതാല്‍ ഒന്നു ഫ്രീ

ഒരു ചാക്ക് കടുക് എടുക്കൂ.
ഒന്നര കിലോ സ്വര്‍ണ്ണം സ്വന്തമാക്കൂ..

ഒരു മുഴം കയറിനു,ഒരുകഴുക്കോല്‍ ഫ്രീ
(പ്ലാസ്ടിക് കയര്‍ വേണ്ടവര്‍
മുന്‍‌കൂര്‍ ബുക്ക് ചെയ്യണം)

രണ്ടു ചൂരിദാറിനു
മൂന്നു ബ്ലൌസ് ഫ്രീ
(ഒറ്റതടി ആണുങ്ങള്‍ ക്ഷമിക്കുക)

ഒരു കിലോ ഓറഞ്ച് വാങ്ങൂ
ഒരു നാനോ കാര്‍ സ്വന്തമാക്കൂ..
(കാര്‍ ഉള്ളവര്‍ക്ക് ഒരു കൈ മാറ്റം അനുവദിക്കുമോ?)

അമ്പതു ശതമാനം
വിലക്കിഴിവില്‍ സോമൂസ് തുണിക്കടയിലും
ആദായ വില്‍പ്പന...
ഒരു കടയുടെ പേര് "ആദായ ക്കട" "
(ആര്‍ക്കു ആദായം?)

പിന്‍ ക്കുറിപ്പ്‌:
മനുഷ്യര്‍ എന്നാണു ശരിക്കുള്ള
വില്‍പ്പന കാണുക?


കറുപ്പും നരയും
-------------------

വേണം
പെണ്ണായാല്‍ പൊന്നു
ആണായാല്‍ മീശ
വീടായാല്‍ വിളക്കു
നരന്‍ ആയാല്‍ നര..
....
ഷഷ്ടി പൂര്‍ത്തി കഴിഞ്ഞിട്ടും
യേശുദാസും മധുവും ജയലളിതയും ഇന്നും
പതിനാറു വയതിനിലെ !!!
(സ്വാതന്ത്ര്യ സമരക്കാലത്ത് പിറന്നവരും
അല്ലു അര്‍ജുനന്റെ പ്രായക്കാര്‍ )

ആര്ടിഫിഷ്യല്‍ മാറും ചന്തിയും
യഥേഷ്ടം ഇന്ന് മാര്‍ക്കറ്റില്‍.
വ്യാജനെ തിരിച്ചറിയാന്‍
സാക്ഷാല്‍ കാമ ദേവനും പറ്റുന്നില്ല
സത്യം അല്ല കണ്ടതെന്ന്
"കണ്ടു" അറിയുമ്പോഴേക്കും
അവര്‍ പറയുന്നത്
"ഞങ്ങള്‍ ഫ്രാണ്ട്സാ.."..
വാഴ്വേമായം !!!

മുന്നറിയിപ്പ്:(അപായ സൂചന)
അനുകരണങ്ങളില്‍ വഞ്ചിതരാകരുത്