Wednesday, September 7, 2011

തുറക്കാത്ത വാതില്‍




പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ബീ അറ തുറക്കുന്നത് സംബന്ധിച്ച തീരുമാനം
ഏതാണ്ട് പൂര്‍ത്തിയാകുന്നു.
അങ്ങനെ അതൊരു തീരുമാനം ആയി.
ഇല്ലാ കഥകള്‍ പലതും കേള്‍ക്കും മുന്നേ തൃപ്പടി ദാനം ഒന്നു ഓര്‍ത്തു നോക്കട്ടെ

തിരുവിതാം കൂറിലെ അതി പ്രശസ്തനായ
മാര്‍ത്താണ്ട വര്‍മ മഹാരാജാവ് തൃപ്പടി ദാനമായി ആയി രാജ്യം
പദ്മനാഭ സ്വാമിക്ക് നല്‍കിയത് AD 1750.ഇല്‍
കുളച്ചല്‍ യുദ്ധത്തിനു ശേഷം..
കഥയല്ല ചരിത്രത്തില്‍ രേഖകള്‍ ഉണ്ട്.

ഈ ക്ഷേത്രം പിന്നീട് അല്ലെങ്കില്‍ യഥാ വിധി രാജാവിനോ രാജ കൊട്ടാരത്തിനോ അവകാശപ്പെട്ടതാണെന്ന്
വ്യക്തമാകുന്നില്ല എന്നാല്‍.

ഗന്ധകീ നദീ തീരത്ത് നിന്നു കൊണ്ട് വന്ന
ഏകദേശം 12,000 സാളഗ്രാമങ്ങള്‍ കൊണ്ടാണ് ഇന്നത്തെ വിഗ്രഹമായി പുതുക്കി പണിതത്.
(തളിക്കോട്ട ക്ഷേത്രം ലക്ഷ്യംമാക്കി കേരളത്തില്‍ വന്ന ടിപ്പുവിന്റെ
ആക്രമണം ഭയന്ന് ശ്രീ പദ്മനാഭ സ്വാമിയുടെ സുവര്‍ണ്ണ വിഗ്രഹം ,കരി ഓയിലില്‍ മുക്കി വെച്ചതും ചരിത്രം.)

കള്ളനില്‍ നിന്നും ആക്രമണകാരികളില്‍ നിന്നും സ്വത്തുക്കള്‍ രക്ഷിച്ച
ചരിത്രം പിന്നെയും വായിക്കുന്നു.
കട്ടെടുത്തു പുട്ടടിക്കുന്നതിനു പകരം കാത്തു വെച്ചതോ മന്നവാ നീ ചെയ്ത അപരാധം എന്നൊന്നും സെന്റി ആകരുത്.
അത് അന്ത കഥ.
ഇന്ന്
പേരിനു മാത്രം രാജാവ് എന്ന് വിളിച്ചോളൂ.
പണ്ട് സവര്‍ണ്ണ നംബൂരാര്‍ക്കു അടിയാത്തി പെണ്ണുങ്ങളില്‍ ജനിക്കുന്ന മക്കള്‍ക്ക് അച്ഛാ എന്ന് വിളിക്കാനുള്ള അധികാരം മാത്രം ഈ സവര്‍ണ്ണ മേധാവിത്തം കല്‍പ്പിച്ചു തന്ന പോലത്തെ ഒരു ഇത്..


തിരുവിതാം കൂറിലെ അബലനായ രാജാവ് എന്ന പേര് കേട്ട ബാലരാമ വര്‍മ്മയ്ക്ക് ശേഷം regent ആയി ഭരണം ഏറ്റെടുത്ത റാണിക്ക്
ഉമ്മിണി തമ്പി ദളവയുടെ ഭരണത്തില്‍ അതൃപ്തി ഉണ്ടാകുന്നു.
തിരുവിതാം കൂറിലെ ഒന്നാംതരം പരിഷ് കാരങ്ങള്‍ ആയിരുന്നു ഉമ്മിണി തമ്പിയുടെത് എന്നിരുന്നിട്ടു പോലും..
അദ്ദേഹത്തിന് പകരം കേണല്‍ മണ്ട്രോയെ അധികാരം ഏല്‍പ്പിച്ച റാണിയാണ് ഗൌരീ പാര്‍വതി ഭായി.
എന്താണ് അതിനു തക്കതായുണ്ടായ സാഹചര്യം എന്ന് അറിയാന്‍ ശ്രമിച്ചിട്ടും കണ്ടെത്താന്‍ ആയില്ല,
ശ്രീധര മേനോന്റെ "കേരള ചരിത്രത്തില്‍" വ്യക്തമായി അറിയാന്‍ കഴിഞ്ഞില്ല)
ചരിത്രത്തില്‍ അങ്ങനെ ആണ്, നാടോടി കഥകളെ വെല്ലുന്ന TWISTS ഉണ്ടാകും.
കള്ളന്‍ മന്ത്രി ആകും, മന്ത്രി കള്ളന്‍ ആകും ,രാജാവ് രാജ്യ നിഷേധി ആകും..അങ്ങനെ..
പടയോട്ടങ്ങള്‍ നടത്തി രാജ്യം രാജ്യത്തോട് ചേര്‍ക്കല്‍, വീര മരണം, അടിയറവു, മേല്ക്കൊയ്മ്മ, പട വെട്ടു, എല്ലാം രാജ്യ ഭരണത്തിന്റെ പഴയ ചില SYMBOLS ആണ് .

കാലം പിന്നെയും ഒഴുകുന്നു.
ഇന്ന് കാണുന്ന പോലായി..
ഇവിടെ,
നിലവറ തുറക്കാന്‍ വരുന്ന ആളുകളെ മനസ്സില്‍ കാണുന്നു.

"ഓപ്പണ്‍ സീസോം ഷട്ട് സീസോം "
ആലിബാബയും 41 കള്ളന്മാരിലെ" ആലിബാബയുടെ സഹോദരന്‍,
കാസിം പറയുന്ന സീസോം
ഗെയിം ഇപ്പോള്‍ ഓര്‍ത്തെ ഉള്ളൂ
എന്നിട്ട് വാതില്‍ തുറന്നോ എന്ന് ചോദിച്ചാല്‍ തുറന്നു.
ചാക്ക് നിറയെ സ്വര്‍ണ്ണവും രത്നങ്ങളും
അങ്ങേരു ആര്‍ത്തിയോടെ വാരിയെടുത് ചാക്കില്‍ കെട്ടുന്നു.
കയ്യില്‍ തികയാത്ത വൈര മാലകള്‍ കഴുത്തിലും കാലിലും കെട്ടി ..
അറ തുറന്നു ആവശ്യം കഴിഞ്ഞു,

ഇനി പോയേക്കാം എന്ന് കരുതുമ്പോള്‍ ഉണ്ടടാ...
വാതില്‍ തുറക്കാനുള്ള പാസ് വേര്‍ഡ്‌ അതിയാന്‍ മറന്നു.
വാതില്‍ തുറക്കൂ, എനിക്ക് പോണം എന്ന് കരഞ്ഞു പറഞ്ഞിട്ടും കാവല്‍ ആളുകള്‍ കേട്ട മട്ട് കാണിച്ചില്ല.
എന്താ കഥ?
പിന്നത്തെ കഥ എന്നെ പോലെ നിങ്ങള്‍ക്കും അറിയാം..

നിങ്ങള്‍ തന്നെ പറയ്‌, നിങ്ങള്‍ക്കാണ് ഈ ഗതി വന്നെങ്ങില്‍ എന്തൊക്കെ ചെയ്യാം?
ചവിട്ടി തുറക്കാന്‍ ശ്രമിക്കാം.
വേറെ വഴി ഉണ്ടോ എന്ന് നോക്കിയേക്കാം.
ജന്നല്‍ കമ്പി വളച്...
അല്ല
ആ പരിപാടി ഇവിടെ നടപ്പില്ല.
അപ്പൊ പിന്നെ ...

വാതില്‍ തുറന്നാല്‍ മാത്രം പോര അകത്തു കടന്നതിനു ശേഷം അടഞ്ഞു പോയ വാതില്‍ തുറക്കാനുള്ള വഴി കൂടി അറിഞ്ഞിരിക്കണം.--മുത്തശ്ശി ആണ് .

ഓ ഇനി ഈ മുത്തശ്ശിയുടെ ഉപദേശം കൂടിയേ വേണ്ടതുള്ളൂ.
ഒന്നു വെറുതെ ഇരിക്ക് മുത്തിയെ..
അവര്‍ക്ക് തുറക്കാന്‍ അറിയാമെങ്കില്‍ അടയ്ക്കാനും അറിയാം.
ഏതൊക്കെ വഴിയെ എന്ന് മാത്രമേ സംശയം ഉള്ളൂ.