Thursday, April 7, 2011

ഇവര്‍

ജയപ്രകാശ നാരായണനെ ഓര്‍മ്മയുണ്ടോ? ഭാരതീയ ജനത പാര്‍ടിയുടെ സമുന്നത നേതാവ്.. സ്വാതന്ത്ര്യ സമര സേനാനി.. സര്‍വോദയ പ്രസ്ഥാനതിന്റെയ് പ്രയുക്താവ്. അങ്ങനെ പോകുന്നു ജേ .പീ എന്ന് സ്നേഹ പൂര്‍വ്വം വിളിക്കപ്പെട്ടിരുന്ന ഈ നേതാവിനെ ക്കുറിച്ചുള്ള നിര്‍വ്വചനങ്ങള്‍.. ഞാന്‍ ഹൈ സ്കൂളില്‍ പഠിക്കുന്ന സമയം പത്രത്തില്‍ സ്ഥിരം വരാറുണ്ടായിരുന്ന ഒരു വാര്‍ത്ത. ജെ പീ യുടെ നില ഗുരുതരം, ആരോഗ്യ സ്ഥിതിയില്‍ മാറ്റമില്ല. ഇങ്ങനെ ചില വാര്‍ത്തകള്‍ .. പിന്നെ ആര്‍ക്കും അത് ഒരു വാര്‍ത്ത അല്ലാതായി.. 1979 ഇല്‍ ആണത്.. വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒരു വാര്‍ത്ത തെറ്റായി വന്നാല്‍ എന്ത് തോന്നാം.. ഇത് ഒന്നു നോക്കൂ.. വര്‍ഷത്തിന്റെ തുടക്കത്തില്‍ പക്ഷെ, ഈ വാര്‍ത്തയുടെ സ്ഥിരത നഷ്ടമായതിനാലോ, പ്രാധാന്യം കുറഞ്ഞെന്നു തോന്നിയതിനാലോ. എവിടെ നിന്നോ ഒരു പ്രചരണം.. ജെ പീ വിട പറഞ്ഞു.. പ്രധാന മന്ത്രി പ്രഘ്യാപിക്കുന്നു. പാരലമെന്റ്റ് നടപടികള്‍ നിര്ത്തുന്നു.. റേഡിയോ നിലയങ്ങള്‍ ശോക ഗാനങ്ങള്‍ വയലിനില്‍ ആലപിക്കുന്നു. പൊതു അവധി....അങ്ങനെ.. നിര്‍ഭാഗ്യമെന്നു പറയട്ടെ.. 1979 മാര്‍ച്ചില്‍ ആയിരുന്നു ഈ സംഭവം.. ജീവനുമായി മല്ലടിക്കുന്ന ജെ പീ.ആശുപത്രിയില്‍.. ജെ പീയുടെ വിയാഗ വാര്‍ത്ത (തെറ്റായ ) പത്രങ്ങളിലും വന്നു. (ക്ഷമിക്കണം ,ഈ പഴയ പത്രത്തിന്റെ കോപ്പി പരമാവധി അന്വേഷിച്ചു..നോക്കി,കിം ഫലം..!!!) ഒക്ടോബറിലോ മറ്റോ ആയിരുന്നു ശരിക്കുള്ള വിട പറയല്‍.. പിന്നീട് പ്രധാന മന്ത്രി രാജ്യത്തോട് ക്ഷമ പറഞ്ഞതായാണ് ചെറിയ ഓര്‍മ്മ ... ഈ കാര്യം പിന്നീട് ജെ പീയോടു ബന്ധപ്പെട്ടവര്‍ അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ ഒരു പുഞ്ചിരി ആയിരുന്നു മറുപടി..(എന്തരോ മഹാനു ബാവുലൂ..) ************************** ലോക നേതാക്കള്‍ക് മാത്രമല്ല, ശാസ്ത്രഞ്ജന്മാര്‍ മുതല്‍ പലതലങ്ങളിലുല്ലവര്‍ക്കും ഈ " മരണം" സംഭവിച്ചിട്ടുണ്ട് പെട്ടന്ന് ഓര്‍മ്മ വന്നത് നമ്മുടെ കൊച്ചിന്‍ ഹനീഫയുടെ മരണ വാര്‍ത്തയാണ്.. അദ്ദേഹവും മരണവുമായി മല്ലിട്ടടിക്കുമ്പോള്‍ ആയിരുന്നു "കൊച്ചിന്‍ ഹനീഫ അന്തരിച്ചു" എന്ന വാര്‍ത്ത മനോരമ ഓണ്‍ ലൈന്‍ ന്യൂസ്‌ വഴി വായിച്ചത്... കൂടുതല്‍ ന്യൂസ്‌ കാണാത്തതിനാല്‍ പത്രം ഓഫീസില്‍ നേരിട്ട ചോദിച്ചപ്പോള്‍ അറിയുന്നു... ക്ഷമിക്കണം അദ്ദേഹം മരിച്ചിട്ടില്ല..ഞങ്ങള്‍ക്ക് ആശുപത്രി അധികാരികള്‍ തെറ്റായ വാര്‍ത്ത തന്നതാണ്. "എങ്കില്‍ ആ വാര്‍ത്ത മാറ്റിക്കൂടെ?"- ഞാന്‍ "സെര്‍വര്‍ പ്രോബ്ലം കാരണം കുറച്ചു സമയം ആ വാര്‍ത്ത കാണും.പിന്നെ അത് ഡിലീറ്റ് ആകും" (എനിക്ക് കിട്ടിയ മറുപടി അത് പോലെ തന്നെ പകര്‍ത്തുന്നു ഇവിടെ) ക്യൂന്‍ എലിസബത്ത്‌ മുതല്‍ ഈയിടെ നെല്‍സന്‍ മണ്ടേല, ഫിദല്‍ കാസ്ട്രോ,യാസര്‍ അരാഫത്ത് വരെ ഈ മുന്‍‌കൂര്‍ മരണ വാറണ്ട് വാങ്ങിയ സമുന്നത നേതാകാളില്‍ പെടുന്നവര്‍ ആണ്...