Wednesday, April 20, 2011

മലയാളത്തിനു എരണ്ടക്കെട്ട്‌





മലയാളത്തിനു മലബന്ധം എന്ന് പറഞ്ഞാല്‍ ചിലര്‍ക്ക് അങ്ങട്ട് ശരിക്ക് രുചിക്കില്ല.
അപ്പ എന്താപ്പാ അതിനു വഴി...?
താടി നീട്ടി വളര്‍ത്തി നടക്കുന്നവനോക്കെ സന്യാസി ആണെന്ന് പറഞ്ഞു നടക്കുന്നു, ഇചിക്കോണം വലിപ്പമുള്ള ഈ മണ്ണിലെ മലയാളികള്‍..

അടുക്കളത്തോട്ടം പിരിച്ചെഴുതാന്‍ അറിയാത്തവനും ഖണ്ഡകാവ്യം രചിക്കുന്ന സമയമാണ് ഇത്.
(ഗ്രഹണ സമയമായോ, ഞാഞ്ഞൂലിനു തല പൊക്കാന്‍?)

വായെടുതാല്‍ പിന്നെ വിക്രമോര്‍വശീയമോ, ഭാഷാ രാമായണം ചംബുവോ, ഏതോ വശം പോലെ പാടി നമ്മളെ കിടത്തി ക്കളയും..
(ഹമ്പട..)
ഒരു അത്യന്താധുനീക കവിത ഇതാ..ഈ ഉള്ളവള്‍
തമാശക്ക് രചിച്ചതാണ്...

കാലത്ത് വയറ്റീന്നു പോകാന്‍ മടി യുള്ളവര്‍ ഇത് പാടിയാല്‍
സുഖം ശോധന ഫലം..

.... മാര്‍പ്പാപ്പക്ക് പല്ല് വേദന
ഹന്ത കഷ്ടം, പാറാവ്‌ നിക്കണ
പോലിസുകാരന് വയറിളക്കം.
മണ്ണെണ്ണ വാങ്ങാന്‍ പോയ മുത്തിക്ക്
ക്രിക്കട്റ്റ് കാണാന്‍ കൊതി..

(എപ്പടി?)

ഈ തരത്തിലെ അത്യന്താധുനീക മഹാ കാവ്യങ്ങള്‍ കെട്ട് കാതു തരിച്ചു പോയ "കവിത്വങ്ങള്‍ക്ക്" പുതയ്ക്കാന്‍ പിന്നെ MCR double
മുണ്ട് തന്നെ പുതപ്പിച്ചു മംഗള ഗാനം ആലപിക്കും..

തരം പോലെ, ഉള്ള കാഷിന്റെയ് അവാര്‍ഡ് പൊതി പരസ്പരം കയ്യടിച്ചു കൈ മാറി സായൂജ്യം അടയുംബോളെക്കും
കിട്ടാത്തവന്‍ കൊതി പറയലായി...

പദ്മശ്രീ കിട്ടാത്തവന്‍
എഴുത്തിനു അവാര്‍ഡ് കിട്ടാത്തവന്‍
സിനിമാ അഭിനയത്തിന് സമ്മാനം കിട്ടാത്തവന്‍
എലെക്ഷന് തോറ്റവന്‍
കൈ ക്കൂലി കിട്ടാത്തവന്‍
ബ്ലോഗിന് കമ്മന്റ് കിട്ടാത്തവന്‍
ഇങ്ങനെ പല തരത്തിലെ കൊതികള്‍

ഇങ്ങനെ കിട്ടിയ കൊതികള്‍ മുഴുവന്‍ കുട്ടയില്‍ ആക്കി നടക്കുന്നവന്‍ "വിരക്തി" തോന്നി എഴുതുന്ന മഹാകാവ്യങ്ങള്‍ കാകളി വൃത്തത്തില്‍ രചിച് കൈരളിക്ക് സംമാനിക്കുംബോഴേക്കും കൃതാര്‍ഥനായി
ആര്..എഴുതിയവന്‍ ..
അല്ലാത്തവന്‍ പിന്നേം കൊതി പറഞ്ഞു
സില്‍ സിലാ പോലുള്ള കീര്‍ത്തനങ്ങള്‍ രചിച്ചു "പൊതു ജന
സ്നേഹം" പിടിച്ചു പറ്റുന്നു..
യഥാര്‍ത്ഥത്തില്‍
നല്ല എഴുത്തുകാര്‍ക്ക് എന്ത് സംഭാവിക്കുന്ന്നു ?
വായന തീരെ ഇല്ലാത്തവനും, നല്ല സാഹിത്യതിന്റെയ് നിര് വചനം അറിയാത്തവനും ശരിക്ക് കസറുന്നു..
"ഓ, ഇതെന്നാ പണിയാ ഭാസ്കര മാമ്മാ ഈ കാട്ടനെ എന്ന് അച്ചായന്‍ ച്ചുവ്വയിലും വള്ളുവനാടന്‍ ഭാഷയിലും " (സത്യന്‍ അന്തിക്കടിനോട് കടപ്പാട്)
എഴുതുന്ന എഴുത്ത് കാരെ കൊണ്ട് നാട്ടു കാര്‍ പൊറുതി മുട്ടി തുടങ്ങിയിരിക്കുന്നു..

തലയില്‍ വല്ല ആള്‍ താമസമുള്ള പാവങ്ങള്‍ എഴുതിയ വരികളും വാക്കുകളും ചേര്‍ത് ഒറ്റ ക്കംബിയില്‍ ഗാനം രചിക്കുന്നവനും പിന്നെ പീ.ഭാസ്കരന്‍ മാഷാണ് .
കോരനും ലച്മിയും വീട്ടില്‍ നിന്നും ഒളിചോടുമ്പോള്‍ അതി സുന്ദരമായ പ്രണയ കഥയായി കാളിദാസനും ഷെല്ലിയും ഒക്കെ പിന്നെ വെറും ദാസന്മാര്‍ ഇവന് മുന്നില്‍...

നല്ല വായന, നല്ല രചന, നല്ല സാഹിത്യം മലയാളത്തിനു അന്യം നിന്നു പോകുന്നു.
എന്നിട്ടും ഈ എരണ്ടക്കെട്ടനു ചികിത്സിക്കാതെ ചുറ്റുമുള്ളവര്‍ക്ക് നാറ്റം പടര്‍ത്തി ക്കൊണ്ട് കാവ്യ സംഗമങ്ങള്‍ നമ്മള്‍ നടത്തി സായൂജ്യം അടയുന്നു..

വേണം നമുക്കൊരു ചിട്ട വട്ടം




"അപ്രകാരം ദൈവം നമ്മോട് പറയുന്നു..നല്ലവരായിരിക്കുവിന്‍, നന്മ ചെയ്യുവിന്‍.
ഈശ്വരനെ അറിയുന്നവരാകുവിന്‍, ..."
അല്ലെങ്ങില്‍ "നമസ്തുഭ്യം വരദേ കാമ രൂപിണി,
പായസാന്ന പ്രിയാ........... പോലുള്ള ദേവീ കീര്‍ത്തനങ്ങള്‍ കെട്ട് കൊണ്ട് പൊന്ഗാല
ഇടുകയോ ,തരം പോലെ......
ഈ തരത്തിലുള്ള നിരന്തര ശുഭ വാണികള്‍ നമ്മള്‍ ദിവസവും കെട്ട് കൊണ്ട് വീടിലേക്ക്‌ പോകും.
പോകും വഴി റോഡിലുള്ള പട്ടിയെ കല്ലെടുത് എറിയുന്ന കൊച്ചു മക്കളോട്
"ഡാ.പിന്നില്‍ കൂടി എറിയെടാ..,,എന്നാലേ അതിന്റെ കാലില്‍ ശരിക്ക് കൊള്ളൂ എന്ന് നമ്മള്‍ പഠിപ്പിച്ചു വിടും."
അല്ലെങ്ങില്‍,
"ക്ലാസ് പരീക്ഷക്ക് പാസ് ആകാന്‍ നല്ലോണം പ്രാര്തിച്ചോ?"
അരവിന്ദ് ( സഹപാടി ആകാം) ചോദിച്ചാല്‍ പഠിച്ചില്ലാന്നു പറഞ്ഞാല്‍ മതി.
കഴിഞ്ഞ തവണ അവനാ കൂടുതല്‍ മാര്‍ക്ക് കിട്ടിയത്..എന്ന് പറഞ്ഞ കൊടുക്കും..
അതും അല്ലെങ്ങില്‍ ഇനി (വിദേശത്തുള്ള) അച്ഛനുമായി ചാറ്റ് ചെയ്യുമ്പോള്‍
ന്റെ മോന്‍ സൈക്കിള്‍ വേണ്ട LML Vespa മതി എന്ന് പറയണം..
എന്നാലേ സൈകിള്‍ എങ്കിലും നിനക്ക് കിട്ടൂ..

അതും അല്ലെങ്ങില്‍ അയല്‍ പക്കത്തെ രമണി ചോദിച്ചാല്‍
നാതൂന്റെയ് കല്യാണത്തിന് കാന്ജീപുരം പട്ട് പുറത്ത് നിന്നും വരുതിച്ചതാനെന്നു പറയണം എന്ന് കരുതും...
അതും അല്ലെങ്ങില്‍ വീട്ടുകാരറിയാതെ പര ബന്ധം പുലര്‍ത്തി
ഒന്നും അറിയാത്ത പോലെ നല്ല ഗൃഹസ്ഥന്‍/ഗൃഹസ്ഥ ചമയും.

എന്നിട്ടും നമ്മള്‍ പിന്നെയും ശുഭ വാണി കേള്‍ക്കാന്‍ പോകും.
നേട്ടം ഇല്ലാത്ത ഒരു അഭ്യാസമായത് കൊണ്ട് കൂടുതല്‍ ചികഞ്ഞ സമയം കളയാതെ
കേട്ടിടത് തന്നെ ഉപേക്ഷിച് നമ്മള്‍ ധാര്ഷ്ട്യതിന്റെയ് ഉടുപ്പണിയും പിന്നെയും...
ബസിനു കല്ലെറിയുന്ന ഉണ്ണികള്‍ തന്നെ അച്ച്നേം അമ്മയേം പോടാ -പോടീ വിളിച്ചു ശീലിക്കുമ്പോള്‍
നമ്മള്‍ പിന്നേം ആരാധനാലയങ്ങളില്‍ പോയി ശുഭ വചനങ്ങള്‍ കെട്ട് കൊണ്ട് ഉറക്കം തൂങ്ങും.
കഴിഞ്ഞ ദിവസം ടൌണില്‍ പോകാന്‍ തിരക്കുള്ള ബസില്‍ കയറിയപ്പോള്‍ കണ്ട ഒരു സംഭവം.
ബസില്‍ 10 വയസ്സുള്ള ചെക്കനുമായി കയറിയ ഒരു സ്ത്രീ
ഒരു ഫുള്‍ ടികറ്റ് എഴുതി വാങ്ങി, ശേഷം കൂടെ ഉള്ള ചെക്കന് ഹാഫ് വേണമെന്ന് പറയുന്നു.
ടിക്കറ്റ് കീറി തരുന്ന ആള്‍ , പകുതിക്ക് ഏറ്റവും കുറഞ്ഞ ടികറ്റ് വേണമെന്ന ആവശ്യത്തിനു വഴങ്ങാത്ത സ്ത്രീ അയാളുടെ അച്ഛനും അമ്മയ്ക്കും പോടാ -പോടീ വിളിച്ചു തുടങ്ങുന്നു...
"ന്റെ 500 ന്റെ നോട്ടും കൊണ്ട് നീ എവിടെ വരെ പോകും ഡാ..
ന്റെ കയ്യിലെ ഗുണ്ടകള്‍ ഉണ്ട്..ശരിപ്പെടുത്തി ക്കളയും ഞാന്‍...
ഈ വിധം അവര്‍ അവരുടെ വായില്‍ നിന്നും കാട്ടു തീ ആളിച്ചു കൊണ്ടിരുന്നു..
മറ്റുള്ളവരെ പൊള്ളിക്കുന്നത് ഇവര്‍ക്ക് വിഷയമാകുമായിരുന്നെങ്ങില്‍ എന്ന് ഓര്‍ത്തു...
ആരാധനാലയങ്ങളില്‍ ദിവസവും പോകുന്നവരുടെ കൂട്ടത്തില്‍
ഇവരും ഉണ്ടായിരുന്നിരിക്കാം.
ശുഭ വാണി കേള്‍ക്കും സമയം ഉറങ്ങി പ്പോകുന്നവരാന്
ഇത്തരം പൊതു സ്ഥലങ്ങളെ മലീ മാസമാക്കുനതും
ആളുകളെ കഷ്ട പ്പെടുതുന്നതും...
വാക്കുകള്‍ പ്രാവര്തികംമാക്കാന്‍ കഴിയാത്തവര്‍ പ്രസംഗം നടത്തുന്നു..
എന്നിട്ട " കൂട്ടായ്മയില്‍" sensex പോയന്റില്‍ തന്റെ നഷ്ട്ടപെട്ട ഷെയര്‍ കണക്കുകള്‍ നിരത്തി നെടു വീര്ര്‍പ്പിടും..
അല്ലെങ്ങില്‍ വ്യവഹാരത്തില്‍ അകപ്പെടുന്ന കഷികള്‍ ആരെങ്കിലും ഉണ്ടോ എന്ന് കോടതി പരിസരം വീക്ഷിച്ചു നല്ല "ശമാരിയക്കാരന്‍" "പിലാതോസുമാര്‍ക്ക്" അവരെ കാണിച്ചു കൊടുക്കും...

വീണ്ടും ശുഭ വാണി കേള്‍ക്കുവാനും ഉറക്കം തൂങ്ങുവാനും
ആരംഭിക്കും.
കൂട്ടരേ ,
ശരിയായ പ്രാര്‍ത്ഥന അപ്പോള്‍
ശരിക്ക് അഭ്യസിക്കെണ്ടാത് ആരാണ്?