Thursday, June 16, 2011

തിരക്കഥ വേണോ..തിരക്കഥ ?




ബ്ലോഗ്‌ എഴുതി എഴുതി താനൊരു
കിടിലന്‍ എഴുത്തുക്കാരന്‍ എന്ന് കണ്ണാടിയില്‍ നോക്കി
സ്ഥിരം പറയാറുള്ള മാത്തു ചേട്ടന് ലോട്ടറി അടിച്ചു..

സംഗതി നേര്.
പക്ഷെ, ലോട്ടറി വന്ന രൂപം വേറെ.
മലയാളം സിനിമയിലെ
ലോകോത്തര സംവിധായകരായ
വിനയന്‍, ബീ ഉണ്ണി കൃഷ്ണന്‍, ജോഷി, വീ എം വിനു
മുതലായവര്‍ നിരന്തരം ആവശ്യപ്പെട്ട പ്രകാരം രൂപപ്പെട്ട ഒരു തിരക്കഥ
അല്ലെങ്കില്‍ ഒരു വെറും കഥയുടെ രൂപത്തിലാണ് ഭാഗ്യം വന്നത്.. .

ഹോളി വൂഡ് ഞെട്ടുന്ന തരത്തിലുള്ള ഒരു കഥ അന്വേഷിക്കുന്ന കൂട്ടത്തിലാണ് മേല്‍ പറഞ്ഞവര്‍ മാത്തു ചേട്ടന്റെ " വീര കഥകള്‍ കേള്‍ക്കാനിട ആയത്..

(ബ്ലോഗേര്‍സിന്റെ മഹിമ ലോകം മുഴുവന്‍ അറിയാന്‍ ഇട വരുത്തിയ മാത്തു ചേട്ടന് അഭിവാദ്യങ്ങള്‍ !!!)

മലയാള സിനിമക്ക് ഇവര്‍ നല്‍കിയ സംഭാവന ആണ് എഴുതാന്‍ പ്രചോദനം ആയതെന്നു മാത്തു ചേട്ടന്‍ പറയുന്നു..

മാത്തു ചേട്ടന്‍ തന്റെ ഡയറി ക്കുറിപ്പില്‍ പറഞ്ഞത്..

"അതിശയന്‍" എന്ന സിനിമ താന്‍ എത്ര തവണ കണ്ടിട്ടുണ്ടെന്ന് എന്ണിയിട്ടില്ല ..
വെള്ളി നക്ഷത്രവും" "യക്ഷിയും ഞാനും" കണ്ടു പേടിച്ചു തൂറിയിട്ടുന്ദ്...

മകന്റെ അച്ഛന്‍ " എന്ന പടം കണ്ടു എന്റെ മകന് reality ഷോ യിലെ ദൈവങ്ങളെ കാണിക്കാന്‍ തിരോന്തരം വരെ പോയി..

( ഇനി, "അളിയന്റെ നാത്തൂന്‍" എന്ന പടം പിടിക്കുമ്പോള്‍ അതിലെ അളിയന്‍ വേഷം തരാമെന്നു സംവിധായകന്‍ പറഞ്ഞിട്ടുണ്ട്..)

കുറിപ്പ് ഇങ്ങനെ തുടരുന്നു.
മലയാളത്തില്‍ എങ്ങിനെ ഒരു പടം ചെയ്യാം എന്ന് അറിഞ്ഞത്‌ "മാടമ്പി" എന്ന സിനിമ കണ്ടതിനു ശേഷമാണ്..

ശക്തമായ കഥയില്‍, തമിഴും തെലുങ്കും സിനിമ കഥകള്‍ മോഷ്ട്ടിച്ച ചേരുവകകള്‍ കടന്നു വന്ന്നാല്‍ ആരെ തെറ്റ് പറയാന്‍ കഴിയും..
അതൊക്കെ ഇതീ പറഞ്ഞിട്ടുള്ളതാ...

മലയാള സാഹിത്യത്തിനു ഈ എഴുത്ത് ഒരു മുതല്‍ക്കൂട്ടകട്ടെ.

OVER TO MAATHU CHETTAN
ഒരു സാദാ ബ്ലോഗരുടെ ഒഴിവ് ദിവസം
----------------------------------------------------------
പകല്‍ -സമയം -രാവിലെ എട്ട് മണി -
വീട്, ഇറയത്തിരുന്നു ആലോചിക്കുന്ന
മാത്തൂചേട്ടന്റെ പതിവുള്ള ഒരു ഒഴിവു ഞായറാഴ്ച.

പതിവ് വ്യായാമം പരിപാടിയില്‍ ചില മാറ്റങ്ങള്‍
(നെന്മാറ വിലാസിനി ചേച്ചി നിര്‍ബന്ധിച്ചാണ് ചേട്ടന്‍ പതിവ്
പരിപാടിയില്‍ മാറ്റങ്ങള്‍ കൊണ്ട് വന്നത്
എന്ന് തെറ്റി ധരിക്കരുത് ആരും.)
കാലത്ത് എഴുന്നേറ്റു,
മടി പിടിച്ചു കുറച്ചു നേരം ഇരുന്നു..

(ഓപ്പോള്‍ കൊണ്ട് വെച്ച ചായ തണുക്കുന്നു
ഈ ഓപ്പോള്‍ എപ്പോ , എണീറ്റോ ആവോ..
വല്യംമാമ്മ കൊണ്ട് തന്ന ജമുക്കാളം മൂടി കുറെ കൂടി കിടന്നു..)

ഒരു M.T STYEL ഇവിടെ കൊണ്ട് വരാന്‍ നോക്കുന്നു മാത്തു ചേട്ടന്‍,)

പല്ല് തേച്ചെന്നു വരുത്തി തീര്‍ത്തു
(നാട്ടുകാര്‍ക്കും ജീവിക്കനൊലോ..)
രണ്ടു കുപ്പി അത്തര് ദേഹത്ത് ഒഴിച്ച്
കുളി ലാഭിച്ചു.
ഇന്നലെ ഇട്ടിരുന്ന അടി വസ്ത്രം ഊരാന്‍ തോന്നിയില്ല.
പകരം , ഒന്നു ഊരി മറിച്ച്‌ ഇട്ടു..
(ഹോ, ഈ മാത്തൂ ചേട്ടന്റെ ഒരു പുത്തിയെ..)
നേരെ ചാറ്റ് റൂമില്‍ കടന്നു.
നീന, മീന, ശാലിനി, വൈശാലി, , ദേവിക, അനാമിക, വൈഷ്ണവി..
ബാപ്പരെ..
"ഓ,,ഇന്ന് ഞാന്‍ ചാറ്റ് ചെയ്തു മരിക്കും."
മാത്തുവിന്റെ ആത്മഗതം പൊട്ടിച്ചിരിയായി..

ചാറ്റ് റൂമില്‍ ഒരുത്തന്‍ അമിതമായി ചാറ്റ് ചെയ്തതിന ഫലമായി,
കുഴഞ്ഞു വീണു മരണപ്പെട്ടു എന്ന് വാര്‍ത്ത കണ്ടാല്‍
ലത്‌ യാര്..എന്ന് ചോദിക്കരുത്..

ആദ്യ സീന്‍ ഇവിടെ അവസാനിക്കുന്നു..

കേന്ദ്ര സാഹിത്യ അവാര്‍ഡ് ഈ "രചനക്ക് "വാങ്ങി ത്താരാമെന്നു
കേന്ദ്രത്തില്‍ "പിടി" ഉള്ള ഒരു അവാര്‍ഡ് വീരന്‍ ഏറ്റ കാര്യം
ഇനി അറിയാന്‍ ഇത് വയ്ക്കുന്ന അങ്ങ് മാത്രം..