Wednesday, April 13, 2011

"മാദംഗ കന്യാ മനസാ"




ചെറുപ്പത്തില്‍ പല തരത്തിലുള്ള "ബാല പീ0നങ്ങള്‍" ഏല്‍ക്കേണ്ടി വന്നിട്ടുണ്ട് ഈ ഉള്ളവള്‍ക്ക് .
അവയുടെ ഇളക്കത്തില്‍ നിന്നും മോചനം തേടിയുള്ള യാത്രയ്ക്കിടയില്‍ വായന ശരിക്കുള്ള ഔഷധമായി മാറി .
സുമംഗലയുടെ കഥകള്‍ ശരിക്കും സ്വപ്ന ലോകത്തേക്കുള്ള വഴി ആയിരുന്നു..
"പുഴക്കരയിലെ വീട്", "മൃഗങ്ങളുടെ ഗ്രാമം" ," ഒഴിവു കാലം", ആശാ ദേവത ," "പൂവാലന്റെ വയറു വേദന" ..ഇവയില്‍ ചില കഥകള്‍ ...ഇന്നും പൂക്കുന്ന ഈ മാവിന്റെ കൊമ്പത്ത് ചാടി നടക്കുന്ന അസ്സല്‍ വാനര സ്ത്രീയാണ് ഞാന്‍.
(മിട്ടായി പ്പൊതി " - സുമംഗല ,എന്ന പുസ്തകം ഇനിയും വായിചിട്ടിലാത്തവര്‍ സഹര്‍ഷം വായിക്കുക..എന്തെന്നാല്‍ നിങ്ങള്‍ ഒരിക്കലെങ്ങിലും ആഗ്രഹിക്കാറുള്ള ഒരു ശാന്തത ,സൌമ്യത നിങ്ങള്‍ക്ക് തീര്‍ച്ചയായും കിട്ടും എന്ന് ഞാന്‍ സാക്ഷ്യ പ്പെടുത്താം)

ഒരു കുട്ടി വിശ്വസിക്കപ്പെടെണ്ടാത് എന്തൊക്കെയാണെന്ന് വലിയവര്‍
പറഞ്ഞു തരികയാണോ അല്ലെങ്ങില്‍ അറിവ് ഉണ്ടാക്കുകയോ അനുഭവത്തിലൂടെ?
അറിയില്ല.
പല തരത്തിലെ അനുഭവങ്ങള്‍
കേരള ശബ്ദത്തിലും മറ്റും വന്നിരുന്ന തല്ലിപ്പൊളി നോവലുകളില്‍
ചിത്രീകരിച്ചിരുന്ന, ലൈംഗീക വര്‍ണനകള്‍ എന്നെ കൊണ്ടെത്തിച്ചത് തുറക്കപെടാത്ത അഭൌമ "വേദ" ത്തിലായിരുന്നു.. (നിര്‍വേദം)
കഥ ഓര്‍മ്മയില...
" ഇന്ദ്രജിത്ത് " എന്ന തൂലികാ നാമത്തില്‍ ആരോ എഴുതിയിരുന്ന ഒരു മുഴു നീള ലൈംഗീക നോവല്‍ "കേരള ശബ്ദത്തില്‍" വന്നിരുന്നു.1970 കളുടെ അവസാനത്തില്‍.
ഒരു സിനിമാ താരത്തിനു ചെറുപ്പത്തില്‍ അനുഭവിക്കേണ്ടി വന്ന
ലൈംഗീക പീഡനങ്ങളുടെ കഥ ഒരു പത്ര പ്രവര്ത്തകന് വിവരിക്കുന്നതാണ്.
അതിലെ അമ്മയും മകളുമാണ് കേന്ത്ര കഥാ പാത്രങ്ങള്‍.
അത് വായിച്ചു, പിന്നീട് പറഞ്ഞറിയിക്കാന്‍ വയ്യാത്ത ( പുറത്തു പറയാനാകാത്ത) മോഹം എനിക്ക് ( അല്ലെങ്ങില്‍ എന്നെ പോലെ അത് വായിച്ചിരിക്കാന്‍ ഇടയുള കുമാരിമാര്‍ക്ക്) ഉണ്ടായിട്ടുണ്ട്..
ഞാന്‍ തിരിച്ചറിഞ്ഞ "ആദ്യത്തെ" അനുഭവങ്ങളില്‍ ആദ്യമായി.

ഇരുട്ടും, ഇരുട്ടിലെ ഗന്ധവും, നെല്ല് പുഴുങ്ങി ഇട്ടിരുന്ന പതാഴതിന്റെയ് കറുത്ത , നനവുള്ള മണവും എന്നെ മഥനം ചെയ്തിരുന്നത് എങ്ങിനെ ആയിരുന്നതെന്ന് വിവരിക്കുക അസാധ്യം..
കാമാസൂത്രങ്ങള്‍ എന്നെ കൊണ്ടെത്തിച്ചത് ലൈന്ഗീകതയുടെ തുറന്നിട്ട വാതില്‍ക്കലായിരുന്നു..
പിന്നീട് അവയിലെ അസുര ഗന്ധം തിരിച്ചരിഞ്ഞിട്ടോ,
അവ എന്നെ കൂടുതലായി ആദേശം ചെയ്യുകയുണ്ടായിട്ടോ എന്തോ
അതെല്ലാം ദുരനുഭാവങ്ങലാനെന്നു തിരിച്ചറിവിലൂടെ അറിയുമ്പോഴേക്കും ഒറ്റക്കിരിക്കാന്‍ എപ്പോഴോ ഇഷ്ടമായി തുടങ്ങി..

സ്വപ്ന ലോകമാണ് കൂടുതല്‍ അനുഭവിക്കാന്‍ സുഖം എന്ന് സ്വയം കണ്ടെത്തി.
എന്നെ കണ്ടാല്‍ ഒന്നു നുള്ളാന്‍ തോന്നുന്ന മുതിര്‍ന്നവരെ എനിക്ക് പേടിക്കെണ്ടാതായി വന്നതും അത് കൊണ്ടാണ്..
എന്നെ നുള്ളുമ്പോള്‍ അവര്‍ക്ക് കിട്ടുന്ന ചേതോഹരമായ രതി സുഖം പിന്നീട് ഞാന്‍ നേരിട്ട് അറിഞ്ഞു തുടങ്ങി..
കൊച്ചു കുട്ടികളെ എന്റെ അരികില്‍ കളിപിക്കാന്‍ ഇരുത്തിയ അയല്പക്കാതെ അമ്മമാര്‍
അറിയാതെ അവരുടെ കുഞ്ഞുങ്ങളെ ശരിക്ക് നുള്ളി കരയിപ്പിചിട്ടുന്ദ് ഞാന്‍.
ഭയങ്ങരമായ ഒരു "രതിക്രീഡ" സ്വയം അനുഭവിച്ചിട്ടുണ്ട് ആ സമയം .

ഒരു പാരകായ പ്രവേശം പോലെയാണ് കല്‍പ്പിച്ചു നേടിയ, സുഖം തരുന്ന ചില വായന ഞാന്‍ കണ്ടെത്തി തുടങ്ങിയതും "കാലം" "അസുരവിത് " ഇവയില്‍ ലയിച്ചു പോയതും..
നീല വിരി പറഞ്ഞ കഥ വിക്രമാതിയനോട് വേതാളം പറഞ്ഞു കൊടുക്കുന കഥയുണ്ട് , പെശാമാടന്തയുടെ കഥയില്‍
"വിക്രമാദിത്യ കഥകള്‍" കയിലുള്ളവര്‍ ഒരിക്കല്‍ കൂടി വായിക്കേണ്ടതാണ്
(വിക്രമാദിത്യ കഥകള്‍- സീ.മാധവന്‍ പിള്ള വിവര്‍ത്തനം)

ഒരു പരിപൂര്‍ണ്ണ യുവത്വത്തിലേക്ക് കടക്കുമ്പോഴേക്കും
വായനയും,കൂട്ടുകാരും സ്കൂള്‍ ജീവിതവും,വേനല്‍ അവധിയും,കെട്ട് കഥകളും, മദന ചിന്തകളാലും, ഒരു
ജാനകി കുട്ടി ലെവല്‍ വരെ ആയി ഞാന്‍
( "എന്ന് സ്വന്തം ജാനകി കുട്ടി" എന്ന സിനിമയിലെ നായികയെ ഓര്‍ക്കുക)