Wednesday, April 20, 2011

വേണം നമുക്കൊരു ചിട്ട വട്ടം




"അപ്രകാരം ദൈവം നമ്മോട് പറയുന്നു..നല്ലവരായിരിക്കുവിന്‍, നന്മ ചെയ്യുവിന്‍.
ഈശ്വരനെ അറിയുന്നവരാകുവിന്‍, ..."
അല്ലെങ്ങില്‍ "നമസ്തുഭ്യം വരദേ കാമ രൂപിണി,
പായസാന്ന പ്രിയാ........... പോലുള്ള ദേവീ കീര്‍ത്തനങ്ങള്‍ കെട്ട് കൊണ്ട് പൊന്ഗാല
ഇടുകയോ ,തരം പോലെ......
ഈ തരത്തിലുള്ള നിരന്തര ശുഭ വാണികള്‍ നമ്മള്‍ ദിവസവും കെട്ട് കൊണ്ട് വീടിലേക്ക്‌ പോകും.
പോകും വഴി റോഡിലുള്ള പട്ടിയെ കല്ലെടുത് എറിയുന്ന കൊച്ചു മക്കളോട്
"ഡാ.പിന്നില്‍ കൂടി എറിയെടാ..,,എന്നാലേ അതിന്റെ കാലില്‍ ശരിക്ക് കൊള്ളൂ എന്ന് നമ്മള്‍ പഠിപ്പിച്ചു വിടും."
അല്ലെങ്ങില്‍,
"ക്ലാസ് പരീക്ഷക്ക് പാസ് ആകാന്‍ നല്ലോണം പ്രാര്തിച്ചോ?"
അരവിന്ദ് ( സഹപാടി ആകാം) ചോദിച്ചാല്‍ പഠിച്ചില്ലാന്നു പറഞ്ഞാല്‍ മതി.
കഴിഞ്ഞ തവണ അവനാ കൂടുതല്‍ മാര്‍ക്ക് കിട്ടിയത്..എന്ന് പറഞ്ഞ കൊടുക്കും..
അതും അല്ലെങ്ങില്‍ ഇനി (വിദേശത്തുള്ള) അച്ഛനുമായി ചാറ്റ് ചെയ്യുമ്പോള്‍
ന്റെ മോന്‍ സൈക്കിള്‍ വേണ്ട LML Vespa മതി എന്ന് പറയണം..
എന്നാലേ സൈകിള്‍ എങ്കിലും നിനക്ക് കിട്ടൂ..

അതും അല്ലെങ്ങില്‍ അയല്‍ പക്കത്തെ രമണി ചോദിച്ചാല്‍
നാതൂന്റെയ് കല്യാണത്തിന് കാന്ജീപുരം പട്ട് പുറത്ത് നിന്നും വരുതിച്ചതാനെന്നു പറയണം എന്ന് കരുതും...
അതും അല്ലെങ്ങില്‍ വീട്ടുകാരറിയാതെ പര ബന്ധം പുലര്‍ത്തി
ഒന്നും അറിയാത്ത പോലെ നല്ല ഗൃഹസ്ഥന്‍/ഗൃഹസ്ഥ ചമയും.

എന്നിട്ടും നമ്മള്‍ പിന്നെയും ശുഭ വാണി കേള്‍ക്കാന്‍ പോകും.
നേട്ടം ഇല്ലാത്ത ഒരു അഭ്യാസമായത് കൊണ്ട് കൂടുതല്‍ ചികഞ്ഞ സമയം കളയാതെ
കേട്ടിടത് തന്നെ ഉപേക്ഷിച് നമ്മള്‍ ധാര്ഷ്ട്യതിന്റെയ് ഉടുപ്പണിയും പിന്നെയും...
ബസിനു കല്ലെറിയുന്ന ഉണ്ണികള്‍ തന്നെ അച്ച്നേം അമ്മയേം പോടാ -പോടീ വിളിച്ചു ശീലിക്കുമ്പോള്‍
നമ്മള്‍ പിന്നേം ആരാധനാലയങ്ങളില്‍ പോയി ശുഭ വചനങ്ങള്‍ കെട്ട് കൊണ്ട് ഉറക്കം തൂങ്ങും.
കഴിഞ്ഞ ദിവസം ടൌണില്‍ പോകാന്‍ തിരക്കുള്ള ബസില്‍ കയറിയപ്പോള്‍ കണ്ട ഒരു സംഭവം.
ബസില്‍ 10 വയസ്സുള്ള ചെക്കനുമായി കയറിയ ഒരു സ്ത്രീ
ഒരു ഫുള്‍ ടികറ്റ് എഴുതി വാങ്ങി, ശേഷം കൂടെ ഉള്ള ചെക്കന് ഹാഫ് വേണമെന്ന് പറയുന്നു.
ടിക്കറ്റ് കീറി തരുന്ന ആള്‍ , പകുതിക്ക് ഏറ്റവും കുറഞ്ഞ ടികറ്റ് വേണമെന്ന ആവശ്യത്തിനു വഴങ്ങാത്ത സ്ത്രീ അയാളുടെ അച്ഛനും അമ്മയ്ക്കും പോടാ -പോടീ വിളിച്ചു തുടങ്ങുന്നു...
"ന്റെ 500 ന്റെ നോട്ടും കൊണ്ട് നീ എവിടെ വരെ പോകും ഡാ..
ന്റെ കയ്യിലെ ഗുണ്ടകള്‍ ഉണ്ട്..ശരിപ്പെടുത്തി ക്കളയും ഞാന്‍...
ഈ വിധം അവര്‍ അവരുടെ വായില്‍ നിന്നും കാട്ടു തീ ആളിച്ചു കൊണ്ടിരുന്നു..
മറ്റുള്ളവരെ പൊള്ളിക്കുന്നത് ഇവര്‍ക്ക് വിഷയമാകുമായിരുന്നെങ്ങില്‍ എന്ന് ഓര്‍ത്തു...
ആരാധനാലയങ്ങളില്‍ ദിവസവും പോകുന്നവരുടെ കൂട്ടത്തില്‍
ഇവരും ഉണ്ടായിരുന്നിരിക്കാം.
ശുഭ വാണി കേള്‍ക്കും സമയം ഉറങ്ങി പ്പോകുന്നവരാന്
ഇത്തരം പൊതു സ്ഥലങ്ങളെ മലീ മാസമാക്കുനതും
ആളുകളെ കഷ്ട പ്പെടുതുന്നതും...
വാക്കുകള്‍ പ്രാവര്തികംമാക്കാന്‍ കഴിയാത്തവര്‍ പ്രസംഗം നടത്തുന്നു..
എന്നിട്ട " കൂട്ടായ്മയില്‍" sensex പോയന്റില്‍ തന്റെ നഷ്ട്ടപെട്ട ഷെയര്‍ കണക്കുകള്‍ നിരത്തി നെടു വീര്ര്‍പ്പിടും..
അല്ലെങ്ങില്‍ വ്യവഹാരത്തില്‍ അകപ്പെടുന്ന കഷികള്‍ ആരെങ്കിലും ഉണ്ടോ എന്ന് കോടതി പരിസരം വീക്ഷിച്ചു നല്ല "ശമാരിയക്കാരന്‍" "പിലാതോസുമാര്‍ക്ക്" അവരെ കാണിച്ചു കൊടുക്കും...

വീണ്ടും ശുഭ വാണി കേള്‍ക്കുവാനും ഉറക്കം തൂങ്ങുവാനും
ആരംഭിക്കും.
കൂട്ടരേ ,
ശരിയായ പ്രാര്‍ത്ഥന അപ്പോള്‍
ശരിക്ക് അഭ്യസിക്കെണ്ടാത് ആരാണ്?

5 comments:

  1. കൂട്ടരേ ,
    ശരിയായ പ്രാര്‍ത്ഥന അപ്പോള്‍
    ശരിക്ക് അഭ്യസിക്കെണ്ടാത് ആരാണ്?

    ReplyDelete
  2. ഹിപ്പോക്രിസിയുടെ സ്വന്തം നാട്ടിലെ സ്വാഭാവിക കാഴ്ചകള്‍. നമുക്ക് ദൈവവും പ്രാര്‍ഥനയും ഫിലോസഫിയും കച്ചവടവും കളിയും സാഹിത്യവും സിനിമയും എല്ലാം ഹിപ്പോക്രിസി തന്നെയാണ്. അകത്തൊന്നും പുറത്തൊന്നുമായി ജീവിക്കുന്ന ഒരു ജനത. ഒട്ടും ഉള്ളില്ലാത്ത ഒരു ജനത. ഉപരിപ്ലവമായ കാര്യങ്ങളില്‍ അഴുകിക്കിടക്കുക മാത്രമേ നമുക്ക് ഗതിയുള്ളൂ.കാര്യങ്ങള്‍ ഇങ്ങനെ തന്നെയോ ആവൂ. കുട്ടികളെ കൂടി നമ്മളിത് പരിശീലിപ്പിക്കും. അല്ലെങ്കില്‍ വൈകാതെ അവരിത് പഠിച്ചോളൂം.

    ഉശിരന്‍ പോസ്റ്റ്.

    ReplyDelete
  3. നന്ദിണ്ട് ട്ടാ ചങ്ങായീ..

    ReplyDelete
  4. പോസ്റ്റ്‌ നന്നായി.പൊങ്ങു തടി പോലെ ഒഴുകി നടക്കുകയാണ് നമ്മള്‍.എവിടെ തുടങ്ങണമെന്നും എവിടെ അവസാനിപ്പിക്കണം എന്നും അറിയാതെ.അതിനിടയ്ക്ക് സംസ്കാരം പഠിക്കാന്‍ എവിടെ നേരം.

    ReplyDelete
  5. ദാ...കുഞ്ഞേ പാലുകുടിക്കുവാടകെട്ടാ...എന്നു തുളുമ്പുപോള്‍ പോടി പട്ടി എഞ്ചു വേണ്ട എന്ന ഇപ്പോഴത്തെ കുട്ടിപിശചുകള്‍..
    “കാക്കക്കു എന്നും തന്‍ കുഞ്ഞു പൊന്‍ കുഞ്ഞു“

    ReplyDelete